തിരുവഞ്ചൂരിന്റെ പ്ലസ് പോയിന്റ് വ്യക്തിപ്രഭാവമാണ്; ഏതുസമയവും ആർക്കും പുള്ളിയെ കാണാം; അതിൽ പാർട്ടി ഒരു വിഷയമേ അല്ല; ഇതാണ് 700 വോട്ട് ഭൂരിപക്ഷം ഇടത് തരംഗം ആഞ്ഞടിച്ചിട്ടും 33000 ആകാനുള്ള പ്രധാന കാരണം; വോട്ടു വീഴ്ത്തുന്ന തിരുവഞ്ചൂർ സ്റ്റൈൽ: ജിതിൻ.കെ.ജേക്കബ് എഴുതുന്നു
ജിതിൻ.കെ.ജേക്കബ്
'മതേതര മണ്ഡലങ്ങളിൽ' ഒഴികെ കേരളത്തിൽ തിരഞ്ഞെടുപ്പ് ജയ പരാജയങ്ങൾ തീരുമാനിക്കുന്നത് നിഷ്പക്ഷമതികളായ വോട്ടർമാരാണ്. നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്ന് സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം ആണ്. സിപിഎം നേതാക്കളെ കണ്ടിട്ടില്ലേ, കോൺസ്റ്റിപേഷൻ പിടിച്ച മാതിരിയാണ് അവരുടെ മുഖഭാവവും പെരുമാറ്റവും. കേരളത്തിലെ ബിജെപി നേതാക്കളുടെ കാര്യവും ഏറെക്കുറെ അങ്ങനെ തന്നെയാണ് എന്നാണ് തോന്നിയിട്ടുള്ളത്. പക്ഷെ സിപിഎം ന്റെ സംഘടനാ സംവിധാനം വളരെ കരുത്തുറ്റതും, പ്രൊഫഷണലും ആയതുകൊണ്ട് ആ കുറവ് അവർക്ക് മറ്റു പലതും കൊണ്ട് നികത്താനാകുന്നു.
അതേസമയം കോൺഗ്രസിന്റെ സംഘടനാ സംവിധാനം ദുർബലവും, യാതൊരു അച്ചടക്കവും ഇല്ലാത്തതും ആണ്. തിരഞ്ഞെടുപ്പ് സമയത്തതാണ് കോൺഗ്രസ്സുകാരെ നാട്ടിൽ പാർട്ടി പ്രവർത്തനം എന്ന് പറഞ്ഞു കാണുന്നത് തന്നെ. പക്ഷെ അവർ ഈ ദൗർബല്യം മറികടക്കുന്നത് കുറച്ചു നേതാക്കളുടെ വ്യക്തിപ്രഭാവം കൊണ്ടാണ്. ഇന്ത്യൻ പ്രസിഡന്റിനെ കാണുന്നതിലും പാടാണ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ പാർട്ടിക്കാരല്ലാത്തവർക്ക് മുഖം കാണിക്കാൻ. അതിന് ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി തുടങ്ങി എല്ലാ ലൊട്ടുലൊടുക്കിന്റെയും ശുപാർശയും മറ്റും വേണ്ടിവരും.
അതേസമയം നേരെ തിരിച്ചാണ് കോൺഗ്രസ് നേതാക്കളുടെ കാര്യം. ഏതൊരാൾക്കും പാർട്ടി ഭേദമന്യേ കാണാൻ കഴിയും. കോൺഗ്രസിലെ എല്ലാ നേതാക്കന്മാരും ഇങ്ങനെ ആണെന്നല്ല പറയുന്നത്, പക്ഷെ അങ്ങനെ ഉള്ള ചില നേതാക്കന്മാരുണ്ട്. അതിൽ ഒരാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
2011 ൽ ആദ്യവട്ടം കോട്ടയത്ത് നിന്ന് വിജയിച്ചത് വെറും 711 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആണെങ്കിൽ ഇടത് തരംഗം ആഞ്ഞടിച്ച 2016 ൽ തിരുവഞ്ചൂരിന്റെ വിജയം 33632 വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നു. മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ അല്ല തിരുവഞ്ചൂരിന്റെ പ്ലസ് പോയിന്റ്, മറിച്ച് വ്യക്തിപ്രഭാവം തന്നെയാണ്. ഏത് സമയവും ആർക്കും പുള്ളി Approachable ആണ്. അതിൽ പാർട്ടി ഒരു വിഷയമേ അല്ല.
ഔദ്യോഗിക ആവശ്യത്തിന് ഒരിക്കൽ അദ്ദേഹത്തിന്റെ ഓഫീസിൽ പോയി കണ്ടു. ഏറ്റവും ഹൃദ്യമായ സ്വീകരണം. ഔദ്യോഗിക വിഷയം സംസാരിച്ചതിന് ശേഷം എന്റെയും സഹപ്രവർത്തകന്റെയും പേഴ്സണൽ കാര്യങ്ങൾ അടക്കം അദ്ദേഹം ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വോട്ടർമാരല്ല ഞങ്ങൾ എന്നോർക്കണം. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ പുറത്ത് ആരോ നിൽക്കുന്നത് കണ്ട് അവരെ റൂമിലേക്ക് വിളിച്ചു. ഒരു ചേട്ടൻ മുറിയിലേക്ക് കടന്നുവന്നു. മകളുടെ കോളേജ് ഫീസ് ഇളവിന് വേണ്ടി സഹായം തേടി വന്നതാണ് ആ മനുഷ്യൻ. നേരത്തെയും വന്നു കണ്ടിരുന്നു എന്ന് സംസാരത്തിൽ നിന്ന് മനസിലായി. തിരുവഞ്ചൂർ ആ ചേട്ടനോട് പറഞ്ഞു 'ഫീസ് ഇളവ് ശരിയാക്കിയിട്ടുണ്ട്. കുറച്ചു കൂടി ഇളവ് ലഭിക്കാൻ നോക്കാം' അത് കേട്ടപ്പോൾ ആ ചേട്ടന്റെ മുഖത്തെ സന്തോഷം കാണണമായിരുന്നു.
എവിടെയെങ്കിലും എന്തെങ്കിലും പരിപാടിക്ക് പോകുമ്പോൾ സ്ഥലം എത്തുന്നതിന് അരകിലോമീറ്റർ മുമ്പ് പുള്ളി കാറിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങും. അതിലെ പോകുന്ന എല്ലാവരുമായും സംസാരിക്കും. കൈവീശി കാണിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളിൽ മറ്റു പാർട്ടിക്കാരുടെ ബൂത്തുകളിൽ വരെ പോയി അവരോട് കുശലാന്വേഷണം നടത്തും. ഇതൊക്കെ കേൾക്കുമ്പോൾ ചിലരെങ്കിലും നെറ്റി ചുളിക്കുന്നുണ്ടാകും. പക്ഷെ ഇതാണ് 700 വോട്ട് ഭൂരിപക്ഷം ഇടത് തരംഗം ആഞ്ഞടിച്ചിട്ടും 33000 ആകാനുള്ള പ്രധാന കാരണമായി എനിക്ക് തോന്നിയത്.
സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം എന്നത് 'മതേതര' മേഖലകളിലും, പാർട്ടി ഗ്രാമങ്ങളിലും ഒഴികെ ഇപ്പോഴും വലിയൊരു ഘടകം തന്നെയാണ്. അത് പക്ഷെ അളക്കുന്നത് സ്ഥാനാർത്ഥിയുടെ കുട്ടിക്കാലത്തെ അല്ലെങ്കിൽ ഇപ്പോഴത്തെ ദാരിദ്ര്യം, കുടുംബമഹിമ, വിദ്യാഭ്യാസം, സ്വത്ത് ഇല്ലാത്തത് ഒന്നുമല്ല മറിച്ച് ജനങ്ങൾക്ക് എന്തിനും ഏതിനും കയ്യെത്തും ദൂരത്ത് ഉണ്ട് എന്നതും, എപ്പോഴും എന്തിനും സമീപിക്കാം എന്നുമുള്ള ആ ഒരു വിശ്വാസം ആണ്. അത് ആർജിച്ചെടുക്കാൻ കഴിഞ്ഞാൽ പിന്നെ ജനം വിജയിപ്പിച്ചുകൊണ്ടേയിരിക്കും. അവിടെ പാലം വലികൾക്കോ, അടിയൊഴുക്കുകൾക്കോ ഒന്നും ചെയ്യാനാകില്ല. ചിലപ്പോൾ അഴിമതിക്കാരൻ ആണെങ്കിൽ കൂടി ജനം കാര്യമാക്കില്ല.
സിപിഎംന് ധാർഷ്ട്യവും, ഗുണ്ടായിസവും ആണ് പ്രധാന പ്രശ്നം എങ്കിലും മികച്ച സംഘടനാ സംവിധാനം വഴി അവർ അത് കുറെയൊക്കെ മറികടക്കുന്നു. കോൺഗ്രസിന് അഴിമതിയാണ് പ്രശ്നം എങ്കിൽ നേതാക്കന്മാരുടെ വ്യക്തിപ്രഭാവം വഴി അവർ പിടിച്ചു നിൽക്കുന്നു. അതേസമയം കേരള ബിജെപിക്ക് ആകട്ടെ ഗ്രൂപ്പ് കളി കാരണം സംഘടനാ സംവിധാനവും കാര്യക്ഷമമല്ല, നേതാക്കന്മാർക്കാകട്ടെ ബിജെപി സംവിധാനത്തിന് പുറത്ത് കാര്യമായ വ്യക്തിപ്രഭാവവുമില്ല എന്നതാണ് പ്രശ്നം.
ക്വാളിറ്റി ഉള്ളവരെ മുന്നോട്ട് വരാൻ സമ്മതിക്കുകയുമില്ല. ഈ അടുത്ത കാലത്ത് ചെറിയ തോതിലെങ്കിലും അതിന് മാറ്റം വരാൻ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഫലം അവർക്ക് തിരഞ്ഞെടുപ്പിൽ ലഭിക്കുകയും ചെയ്യും. ഒടുവിൽ കേട്ടത്:- തിരുവഞ്ചൂരിന്റെ പദയാത്ര പോകുന്നു. പുള്ളി എല്ലാവരെയും കൈവീശി കാണിക്കുന്നു, കടകളിൽ നിന്നവരെല്ലാം തിരിച്ചും കൈവീശുന്നു. പദയാത്ര കടന്നുപോയ ശേഷം അവിടെ നിന്ന രണ്ടുപേർ തമ്മിൽ സംസാരം, ' നിങ്ങൾ യുഡിഫ് ആണോ, ഏയ് യുഡിഎഫ് ഒന്നുമല്ല, പക്ഷെ തിരുവഞ്ചൂർ സാർ നല്ല മനുഷ്യൻ അല്ലേ, അതുകൊണ്ട് തിരിച്ചു കൈവീശിയതാണ്'
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍