കോൺഗ്രസിൽ പടക്കം പൊട്ടിക്കുന്നത് താപ്പാനകൾ; അന്ന് രമ്യ ഹരിദാസ് വന്ന വഴിയേ ഇന്ന് എത്തിയത് അരിത; പുതുമുഖങ്ങൾ വന്നപ്പോൾ പഴമക്കാർക്കു കലിപ്പ്; ജനങ്ങൾ ആശയോടെ നോക്കുന്ന യുവസ്ഥാനാർത്ഥികളുടെ സാദ്ധ്യതകൾ ഇല്ലാതാക്കുന്നത് കുപ്പായം തയ്‌പ്പിച്ചു വെച്ചവർ; ചാനൽ താരങ്ങൾ കൂട്ടത്തോടെ സീറ്റുറപ്പിച്ചു
കെ ആർ ഷൈജുമോൻ
ആരാണിവൾ? 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുന്നമംഗലത്തു നിന്നും ആലത്തൂരിലെത്തിയ പെങ്ങളൂട്ടി എന്ന രമ്യ ഹരിദാസിനെ ചൂണ്ടി ഇടതു സൈബർ ലോകം ചോദിച്ചതിങ്ങനെയാണ് . പാവപ്പെട്ട കുടുംബത്തിൽ നിന്നെത്തിയ ആ യുവതി ആവശ്യത്തിലേറെ പരിഹാസം നേരിട്ടാണ് തിരഞ്ഞെടുപ്പിൽ കളം നിറഞ്ഞതു . തങ്ങളുടെ ശക്തനായ പികെ ബിജുവിനെ നേരിടാൻ ഇവൾക്ക് എന്ത് അർഹത എന്ന അഹന്തക്ക് ജനം മറുപടി നൽകിയത് വോട്ടിലൂടെയാണ് . മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഒന്നര ലക്ഷം വോട്ടിലേറെ ഭൂരിപക്ഷം നൽകി ആലത്തൂരുകാർ രെമ്യ എന്ന യുവതിയെ തങ്ങളിലൊരാളാക്കി മാറ്റിയപ്പോൾ കോൺഗ്രസ് രാഷ്ട്രീയത്തിലും അത് വേറിട്ട കാഴ്ചയായി .
ഇപ്പോൾ അതേ കാഴ്ചകൾ ഏറെക്കുറെ സമാനതകളോടെ ആവർത്തിക്കുകയാണ് കായംകുളം നിയമസഭാ മണ്ഡലത്തിൽ . അരിത ബാബുവിനെ കുറിച്ച് ആരാണിവൾ എന്ന ചോദ്യം ഇന്നോ നാളെയോ ഇവിടെയും ഉയർന്നേക്കാം. ഒരുപക്ഷെ ആലത്തൂരിലെ ഇരുട്ടടി ഓർമ്മയുള്ളതിനാൽ ആക്രമണത്തിന്റെ തോതിൽ ഏറ്റക്കുറച്ചിൽ ഉണ്ടായേക്കാം . എങ്കിലും പുലർച്ചെ അഞ്ചുമണിക്കുണർന്നു പാൽക്കച്ചവടം നടത്തി ഉപജീവനമാർഗം കണ്ടെത്തി കുടുംബത്തെ സഹായിക്കുന്ന പെൺകുട്ടി നാട്ടുകാർക്ക് പരിചയപ്പെടുത്തൽ വേണ്ടിവരാത്ത ആൾ എന്നതിനാൽ ആലത്തൂർ ഇഫക്ട് ആവർത്തിക്കും എന്ന പ്രതീക്ഷയാണ് കോൺഗ്രസ് നെത്ര്വതത്തിനു. പാട്ടുപാടി ആലത്തൂരിനെ കയ്യിലെടുത്ത രമ്യയെ പോലെ പാൽക്കാരി പെൺകുട്ടി എന്ന വിശേഷണവുമായി വൈകി എത്തിയാലും അരിത നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറും എന്നാണ് കോൺഗ്രെസ്സുകാർ വക്തമാക്കുന്നത്. നിലവിലെ എംഎൽഎ യു പ്രതിഭയോട് ഏറ്റുമുട്ടുമ്പോൾ തുല്യബലം ഉള്ളൊരാൾ വരണം എന്ന പാർട്ടി പ്രവർത്തകരുടെ ഇഷ്ടം കൂടിയാണ് അരിതയിലൂടെ സാധ്യമാകുന്നത്.
പാർട്ടിയിൽ ഉൾപ്പോര് നേരിട്ടെങ്കിലും മണ്ഡലത്തിൽ നിറഞ്ഞു നിന്ന പ്രതിഭ നേടിയ വക്തിപ്രഭാവം മറികടക്കുക എന്നത് സാധാരണ എതിർ സ്ഥാനാർത്ഥിക്കു അത്ര സുസാധ്യമല്ല , എന്നാൽ തന്റെ വക്തിതം തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ആയുധം എന്ന വിശ്വാസവുമായി അരിത അങ്കം കുറിക്കുമ്പോൾ കായംകുളത്തു മത്സരം പൊടിപാറാതെ വയ്യ . അത്തരം ഒരങ്കമാണ് കാലങ്ങളായി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതും . നാലുവട്ടം വീതം കോൺഗ്രെസും സിപിഎമും ജയിച്ചു തുല്യ ശക്തികളായ മണ്ഡലത്തിൽ കഴിഞ്ഞ മൂന്നു തവണയായി വിജയം സിപിഎമ്മിന് ഒപ്പം ആണെന്നത് പ്രതിഭക്കു ഉള്ള മേൽക്കൈ തന്നെയാണ് . എന്നാൽ ആ മുൻതൂക്കം തകർക്കാൻ ആരിതക്ക് ഇപ്പോൾ തന്നെ സാധിച്ചു കഴിഞ്ഞെന്ന ആത്മ വിശ്വാസമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ചൂണ്ടിക്കാട്ടുന്നത് .
സാധാരണ ഇത്തരം സ്ഥാനാർത്ഥികളെ അവതരിപ്പിക്കുന്ന പതിവ് ഇടതുപക്ഷത്തെ നിന്നും സിപിഎം ആണ് ഏറ്റെടുക്കാറ് . ഇതിനു ഉദാഹരണമായി കുറുംപ്പംതറയിൽ നിന്നും പികെ ബിജു , ഒറ്റപ്പാലത്തു നിന്നും പികെ ശിവരാമൻ , ചേലക്കരയിൽ നിന്നും കെ രാധാകൃഷ്ണൻ , ഇരിഞ്ഞാലക്കുടയിൽ നിന്നും ടി ശശിധരൻ, കൽപ്പറ്റയിൽ നിന്നും സികെ ശശീന്ദ്രൻ എന്നിവരൊക്കെ ഓരോ കാലത്തും സിപിഎംന്റെ സ്ഥാനാർത്ഥി പട്ടികയിൽ എത്തിയിട്ടുള്ളവരാണ് . പക്ഷെ നിർഭാഗ്യവശാൽ ഇത്തവണ നിയമ സഭ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയിട്ടും പട്ടിണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ഉയർന്നുവരേണ്ട സ്ഥാനാർത്ഥികൾ കാര്യമായി ആരും തന്നെ സിപിഎം ലിസ്റ്റിൽ ഉൾപ്പെട്ടതായി വക്തമായിട്ടില്ല .
ചാനൽ ചർച്ചക്കാർ കൂട്ടത്തോടെ മത്സര രംഗത്തേക്ക്
ചാനൽ ചർച്ചയിൽ പതിവായി പാർട്ടികളെ പ്രതിരോധിക്കുവാനും ന്യായീകരിക്കുവാനും എത്തുന്നവരിൽ എട്ടുപേരെങ്കിലും ഇത്തവണ ജനവിധി തേടിയെത്തുകയാണ് . ജനങ്ങൾക്ക് പരിചിത മുഖം എന്ന നിലയിൽ മേൽക്കൈ ലഭിക്കാമെങ്കിലും ഇവർ ചർച്ചകളിൽ എതിരാളികളെ തറപറ്റിക്കാൻ നടത്തുന്ന അടവുകളിൽ പലപ്പോഴും സാരമായ പരുക്കേൽക്കുന്നതും തിരഞ്ഞെടുപ്പ് രംഗത്ത് ഏതുവിധത്തിൽ പ്രതിഫലിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഒരുപാട് പറയുമ്പോൾ ഒരുപാട് അബദ്ധങ്ങളും പിണയും എന്ന മഹദ് വചനം പോലെയാണ് പലപ്പോഴും മലയാളം ചാനൽ ചർച്ചകളുടെ അവസ്ഥ. പറഞ്ഞതിൽ കടിച്ചു തൂങ്ങാൻ നിൽക്കുമ്പോൾ പരിഹാസ്യരാകുകയും പിന്നീട് ഇറങ്ങി പോകേണ്ട ഗതികേട് വന്നിട്ടുള്ളതും ഒക്കെ ഇക്കൂട്ടത്തിൽ ജനം ഓർത്തിരിക്കും എന്നതാണ് ഇപ്പോൾ സ്ഥാനാർത്ഥി കുപ്പായം ഇടുമ്പോൾ പലരും നേരിടേണ്ട ഗതികേട് .
ചർച്ചകൾ വഴി ലഭിക്കുന്ന മൈലേജ് നെഗറ്റീവ് പബ്ലിസിറ്റി ആയി മാറുന്നത് വോട്ടെടുപ്പിനെ ബാധിക്കില്ലെങ്കിൽ വരുംകാല തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആകാൻ ഉള്ള മാനദണ്ഡം ചാനൽ ചര്ച്ച ആയി മാറിയേക്കാം. ഇതോടെ ചാനലിൽ തള്ളിക്കയറാൻ ഇടിയിടുന്നവരുടെ എണ്ണവും കൂടിയേക്കാം. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ നിന്നും വീണ ജോർജ്ജും അഴീക്കോട് നിന്നും നികേഷ് കുമാറും മത്സരിക്കാൻ ഇടയായതാണ് ചാനലുകൾ സ്ഥാനാർത്ഥി നിർണയത്തിൽ പ്രധാനമായി മാറിയത്. ഇരുവരും ഇടതുപക്ഷ കുപ്പായം ഇട്ടാണ് എത്തിയതെങ്കിലും വീണ മാത്രമാണ് ജയിച്ചു കയറിയത്. എന്നാൽ നികേഷും പ്രചാരണ രംഗത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇത്തവണ കോൺഗ്രസിൽ നിന്നാണ് ഏറ്റവും കൂടുതൽ പേര് ചാനൽ ചർച്ചകൾ വഴി സീറ്റ് പിടിച്ചെടുത്തിരിക്കുന്നത്. ഇതുവരെ അഞ്ചു പേരാണ് കോൺഗ്രസ് പക്ഷത്തു നിന്നും ലിസ്റ്റിൽ ഇടം കണ്ടെത്തിയത്. ബിജെപിക്കാർ നാലുപേരുണ്ടെങ്കിലും ഇതിൽ രണ്ടുപേർ കാലങ്ങളായി മത്സരിക്കുന്നവരാണ്. ആ നിലയ്ക്ക് ചാനൽ അവരുടെ സ്ഥാനാർത്ഥിത്വത്തിൽ ഘടകമായി എന്ന് പറയാനാകില്ല. സിപിഎമ്മിൽ നിന്നും ഒരാൾ എങ്കിലും ചാനൽ മുഖമായി ഇത്തവണയും മത്സര രംഗത്ത് ഉണ്ടായേക്കും . കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാല - പത്തനാപുരം , ബി ആർ എം ഷെഫീർ - വർക്കല , ഡോ എസ് എസ് ലാൽ - കഴക്കൂട്ടം, ഡോ. പി സരിൻ -ഒറ്റപ്പാലം , മാത്യു കുഴൽനാടൻ - മൂവാറ്റുപുഴ എന്നിവരാണ് ലിസ്റ്റിൽ എത്തിയിട്ടുള്ളത്. ഇവരെല്ലാം കോൺഗ്രസിനെ പ്രതിരോധിക്കാൻ അന്തിചർച്ചകൾക്ക് പതിവായി എത്തുന്നവരാണ്. ബിജെപിക്ക് വേണ്ടി ഷൊർണൂരിൽ നിന്നും സന്ദീപ് വാര്യരും ആലപ്പുഴയിൽ നിന്നും സന്ദീപ് വാചസ്പതി ലിസ്റ്റിൽ ഇടംപിടിച്ചു. എന്നാൽ പതിവായി ചാനൽ ചർച്ചിയൽ എത്തിയിട്ടും ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീമിന് സീറ്റു കിട്ടിയില്ല.
പുതുമുഖങ്ങൾക്ക് വഴിയൊരുക്കിയത് ഏജൻസി റിപോർട്ടുകൾ, കുപ്പായം തയ്‌പ്പിച്ചവർ നിരാശയിൽ
കോൺഗ്രസിൽ പൊതുവെ ഇലക്ഷൻ സീറ്റ് മോഹിച്ചു നേതാവ് ചമയുന്നവരുടെ എണ്ണം കൂടുതലായതിനാൽ അവസരം ലഭിക്കാതെ വന്നപ്പോൾ പരാതികളും പൊട്ടിത്തെറികളും സ്വാഭാവികമായും അതിന്റെ ഉച്ചസ്ഥായിലാണ്. ചെറുപ്പക്കാരെ കണ്ടെത്താൻ അമ്പതു വയസിൽ താഴെ ഉള്ളവർ 46 പേരും ലിസ്റ്റിൽ കടന്നു വന്നപ്പോൾ പഴയ താപ്പാനകൾ കിടന്നമറുകയാണ് . തലമുറ മാറ്റമാണ് സ്ഥാനാർത്ഥി പട്ടികയുടെ ഹൈലൈറ്റ് എന്നത് പ്രഖ്യാപന വേളയിൽ കെപിസിസി പ്രെസിഡന്റ്‌റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിട്ടും തന്റെ പേരുണ്ടാകും എന്ന് നൂറുകണക്കിന് നേതാക്കൾ വിശ്വസിച്ചിരുന്നു എന്നതാണ് സത്യം . മഹിളാ കോൺഗ്രസ് , കർഷക കോൺഗ്രസ് പ്രസിഡന്റ് എന്നിവരൊക്കെ അർഹത ഉണ്ടെന്നു സ്വയം വിശ്വസിക്കുമ്പോഴും പുതിയ ചെറുപ്പക്കാരുടെ കടന്നുവരവ് ഇല്ലാതെ നശിച്ചു കൊണ്ടിരിക്കുന്ന പാർട്ടിയെ കാണുന്നില്ല എന്നതാണ് പൊട്ടിത്തെറിയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വസ്തുത .
തങ്ങളുടെ ചെറുപ്പത്തിൽ വഴി തടസമായി നിന്ന കിഴവപ്പടയെ നേരിടുന്നതിൽ പരാജയമായ ഇത്തരക്കാർ വയസാകുമ്പോൾ സീറ്റ് ലഭിക്കും എന്ന മോഹപ്രതീക്ഷ തകർന്നടിയുന്ന കാഴ്ച കണ്ടു ചാനലിൽ നിലവിട്ടു കരയുന്ന കാഴ്ച കണ്ടാൽ പെറ്റ തള്ള പോലും സഹിക്കൂല്ല എന്നേ സാന്ദർഭികമായി വിവരിക്കാനാകൂ . അവരുടെ ഭാഗം നോക്കുമ്പോൾ ശരി കാണാമെങ്കിലും പാർട്ടി നേരിടുന്ന ഗുരുതര പ്രതിസന്ധി ഇത്തരം നേതാക്കൾക്ക് ഇനിയും ബോധ്യപ്പെട്ടിട്ടില്ല എന്നാണ് ഈ കരച്ചിലുകൾ തെളിയിക്കുന്നത് . എന്റെ ഒരാളുടെ കാര്യമല്ലേ ഉള്ളൂ എന്ന മട്ടിൽ ഓരോ മണ്ഡലത്തിൽ നിന്നും പരിദേവനം ഉയരുമ്പോൾ 140 സീറ്റുകൾ മത്സരിക്കാൻ കോൺഗ്രസിന് ലഭിച്ചാലും തികയാത്ത അവസ്ഥയാണ് .
എന്തായാലും ബാംഗ്ലൂർ ആസ്ഥാനമായ ഏജൻസി ഉൾപ്പെടെയുള്ളവർ നടത്തിയ രഹസ്യ സർവേയുടെ ഫലമായി എഴുപത് വയസിനു മുകളിൽ ഉള്ള മൂന്നു പേര് മാത്രമാണ് കോൺഗ്രസ് പട്ടികയിൽ ഉള്ളത് എന്നത് പാർട്ടിയുടെ ഭാവി ഇരുൾ അടഞ്ഞതാകില്ല എന്ന സൂചനയെങ്കിലും നൽകുന്നുണ്ട് . മാത്രമല്ല അറുപതോളം പേരെങ്കിലും ഗ്രാജേഡക്ഷനും ഉന്നത വിദ്യാഭ്യസ യോഗ്യത ഉള്ളവർ ആണെന്നതും യുവസമൂഹത്തിനു നൽകുന്ന പ്രതീക്ഷ കൂടിയാണ് . ഈ യോഗ്യതയും മാനദണ്ഡവും ഒക്കെ അയോഗ്യത ആയി കൂടെയുള്ളപ്പോൾ എനിക്കെന്താണ് അയോഗ്യത എന്നാണ് സീറ്റ് നഷ്ടമായവരുടെ പ്രധാന ചോദ്യം . ഈ ചോദ്യം പൊതുസമൂഹത്തോടു ചോദിക്കാതെ അവരവരോട് ചോദിച്ചാൽ സ്വയം ഉത്തരം കണ്ടെത്താവുന്നതേയുള്ളൂ , പക്ഷെ അധികാരക്കൊതി ആരെയും അന്ധനാക്കും എന്നതിനാൽ ഇതൊന്നും നിലവിളിക്കാരെ ബാധിക്കുന്ന കാര്യമേയല്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍