മുഖ്യമന്ത്രിയുടെ കൈവശമുള്ളത് വെറും പതിനായിരം രൂപ! 78 സെന്റ് സ്ഥലവും 8.70 ലക്ഷം രൂപ വിലവരുന്ന വീടും സ്വന്തം; രണ്ട് ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും; കണ്ണൂർ വിമാനത്താവളത്തിൽ ഒരു ലക്ഷം രൂപയുടെ ഷെയറും പിണറായിക്ക്; ഭാര്യ കമലക്കുള്ളത് മൂന്ന് കോടിയുടെ ആസ്തി; പാലായിൽ മത്സരിക്കുന്ന ജോസ് കെ മാണിക്ക് 5.16 കോടിയുടെ സ്വത്ത്; കാപ്പന് 27.93 കോടിയുടെ ആസ്തിയും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എത്ര രാഷ്ട്രീയ നേതാക്കൾ സ്വന്തം ആസ്തി നേരാംവണ്ണം വെളിപ്പെടുത്താറുണ്ട്? പലരും പല വിധത്തിലുള്ള കള്ളങ്ങൾ പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷനിൽ കണക്കുകാണിക്കുക. ശരിക്കുള്ള സ്വത്തുക്കളുടെ വില കുറച്ചുകാണിക്കുക അടക്കം പതിവു പരിപാടിയാണ്. ഇത്തവണയും ഈ പതിവിന് മാറ്റമില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ ആസ്തി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനേക്കാൽ സ്വത്തുക്കളുള്ളത് ഭാര്യ കമലയ്ക്കാണ്. ഭാര്യ കമലയ്ക്ക് 2കോടി 97 ലക്ഷത്തിന്റെയും ആസ്തി. കൂടാതെ ഭാര്യയ്ക്ക് മൂന്നുലക്ഷം വിലവരുന്ന 80 ഗ്രാം സ്വർണവും 35 ലക്ഷം വിലവരുന്ന ഭൂസ്വത്തുമുണ്ട്. ധർമടം മണ്ഡലത്തിലേക്കായി നാമനിദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തിവിവരങ്ങൾ രേഖപ്പെടുത്തിയത്. പിണറായി വിജയന്റെ െകെവശം 10,000 രൂപയും ഭാര്യയുടെ കൈവശം 2,000 രൂപയുമാണുള്ളത്.
എസ്.ബി.ഐ. തലശേരി ശാഖയിലും പിണറായി സഹകരണ ബാങ്കിലുമാണു മുഖ്യമന്ത്രിയുടെ നിക്ഷേപം. ഭാര്യക്ക് എസ്.ബി.ഐ. തലശേരി ബ്രാഞ്ച്, എസ്.ബി.ഐ. തിരുവനന്തപുരം, മാടായി കോ-ഓപ്പറേറ്റീവ് ബാങ്ക്, മൗവഞ്ചേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് എന്നിവിടങ്ങളിലാണു നിക്ഷേപം. പിണറായി വിജയന് മലയാളം കമ്മ്യൂണിക്കേഷണിൽ പതിനായിരം രൂപയുടെയും ഭാര്യയ്ക്ക് ഇരുപതിനായിരം രൂപയുടെയും നിക്ഷേപമുണ്ട് .
ഭാര്യയ്ക്ക് കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുലക്ഷത്തിന്റെയും പിണറായി വിജയന് ഒരുലക്ഷത്തിന്റെയും ഓഹരിയുണ്ട്. പിണറായി വിജയന് 78 സെന്റ് ഭൂമിയും വീടും പിണറായിയിലും ഭാര്യയ്ക്ക് ഒഞ്ചിയത്ത് 17 സെന്റ് ഭൂമിയും ഉണ്ട്. സത്യവാങ് മൂലത്തിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകളെക്കുറിച്ചുള്ള വിവരണത്തിൽ ലാവ്ലിൻ കേസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
പിണറായിവിജയന് തലശേരി എസ്.ബി.ഐയിൽ 78048.51 രൂപയും പിണറായി സർവീസ് സഹകരണ ബാങ്കിൽ 5400 രൂപയും നിക്ഷേപമുണ്ട്. കൈരളി ചാനലിൽ 10,000 രൂപ വിലവരുന്ന 1000 ഷെയറും സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വിലവരുന്ന ഒരു ഓഹരി പിണറായി ഇന്റസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലും, ഒരു ലക്ഷം രൂപയുടെ ഓഹരി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് കമ്പനിയിലുമുണ്ട്. സ്വർണാഭരണങ്ങളൊന്നും സ്വന്തമായില്ലാത്ത പിണറായിക്ക് ബാങ്ക് നിക്ഷേപവും ഷെയറുമടക്കം 204048.51 രൂപയുടെ നിക്ഷേപമുണ്ട്.
ഭാര്യ കമലയ്ക്ക് തലശ്ശേരി എസ്.ബി.ഐയിൽ 5,47,803.21 രൂപയും എസ്.ബി.ഐ എസ്.എം.ഇ ശാഖയിൽ 32,664.40 രൂപയും ,മാടായി കോ-ഓപറേറ്റീവ് ഓപ് ബാങ്കിൽ 3,58,336 രൂപയും മൗവ്വഞ്ചേരി കോ-ഓപറേറ്റീവ് ബാങ്കിൽ 11,98,914 രൂപ സ്ഥിര നിക്ഷേപമായുണ്ട്. കൈരളി ചാനലിൽ 20,000 രൂപ വിലവരുന്ന 2000 ഓഹരിയും പിണറായി പോസ്റ്റ് ഓഫീസിൽ 1,44,000 രൂപയുടെയും വടകര അടക്കാത്തെരു പോസ്റ്റ് ഓഫീസിൽ 1,45,000 രൂപയുടെ നിക്ഷേപവുമുണ്ട്. 3,30,000 രൂപ വിലവരുന്ന 80 ഗ്രാം സ്വർണം സ്വന്തമായുണ്ട്. ഇതിന് 35 ലക്ഷം രൂപയാണ് മാർക്കറ്റ് വില കണക്കാക്കിയിട്ടുള്ളത്. വടകര ഒഞ്ചിയം കണ്ണൂക്കരയിൽ 17.5 സെന്റ് സ്ഥലം കമലക്ക് സ്വന്തമായുണ്ട്. ഇത്തരത്തിൽ പിണറായി വിജയന് 2,04,048.51 രൂപയുടെയും കമലയ്ക്ക് 29,767,17.61 രൂപയുടെയും സമ്പത്തുള്ളതായി സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.
കടന്നപ്പള്ളിയുടെ പക്കൽ 2000 രൂപ മാത്രം
കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കൈവശം 2000 രൂപ മാത്രം. കെ.പി.എസ്.സി. ബാങ്കിൽ 20,00,000 ലക്ഷം രൂപയുടെ കട ബാദ്ധ്യതയുണ്ട്. ഭാര്യ ടി.എം. സരസ്വതിയുടെ കൈവശം 5000 രൂപ. വിവിധ ബാങ്കുകളിലായി 2,66,715 രൂപയാണ് കടന്നപ്പള്ളിയുടെ നിക്ഷേപം. ഭാര്യയുടെ പേരിലുള്ള നിക്ഷേപം 2284 രൂപയാണ്.
രണ്ടര ലക്ഷം രൂപ വിലവരുന്ന വാഹനം കടന്നപ്പള്ളിക്ക് സ്വന്തമായുണ്ട്. കൃഷി ഭൂമിയായി എടക്കാട് ഒമ്പത് സെന്റും (എട്ടു ലക്ഷം രൂപ), കാർഷികേതര ഭൂമിയായി 52 സെന്റും (6,24,000 രൂപ), വാണിജ്യാവശ്യത്തിനുള്ള കടന്നപ്പള്ളിയിലുള്ള കെട്ടിടം (മൂന്നു ലക്ഷം), എടക്കാട്ടെ വീട് (30 ലക്ഷം) എന്നീ ആസ്തികളാണുള്ളത്. ഭാര്യയുടെ പേരിൽ ഇരിങ്ങലിലുള്ള 32 സെന്റ് ഭൂമിക്ക് 10ലക്ഷം രൂപയാണ് മതിപ്പ് വില. ഒരു ക്രിമിനൽ കേസിൽ പ്രതിയാണ്.
ജോസിന് 5.16 കോടിയുടെ സ്വത്ത്; കാപ്പന് 27.93 കോടി
പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിക്കും കുടുംബത്തിനുമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 5.16 കോടി രൂപ. 3.89 കോടിയുടെ ജംഗമസ്വത്തുണ്ട്. 1.27 കോടിയുടെ സ്ഥാവര സ്വത്താണ് കണക്കാക്കിയത്. ബാദ്ധ്യതകളും കേസുകളും ജോസിനും കുടുംബത്തിനുമില്ലെന്നും തിരഞ്ഞെടുപ്പിന്റെ ഭാഗമായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെയും ഭാര്യ ആലീസിന്റെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 27.93 കോടി രൂപയാണ്.
കാപ്പന് 37.16 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 36.14 ലക്ഷത്തിന്റെയും ജംഗമ വസ്തുക്കളുമുണ്ട്.കാപ്പന് 16.70 കോടിയുടെയും ഭാര്യയ്ക്ക് 10.50 കോടിയുടെയും ഭൂസ്വത്തുണ്ട്. കാപ്പന് ബാങ്കിൽ 92.19 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 78.44 ലക്ഷത്തിന്റെയും ബാദ്ധ്യതയുമുണ്ട്. 3.25 കോടിയുടെ ബാദ്ധ്യത തർക്കം കോടതിയിലുമുണ്ട്. ആകെ 4.17 കോടി രൂപയുടെ ബാദ്ധ്യത. രാഷ്ട്രീയ കേസുകൾ അഞ്ചെണ്ണം പിഴ അടച്ച് തീർപ്പാക്കി. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അഞ്ചെണ്ണവും സ്വകാര്യ അന്യായം രണ്ടെണ്ണവും നിലവിലുണ്ട്.
സജിചെറിയാന്റെ വരുമാനം ആറ് ലക്ഷം; ചിത്തരഞ്ജന് സ്വന്തം വരുമാനമില്ല
ചെങ്ങന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജിചെറിയാന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപ. ഭാര്യ ക്രിസ്റ്റീനയുടെ വാർഷിക വരുമാനം 5.54 ലക്ഷം രൂപയുമാണ്. ഇന്നലെ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സജിചെറിയാന്റെ പേരിൽ കേസുകളൊന്നും നിലവിലില്ല. 25,06,140 രൂപയുടെ ജംഗമ ആസ്തിയും 28 ലക്ഷം രൂപ മതിപ്പുവിലയുള്ള ഭൂമിയുമാണ് സമ്പാദ്യം. 1,14,651 രൂപയുടെ ബാദ്ധ്യതയുണ്ട്. കൃഷിയും എംഎൽഎ എന്ന നിലയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളുമാണ് വരുമാന സ്രോതസ്. ഭാര്യ ക്രിസ്റ്റീനയുടെ പേരിൽ സ്വർണാഭരണങ്ങളുൾപ്പെടെ 10,41,051 രൂപയാണ് സമ്പാദ്യം.
4.41ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും ഭാര്യയുടെ പേരിലുണ്ട്. ക്രിസ്റ്റീനയ്ക്ക് 1,78,718 രൂപയുടെ ബാദ്ധ്യതയുണ്ട്.ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥി പി.പി ചിത്തരഞ്ജന് സ്വന്തമായി വരുമാനമില്ല. സ്വന്തം പേരിൽ വാഹനങ്ങളും ഓഹരിയും ബാങ്ക് നിക്ഷേപവും ഉൾപ്പെടെ 1,49,148 രൂപയുടെ വരുമാനമുണ്ട്. ഭാര്യ ജയശ്രീയുടെ പേരിൽ സ്വർണാഭരണങ്ങളുൾപ്പെടെ 9,03,699 രൂപയുടെ സമ്പാദ്യമുണ്ട്. മകൻ സി .അരുണിന്റെ പേരിൽ 7,00,559 രൂപയുടെ സമ്പാദ്യമാണുള്ളത്. ഭാര്യയുടെ പേരിൽ 80 ലക്ഷം രൂപ വിപണിമൂല്യമുള്ള ഭൂമിയുമുണ്ട്.നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള രണ്ടാം ദിനം പിന്നിട്ടപ്പോൾ ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി ഇന്നലെ നാല് പത്രികകളാണ് ലഭിച്ചത്.
അനിൽഅക്കരയുടെ കൈവശം 4300 രൂപ
വടക്കാഞ്ചേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അനിൽ അക്കര നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്തു വിവരമനുസരിച്ച് 4300 രൂപയാണ് പണമായി കൈവശമുള്ളത്. ഭാര്യ ജിനിയുടെ കൈവശം 7000 രൂപയുണ്ട്. പ്രീമിയം അടച്ചുകൊണ്ടിരിക്കുന്ന ലൈഫ് ഇൻഷ്വറൻസ് പോളിസിയാണ് പ്രധാന സമ്പാദ്യം. അനിലിന്റെ പേരിൽ രണ്ട് ലക്ഷത്തിന്റെയും ഭാര്യയുടെ പേരിൽ 8.5 ലക്ഷത്തിന്റെയും പോളിസികളുണ്ട്. പോസ്റ്റൽ സേവിങ് അക്കൗണ്ടിൽ 38,000 രൂപയുണ്ട്. മലയാളം ഓർഗാനിക് സൊസൈറ്റിയിൽ 50,000 രൂപയുടെയും അടാട്ട് ഫാർമേഴ്സ് ബാങ്കിൽ 16,500 രൂപയുടെയും ഓഹരിയുണ്ട്. പിന്തുടർച്ചയായി കിട്ടിയ 3.2 ഏക്കർ കൃഷി സ്ഥലവും 6 ഗ്രാം സ്വർണവും അനിലിനുണ്ട്. ഭാര്യയ്ക്ക് പിൻതുടർച്ചയായി ലഭിച്ച 128 ഗ്രാം സ്വർണവും പിൻതുടർച്ചയായി കിട്ടിയ 1473 ചതുശ്ര അടി വീടും ഉണ്ട്.
വി.ഡി.സതീശന് 1.39 കോടിയുടെ ആസ്തി
പറവൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി.സതീശന് 1.39 കോടി രൂപയുടെ ആസ്തി. ബാങ്ക് നിക്ഷേപങ്ങൾ, എൽ.ഐ.സി പോളിസി തുക, ഇന്നോവ കാറിന്റെ വില എന്നിവയ്ക്കായി 21.42 ലക്ഷം രൂപ, മരടിൽ കുടുംബസ്വത്ത് 68 ലക്ഷം, പറവൂരിലെ വീടിന് 50 ലക്ഷം ഉൾപ്പടെയാണീ തുക.കൂടാതെ ഭാര്യയുടെ പേരിൽ 4.75 കോടിയുടെ കുടുംബസ്വത്ത്, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, സ്വർണം 54.37 ലക്ഷം, മകളുടെ പഠനനിക്ഷേപമായി 33,400 രൂപ എന്നിവയുമുണ്ട്.
പത്മജയുടെ കൈവശം 85,000 രൂപ: ബാങ്കിൽ 1.58 ലക്ഷം
തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ കൈവശം പണമായി ഉള്ളത് 85,000 രൂപ. ഭർത്താവ് ഡോ. വേണുഗോപാലിന്റെ കൈവശം 4 ലക്ഷം രൂപയുമുണ്ടെന്ന് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ബാങ്ക് അക്കൗണ്ടിൽ 1.58 ലക്ഷം രൂപയാണ് പത്മജയ്ക്കുള്ളത്. ഭർത്താവിന് മ്യൂച്വൽ ഫണ്ടുകളിലും മറ്റു നിക്ഷേപങ്ങളിലുമായി 3 കോടിയോളം രൂപയുടെ സ്വത്തുണ്ട്. 200 ഗ്രാം സ്വർണം പത്മജയുടെയും 70 ഗ്രാം സ്വർണം ഭർത്താവിന്റെയും ആസ്തിയായി രേഖപ്പെടുത്തി. ഭർത്താവിന്റെ പേരിൽ ഒന്നരയേക്കർ സ്ഥലമുണ്ട്. പത്മജയ്ക്ക് പരമ്പരാഗത സ്വത്തായി പൂങ്കുന്നത്ത് വീടും സ്ഥലവുമുണ്ട്. 1600 ചതുരശ്രയടി ഫ്ളാറ്റും കുടുംബസ്വത്തായി ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
മന്ത്രി കെ.ടി. ജലീന്റെ ആസ്തി 90.11 ലക്ഷം
തവനൂരിൽ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച മന്ത്രി കെ.ടി. ജലീന്റെയും കുടുംബത്തിന്റെയും ആസ്തി 90.11 ലക്ഷം രൂപ. ജലീലിന്റെ െകെവശം 5,000 രൂപയാണുള്ളത്. 1,50,026 രൂപ സബ്ട്രഷറിയിലും 84,588 രൂപ എസ്.ബി.ഐ വളാഞ്ചേരി ശാഖയിലും നിക്ഷേപമായുണ്ട്. 5,05,000 രൂപയുടെ ഇൻഷുറൻസ് പോളിസിയുണ്ട്. ജലീലിന്റെ ജംഗമ ആസ്തി 7,96761 രൂപയാണ്. ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസി എന്നിവയുടെ ആകെ മൂല്യമാണിത്. 95,000 രൂപയുടെ ബാദ്ധ്യതയുണ്ട്. ഭൂമി, വീട് എന്നീ സ്ഥാവര ആസ്തികളുടെ മൂല്യം 50 ലക്ഷം രൂപയാണ്. ആകെ 57,96761 രൂപയുടെ സ്വത്തുണ്ട്.
വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ ഭാര്യയുടെ ജംഗമ ആസ്തി 32,14,694 രൂപയാണ്. സബ് ട്രഷറിയിൽ 17,89,390 രൂപയുണ്ട്. ബാങ്ക് നിക്ഷേപമായി 8,65,304 രൂപയും. 5.5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയുമുണ്ട്.
എം.എസ്. വിശ്വനാഥന്റെ പേരിൽ എട്ട് വാഹനം; ആസ്തി 1.9 കോടി
ബത്തേരി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.എസ്. വിശ്വനാഥന് 1.90 കോടി രൂപയുടെ ആസ്തി. ബാങ്കിൽ നിക്ഷേപമായുള്ളത് 12,38,357.79 രൂപ. ഭാര്യ ഗീതയുടെ ബാങ്ക് അക്കൗണ്ടിൽ 400 രൂപയും. വിശ്വനാഥനു മൂന്ന് പവൻ സ്വർണവും ഭാര്യ ഗീതക്ക് 10 പവൻ സ്വർണവുമുണ്ട്. ബാങ്ക് അക്കൗണ്ടല്ലാതെ മറ്റു നിക്ഷേപങ്ങളിലായി വിശ്വനാഥനുള്ളത് 2,88,000 രൂപ. വിശ്വനാഥന്റെ പേരിലുള്ള എട്ടു വാഹനങ്ങളുടെ മൂല്യം 55,76,030 ലക്ഷം രൂപ.
സ്വന്തമായി പാചക വാതക വിതരണ ഏജൻസിയുമുണ്ട്. 2019-20 വർഷത്തെ ആദായ നികുതി റിട്ടേണിൽ കാണിച്ചിട്ടുള്ള വരുമാനം 10,32,749 രൂപ. വായ്പാ ഇനത്തിൽ 58,16,945 രൂപ ബാധ്യത. ഓവർഡ്യൂ, വാഹന വായ്പ, ചിട്ടി തിരിച്ചടവ് എന്നീ ഇനങ്ങളിലാണ് വായ്പ. വാണീജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് 60 ലക്ഷം രൂപ മതിപ്പ് മൂല്യം. വിദ്യാഭ്യാസം: എസ്.എസ്.എൽ.സി., ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി.
നീലന് 20 ലക്ഷത്തിന്റെ നിക്ഷേപം 17.30 സെന്റ് ഭൂമി
കോവളം മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. നീലലോഹിതദാസൻ നാടാർക്ക് വിവിധ ബാങ്കുകളിലായി 20.5 ലക്ഷം രൂപയുടെ നിക്ഷേപം. എസ്.ബി.ഐ പൂജപ്പുര ശാഖയിൽ 15 ലക്ഷം രൂപയുടെ നിക്ഷേപവും മറ്റ് ബാങ്ക് അക്കൗണ്ടുകളിലെ പണവും 24,000 രൂപ വില മതിക്കുന്ന ആറുഗ്രാം സ്വർണമോതിരവും ചേർത്താണിത്. കൈവശമുള്ളത് 20,000 രൂപ. കാമരാജ് ഫൗണ്ടേഷന്റെ പേരിലും മറ്റുമായി 25.7 ലക്ഷം രൂപ മതിപ്പു വിലയുള്ള 17.30 സെന്റ് ഭൂമിയും അതിൽ കെട്ടിടങ്ങളുമുണ്ട്. മകളുമായി ചേർന്ന് എടുത്ത 11.84 ലക്ഷം രൂപയുടെ ഭവനവായ്പയാണു ബാധ്യത.
മുൻ എംഎൽഎയും ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ജമീലയുടെ പേരിൽ 1.13 കോടി രൂപയുടെ നിക്ഷേപം വിവിധ ബാങ്കുകളിലായുണ്ട്. ഓഹരികൾ, 125 പവൻ സ്വർണം, കാർ എന്നിവ ഉൾപ്പെടെയാണിത്. ഭാര്യയുടെ പേരിൽ പാരമ്പര്യമായി ലഭിച്ച 77 സെന്റ് ഭൂമി കൊല്ലം പാരിപ്പള്ളിയിലുണ്ട്. ഇതു കൂടാതെ കെട്ടിടങ്ങളും മറ്റുമായി 57 ലക്ഷം രൂപയുടെ വസ്തുവകകൾ വേറെയുണ്ട്. വീട് അറ്റകുറ്റപ്പണിക്കെടുത്ത വായ്പകളിലായി ആകെ 8.39 ലക്ഷം രൂപയാണു ജമീലയുടെ ബാധ്യത. പ്രതിവർഷം നീലന് 4.94 ലക്ഷം രൂപയും ഭാര്യയ്ക്ക് 8.99 ലക്ഷം രൂപയുമാണു വരുമാനമെന്നും സത്യവാങ്മൂലം പറയുന്നു.
വി.കെ.പ്രശാന്തിന് 25.65 ലക്ഷം രൂപയുടെ നിക്ഷേപം
വട്ടിയൂർക്കാവ് മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി വി.കെ.പ്രശാന്തിന് ആകെ 25.65 ലക്ഷം രൂപയുടെ നിക്ഷേപം. ഇതിൽ 11.78 ലക്ഷം രൂപയുടേതു ബാങ്ക് നിക്ഷേപമാണ്. 1.72 ലക്ഷം രൂപയുടെ നിക്ഷേപം പിതാവുമായി ചേർന്നുള്ളതാണ്. 11 ലക്ഷം രൂപ വിലയുള്ള കാർ, ഒരു പവൻ എന്നിവയ്ക്കു പുറമേ 15,000 രൂപ പണമായി െകെയിലുണ്ട്. ഭാര്യയുടെ പേരിൽ കൈവശമുള്ള 10,000 രൂപയും ഉൾപ്പെടെ ആകെ 4.84 ലക്ഷം രൂപയാണുള്ളത്. രണ്ട് മക്കളുടെ പേരിലായി 6.79 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. സ്വന്തം പേരിൽ 3.20 ഏക്കർ ഭൂമിയും 850 ചതുരശ്ര അടിയുള്ള വീടുമുണ്ട്. എല്ലാം കൂടി ഏകദേശം 50 ലക്ഷം രൂപ വിലമതിക്കും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്