കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാർത്ഥി സുലൈമാൻ ഹാജിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു; പാക്കിസ്ഥാനി ഭാര്യയുടെ സ്വത്തു വിവരങ്ങൾ മറച്ചുവെച്ചെന്ന യുഡിഎഫ് പരാതി തള്ളി; പത്രിക സ്വീകരിച്ചതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് നേതാക്കൾ; വിശാലമനസ്കനായ പിണറായി വിജയന്റെ നിശബ്ദത ആശ്ചര്യകരമെന്ന് വി മുരളീധരനും
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻകാർക്ക് എന്താണ് കാര്യം? എന്നാൽ പാക്കിസ്ഥാൻകാർക്കും കാര്യമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ ചർച്ചയാകാൻ കാരണം കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാർത്ഥി കെ പി സുലൈമാൻ ഹാജിയാണ്. ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുടെ വിവരങ്ങൾ നാമനിർദ്ദേശ പത്രികയിൽ മറച്ചു വെച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. യുഡിഎഫ് പ്രവർത്തകർ പരാതിയുമായി രംഗത്തുവന്നതോടെ തർക്കവിഷയമായി മാറുകയായിരുന്നു. പത്രിക തള്ളണമെന്ന ആവശ്യം യുഡിഎഫ് പ്രവർത്തകർ ഉന്നയിച്ചെങ്കിലും ഒടുവിൽ കെ പി സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു.
പത്രിക സ്വീകരിക്കരുതെന്ന യുഡിഎഫിന്റെ ആവശ്യം വരണാധികാരി തള്ളുകയായിരുന്നു. നടപടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് പറഞ്ഞു. ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ രേഖപെടുത്തേണ്ട സ്ഥലത്ത് ബാധകമല്ല എന്ന് എഴുതിയതിനെതിരെ യുഡിഎഫ് പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചിരുന്നു. സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ഒരാൾ പാക്കിസ്ഥാൻ പൗരയാണെന്നുമാണ് യുഡിഎഫ് പ്രവർത്തകർ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
വിവാഹ സർട്ടിഫിക്കറ്റുകളും ചിത്രങ്ങളും തെളിവുകളായും ഇവർ ഹാജരാക്കി.സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്നും പരാതിയുയർന്നിരുന്നു. ഇരുവിഭാഗത്തിന്റേയും ഭാഗം കേട്ടശേഷമാണ് പത്രിക സ്വീകരിക്കാൻ വരണാധികാരി തീരുമാനിച്ചത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. സുലൈമാൻ ഹാജിയുടെ ഒരു ഭാര്യ വിദേശത്താണ്. ദുബായിൽ വച്ചായിരുന്നു വിവാഹം. ഹിറാ മുഹമ്മദ് സഫ്ദർ എന്ന റാവൽപിണ്ടി സ്വദേശിയാണ് ഭാര്യമാരിൽ ഒരാൾ എന്നതിന്റെ രേഖകളും യുഡിഎഫ്നേതാക്കൾ സമർപ്പിച്ചിരുന്നു. ഇത് തള്ളുകയാണ് ഉണ്ടായത്.
നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ചിട്ടില്ല. കൂടുതൽ നിയമ വശങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പത്രിക മാറ്റിവച്ചത്. അതേസമയം ഇടതു സ്ഥാനാർത്ഥിയുടെ പാക്കിസ്ഥാൻ ബന്ധം ബിജെപിപിയും പ്രചരണ വിഷയമാക്കുകുയാണ്. കാണ്ടോട്ടി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി.മുരളീധരനും രംഗത്തെത്തി.
'കൊണ്ടോട്ടിയിൽ സിപിഎം പിന്തുണയോടെ മത്സരിക്കുന്ന കെ.ടി സുലൈമാൻ ഹാജി, പാക്കിസ്ഥാൻ സ്വദേശിനിയായ 19കാരിയായ തന്റെ രണ്ടാം ഭാര്യയുടെ വിവരങ്ങൾ നാമനിർദ്ദേശ പത്രികയിൽ നിന്ന് മറച്ചുവച്ചു. വിശാലമനസ്കനെന്ന് അറിയപ്പെടുന്ന പിണറായി വിജയന്റെ നിശബ്ദത അതിശയകരമാണ്'- മുരളീധരൻ ട്വീറ്റ് ചെയ്തു. എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് വിശദീകരണം കിട്ടണം. പ്രത്യേകിച്ച്, ഒരു മൂടുതാങ്ങി എംഎൽഎ വിദേശ പൗരന്റെ വ്യക്തിഗത വിവരങ്ങൾ മറച്ചുവച്ചതിൽ- വി. മുരളീധരൻ പറഞ്ഞു.
മുസ്ലിം ലീഗിന്റെ ഉറച്ച സീറ്റാണ് കൊണ്ടോട്ടി. ടി വി ഇബ്രാഹിം ആണ് ഇവിടെ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി. വ്യവസായി ആയ സുലൈമാൻ ഹാജിക്ക് ഗൾഫിൽ സ്ഥാപനങ്ങളുണ്ട്. താൻ ജയിക്കുകയാണെങ്കിൽ തന്റെ മണ്ഡലത്തിൽ നിന്ന് ഗൾഫിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ജോലി നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. തന്റെ ബിസിനസ് ലാഭത്തിന്റെ മൂന്നിലൊരു ഭാഗം ജനങ്ങൾക്കായിരിക്കും. എംഎൽഎ ശമ്പളവും അലവൻസും പാവപ്പെട്ടവർക്ക് നൽകും എന്നീ വാഗ്ദാനങ്ങളൊക്കെ കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ അദ്ദേഹം നൽകിയിരുന്നു.
അതേസമയം മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗിന്റെ കോട്ട എന്നറിയപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് കൊണ്ടോട്ടി. മണ്ഡല ചരിത്രം പരിശോധിച്ചാൽ ലീഗ് പ്രതിനിധികളല്ലാതെ ആരെയും നിയമസഭയിലെത്തിക്കാത്ത മണ്ഡലങ്ങളിലൊന്ന്. ഏറനാട് താലൂക്കിലെ കൊണ്ടോട്ടി നഗരസഭയും, ചീക്കോട്, ചെറുകാവ്, പുളിക്കൽ, വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊണ്ടോട്ടി നിയമസഭാമണ്ഡലം.
2016ൽ ലീഗ് നേതാവ് ടിവി ഇബ്രാഹിമാണ് കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയത്. കഴിഞ്ഞതെരഞ്ഞെടുപ്പിൽ ഇബ്രാഹിമിന്റെ ഭൂരിപക്ഷത്തിലുണ്ടായ ഇടിവിൽ നോട്ടമിട്ടാണ് ഇടതുപക്ഷത്തിന്റെ പ്രവർത്തനം. 2011ൽ കൊണ്ടോട്ടിയിൽ ലീഗിനായി മത്സരിച്ച കെ മുഹമ്മദ് കുഞ്ഞി ഹാജി 28,149 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു നിയമസഭയിലെത്തിയത്. എന്നാൽ 2016ൽ മത്സരിക്കാനിറങ്ങിയ ടിവി ഇബ്രാഹിമിന് ലഭിച്ചത് 10,654 വോട്ടുകളുടെ ഭൂരിപക്ഷമാണെന്നത് ശ്രദ്ധേയമാണ്. ലീഗ് സ്ഥാനാർത്ഥിക്ക് 69,668 വോട്ടുകൾ ലഭിച്ചപ്പോൾ ഇടതു സ്വതന്ത്രനായിരുന്ന കെപി ബീരാൻകുട്ടി 59,014 വോട്ടുകളാണ് പിടിച്ചത്. ബിജെപി സ്ഥാനാർത്ഥി കെ രാമചന്ദ്രൻ 12,513 വോട്ടുകളും നേടി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 10654 വോട്ടിന്റെ ലീഡായുരുന്നു ലീഗിന് ലഭിച്ചതെങ്കിൽ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 39313 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് കൊണ്ടോട്ടി നിയമസഭാ മണ്ഡലം കുഞ്ഞാലിക്കുട്ടിക്ക് നൽകിയതെന്നതും ശ്രദ്ധേയമാണ്. ലീഗിന്റെ അടിയുറച്ച കോട്ടയെങ്കിലും ടിവി ഇബ്രാഹിം കഴിഞ്ഞതവണ മത്സരിച്ചപ്പോൾ ഭൂരിപക്ഷം കുറയ്ക്കാനായി എന്നതാണ് ഇടത് പക്ഷത്തിന് ഇത്തവണ പ്രതീക്ഷയേകുന്നത്. സുലൈമാൻ ഹാജിയിലൂടെ മണ്ഡലത്തിൽ മുന്നേറ്റം ഉണ്ടാക്കാമെന്നും സിപിഎം കണക്ക് കൂട്ടുന്നു.
2011ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞതവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും അഞ്ച് വർഷത്തിനിടയിൽ മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ടിവി ഇബ്രാഹിമും യുഡിഎഫും. 2017ലെ ലോക് സഭ ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞവർഷം നടന്ന ലോക് സഭ തെരഞ്ഞെടുപ്പിലും ലഭിച്ച ഭൂരിപക്ഷം ഇത്തവണയും നിലനിർത്താനാകുമെന്നാണ് ലീഗിന്റെ ആത്മവിശ്വാസം.
Stories you may Like
- നാർക്കോട്ടിക്ക് ജിഹാദി ഹാജി സലീമിന്റെ കഥ!
- രാസലഹരി കടത്തിന് പിന്നിൽ ഹാജി സലിം ഗ്രൂപ്പ്
- ഗഫൂർ ഹാജി മരണമടഞ്ഞ രാത്രിയിൽ വീട്ടിലെ സിസി ടിവി ക്യാമറ ഓഫ് ചെയ്ത നിലയിൽ
- കൊച്ചി തീരത്തെ കപ്പൽ റെയ്ഡിൽ സംഭവിച്ചത് രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട
- മൃതദേഹം നാടുകാണി ചുരത്തിൽ കണ്ടെത്തി; ഗൂഡല്ലൂരുകാരനെ കണ്ടെത്താൻ അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍