500 ലോഡ് കരിങ്കലിന് പാസ് നൽകി ഒത്താശ ചെയ്തത് 18000 ലോഡിന്റെ അനധികൃത കടത്തിന്; റെയ്ഡിൽ വീട്ടിൽ നിന്നും പൊക്കിയത് 33 ലക്ഷത്തോളം രൂപ; അഡീഷണൽ ഡയറക്ടറാകാൻ യോഗ്യനല്ലെന്നു ഡിപിസി കണ്ടയാളെ ഡയറക്ടറാക്കിയത് നിയമ വിരുദ്ധം; മൈനിങ് ജിയോളജി ഡയറക്ടർ സികെ ബൈജുവിനെ പണി പോകും; ഹൈക്കോടതി വിധിയിൽ നിറയുന്നത് മറുനാടൻ ഇംപാക്ട്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സംസ്ഥാന മൈനിങ് ജിയോളജി ഡയറക്ടർ സികെ ബൈജുവിനെ ഉടൻ പുറത്താക്കാൻ ഹൈക്കോടതി ഉത്തരവ്. ഇപ്പോൾ തന്നെ നീക്കം ചെയ്യാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം. പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. അഴിമതിയാരോപണങ്ങളും വിജിലൻസ് കേസുകളും അനധികൃത സ്വത്ത് സമ്പാദനകേസുമെല്ലാം നേരിടുന്ന ഉദ്യോഗസ്ഥനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡയറക്ടറായി നിയമിച്ച നടപടി വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ നിരവധി വാർത്തകൾ നൽകി. ഇതെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ഹൈക്കോടതി ഇടപെടൽ
സികെ ബൈജുവിനു എതിരെ നിരവധി അച്ചടക്ക നടപടികൾ സർക്കാർ പരിഗണനയിൽ ഉണ്ട്. അഡീഷണൽ ഡയറക്ടർ സ്ഥാനത്തേക്ക് പോലും യോഗ്യനല്ലെന്നു ഡിപിസി കണ്ടയാളെ നിയമവിരുദ്ധമായി ഡയറക്ടർ സ്ഥാനത്ത് നിയമിച്ച സർക്കാർ നടപടി തെറ്റെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പൊതുതാല്പര്യം പാലിച്ചില്ലെന്നായിരുന്നു ഹർജിക്കാരന്റെ നിലപാട്. ഇതാണ് അംഗീകരിക്കപ്പെട്ടത്. വിജിലൻസ്, ലോകായുക്ത കേസുകൾ നേരിടുകയും അഴിമതി നടത്തിയതിനെ തുടർന്നു ഇൻക്രിമെന്റ് പിഎസ് സി വെട്ടിക്കുറയ്ക്കുകയുമൊക്കെ ചെയ്ത സി.കെ.ബൈജുവിനെയാണ് മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ ഇൻചാർജായി വ്യവസായവകുപ്പ് നിയമിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം ഇരിക്കുന്ന പോസ്റ്റിലാണ് ഐഎഎസുകാരനല്ലാത്ത അഴിമതിക്കേസുകൾ നേരിടുന്ന ഉദ്യോഗസ്ഥനെ ചുമതലയേൽപ്പിച്ചത്.
സീനിയർ ജിയോളജിസ്റ്റ് ആയിരിക്കുമ്പോൾ തന്നെ വിജിലൻസ് കേസുകളിലും അനധികൃത സ്വത്ത് സമ്പാദന കേസിലും പെട്ട ബൈജു ഒരു കുഴപ്പവും സംഭവിക്കാതെയാണ് അസിസ്റ്റന്റ്റ് ഡയറക്ടറും തുടർന്നു ഡെപ്യൂട്ടി ഡയറക്ടറും ഡയറക്ടറുടെ പോസ്റ്റിലും എത്തിപ്പെട്ടിരിക്കുന്നത്. പി.എച്ച്.കുര്യൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ ഒരു കാരണവശാലും ബൈജുവിനു ഡെപ്യൂട്ടി ഡയറക്ടറുടെ പോസ്റ്റിലേക്ക് നിയമനം നൽകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. പക്ഷെ കുര്യന്റെ സ്ഥാനചലനത്തിനും വിരമിക്കലിനും ശേഷം ബൈജു ഈ പോസ്റ്റിലേക്ക് അനായാസം എത്തിപ്പെടുകയായിരുന്നു. ഇതെല്ലാം വകുപ്പിൽ ഈ ഉദ്യോഗസ്ഥന്റെ സ്വാധീനത്തിന്റെ തെളിവായി മാറിയിരുന്നു.
കള്ളന്റെ കയ്യിൽ താക്കോൽ ഏൽപ്പിച്ച നടപടിയായാണ് വ്യവസായവകുപ്പിന്റെ നടപടി വിശേഷിപ്പിക്കപ്പെടുന്നത്. 500 ലോഡ് കരിങ്കൽ കടത്താൻ പാസ് നൽകിയ ശേഷം 18000 ലോഡ് കരിങ്കൽ കടത്താൻ കൂട്ട് നിന്നതിനു വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ബൈജു.. ഇതേ ബൈജുവിന്റെ വീട്ടിൽ എറണാകുളത്തെ വിജിലൻസ് സ്പെഷ്യൽ ടീം റെയ്ഡ് നടത്തി പിടിച്ചത് 33 ലക്ഷത്തോളം രൂപയാണ്. ഈ കേസും ബൈജു നേരിട്ടുകൊണ്ടിരിക്കുകയാണ്. അനധികൃത ഘനനം നടത്തിയതായി തെളിഞ്ഞാൽ ലക്ഷക്കണക്കിന് രൂപയാണ് സർക്കാരിനു പിഴ നൽകേണ്ടി വരുന്നത്. ഈ തുകയാണ് സർക്കാർ ഖജാനവിലെ പ്രധാന വരുമാന മാർഗം.
ഈ രീതിയിൽ കോടിക്കണക്കിനു രൂപയാണ് സർക്കാർ ഖജനാവിലേക്ക് ഒഴുകേണ്ടത്. ബിജുവിനെ പോലുള്ള ഒരുദ്യോഗസ്ഥൻ വകുപ്പിൽ ഡയറക്ടറായി ഇരുന്നാൽ എങ്ങനെ സർക്കാർ ഖജനാവിലേക്ക് പണമെത്തുമെന്ന ചോദ്യവും ഒപ്പം മുഴങ്ങി. ഇതെല്ലാം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആരോപണമെല്ലാം ഹൈക്കോടതിയും ഗൗരവത്തോടെ എടുക്കുകയാണ്.
ഒത്താശ അനധികൃത ഖനനത്തിന്; പിഎസ് സി കട്ട് ചെയ്തത് രണ്ടു ഇൻക്രിമെന്റുകൾ
ബൈജു സീനിയർ ജിയോളജിസ്റ്റ് ആയിരിക്കെ തന്നെ ബൈജുവിന്റെ അഴിമതി തിരിച്ചറിഞ്ഞു ബിജുവിനെതിരെ പോരാട്ടം തുടരുന്ന പൊതുപ്രവർത്തകൻ പൗലോസ് മുളക്കുളത്തിനു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ മറുപടിയിൽ തന്നെ ബിജുവിന്റെ അഴിമതിക്കഥകൾ അക്കമിട്ടു പറഞ്ഞിരുന്നു. ബിജുവിനെതിരെയുള്ള വിജിലൻസ് കേസിനെ തുടർന്നു പിഎസ്സി നിർദ്ദേശ പ്രകാരം ബിജുവിന്റെ രണ്ടു ഇൻക്രിമെന്റ് തടഞ്ഞു നടപടിയെടുത്തിരുന്നു.
വിജിലൻസ് ബൈജുവിനു പകരം ബിജു എന്ന് വിജിലൻസ് ഉത്തരവിൽ പറഞ്ഞതിനാൽ ആശയക്കുഴപ്പമുണ്ടായിരുന്നു. അത് പിന്നെ വിജിലൻസ് തന്നെ തിരുത്തിയതിനാൽ ബൈജുവിനെതിരെ തുടർ നടപടികൾ വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. പക്ഷെ പിന്നീട് ക്രമക്കേടുകൾ കണ്ടെത്താത്തതിനാൽ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. പാലയിൽ അനധികൃത ഘനനത്തിനു ഒത്താശ ചെയ്തു കൊടുക്കുകയാണ് ബൈജു ചെയ്തത്. ഈ വിജിലൻസ് കേസ് ബൈജു നേരിടുന്നുണ്ട്. കോട്ടയം ജില്ലാ ജിയോളജിസ്റ്റ് ആയിരിക്കെയാണ് അനധികൃത മൈനിംഗിന് ബൈജു ഒത്താശ ചെയ്തത്. ഈ കേസിൽ ബൈജുവിന് കുറ്റാരോപണ മെമോയും കുറ്റാരോപണപത്രികയും നൽകിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദനവും ഈ ഉദ്യോഗസ്ഥൻ നേരിടുന്നുണ്ട്. ഇതിലും വകുപ്പ്തല നടപടികൾ തുടരുന്നുണ്ട്. ബൈജുവിനെതിരെ ശിക്ഷണ നടപടി സ്വീകരിക്കാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. പക്ഷെ ഈ കേസിൽ ബൈജു ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ഇതിന്റെ നിലവിലേ അവസ്ഥ എന്തെന്ന് അഡ്വക്കേറ്റ് ജനറലിനോട് അന്വേഷിക്കുന്നുണ്ട്. ഇതാണ് നിലവിലെ ഡയറക്ടറുടെ കാര്യത്തിൽ വകുപ്പ് നടത്തിയ നടപടികൾ-പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കുന്നു.
ലോകായുക്തയിലും കേസ്:
ബെന്നി ജോസഫ് ആണ് സി.കെ.ബൈജുവിനെതിരെ ലോകായുക്തയിൽ പരാതി നൽകിയത്. ഖനനത്തിനു ഒരിക്കലും നൽകാത്ത അപേക്ഷയുടെ പേരിൽ ഖനനം അനുവദിക്കുകയും കൂടുതൽ മണ്ണ് എടുത്തതിന്റെ പേരിൽ രണ്ടര ലക്ഷത്തോളം രൂപ പിഴയായി അടയ്ക്കണമെന്നാണ് ബെന്നി ജോസഫിന് സി.കെ.ബൈജു നോട്ടീസ് നൽകിയത്. ഇയാൾ വിദേശത്തായിരിക്കെയാണു നോട്ടീസ് വന്നത്. വേറൊരാൾ ബെന്നി ജോസഫിന്റെ ഒപ്പിട്ടു നൽകിയ പരാതിയിലാണ് ഖനനത്തിനു ബൈജു അനുമതി നൽകിയത്. ബെന്നി ജോസഫ് വിറ്റുപോയ സ്ഥലത്തിൽ നിന്നാണ് ഖനനം നടന്നത്. ബെന്നി ജോസഫിന്റെ പേരിലാണ് ഖനനത്തിൻ അനുമതിക്കായി അപേക്ഷ നൽകപ്പെട്ടത്. സ്ഥല പരിശോധനയും വസ്തു ആരുടെതെന്നും പരിശോധിക്കാതെ ബൈജു അനുമതി നൽകുകയായിരുന്നു. തുടർന്നു രണ്ടര ലക്ഷത്തോളം പിഴ വന്നത് ബെന്നി ജോസഫിന്റെ പേരിൽ. ഇതിനെ തുടർന്നാണ് ബെന്നി ജോസഫ് ലോകായുക്തയിൽ പരാതി നൽകിയത്. ഖനനം നടത്തിയ ലിനോദ് വി. അലക്സിനു ഒരു സമ്മതപത്രവും ബെന്നി ജോസഫ് നൽകിയിരുന്നില്ല എന്നാണ് ലോകായുക്തയിൽ നൽകിയ പരാതിയിൽ പറയുന്നത്. ബെന്നി ജോസഫിന്റെ ഒപ്പും വ്യാജമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ടു വിവരാവകാശ കമ്മിഷനും
മൈനിങ് ഓഫീസിലെ സീൽ നഷ്ടമായത് പത്രവാർത്ത വന്നപ്പോൾ വിവരാവകാശം നൽകിയ പൗലോസ് മുളക്കുളത്തിനെ കുടുക്കാൻ സീൽ മോഷ്ടിച്ചു എന്ന പേരിൽ പൊലീസിൽ വ്യാജ പരാതി നൽകിയതിനാണ് ബൈജുവിനെതിരെ നടപടിക്ക് വിവരാവകാശ കമ്മിഷൻ നിർദ്ദേശിച്ചത്. സീൽ നഷ്ടമായ കാര്യത്തിൽ വിവരാവാകാശം തേടിയപ്പോൾ കോട്ടയത്തെ ജിയോളജിസ്റ്റ് ആയ ബൈജുവിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു. സീൽ മോഷണക്കേസിൽ പൗലോസിനെ സംശയദൃഷ്ടിയിൽ നിർത്തിയാണ് ബൈജു കോട്ടയം എസ്പിക്ക് പരാതി നൽകിയത്. വിവരാവാകാശ പ്രകാരം വിവരങ്ങൾ തിരക്കിയതിനാൽ കള്ളപ്പരാതി നൽകിയതിനു നടപടി ആവശ്യപ്പെട്ടാണ് പൗലോസ് വിവരാവാകാശ കമ്മിഷനെ സമീപിച്ചത്. വിവരാവാകാശ നിയമപ്രകാരം വിവരങ്ങൾ നല്കാതിരിക്കാനാണ് ഇത്തരം പരാതികൾ എന്നാണ് കമ്മിഷൻ കണ്ടെത്തിയത്. ഈ കാര്യത്തിൽ ബൈജു നൽകിയ വിശദീകരണം കമ്മിഷൻ തള്ളുകയായിരുന്നു. ഇതിനെ തുടർന്നാണ് വകുപ്പ് തല നടപടികൾക്കായി ബൈജുവിനെതിരെ കമ്മിഷൻ സർക്കാരിനു എഴുതിയത്.
Stories you may Like
- കമ്പനിയെ നയിക്കാൻ പ്രാപ്തിയില്ല, ബൈജു രവീന്ദ്രനെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണം
- ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്ത് പ്രമുഖ നിക്ഷേപകർ
- വീട് നിർമ്മാണത്തിന്റെ മറവിൽ വൻതോതിൽ മണ്ണ് മാറ്റി; 16.01 ലക്ഷം രൂപ പിഴ
- ബൈജൂസിൽ സ്ഥാപകൻ ബൈജു രവീന്ദ്രനെ പുറത്താക്കാൻ നീക്കം
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്