അസുര നിഗ്രഹത്തിന് എത്തിയതെന്ന് മാസ് ഡയലോഗുമായി എൻട്രി; പിന്നാലെ അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്ന് പരാമർശം; ശബരിമല വിഷയം ചർച്ചയാക്കി കടകംപള്ളിയെ കടന്നാക്രമിച്ചു ശോഭാ സുരേന്ദ്രൻ; ശോഭയെ ജനം വിലയിരുത്തട്ടെ എന്നുമാത്രം പ്രതികരിച്ചു ദേവസ്വം മന്ത്രിയും; കഴക്കൂട്ടത്ത് പ്രചരണം ഹൈവോൾട്ടേജിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദേവസ്വം മന്ത്രിയുടെ മണ്ഡലമായ കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പു പ്രചരണം ഹൈവോൾട്ടേജിൽ. ശബരിമല മുഖ്യവിഷയമാക്കി കൊണ്ടാണ് ശോഭാ സുരേന്ദ്രൻ ഇവിടെ പോരിനിറങ്ങിയിരിക്കുന്നത്. ബിജെപിയുടെ ഈ പ്രചരണം ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു. ഇരു നേതാക്കളും തമ്മിൽ വാക്പോര് നടത്തുമ്പോൾ കേരള സർക്കാറിന്റെ വീഴ്ച്ചകൾ എണ്ണിപറഞ്ഞു കൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി എസ്എസ് ലാൽ പ്രചരണം നടത്തുന്നത്.
ഏതാനും ദിവസമായി കഴക്കൂട്ടത്തു സ്ഥാനാർത്ഥികളുടെ വാക്പോരു തുടരുകയാണ്. കടകംപള്ളി സുരേന്ദ്രൻ അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്നായിരുന്നു ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പരാമർശം. താൻ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണെന്നും ശോഭയെ ജനം വിലയിരുത്തട്ടെയെന്നുമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളിയുടെ പ്രതികരണം.
എന്നാൽ ശബരിമല വിഷയത്തിൽ കടകംപള്ളി ഉരുണ്ടുകളിക്കുകയാണെന്നും താൻ പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണെന്നും ശോഭ ഇന്നലെ പറഞ്ഞു. ബിജെപി സ്ഥാനാർത്ഥിക്കു മറ്റൊന്നും പറയാനില്ലെന്നും മണ്ഡലത്തിൽ നടപ്പാക്കിയ വികസനം പറഞ്ഞാണു താൻ വോട്ടു ചോദിക്കുന്നതെന്നുമാണു കടകംപള്ളിയുടെ ഇന്നലത്തെ മറുപടി. ശോഭാ സുരേന്ദ്രൻ മണ്ഡലത്തിൽ എത്തിയപ്പോൾ തന്നെ അസുര നിഗ്രഹത്തിന് എത്തിയതാണ് എന്നാണ് പറഞ്ഞിരുന്നത്. പിന്നാലെയാണ് തുടർച്ചയായി ശബരിമല വിഷയം ഉന്നയിച്ചു കൊണ്ട് പ്രചരണം കൊഴുപ്പിച്ചത.
ശബരിമല വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ട എന്ന് സിപിഎം നേതൃത്വം കടകംപള്ളി സുരേന്ദ്രനു നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല സംഭവങ്ങളിൽ ഖേദപ്രകടനം നടത്തിയ കടകംപള്ളിയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം തള്ളിയിരുന്നു. അതേസമയം ഡോ. എസ്എസ് ലാലിന് വിനയാകുന്നത് തന്റെ പഴയ ഫേസ്ബുക്ക് കുറിപ്പുകളാണ്. യുവതീ പ്രവേശനത്തെ അനുകൂലിച്ചു കൊണ്ടുള്ള ഈ പോസ്റ്റുകൾക്കെതിരെ ശോഭാ സുരേന്ദ്രൻ രംഗത്തുവന്നു കഴിഞ്ഞു.
തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ ഒന്നു മുതൽ 12 വരെയുള്ള വാർഡുകൾ 14, 76,76,81 എന്നീ വാർഡുകളും ചേർന്നതാണ് കഴക്കൂട്ടം മണ്ഡലം. സംസ്ഥാനത്ത് ബിജെപിക്ക് വേരോട്ടമുള്ള അവർ വിജയപ്രതീക്ഷ അധികം വെച്ചുപുലർത്തുന്ന മണ്ഡലം കൂടിയാണ് ഇത്. ഗ്രാമ- നഗര മേഖലകൾ ഇടകലർന്നു കിടക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. ബിജെപി നേതാവ് വി മുരളീധരൻ കഴിഞ്ഞതവണ കടകംപള്ളിക്കെതിരെ ശക്തമായ മത്സരമാണ് കാഴ്ച്ചവെച്ചിരുന്നത്.
ശബരിമല വിഷയം യുഡിഎഫും എൻഡിഎയും വിഷയമായി ഉയർത്തിക്കാട്ടുമ്പോൾ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിവരിച്ചാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വോട്ടു തേടുന്നത്. ചരിത്രം നോക്കിയാൽ യുഡിഎഫിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ഇത്. 1980 മുതൽ 2016 വരെയുള്ള ചരിത്രം പരിശോധിച്ചാൽ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കാലം വിജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥികളാണ്. എന്നാൽ ഇരുമുന്നണികളെയും പിന്തുണയ്ക്കുന്നതിൽ പിശുക്ക് കാട്ടിയിട്ടുമില്ല. 2001 മുതൽ 2011 വരെ കോൺഗ്രസിലെ എം.എ വാഹിദാണ് മണ്ഡലത്തിൽ വിജയിച്ചത്. 2016ൽ മണ്ഡലം കടകം പള്ളി സുരേന്ദ്രനിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു. എന്നാൽ മണ്ഡലം യുഡിഎഫിന് നഷ്ടപ്പെട്ടത് ബിജെപിയുടെ വോട്ടുവിഹിതത്തിലെ വർധനവ് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
2016 ലെ തിരഞ്ഞെടുപ്പിൽ വാഹിദിനെ പിന്തള്ളി ബിജെപി നേതാവ് വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് മണ്ഡലം കൂടുതൽ ശ്രദ്ധ നേടുന്നത്. 2011 ൽ വെറും 7508 വോട്ടുണ്ടായിരുന്ന സ്ഥാനത്താണ് 42,732 എന്ന വമ്പൻ മുന്നേറ്റം മുരളീധരൻ കാഴ്ചവെച്ചത്. ഇതോടെ മണ്ഡലത്തിൽ ബിജെപിയുടെ പ്രതീക്ഷകൾ വാനോളമുയർന്നു.
മണ്ഡലത്തിലേക്ക് ആദ്യം വി. മുരളീധരനെയാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേന്ദ്രമന്ത്രിപദത്തിലിരിക്കുന്ന മുരളീധരൻ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിലപാടെടുത്തു. വി. മുരളീധര പക്ഷത്തിനോട് ഇടഞ്ഞു നിൽക്കുന്ന ബിജെപി കോർകമ്മിറ്റി അംഗമായ ശോഭാ സുരേന്ദ്രനേ മണ്ഡലത്തിലേക്ക് കേന്ദ്രനേതൃത്വം നിയോഗിക്കുകയായിരുന്നു. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പാർട്ടിക്കുള്ളിലുണ്ടായ അതൃപ്തി പരസ്യമായെങ്കിലും അത് പ്രചരണത്തെ ബാധിക്കാതിരിക്കാൻ എൻഡിഎ ശ്രദ്ധിക്കുന്നുണ്ട്.
മുരളീധരന്റെ തട്ടകത്തിൽ ശോഭ സ്ഥാനാർത്ഥിയാകുന്നത് തടയിടാൻ കോൺഗ്രസ് വിട്ടുവരുന്ന ഉന്നതനേതാവിനെ മത്സരിപ്പിക്കുമെന്ന പ്രചാരണമുയർത്തിയെങ്കിലും കേന്ദ്ര നേതൃത്വം ശോഭയുടെ കാര്യത്തിൽ നിലപാടിൽ ഉറച്ചുനിന്നതോടെ സംസ്ഥാന നേതൃത്വത്തിന് മുട്ടുമടക്കേണ്ടി വന്നു. വി.മുരളീധരൻ കഴിഞ്ഞ തവണ നേടിയ വോട്ടുകൾ വർധിപ്പിച്ച് കടകംപള്ളിയെ അട്ടിമറിക്കുകയെന്ന ദൗത്യമാണ് ശോഭാ സുരേന്ദ്രനു മുന്നിൽ. ശബരിമല വിഷയമാണ് പ്രധാന പ്രചാരണ ആയുധം.
മറുവശത്ത് 2000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നവകാശപ്പെട്ടാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വോട്ടുചോദിക്കുന്നത്. എന്നാൽ ശബരിമല വിഷയത്തേക്കുറിച്ച് ഇനി ഒന്നും പറയാനില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ശബരിമലയിൽ സ്വീകരിച്ച നിലപാടുകളിൽ മന്ത്രി ഖേദപ്രകടനം നടത്തിയത് വാർത്തയായിരുന്നു. അതിന് പിന്നാലെ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിൽ പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ചതോടെ ശബരിമലയും വിശ്വാസവുമെല്ലാം മണ്ഡലത്തിൽ ശ്രദ്ധേയമായി.
മണ്ഡലം സ്വന്തമാക്കാൻ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ഡോ.എസ്.എസ്.ലാലിനെയാണ്. ചിറയിൻകീഴ് സ്വദേശിയായ ലാൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. യൂണിവേഴ്സിറ്റി കോളജിലും മെഡിക്കൽ കോളജിലും യൂണിയൻ ചെയർമാനായിരുന്നു ലാൽ. കേരള സർവകലാശാലയുടെ സെനറ്റ് അംഗമായിരുന്നു. ഐഎംഎയിലെ നേതൃത്വം വഴി പൊതുജനാരോഗ്യ രംഗത്തും ഇടപെടൽ നടത്തി. വിദ്യാഭ്യാസം, ആരോഗ്യം, സ്പോർട്സ്, ടൂറിസം തുടങ്ങിയ രംഗങ്ങളെ ഏകോപിപ്പിച്ച് ഒരു ഗ്ലോബൽ ഹബ് ആക്കാൻ കഴിയുന്ന പ്രദേശമാണ് കഴക്കൂട്ടമെന്നും ലാൽ പറയുന്നു.
2016 ലെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ ആയിരുന്നു ഒന്നാമതെത്തിയത്. ശശി തരൂരിന് കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ ലഭിച്ച ലീഡ് 1490 വോട്ടാണ്. ഇതാണ് യുഡിഎഫിന്റെ പ്രതീക്ഷകൾക്ക് പിന്നിൽ. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ 2020 ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പക്ഷെ എൽഡിഎഫ് തിരിച്ചുവന്നു. എൽഡിഎഫിന് - 48,799, യുഡിഎഫിന് -31,979, എൻഡിഎ- 36,309 എന്നിങ്ങനെയാണ് വോട്ട് നില.
21 കോർപറേഷൻ വാർഡുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. തദ്ദേശ വാർഡുകളിൽ മിക്കതും ഭരിക്കുന്നത് എൽഡിഎഫ്. രണ്ടാം സ്ഥാനത്ത് ബിജെപിയും. കഴിഞ്ഞ മൂന്ന് വ്യത്യസ്ത തിരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനം നിലനിർത്തിയെന്നത് അവർക്ക് ആത്മവിശ്വാസം നൽകുന്നു. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെങ്കിൽ ഇരുമുന്നണികളെയും തറപറ്റിച്ച് വിജയിക്കാമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും കണക്കുകളാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ഹിന്ദു ഭൂരിപക്ഷ മണ്ഡലമാണെങ്കിലും മണ്ഡലത്തിലെ ഈഴവ സമുദായത്തിന്റെ വോട്ടുകളാണ് നിർണായകമാവുക. പരമ്പരാഗതമായി ഇടതിന് കിട്ടിക്കൊണ്ടിരുന്ന ഈയൊരു വോട്ടുബാങ്ക് പക്ഷെ വി മുരളീധരൻ സ്ഥാനാർത്ഥിയായ സമയത്ത് ബിജെപിയിലേക്കും ഒഴുകിയിരുന്നു. അതോടൊപ്പം കോൺഗ്രസിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്നത് നായർ സമുദായങ്ങളും ക്രിസ്ത്യൻ- മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുമായിരുന്നു. എന്നാൽ നായർ വോട്ടുകളും ബിജെപി ചോർത്തുന്ന കാഴ്ചയാണ് 2016ൽ കണ്ടത്.
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- ത്രികോണ പോരിൽ 'ശോഭയെ' തകർക്കാൻ ശ്രമിക്കുന്ന ചാനൽ ഏത്?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്