ഇന്ത്യയുടെ റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ഇംഗ്ലണ്ട്; അഞ്ചാം ട്വന്റി 20യിൽ സന്ദർശകരെ കീഴടക്കിയത് 36 റൺസിന്; തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര നേട്ടവുമായി കോലിയും സംഘവും; നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ കുമാർ കളിയിലെ താരം; ഇന്ത്യൻ ജയത്തിൽ നിർണായകമായത് രോഹിത് - കോലി ഓപ്പണിങ് സഖ്യം
സ്പോർട്സ് ഡെസ്ക്
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം മത്സരത്തിൽ 36 റൺസിന്റെ തകർപ്പൻ ജയത്തോടെ പരമ്പര ഇന്ത്യയ്ക്ക്. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്കോർ: ഇന്ത്യ 20 ഓവറിൽ രണ്ടിന് 224. ഇംഗ്ലണ്ട് 20 ഓവറിൽ എട്ടിന് 188. ഇതോടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മൂന്നു മത്സരങ്ങളിൽ വിജയിച്ചപ്പോൾ ഇംഗ്ലണ്ട് രണ്ട് മത്സരങ്ങൾ സ്വന്തമാക്കി.
68 റൺസെടുത്ത ഡേവിഡ് മാലനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. കുറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച ഭുവനേശ്വർ കുമാറാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നാലോവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകി ഭുവനേശ്വർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഷാർദുൽ താക്കൂർ മൂന്നും ഹാർദിക് പാണ്ഡ്യ, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റും നേടി.
അക്കൗണ്ട് തുറക്കും മുൻപ് ഓപ്പണർ ജേസൺ റോയിയെ പുറത്താക്കി ഭുവനേശ്വർ കുമാർ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. റോയ്ക്ക് പകരം ക്രീസിലെത്തിയ ഡേവിഡ് മലാൻ ഹാർദിക് പാണ്ഡ്യയെ തുടർച്ചയായി മൂന്നുതവണ ബൗണ്ടറി കടത്തി വരവറിയിച്ചു. പിന്നാലെ ജോസ് ബട്ലറും തകർപ്പൻ കളി പുറത്തെടുത്തതോടെ ഇന്ത്യ വിയർത്തു. വെറും 4.3 ഓവറിൽ ഇംഗ്ലണ്ട് സ്കോർ 50 പിന്നിട്ടു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും മലാൻ-ബട്ലർ കൂട്ടുകെട്ട് പൊളിക്കാൻ കോലിക്ക് സാധിച്ചില്ല.
9.2 ഓവറിൽ ഇരുവരും ചേർന്ന് സ്കോർ 100 കടത്തി. സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. പിന്നാലെ മലാൻ അർധശതകം പൂർത്തിയാക്കി. 33 പന്തുകളിൽ നിന്നും എട്ട് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെയാണ് താരം അർധശതകം പൂർത്തിയാക്കിയത്.
മലാന് പുറകേ ബട്ലറും അർധശതകം നേടി. 30 പന്തുകളിൽ നിന്നും രണ്ട് ബൗണ്ടറികളുടെയും നാല് സിക്സുകളുടെയും സഹായത്തോടെയാണ് താരം അർധശതകം നേടിയത്.
ഈ മത്സരത്തിലെ ഇന്നിങ്സിന്റെ കരുത്തിൽ ട്വന്റി 20 യിൽ അതിവേഗത്തിൽ 1000 റൺസ് നേടുന്ന താരം എന്ന റെക്കോഡ് മലാൻ സ്വന്തമാക്കി. വിരാട് കോലിയുടെ റെക്കോഡാണ് താരം മറികടന്നത്.
രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ജോസ് ബട്ലർ ഡേവിഡ് മാലൻ സഖ്യം 129 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയ്ക്ക് ഭീഷണിയുയർത്തി. എന്നാൽ ജോസ് ബട്ലറിനെ വീഴ്ത്തി ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് കാത്തിരുന്ന ബ്രേക്ക് സമ്മാനിച്ചു.
13-ാം ഓവർ എറിഞ്ഞ ഭുവനേശ്വർ ആ ഓവറിൽ വെറും മൂന്ന് റൺസ് മാത്രം വഴങ്ങി ജോസ് ബട്ലറെ പുറത്താക്കി ഇംഗ്ലണ്ടിന്റെ നിർണായക വിക്കറ്റ് വീഴ്ത്തി. സിക്സടിക്കാനുള്ള ബട്ലറുടെ ശ്രമം പാളി. പന്ത് അനായാസം ഹാർദിക് പാണ്ഡ്യ കൈക്കലാക്കി. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി.
പിന്നാലെ ബൗൾ ചെയ്ത ഹാർദിക് പാണ്ഡ്യയും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇംഗ്ലണ്ടിന് അവസാന ആറോവറിൽ വിജയിക്കാൻ 89 റൺസ് വേണം എന്ന അവസ്ഥയായി. 15-ാം ഓവറിലെ മൂന്നാം പന്തിൽ, മൂന്നുറൺസെടുത്ത ജോണി ബെയർസ്റ്റോയെ സൂര്യകുമാറിന്റെ കൈയിലെത്തിച്ച് ശാർദുൽ ഠാക്കൂർ ഇംഗ്ലണ്ടിന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി.
അതേ ഓവറിലെ അവസാന പന്തിൽ അപകടകാരിയായ ഡേവിഡ് മലാന്റെ കുറ്റി പിഴുതെടുത്ത് ശാർദൂൽ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് വീഴ്ത്തി. 45 പന്തുകളിൽ നിന്നും ഒൻപത് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 68 റൺസെടുത്താണ് താരം മടങ്ങിയത്.
തൊട്ടടുത്ത ഓവറിൽ അപകടകാരിയായ ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗനെ (നാലുപന്തിൽ നിന്നും ഒരു റൺസ്) പുറത്താക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. ഇതോടെ 130 ന് ഒന്ന് എന്ന നിലയിൽ നിന്നും 142 ന് അഞ്ച് എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് വീണു.
പിന്നീട് ക്രീസിലെത്തിയ ക്രിസ് ജോർഡനും ബെൻ സ്റ്റോക്സിനും മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം വളരെ വലുതായിരുന്നു. 19-ാം ഓവറിലെ മൂന്നാം പന്തിൽ 14 റൺസെടുത്ത സ്റ്റോക്സിനെ പുറത്താക്കി നടരാജൻ ഇംഗ്ലണ്ടിന്റെ ആറാം വിക്കറ്റ് വീഴ്ത്തി. പിന്നാലെ വന്ന ആർച്ചർ (1) റൺ ഔട്ടായി. അവസാന ഓവറിൽ 11 റൺസെടുത്ത ക്രിസ് ജോർഡനെ ശാർദുൽ മടക്കി.
നിശ്ചിത 20 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 224 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോലിയുടെയും ഓപ്പണർ രോഹിത് ശർമയുടെയും തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയെ കൂറ്റൻ സ്കോറിൽ എത്തിച്ചത്.. കോലി 80 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ രോഹിത് 64 റൺസെടുത്തു.
39 റൺസ് നേടി പുറത്താവാതെ നിന്ന ഹാർദിക് പാണ്ഡ്യയും 32 റൺസെടുത്ത സൂര്യകുമാർ യാദവും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ പരമ്പരയിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ട്വന്റി 20 സ്കോറുമാണിത്.
കഴിഞ്ഞ മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയ ലൊകേഷ് രാഹുലിനെ ഒഴിവാക്കിയതോടെ രോഹിത്തിനൊപ്പം നായകൻ വിരാട് കോലിയാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇരുവരും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. കോലിയും രോഹിതും ചേർന്ന് 5.2 ഓവറിൽ ഇന്ത്യൻ സ്കോർ 50 കടത്തി. ബാറ്റിങ് പവർപ്ലേയിൽ 60 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.
34 പന്തിൽനിന്ന് നാലു ഫോറും അഞ്ച് സിക്സും സഹിതം 64 റൺസടിച്ച രോഹിത് ശർമയുടെ മിന്നൽ പ്രകടനമാണ് ഓപ്പണിങിലെ ഹൈലറ്റ്. അർധസെഞ്ചുറിക്കരികെ നൽകിയ ക്യാച്ച് അവസരം മാർക്ക് വുഡ് കൈവിട്ടു. സാം കറൻ എറിഞ്ഞ അതേ ഓവറിൽ സിക്സടിച്ച് രോഹിത് അർധസെഞ്ചുറി നേടി.
തൊട്ടടുത്ത ഓവറിൽ ബെൻ സ്റ്റോക്സിനെതിരെ തുടർച്ചയായ പന്തുകളിൽ സിക്സും ഫോറും നേടി കൂടുതൽ അപകടകാരിയായ രോഹിത്തിനെ, അതേ ഓവറിൽ സ്റ്റോക്സ് തന്നെ വീഴ്ത്തി. സ്റ്റോക്സിന്റെ പന്ത് സ്റ്റംപിലേക്ക് 'വലിച്ചിട്ട്' പുറത്താകുമ്പോൾ നാലു ഫോറും അഞ്ച് സിക്സും സഹിതം 34 പന്തിൽ 64 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.താരത്തിന്റെ 22-ാം ട്വന്റി 20 അർധസെഞ്ചുറിയാണിത്.
34 പന്തുകളിൽ നിന്നും നാല് ബൗണ്ടറികളുടെയും അഞ്ച് സിക്സുകളുടെയും അകമ്പടിയോടെ 64 റൺസെടുത്ത രോഹിത് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഒൻപതാം ഓവറിലെ അവസാന പന്തിൽ ബെൻ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്. രോഹിത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റിൽ തട്ടി. രോഹിത്തിന് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി.
രോഹിത് നിർത്തിയിടത്തുനിന്നും സൂര്യകുമാർ തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ വീണ്ടും കുതിച്ചു. ആദ്യ 10 ഓവറിൽ 110 റൺസാണ് ഇന്ത്യ നേടിയത്. അനായാസേന തകർപ്പൻ ഷോട്ടുകൾ നിരത്തി സൂര്യകുമാർ യാദവും കോലിയും കളം നിറഞ്ഞു. ക്രിസ് ജോർഡൻ എറിഞ്ഞ 12-ാം ഓവറിലെ അവസാന മൂന്നു പന്തുകളും ബൗണ്ടറി പായിച്ച് സൂര്യകുമാർ തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു.
എന്നാൽ ആദിൽ റഷീദ് എറിഞ്ഞ 14-ാം ഓവറിലെ രണ്ടാം പന്തിൽ സൂര്യകുമാർ പുറത്തായി. തകർപ്പൻ ക്യാച്ചിലൂടെ ക്രിസ് ജോർഡനും ജേസൺ റോയിയും ചേർന്നാണ് താരത്തെ പുറത്താക്കിയത്. റഷീദിന്റെ പന്ത് സിക്സ് കടത്താൻ ശ്രമിച്ച സൂര്യകുമാറിന്റെ ഷോട്ട് ബൗണ്ടറിയിൽ നിന്നും ഒറ്റക്കൈ കൊണ്ട് ജോർഡൻ പിടിച്ചു. പക്ഷേ ഓടിയെത്തിയ താരത്തിന് പെട്ടന്ന് നിൽക്കാനായില്ല. നേരേ ബൗണ്ടറിയിലേക്ക് ഓടിക്കയറുകയായിരുന്ന ജോർഡൻ പന്ത് റോയിക്ക് കൈമാറി. താരം അത് അനായാസേന കൈയിലൊതുക്കി.
17 പന്തുകളിൽ നിന്നും മൂന്ന് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ സൂര്യകുമാർ 32 റൺസെടുത്തു. താരം പുറത്താവുമ്പോൾ 143 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി ഇന്ത്യ.
സൂര്യകുമാറിന് പകരം ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. വൈകാതെ 14.5 ഓവറിൽ ഇന്ത്യ 150 കടന്നു. പിന്നാലെ കോലി അർധസെഞ്ചുറി നേടി. 36 പന്തുകളിൽ നിന്നും രണ്ട് സിക്സുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെയാണ് താരം അർധസെഞ്ചുറി നേടിയത്. താരത്തിന്റെ ട്വന്റി 20 കരിയറിലെ 28-ാം അർധസെഞ്ചുറിയാണിത്.
അവസാന ഓവറുകളിൽ കോലിയും ഹാർദിക്കും തകർപ്പൻ കളി പുറത്തെടുത്തതോടെ ഇന്ത്യ 18.2 ഓവറിൽ 200 കടന്നു. ഇംഗ്ലണ്ടിനെതിരേ ട്വന്റി 20 മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോഡ് കോലി ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 52 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 80 റൺസെടുത്ത കോലിയും 17 പന്തുകളിൽ നിന്നും നാല് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെ 39 റൺസെടുത്ത പാണ്ഡ്യയും പുറത്താവാതെ നിന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്