സഹോദര പുത്രന്മാരെ നിഷ്കാസനം ചെയ്ത് അധികാരത്തിലേറിയ റിച്ചാർഡ് മൂന്നാമൻ; രോഗബാധിതനായ മകനെ ലോകത്തിന്റെ കണ്ണിൽ നിന്നും ഒളിപ്പിച്ച ജോർജ്ജ് ആറാമൻ; ജോർജ്ജ് രാജകുമാരന്റെ രതിലീലകൾ; അസ്തിത്വം പോലും സംശയിക്കപ്പെടുന്ന ബ്രിട്ടീഷ് രാജവംശത്തിന്റെ ഇരുണ്ട ചരിത്രങ്ങളിലൂടെ
രവികുമാർ അമ്പാടി
ബ്രിട്ടീഷ് രാജകുടുംബത്തിൽ വർഗ്ഗീയ വെറി നിലനിൽക്കുന്നു എന്ന ഹാരിയുടേയും മേഗന്റെയും പ്രസ്താവന ലോകം ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്. 1000 വർഷത്തോളം പാരമ്പര്യമുള്ള ബ്രിട്ടീഷ് രാജകുടുംബം ലോകത്തിലെ തന്നെ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന കുടുംബങ്ങളിൽ ഒന്നാണ്. അതുതന്നെയയിരുന്നു ഓപ്രി വിൻഫ്രിയുടെ അഭിമുഖം ഏറെ വിവാദമാകുവാൻ കാരണം. ഇപ്പോഴും ഈ കുടുംബത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവർ കടുത്ത പ്രാമർശങ്ങളുമായി ഹാരിക്കും മേഗനുമെതിരെ രംഗത്തുവന്നപ്പോൾ, രാജസ്ഥാനം കാലഹരണപ്പെട്ടതാണേന്ന് വാദിക്കുന്നവർക്ക് അവരുടെ ആയുധശേഖരത്തിൽ മറ്റൊരു ആയുധം കൂടിയായി മാറി ഈ അഭിമുഖം.
ലോകത്തിലെ പല രാജ്യങ്ങളിലും രാജകുടുംബത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായി. ബ്രിട്ടീഷ് രാജകുടുംബത്തിൻ! ഇപ്പോഴും രാഷ്ട്രത്തലവൻ എന്ന ആലങ്കാരിക പദവിയുള്ള ആസ്ട്രേലിയ, കാനഡ പോലുള്ള രാജ്യങ്ങളിൽ ആ പദവി എടുത്തുകളയണമെന്ന വാദം ശക്തമായി. നൂറ്റാണ്ടുകളോളം തങ്ങളെ അടിച്ചമർത്തിയവർക്ക് ഇപ്പോഴും തങ്ങളുടെ ചർമ്മത്തിനോട് പുച്ഛവും അറപ്പുമാണെന്ന പ്രതികരണം ആഫ്രിക്കയിൽ നിന്നുണ്ടായി. ലാറ്റിൻ അമേരിക്കയിലും പ്രതിഷേധം കടുത്തതായിരുന്നു. വിവാദ ഫ്രഞ്ച് മാസിക, പൊലീസുകാരന്റെ ബൂട്ടിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞ ജോർജ്ജ് ഫ്ളോയ്ഡിനോട് മേഗനെ ഉപമിച്ച് കാർട്ടൂൺ വരെ ഇറക്കി.
ലോകം തന്നെ രണ്ടു ചേരിയായി ഈ വിഷയത്തിൽ പോരടിക്കുമ്പോഴും, മറക്കാൻ കഴിയാത്ത ചില ചരിത്ര സത്യങ്ങളുണ്ട്. ഇരുണ്ട ചർമ്മത്തെ പറ്റി വിലപിക്കുന്നു എന്ന ആരോപണം ഉയരുമ്പോൾ ഓർമ്മയിലെത്തേണ്ട ചില ഇരുണ്ട സത്യങ്ങൾ. രാജകുടുംബത്തിന്റെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന ഇക്കാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അത്തരം ചില ഇരുണ്ട ചരിത്രങ്ങളിലേക്കുകൂടി ഒന്നു യാത്ര ചെയ്യാം.
നിലവിലുള്ളതെ യഥാർത്ഥ രാജകുടുംബമല്ലെന്നോ ?
2012-ൽ ലെസ്റ്ററിലെ ഒരു പാർക്കിൽ കണ്ടെത്തിയ ഒരു അസ്ഥികൂടമാണ് ഈ ചോദ്യം ഉയർത്തിയത്. കുഴിച്ചെടുത്ത ഈ അസ്ഥികൂടത്തിന് 500 വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു. ഡി എൻ എ പരിശോധനകളിൽ തെളിഞ്ഞത് ഇത് പതിനഞ്ചാം നൂറ്റാണ്ടിൽ ബ്രിട്ടീഷ സാമ്രാജ്യം ഭരിച്ചിരുന്ന റിച്ചാർഡ് മൂന്നാമൻ രാജാവിന്റെതാണെന്നായിരുന്നു. യുദ്ധക്കളത്തിൽ വച്ച് മരിക്കുന്ന അവസാന ഇംഗ്ലീഷ് രാജവെന്ന ബഹുമതിയുള്ള റിച്ചാർഡ് മൂന്നാമൻ മരിക്കുന്നത് 1485 ലാണ്. രാജാവിന്റെ, ലഭ്യമായ ഏറ്റവും പഴയ ചിത്രത്തിലെ രാജാവിന്റെ തലമുടിയുടെയും കണ്ണിന്റെയുമൊക്കെ നിറവുമായി താരതമ്യം നടത്തിയാണ് ഇത് റിച്ചാർഡ് മൂന്നാമനാണെന്ന് തെളിയിച്ചത്.
ഈ അസ്ഥികൂടം റിച്ചാർഡ് മൂന്നാമന്റേതാണ് എന്ന കാര്യത്തിൽ 99.99 ശതമാനം ഉറപ്പുണ്ടെന്നാണ് അന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ലെസ്റ്റർ സർവ്വകലാശാലയിലെ ജനിതകശാസ്ത്രജ്ഞനായ ടുറി കിങ് പറഞ്ഞത്. മാത്രമല്ല, റിച്ചാർഡ് മൂന്നാമന്റെ മാതൃകുടുംബത്തിലെ നിലവിലുള്ള ചിലരുടെ ഡി എൻ എയുമായും താരതമ്യപഠനങ്ങൾ നടത്തി, ഈ അസ്ഥികൂടം റിച്ചാർഡ് മൂന്നാമന്റെതു തന്നെ എന്ന് ഉറപ്പുവരുത്തിയിരുന്നു.
അതേസമയം, റിച്ചാർഡിന്റെ പിതൃകുടുംബത്തിലെ, അതായത് ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗങ്ങളുടെ ഡി എൻ എയുമായി യാതൊരു സാമ്യവും ഇത് കാണിച്ചില്ല. ഇതാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തത്. രജപാരമ്പര്യത്തിൽ എവിടെയോ മായം കലർന്നിട്ടുണ്ടാകാം എന്നാണ് ഗവേഷകർ പറയുന്നത്. പിതാവ് വഴിയാണ് കുടുംബ പരമ്പര തുടരുന്നത് എന്നതിനാൽ തന്നെ, പിന്നീടുള്ള ഹെന്റി അഞ്ചാമൻ, ഹെന്റി ആറാമൻ തുടങ്ങി ഇപ്പോഴുള്ള അംഗങ്ങളെ വരെ ശാസ്ത്രീയമായി, രാജകുടുംബാംഗങ്ങളായി അംഗീകരിക്കാനാവില്ലെന്ന വാദം ഉയർന്നുവന്നു.
റിച്ചാർഡ് മൂന്നാമന്റെ സിംഹാസനാരോഹണത്തിലെ നിഗൂഢതകളും സഹോദര പുത്രന്മാരുടെ തിരോധാനവും
ഏഡ്വേർഡ് അഞ്ചാമൻ രാജ്യം ഭരിച്ചിരുന്ന സമയത്ത് ദൂരൂഹമായ രോഗത്താൽ 1483-ൽ മരണപ്പെടുകയായിരുന്നു. അന്ന് രോഗിയായ രാജാവിനു വേണ്ടി റീജന്റായി രാജ്യം ഭരിച്ചിരുന്നത് സഹോദരനായ റിച്ചാർഡ്, ദി ഡ്യുക്ക് ഓഫ് ഗ്ലസ്റ്റർ ആയിരുന്നു. അതിശക്തനായ റിച്ചാർഡായിരുന്നു രാജവ് ഉണ്ടായിരുന്ന കാലത്തും സുപ്രധാന തീരുമാനങ്ങൾ എല്ലാം എടുത്തിരുന്നത്. രാജാവിന്റെ മരണശേഷം മൂത്ത പുത്രനായ എഡ്വേഡ് അഞ്ചാനെയാണ് രാജാവായി വാഴിക്കുവാൻ തീരുമാനിച്ചത്.
എന്നാൽ, പിതാവിന്റെ മരണശേഷം, കൗമാരക്കാരായ ഏഡ്വേഡും സഹോദരനും അവരുടെ അമ്മയായ എലിസബത്ത് വുഡ്വില്ലീസിന്റെ സഹോദരന്റെ സംരക്ഷണയിലായിരുന്നു. എന്നാൽ, റിച്ചാർഡ് മൂന്നാമൻ, എലിസബത്തിന്റെ സഹോദരനായ ആന്റണി വുഡ്വില്ലീസിനേയും അർദ്ധസഹോദരനായ സർ റിച്ചാർഡ് ഗ്രേയേയും അറസ്റ്റ് ചെയ്ത് പോണ്ടെൻഫ്രാക്ട കോട്ടയിൽ തടവിൽ സൂക്ഷിച്ചു. പിന്നീട് അവരെ വധിക്കുകയും ചെയ്തു. അതിനുശേഷം എലിസബത്ത് വുഡ്വില്ലീസിനേയും കുട്ടികളേയും കൂട്ടി റിച്ചാർഡ് വെസ്റ്റ്മിനിസ്റ്ററിലേക്ക് മടങ്ങി.
ലണ്ടനിൽ എത്തിയ ഉടൻ റിച്ചാർഡ് പ്രഖ്യാപിച്ചത് എഡ്വേർഡ് അഞ്ചാമന്റെ കിരീട ധാരണമായിരുന്നു. 1483 മെയ് 19 ന് നിശ്ചയിച്ചിരുന്ന കിരീടധാരണം പിന്നീട് ജൂൺ 25 -ലേക്ക് മാറ്റി. അതിനുശേഷം എഡ്വേർഡ് അഞ്ചാമനെ ടവർ ഓഫ് ലണ്ടനിലേക്ക് മാറ്റി. പാരമ്പര്യമനുസരിച്ച് കിരീടധാരണത്തിനു മുൻപായി കിരീടാവകാശികൾ ഇവിടെ താമസിക്കണം. കിരീടധാരണത്തിനുള്ള ചടങ്ങുകൾ ഒന്നൊന്നായി നടന്നുവരുന്ന സമയത്താണ് അതിൽ പ്രതിഷേധവുമായി ഒരു കൂട്ടം പ്രഭുക്കന്മാരും പ്രമാണിമാരും എത്തുന്നത്. എലിസബത്ത് വുഡ്വില്ലീസിനെ വിവാഹം കഴിക്കുന്നതിനു മുൻപ് എഡ്വേർഡ് നാലമന് എലീനർ ബട്ലർ പ്രഭ്വിയുമായി ഒരു ബന്ധം ഉണ്ടായിരുന്നു.
ആ ബന്ധം നിയമ പ്രകാരം വേർപെടുത്താതിനാൽ, എലിസബത്തുമായുള്ള വിവാഹത്തിന് സാധുതയില്ലെന്നും അതുകൊണ്ടുതന്നെ എഡ്വേർഡ് നാലാമന്റ മക്കൾക്ക് ബ്രിട്ടീഷ് സിംഹാസനത്തിൽ നിയമപരമായ അവകാശമില്ലെന്നുമായിരുന്നു അവരുടെ വാദം. ഇതിനിടയിൽ എഡ്വേർഡ് നാലമന്റെ ഇളയ മകനെയും റിച്ചാർഡ് ടവർ ഓഫ് ലണ്ടനിൽ എത്തിച്ചിരുന്നു. അതിനുശേഷം സഭ ചേർന്ന് എഡ്വേർഡ് അഞ്ചാമന് നിയമപരമായി കിരീടത്തിന് അവകാശമില്ലെന്ന് പ്രമേയം പാസ്സാക്കി റിച്ചാർഡ് മൂന്നാമനെ രാജാവായി വാഴിക്കുകയായിരുന്നു.
അതിനുശേഷം എഡ്വേർഡ് നാലാമന്റെ മക്കളെ കുറിച്ച് ആരും ഒന്നും കേട്ടിട്ടില്ല. അതുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പുറത്തുവന്നു. റിച്ചാർഡ് മൂന്നാമൻ തന്നെ തന്റെ സ്ഥാനത്തിന് എതിർപ്പുവരാതിരിക്കാൻ അവരെ കൊന്നതാണെന്നായിരുന്നു ഒരു കഥ. അതേസമയം, കുടുംബത്തിലെ തന്നെ ചിലരുടെ സഹായത്തോടെ ഈ രാജകുമാരന്മാർ ടവർ ഓഫ് ലണ്ടനിൽ നിന്നും രക്ഷപ്പെട്ടതിനുശേഷം എവിടെയോ അജ്ഞാത ജീവിതം നയിക്കുകയാണെന്നുള്ള വാർത്തയും പടർന്നിരുന്നു.
ഏതായാലും ഇവരുടെ ദുരൂഹമായ അപ്രത്യക്ഷമാകലിനെ കുറിച്ച് ഇതുവരെ കരുത്തുറ്റ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം ടവർ ഓഫ് ലണ്ടനിലെ ചവിട്ടുപടികൾക്കടിയിൽ നിന്ന് രണ്ട് കുട്ടികളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി. ഇത് പിന്നീട് വെസ്റ്റ്മിനിസ്റ്റർ അബിയിൽ അടക്കം ചെയ്തെങ്കിലും ഇത് എഡ്വേർഡ് നാലമന്റെ മക്കളുടെതാണെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ല.
ജോർജ്ജ് രാജകുമാരന്റെ കാമലീലകളും ദുരൂഹമരണവും
എഡ്വേർഡ് എട്ടാമന്റെയും ജോർജ്ജ് ആറമന്റെയും സഹോദരനായിരുന്നു ഡ്യുക്ക് ഓഫ് കെന്റ് എന്നപേരിൽ അറിയപ്പെട്ടിരുന്ന ജോർജ്ജ് രാജകുമാരൻ. പാർട്ടികളുടെ രാജകുമാരൻ എന്ന് അന്ന് വിളിക്കപ്പെട്ടിരുന്ന ജോർജ്ജ് രാജകുമാരൻ അമിതമായ ലൈംഗികാസക്തിയുള്ള വ്യക്തിയായിരുന്നു. ഇരട്ട ലൈംഗിക താത്പര്യങ്ങൾ ഉണ്ടായിരുന്ന ജോർജ് സ്ത്രീകളുമായും പുരുഷന്മാരുമായും ഒരുപോലെ രമിച്ചിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്ന ജോർജ്ജ് രാജകുമാരൻ നിരവധി തട്ടിപ്പുകളിലും ഉൾപ്പെട്ടിരുന്നു.
രാജ്കുടുംബാംഗങ്ങൾക്ക് പാരമ്പര്യമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള പെരുമാറ്റ ചട്ടങ്ങളെയൊന്നിനേയും ബഹുമാനിക്കാതെ തന്റേതായ സ്വതന്ത്ര ജീവിതം നയിച്ച വ്യക്തികൂടിയായിരുന്നു ഇയാൾ. അദ്ദേഹം ഒരു വിമാനാപകടത്തിൽ മരണമടയുമ്പോൾ അവിഹിത ബന്ധത്തിൽ കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലു അദ്ദേഹത്തിനുണ്ടെന്ന വാർത്ത പരന്നിരുന്നു. 1920-ൽ സ്വവർഗ്ഗ രതിയുമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ജോർജ് രാജകുമാരന്റെ യഥാർത്ഥ മുഖം പുറത്തുവന്നത്. എന്നാൽ, രാജകുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന ഭയത്താൽ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തില്ല. 1942-ൽ മുപ്പത്തൊമ്പതാം വയസ്സി ഒരു വിമാനപകടത്തിലായിരുന്നു ജോർജ്ജ് രാജകുമാരൻ മരണമടയുന്നത്. ഇയാളുടെ ചെയ്തികൾ രാജകുടുംബത്തിന്റെ യശ്ശസിന് കൂടുതൽ കളങ്കംവരുത്തിവയ്ക്കും എന്നതിനാൽ ഒരു അട്ടിമറിയിലൂടെ ഉണ്ടാക്കിയ വിമാനാപകടമാണ് അതെന്ന ആരോപണവും അക്കാലത്ത് നിലനിന്നിരുന്നു.
രോഗബാധിതനായ മകനെ ഒളിപ്പിച്ച് ജോർജ്ജ് അഞ്ചാമൻ രാജാവ്
താൻ മാനസികമായി തകർന്നിരുന്ന സമയത്ത് ഒരു കൗൺസിലറുടെ സഹായം സ്വീകരിക്കുന്നതിൽ നിന്നും രാജകുടുംബം തന്നെ വിലക്കി എന്നൊരു ആരോപണം ഒപ്രാ വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ മേഗൻ ഉന്നയിച്ചിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞാൽ രാജകുടുംബത്തിന്റെ യശ്ശസ്സ് തകരും എന്നായിരുന്നു അത്രെ കാരണമായി പറഞ്ഞത്. ഇത് പലരുടെയും നെറ്റിചുളിപ്പിച്ചു. പലരും ഇതിനെ അപലപിച്ചപ്പോൾ ചിലരെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടാകില്ല എന്നും മേഗൻ കള്ളം പറയുകയാണെന്നും കുറ്റപ്പെടുത്തി.
മേഗന്റെ കാര്യത്തിലെ വാസ്തവം എന്താണെന്നറിയില്ലെങ്കിലും സമാനമായ മറ്റൊരു കാര്യം രാജകുടുംബത്തിൽ നടന്നിട്ടുണ്ട്. ജോർജ്ജ് അഞ്ചാമൻ രാജാവിന്റെയും മേരിയുടെയും ഏറ്റവും ഇളയമകന് വളരെ ചെറുപ്പത്തിൽ തന്നെ അപസ്മാരരോഗം പിടിപെട്ടിരുന്നു. ഇത് രാജകുടുംബത്തിന് കളങ്കമുണ്ടാക്കും എന്നതിനാൽ ഈ പുത്രനെ അവർ പൊതുജനങ്ങളിൽ നിന്നും മറച്ചുപിടിക്കുകയായിരുന്നു. ജോൺ എന്ന് പേരുള്ള ഇയാൾ ഡോക്ടറെ കാണുവാനായി മാത്രമായിരുന്നു കൊട്ടാരത്തിന് വെളീയിൽ ഇറങ്ങിയിരുന്നത്. അപ്പോഴെല്ലാം, ജനൽ മറച്ച കാറിലായിരുന്നു യാത്ര. രാജകുടുംബത്തിന്റെ പല ജീവചരിത്രങ്ങളിൽ നിന്നും ഫോട്ടോകളിൽ നിന്നും ജോൺ രാജകുമാരനെ ഒഴിവാക്കിയിട്ടുമുണ്ട്. കൗമാരപ്രായത്തിൽ തന്നെ ഈ രാജകുമാരൻ മരണത്തിനു കീഴടങ്ങുകയും ചെയ്തു.
ഡയാനാ രാജകുമാരിയുടേ, വിവാഹശേഷമുള്ള പ്രണയവും, അപകടമരണവും അതുപോലെ ലൈംഗിക കുറ്റവാളിയാന ജെഫ്രി എപ്സ്റ്റീനുമായുൾല ആൻഡ്രൂ രാജകുമാരന്റെ സൗഹൃദവുമെല്ലാം അടുത്തകാലത്ത് രാജകുടുംബത്തിനു മേൽ പതിച്ച കളങ്കങ്ങളായിരുന്നു.ഫിലിപ്പ് രാജകുമാരനും എന്തിനധികം ഹാരി പോലും സ്വകാര്യ സംഭാഷണങ്ങൾ വംശീയ വെറിയോടെയുള്ള പദങ്ങൾ ഉപയോഗിച്ച് വിവാദത്തിലായിട്ടുണ്ട്. ഇത്തരം നിരവധി കറുത്തകഥകളുണ്ട് ഈ രാജകുടുംബത്തിന്റെ പേരിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
Stories you may Like
- ഡയാന രാജകുമാരിയുടെ വസ്ത്രങ്ങളും ലേലത്തിന്
- മേഗൻ മെർക്കൽ പ്രസിദ്ധീകരിക്കുന്ന ബുക്കിൽ പേരുണ്ടോയെന്ന് ഉറ്റുനോക്കി ആരാധകർ
- പിഎസ് 2 പറയാത്ത ചോളരുടെ ത്രസിപ്പിക്കുന്ന ചരിത്രം!
- പ്ലെയിനുകളുടെ ട്രെയ്ഡ് സീക്രട്ടുകൾ വിവരിച്ചുകൊണ്ട് ട്രാവൽ എക്സ്പർട്ട്
- ഡയാനയുടെ ആത്മാവിന്റെ കണ്ണീരായിരിക്കുമോ കിരീടധാരണ സമയത്തു നാടെങ്ങും പെയ്ത മഴ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്