മലപ്പുറം ലീഗിന്റെ കരുത്തിൽ തൂത്തുവാരും; പാലക്കാടും ഇടുക്കിയിലും തൃശൂരിലും അപ്രതീക്ഷിത നേട്ടം; രണ്ടാം ദിനത്തിലെ പ്രവചനങ്ങൾ യുഡിഎഫിന് നൽകി മനോരമ ചാനൽ; 78 സീറ്റിൽ പ്രവചനമെത്തുമ്പോൾ ഇടതു പക്ഷത്തിന് 41 സീറ്റ്; കോൺഗ്രസ് മുന്നണിക്ക് 36ഉം; പാലക്കാട് ഇ ശ്രീധരൻ ജയിക്കില്ലെന്നും പ്രവചനം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇടുക്കിയിലും മലപ്പുറത്തും യുഡിഎഫിന് നേട്ടമെന്ന് മനോരമ സർവ്വേ. തൃശൂരിൽ തിരിച്ചു വരവ് കോൺഗ്രസ് മുന്നണി നടത്തുമെന്നാണ് പ്രവചനം. എൽഡിഎഫിന് രണ്ടാം ഘട്ടത്തിലെ പ്രവചനം പൂർത്തിയാകുമ്പോൾ 41 സീറ്റാണ് മനോരമ പ്രവചിക്കുന്നത്. യുഡിഎഫിന് 36 സീറ്റും. എൻഡിഎയ്ക്ക് മഞ്ചേശ്വരം ജയിക്കാമെന്നാണ് ഫലം.
രണ്ടാം ഘട്ടത്തിൽ യുഡിഎഫിന് 32 സീറ്റിൽ ജയിക്കാനാകുമെന്നാണ് മനോരമയുടെ പ്രവചനം. എൽഡിഎഫിന് 14 സീറ്റും. ബിജെപിക്ക് രണ്ടാംഘട്ടത്തിൽ സീറ്റൊന്നുമില്ല. 78 സീറ്റിലാണ് ഇതുവരെ പ്രവചനങ്ങൾ എത്തിയത്.
ഇടുക്കിയിലും യുഡിഎഫ്
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് മനോരമ ന്യൂസ് വി എംആർ പ്രീപോൾ സർവേ. യുഡിഎഫ് - 5, എൽഡിഎഫ് - 0, എൻഡിഎ - 0. ഇടുക്കി വോട്ട് വിഹിതം ഇങ്ങനെ: യുഡിഎഫ് - 41.48 %, LDF - 35.46 %, എൻഡിഎ - 19.76 %, മറ്റുള്ളവർ - 3.30 %. വോട്ട് വിഹിതത്തിൽ യുഡിഎഫിന് 6.02 ശതമാനം ലീഡ്.
ദേവികുളത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരിയ മേൽക്കൈയാണ് പ്രവചിക്കുന്നത്. എൽഡിഎഫിന് മേൽ 2.5 ശതമാനം മാത്രം നേരിയ ലീഡേ ഉള്ളൂ യുഡിഎഫിന്. മന്ത്രി എം.എം. മണി മത്സരിക്കുന്ന ഉടുമ്പൻചോലയിൽ യുഡിഎഫിന് മേൽക്കൈയെന്ന് സർവേ പറയുന്നു. തൊടുപുഴയിൽ പിജെ ജോസഫ് കടുത്ത മൽസരം നേരിടുന്നു എന്നതാണ് ചിത്രം. യുഡിഎഫിന് 0.7 ശതമാനം മാത്രം ലീഡാണ് ഇവിടെ. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. പീരുമേട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നു.
സ്വർണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ എന്ന് ദേവികുളത്ത് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: സർവേയിൽ പങ്കെടുത്ത 34 ശതമാനം പേർ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നു. 39 ശതമാനം പേർ പങ്കില്ലെന്ന് അഭിപ്രായപ്പെട്ടു. 27 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.
തൊടുപുഴയിൽ സിറ്റിങ് എംഎൽഎ പി.ജെ.ജോസഫിന്റെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്നതിന് മറുപടി ഇങ്ങനെ: ഏറ്റവും മികച്ചതാണെന്ന് 8 ശതമാനം പേരും മികച്ചതാണെന്ന് 37.05 ശതമാനം പേരും വിലയിരുത്തി. ശരാശരി എന്നാണ് 28.82 ശതമാനം പേരുടെ വിലയിരുത്തൽ. മോശം എന്ന് പറഞ്ഞത് 23 ശതമാനമാണ്. തീർത്തും മോശം എന്ന് 3.52 ശതമാനം.
മലപ്പുറം യുഡിഎഫ്
നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ യുഡിഎഫ് വൻനേട്ടമുണ്ടക്കുമെന്ന് നോരമ ന്യൂസ് വി എംആർ സർവേ ഫലം പറയുന്നു. മലപ്പുറം സർവേ: യുഡിഎഫ് - 15, എൽഡിഎഫ്-1, എൻഡിഎ-0. മലപ്പുറം വോട്ട് വിഹിതം: യുഡിഎഫ് - 48.22 %, LDF - 39.15 %, എൻഡിഎ - 9.34 %, മറ്റുള്ളവർ - 3.29 %. വോട്ട് വിഹിതത്തിൽ യുഡിഎഫിന് 9.07 ശതമാനം ലീഡ്.
മലപ്പുറത്ത് പ്രീപോളിൽ യുഡിഎഫ് മുന്നിൽ തന്നെ വ്യക്തമാണ്. നിലമ്പൂർ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സർവേ പറയുന്നു. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ പിന്നിലെന്നാണ് സർവേ പ്രവചിക്കുന്നത്. ഈ മണ്ഡലത്തിൽ സ്വര്ണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന ചോദ്യത്തിന് പങ്കെടുത്ത 38 ശതമാനം പേര് സർക്കാരിന് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. പൊന്നാനി ആകട്ടെ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും സർവേ പ്രവചിക്കുന്നു.
മലപ്പുറം തിരൂർ മണ്ഡലം നേരിയ മേൽക്കൈയോടെ യുഡിഎഫ് നിലനിർത്തുമെന്ന് സർവേ ഫലം. തവനൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മുന്നിലെന്നാണ് പ്രവചനം. സാമാന്യം നല്ല മാർജിനിലാണ് മുന്നിലെന്നും മാർച്ച് 15 വരെ നടത്തിയ സർവേ ഫലം പറയുന്നു. കോട്ടക്കലിൽ യുഡിഎഫ് തന്നെയാണ് മുന്നിൽ.
വേങ്ങരയിൽ ലീഗ് സ്ഥാനാർത്ഥി മുനിലെന്ന് സർവേ. നല്ല ശതമാനം വോട്ടിന്റെ ലീഡ് നേടുമെന്ന് സർവേ പറയുന്നു. താനൂരിലും യുഡിഎഫ് നല്ല മാർജിനിൽ മുന്നിലാണെന്ന് സർവേ പ്രവചിക്കുന്നു. തിരൂരങ്ങാടിയിലാകട്ടെ യുഡിഎഫ് തന്നെ മുന്നിൽ. ഇവിടെ പക്ഷേ നല്ല മൽസരത്തിന്റെ പ്രതീതി ഉണ്ടാക്കുന്നു സർവേ. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യത്തോട് തിരൂരങ്ങാടി പറഞ്ഞത് ഇങ്ങനെ: സർക്കാരിന് നല്ല റാങ്കിങ് ആണ് നൽകുന്നത്. 22 ശതമാനം പേർ വളരെ മികച്ചതെന്നും 39 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 33 ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 3 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് 3 ശതമാനം.
അഞ്ചാം മണ്ഡലമായ മഞ്ചേരിയിലും യുഡിഎഫ് മുന്നിലെന്ന് സർവേ. പെരിന്തൽമണ്ണയിലാകട്ടെ, യുഡിഎഫ് സ്ഥാനാർത്ഥി സാമാന്യം നല്ല മാർജിനിൽ മുന്നിലെന്ന് സർവേ പറയുന്നു. മങ്കടയിലും മലപ്പുറത്തും യുഡിഎഫ് സ്ഥാനാർത്ഥി തന്നെ ജയിക്കുമെന്ന് സർവേ പറയുന്നു. മങ്കടയിൽ സമാന്യം നല്ല മാർജിനിലാണ് മുന്നിലെന്ന് സർവേ പറയുന്നു. മലപ്പുറത്തും കൂറ്റൻ മുന്നേറ്റമാണ് ലീഗ് സ്ഥാനാർത്ഥി നടത്തുകയെന്ന് സർവേ വെളിപ്പെടുത്തുന്നു. കൊണ്ടോട്ടി മണ്ഡലത്തിൽ യുഡിഎഫിനാണ് മുന്നേറ്റം. മികച്ച വോട്ടുശതമാനത്തിലാണ് വിജയമെന്ന് സർവേ പ്രവചിക്കുന്നു.
ഏറനാട്ടും യുഡിഎഫ് സ്ഥാനാർത്ഥി എളുപ്പത്തിൽ വിജയമുറപ്പിക്കുന്നുവെന്ന് സർവേ പറയുന്നു. കോവിഡ് പ്രതിരോധത്തിന് സർക്കാരിന് നല്ല റാങ്കിങ് ആണ് മണ്ഡലം നല്കുന്നത്. 26 ശതമാനം പേർ വളരെ മികച്ചതെന്നും 48 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 19 ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 4 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 3 ശതമാനം മാത്രം.
വണ്ടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി നല്ല നിലയിൽ മുന്നിലെന്ന് സർവേ പറയുന്നു. സ്വർണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന ചോദ്യത്തോട് വണ്ടൂരുകാർ പ്രതികരിച്ചത് ഇങ്ങനെ: സർവേയിൽ പങ്കെടുത്ത 47 ശതമാനം പേർ സർക്കാരിന് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. 32 ശതമാനം പേർ പങ്കില്ലെന്ന് പറഞ്ഞു. 21 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. സർവേയിൽ പങ്കെടുത്ത 45 ശതമാനം പേരും രാഷ്ട്രീയമുണ്ടെന്ന നിലപാടിലാണ്. രാഷ്ട്രീയമില്ലെന്ന് 16 ശതമാനം. 39 ശതമാനം പേര് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.
തൃശൂരിൽ യുഡിഎഫ് തിരിച്ചു വരവ്
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ യുഡിഎഫ് മികച്ച തിരിച്ചുവരവ് നടത്തുമെന്ന് മനോരമ ന്യൂസ്വി എംആർ അഭിപ്രായ സർവേ. എൽഡിഎഫ്-8, യുഡിഎഫ് - 5, എൻഡിഎ-0 എന്നിങ്ങനെയാണ് വിജയസാധ്യത. തൃശൂർ വോട്ട് വിഹിതം: എൽഡിഎഫ് - 41.85 %, UDF - 37.14 %, എൻഡിഎ - 19.52 %, മറ്റുള്ളവർ - 1.49 %. വോട്ട് വിഹിതത്തിൽ എൽഡിഎഫിന് 4.71 ശതമാനം ലീഡുണ്ട്. കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമാണ് യുഡിഎഫ് ജയിച്ചത്.
സർവേ പ്രകാരം പുതുക്കാട് എൽഡിഎഫിന് വിജയസാധ്യതയെന്നാണ് സർവേ ഫലം. എൽഡിഎഫിന് യുഡിഎഫിനുമേൽ ഭേദപ്പെട്ട ശതമാനം ലീഡ്. ചാലക്കുടിയിൽ എൽഡിഎഫ് തന്നെ നിലനിർത്തുമെന്ന് സർവേ പറയുന്നു. കൊടുങ്ങല്ലൂരും സർവേ പ്രകാരം എൽഡിഎഫിന് തന്നെ വിജയസാധ്യത. എൽഡിഎഫിന് യുഡിഎഫിനുമേൽ മികച്ച ശതമാനം ലീഡ് പ്രവചിക്കുന്നു. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു എന്ന് ചാലക്കുടിയിൽ ചോദിച്ചപ്പോൾ പ്രതികരണം ഇങ്ങനെ: സർക്കാരിന് നല്ല റാങ്കിങ് ആണ്. 25 ശതമാനം പേർ വളരെ മികച്ചതെന്നും 48 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 21 ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 3 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് സർവേയിൽ പങ്കെടുത്ത 3 ശതമാനം അഭിപ്രായപ്പെട്ടു.
ചേലക്കരയിൽ യുഡിഎഫിന് വിജയസാധ്യത. യുഡിഎഫിന് എൽഡിഎഫിനു മേൽ വലിയ ശതമാനം ലീഡും സർവേ പറയുന്നു. പക്ഷേ സിപിഎമ്മിന്റെ താരസ്ഥാനാർത്ഥിയായ കെ.രാധാകൃഷ്ണന്റെ വരവോടെ മണ്ഡലചിത്രം മാറിയേക്കാം. കുന്നംകുളത്ത് യുഡിഎഫിന് ആണ് വിജയസാധ്യത. സാമാന്യം ഭേദപ്പെട്ട മാർജിനിലാണ് മുന്നിലുള്ളതെന്നും സർവേ പറയുന്നു.
ഗുരുവായൂരിൽ യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നാണ് പ്രവചനം. വലിയ മാർജിനിലല്ല മുന്നേറ്റം. മണലൂരിൽ എൽഡിഎഫിനാണ് വിജയസാധ്യത. യുഡിഎഫിന് എൽഡിഎഫിനുമേൽ ഭേദപ്പെട്ട ശതമാനം ലീഡുമുണ്ട്. വടക്കാഞ്ചേരിയിൽ യുഡിഎഫിനാണ് വിജയസാധ്യത. യുഡിഎഫിന് എൽഡിഎഫിനുമേൽ ഭേദപ്പെട്ട ശതമാനം ലീഡുണ്ട്.
സ്വർണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ എന്ന് മണലൂരുകാരോട് ചോദിച്ചപ്പോൾ പ്രതികരണം ഇങ്ങനെ: സർവേയിൽ പങ്കെടുത്ത 34 ശതമാനം പേർ സർക്കാരിന് പങ്കുണ്ടെന്നും 33 ശതമാനം പേർ പങ്കില്ലെന്നും അഭിപ്രായപ്പെട്ടു. 33 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ എന്ന് മണലൂകുരാരോട് ചോദിച്ചപ്പോൾ 48 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 28 ശതമാനം ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 24ശതമാനം പേർ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ഒല്ലൂരിൽ യുഡിഎഫ് മുന്നിലെന്ന് സർവേ ഫലം. സാമാന്യം നല്ല മാർജിനിൽ മണ്ഡലം പിടിക്കുമെന്നാണ് സർവേ ഫലം സാധ്യത കാണുന്നത്. തൃശൂർ മണ്ഡലത്തിലാകട്ടെ എൽഡിഎഫ് ആണ് മുന്നിൽ. നാട്ടിക സർവേ പ്രകാരം എൽഡിഎഫിന് വിജയസാധ്യത. എൽഡിഎഫിന് യുഡിഎഫിനുമേൽ വലിയ ശതമാനം ലീഡെന്നും സർവേ. കയ്പമംഗലത്ത് സർവേ പ്രകാരം എൽഡിഎഫിന് വിജയസാധ്യത. യുവ സ്ഥാനാർത്ഥി യുഡിഎഫിന് വരുംമുൻപാണ് സർവേ എന്നത് ശ്രദ്ധിക്കണം. ഇരിങ്ങാലക്കുടയിൽ സർവേ പ്രകാരം എൽഡിഎഫിന് വിജയസാധ്യത. സിപിഎമ്മിലെ ആർ.ബിന്ദു മുന്നിലെന്ന് സർവേ ഫലം.
സിറ്റിങ് എംഎൽഎയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്ന് തൃശൂരുകാരോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: വി എസ്.സുനിൽ കുമാറിന്റേത് വളരെ നല്ല പ്രകടനമാണെന്നാണ് പൊതു വിലയിരുത്തൽ. വളരെ മികച്ചതെന്ന് വിലയിരുത്തിയത് 45 ശതമാനം. 20 ശതമാനം മികച്ചതാണെന്ന് രേഖപ്പെടുത്തി. 30 ശതമാനം പേർ ശരാശരി മാർക്ക് നൽകി. മോശമെന്ന് 3 ശതമാനം പേരും അത്രതന്നെ ആളുകൾ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു. അഴിമതി തടയുന്നതിൽ ആരാണ് മെച്ചം എന്ന് ഇരിങ്ങാലക്കുടക്കാരോട് ചോദ്യം. 48 ശതമാനം പേർക്ക് എൽഡിഎഫിനേയും 31 ശതമാനം പേർക്ക് യുഡിഎഫിനേയുമാണ് വിശ്വാസം. എൻഡിഎ 15 ശതമാനം. 6 ശതമാനം പേർക്ക് മറ്റുകക്ഷികളിലാണ് വിശ്വാസം എന്നാണ് ഉത്തരം.
ഷൊർണൂരിൽ കടുത്ത പോരിൽ യുഡിഎഫ്; തൃത്താല പോരിൽ യുഡിഎഫ്; സർവേ ഫലം
നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ജില്ലയിൽ കനത്ത പോരാട്ടമെന്ന് മനോരമ ന്യൂസ്വി എംആർ പ്രീപോൾ സർവേ ഫലം. തൃത്താലയിൽ യുഡിഎഫിനാണ് മേൽക്കൈ. കടുത്ത പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു സർവേ. പട്ടാമ്പി മണ്ഡലത്തിൽ പോരാട്ടചിത്രം തെളിയും മുൻപുള്ള സർവേയിൽ എൽഡിഎഫ് മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നു. വലിയ മാർജിനിലാണ് മുന്നേറ്റം. ഷൊർണൂരിൽ പക്ഷേ അട്ടമറി ചിത്രമാണ് തെളിയുന്നത്. സർവേ പ്രകാരം യു ഡി എഫിന് വിജയസാധ്യത പ്രവചിക്കുന്നു. നേരിയ മുന്നേറ്റമാണ് പ്രകടമാകുന്നത്.
അഴിമതി തടയുന്നതിൽ ആരാണ് മെച്ചം എന്ന ചോദ്യത്തോട് തൃത്താല പറഞ്ഞത് ഇങ്ങനെ: 50 ശതമാനം പേർ എൽഡിഎഫിനെ പിന്തുണച്ചു. യുഡിഎഫിനെ പിന്തുണച്ചത് 30 ശതമാനം പേരാണ്. 6 ശതമാനം എൻഡിഎയ്ക്കൊപ്പം. 14 ശതമാനം പേർ മറ്റുകക്ഷികൾ എന്ന് വിശ്വസിക്കുന്നു. സ്വർണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന് ചോദ്യത്തോട് പട്ടാമ്പി പ്രതികരിച്ചത് ഇങ്ങനെ: സർവേയിൽ പങ്കെടുത്ത 39 ശതമാനം പേർ സർക്കാരിന് പങ്കുണ്ടെന്നും ഇത്ര തന്നെ പേർ പങ്കില്ലെന്നും അഭിപ്രായപ്പെട്ടു. 22 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സർവേ പ്രകാരം എൽ ഡി എഫിന് വിജയസാധ്യത. സാമാന്യം നല്ല മാർജിനിലാണ് മുന്നേറ്റമെന്ന് സർവേ പറയുന്നു. ഇടതുകോട്ടയായ കോങ്ങാടിൽ യുഡിഎഫ് മുന്നേറ്റമെന്നും സർവേ. അതും ഭേദപ്പെട്ട മാർജിനിൽ ആണ് മുന്നിലുള്ളത്. മണ്ണാർക്കാട് യുഡിഎഫിന് തന്നെ വിജയം പ്രവചിക്കുന്നു. 3. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് കോങ്ങാട് പ്രതികരിച്ചത് ഇങ്ങനെ: 32ശതമാനം പേർ വളരെ മികച്ചതെന്നും 37 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 22 ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 7 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 2ശതമാനം മാത്രം. 6. അഴിമതി തടയുന്നതിൽ ആരാണ് മെച്ചം? എന്ന ചോദ്യത്തോട് ഒറ്റപ്പാലം പ്രതികരിച്ചത് ഇങ്ങനെ: 42 ശതമാനം പേർ യുഡിഎഫിനെ പിന്തുണച്ചു. 30 ശതമാനം പേർക്ക് എൽഡിഎഫിനെയാണ് വിശ്വാസം. എൻഡിഎയ്ക്ക് 15 ശതമാനം. 13 ശതമാനം പേർ ഈ മൂന്ന് മുന്നണികളെ പിന്തുണയ്ക്കുന്നില്ല.
താരമണ്ഡലമായ പാലക്കാട് യുഡിഎഫ് തന്നെ മുന്നിൽ. മലമ്പുഴയിലും പാലക്കാടും കടുത്ത മൽസരമെന്ന് സർവേ പറയുന്നു. മലമ്പുഴയിൽ എൽഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. രണ്ടാമത് യുഡിഎഫ് തന്നെ. എൻഡിഎ മൂന്നാമതെന്നും സർവേ പറയുന്നു. പാലക്കാട്ട് ത്രികോണമൽസരത്തിൽ യുഡിഎഫിന് നേരിയ മേൽക്കൈ എന്നാണ് പ്രവചനം. ജില്ലയിൽ മിക്കയിടത്തും കടുത്ത മൽസരമാണ് പ്രകടമാകുന്നത്. പാലക്കാട്ട് ഷാഫി പറമ്പിൽ എന്ന സിറ്റിങ് എംഎൽഎയുടെ പ്രകടനം ഏറ്റവും മികച്ചതാണെന്ന് 26 ശതമാനം പേരും മികച്ചതാണെന്ന് 29 ശതമാനം പേരും രേഖപ്പെടുത്തി. ശരാശരി എന്നാണ് 36 ശതമാനം പേരുടെ വിലയിരുത്തൽ. മോശം എന്ന് പറഞ്ഞത് 7 ശതമാനമാണ്. തീർത്തും മോശം എന്ന് 1 ശതമാനം. തരൂർ മണ്ഡലത്തിൽ യുഡിഎഫ് മുന്നിലെന്ന് സർവേ പറയുന്നു. നേരിയ മുൻതൂക്കമെന്നാണ് സൂചന.
ഒറ്റപ്പാലത്ത് സർവേ പ്രകാരം എൽ ഡി എഫിന് വിജയസാധ്യത. സാമാന്യം നല്ല മാർജിനിലാണ് മുന്നേറ്റമെന്ന് സർവേ പറയുന്നു. ഇടതുകോട്ടയായ കോങ്ങാടിൽ യുഡിഎഫ് മുന്നേറ്റമെന്നും സർവേ. അതും ഭേദപ്പെട്ട മാർജിനിൽ ആണ് മുന്നിലുള്ളത്. മണ്ണാർക്കാട് യുഡിഎഫിന് തന്നെ വിജയം പ്രവചിക്കുന്നു. 3. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് കോങ്ങാട് പ്രതികരിച്ചത് ഇങ്ങനെ: 32 ശതമാനം പേർ വളരെ മികച്ചതെന്നും 37 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 22 ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 7 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 2ശതമാനം മാത്രം. 6. അഴിമതി തടയുന്നതിൽ ആരാണ് മെച്ചം? എന്ന ചോദ്യത്തോട് ഒറ്റപ്പാലം പ്രതികരിച്ചത് ഇങ്ങനെ: 42 ശതമാനം പേർ യുഡിഎഫിനെ പിന്തുണച്ചു. 30 ശതമാനം പേർക്ക് എൽഡിഎഫിനെയാണ് വിശ്വാസം. എൻഡിഎയ്ക്ക് 15 ശതമാനം. 13 ശതമാനം പേർ ഈ മൂന്ന് മുന്നണികളെ പിന്തുണയ്ക്കുന്നില്ല.
ചിറ്റൂരിൽ സർേവ പ്രകാരം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കൃഷ്ണൻ കുട്ടിക്ക് വിജയ സാധ്യത. െനന്മാറയിൽ പക്ഷേ യുഡിഎഫ് ജയിക്കുമെന്ന് സർവേ പറയുന്നു. വോട്ട് ഷെയറിൽ ഭേദപ്പെട്ട മുന്നേറ്റമാണ് പ്രകടമാകുന്നത്. ആലത്തൂരിൽ എൽഡിഎഫ് മുന്നിലെന്നും സർവേ. വലിയ മാർജിനിലാണ് ഇത്. അഴിമതി തടയുന്നതിൽ ആരാണ് മെച്ചം? എന്ന് ചിറ്റൂരുകാരോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: 61 ശതമാനം പേർ LDF നെ പിന്തുണച്ചു. UDF നെ പിന്തുണച്ചത് 28 ശതമാനം പേരാണ്. 13 ശതമാനം എൻഡിഎയ്ക്കൊപ്പം. 11 ശതമാനം പേർ മറ്റുകക്ഷികൾ എന്ന് വിശ്വസിക്കുന്നു. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യത്തോട് ആലത്തൂരിൽ പ്രതികരണം ഇങ്ങനെ: 31 ശതമാനം പേർ വളരെ മികച്ചതെന്നും 32 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 29ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 7 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 1ശതമാനം മാത്രം.
പാലക്കാട് സർവേ : യുഡിഎഫ് - 7, എൽഡിഎഫ്-5, എൻഡിഎ-0. പാലക്കാട് വോട്ട് വിഹിതം: എൽഡിഎഫ് - 41.96 %, UDF - 37.75 %, എൻഡിഎ - 19.71 %, മറ്റുള്ളവർ - 0.57 %. വോട്ട് വിഹിതത്തിൽ എൽഡിഎഫിന് 4.21 ശതമാനം ലീഡ്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്