പ്രതിഷേധിക്കുമെന്ന് അറിയിച്ച് കെപിസിസിയിൽ എത്തിയത് രാവിലെ 11 മണിക്ക്; മഹിളാ കോൺഗ്രസ് അധ്യക്ഷയുടെ വേദന കണ്ടില്ലെന്ന് നടിച്ചു; കുറ്റ്യാടി വിപ്ലവത്തേയും മറികടന്ന് ഇന്ദിരാ ഭവന് മുന്നിൽ കടുത്ത പ്രതികരണം; ലതികാ സുഭാഷിന് ഇനി ഒന്നും നൽകില്ല; ഹൈക്കമാണ്ടിന്റെ മനസ്സ് അറിഞ്ഞ് തീരുമാനം എടുക്കാൻ മുല്ലപ്പള്ളി; തലമുണ്ഡനത്തിൽ കോൺഗ്രസ് പ്രതിരോധത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ തല മുണ്ഡനം ചെയ്ത ലതിക സുഭാഷിന്റെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ സിപിഎം. ബിജെപിയും ഈ വിഷയം ഉയർത്തും. കോൺഗ്രസിന് ഈ വിഷയം വെല്ലുവളിയായി മാറുമെന്നാണ് വിലയിരുത്തൽ. കേരള രാഷ്ട്രീയത്തിൽ ഉണ്ടായ സമാനതകളില്ലാത്ത പ്രതിഷേഘമാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് ലതികാ സുഭാഷ് നടത്തിയത്. കെപിസിസി. ആസ്ഥാനത്തിന് മുന്നിൽവച്ചാണ് അവർ തലമുണ്ഡനം ചെയ്തത്. മറ്റൊരുപാർട്ടിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ അവർ കോൺഗ്രസുകാരിയായി തുടരുമെന്നും വ്യക്തമാക്കി. 140 മണ്ഡലങ്ങളിലും ഇതിന്റ പ്രതിഫലനമുണ്ടായേക്കാം. ഒൻപത് വനിതകളെ സ്ഥാനാർത്ഥിയാക്കിയിട്ടും പ്രചാരണത്തിലുടനീളം സ്ത്രീവിരുദ്ധ പാർട്ടിയെന്ന പഴി കേൾക്കേണ്ടിവരും. എന്ത് പറഞ്ഞ് പ്രതിരോധിക്കുമെന്ന് പോലും വ്യക്തതയില്ല. സീറ്റ് നിഷേധിക്കാനുണ്ടായ കാര്യങ്ങൾ പറഞ്ഞ് ലതിക സുഭാഷിനെ ബോധ്യപ്പെടുത്താതിരുന്ന നേതൃത്വത്തെയാണ് പലരും പ്രതിക്കൂട്ടിൽ നിർത്തുന്നത്.
സ്വതന്ത്രയായി മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും നാട്ടുകാരും കുടുംബാംഗങ്ങളുമായി ആലോചിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും ലതിക സുഭാഷ് കൂട്ടിച്ചേർത്തു. എന്നാൽ ഈ പ്രതിഷേധം അതി കടുന്നുവെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. തല മുണ്ഡനം ചെയ്ത ലതികാ സുഭാഷ് പൊതു മണ്ഡലത്തിൽ നിറയുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്. നിഷ്പക്ഷരായ സ്ത്രീ വോട്ടർമാരുടെ മനസ്സ് കോൺഗ്രസിന് എതിരാക്കുന്നതാണ് ഈ പ്രതിഷേധമെന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഈ പ്രശ്നം സംസ്ഥാനത്തുടനീളം സിപിഎം പ്രചരണത്തിൽ ചർച്ചയാക്കും. ഇതിനെ കരുതലോടെ നേരിടാനാണ് സിപിഎം നീക്കം.
ലതിക സുഭാഷിന്റെ ദുഃഖം മനസ്സിലാകും. പക്ഷേ ഈ പ്രതികരണം കടുത്തുപോയി-എന്നാണ് നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ പ്രതികരണം. നേമത്ത് മുരളിയെ ഇറക്കി സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുൻതൂക്കം നേടാനായിരുന്നു കോൺഗ്രസ് ശ്രമം. എന്നാൽ ലതികാ സുഭാഷിന്റെ ഇടപെടൽ എല്ലാം പൊളിച്ചു. നേമത്തെ മുരളിയുടെ സ്ഥാനാർത്ഥിത്വത്തിന് മുകളിൽ ലതികാ സുഭാഷിന്റെ പ്രതിഷേധമായിരുന്നു ചാനൽ ചർച്ചകളുടെ ഇഷ്ട വിഷയം. കുറ്റ്യാടി വിപ്ലവത്തിൽ സിപിഎമ്മിനുണ്ടായ തിരിച്ചടിയെ ലതികാ സുഭാഷ് വിഷയം മറച്ചു. ഭാര്യയ്ക്കും മരുമകനും സീറ്റ് കൊടുത്തുവെന്ന സിപിഎമ്മിന് എതിരായ ചർച്ചകളും വഴിമാറി. ഇനി ലതികാ സുഭാഷിന്റെ മുടി മുറിക്കലാകും പ്രധാന പ്രചരണ വിഷയമായി മാറുക. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് വിയർപ്പൊഴുക്കേണ്ടി വരും.
ഇന്ദിരാഗാന്ധിയെ ആരാധിക്കുന്നതിനാൽ അവരുടെ മാതൃകയിൽ മുടി ബോബ് ചെയ്ത ലതിക തലമുണ്ഡനം ചെയ്യുന്നത് കണ്ണീരോടെയാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ കണ്ടുനിന്നത്. തലമുണ്ഡനം ചെയ്തുകഴിഞ്ഞതും പല വനിതാപ്രവർത്തകരും അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഏറ്റുമാനൂരിൽ സീറ്റ് ആഗ്രഹിച്ചിരുന്ന ലതിക അവിടെ സീറ്റ് ലഭിക്കാൻ സാധ്യതയില്ലെന്നറിഞ്ഞപ്പോൾ വൈപ്പിനിൽ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അവിടെയും സീറ്റ് ലഭിക്കാതെ വന്നതോടെ അവർ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു. ആരും പ്രതീക്ഷിക്കാത്ത പ്രതിഷേധം. കെപിസിസി ഓഫീസിന് മുന്നിൽ ദേശീയ ചാലനുകളുടെ ക്യാമറകളും എത്തി. എല്ലാവരും ലതികാ സുഭാഷിന്റെ പ്രതിഷേധം ചർച്ചയാക്കി.
ലതിക സുഭാഷിന്റ തലമുണ്ഡനത്തെ അനുകൂലിച്ചും എതിർത്തും കോൺഗ്രസ് നേതാക്കൾ രംഗത്തു വന്നു. സീറ്റ് നൽകാതിരുന്നതിന്റ കാരണങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ട നേതൃത്വമാണ് യഥാർഥ കുറ്റക്കാരെന്നാണ് ഒരുവിഭാഗത്തിന്റ ആക്ഷേപം. അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റ പേരിൽ ലതികയെ പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം ഏറ്റുമാനൂരിൽ റിബലായി മൽസരിക്കാനുള്ള സാധ്യതയും പാർട്ടി മുന്നിൽ കാണുന്നു. എന്തായാലും ഹൈക്കമാൻഡിന്റ അഭിപ്രായം കൂടി തേടിയിട്ടായിരിക്കും തുടർനടപടികൾ. ആന്റണിയും കെസി വേണുഗോപാലും എടുക്കുന്ന നിലപാടാകും നിർണ്ണായകം. ചരിത്രത്തിലാദ്യമായി അൻപത്തിയഞ്ച് ശതമാനം പുതുമുഖങ്ങളെ അണിനിരത്തിയിറക്കിയ സ്ഥാനാർത്ഥിപട്ടികയുടെ പ്രസക്തി പോലും ഇല്ലാതാക്കുന്നതായിരുന്നു ലതിക സുഭാഷിന്റ തലമുണ്ഡനം.
പാർട്ടിക്ക് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളെ പട്ടികയിൽ തഴഞ്ഞുവെന്ന് ആരോപിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ലതിക മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ പലപ്പോഴും ലതിക സുഭാഷിന് തൊണ്ടയിടറി. വികാരഭരിതയായാണ് അവർ തന്റെ വിഷമം പങ്കുവെച്ചത്. തന്റെ പാർട്ടിയിലേക്കുള്ള വരവും വർഷങ്ങൾ നീണ്ട പാർട്ടി പ്രവർത്തനവും ലതികാസുഭാഷ് എണ്ണിയെണ്ണി പറഞ്ഞു. ഒരു തിരുത്തൽ വരുത്തേണ്ടത് ഈ ഘട്ടത്തിലാണ് അതിനാലാണ് തിരഞ്ഞെടുപ്പ് ഘട്ടം തന്നെ പ്രതിഷേധത്തിന് തിരഞ്ഞെടുത്തത് എന്നായിരുന്നു ലതികയുടെ പ്രതികരണം. പാർട്ടിക്ക് വേണ്ടി അലയുകയും പണിയെടുക്കുകയും ചെയ്യുന്ന വനിതകളെ അവഗണിക്കുന്ന പതിവ് മാറട്ടേയെന്നും ലതിക പറഞ്ഞു.
'പാർട്ടിക്ക് വേണ്ടി എല്ലാകാലത്തും നിസ്വാർഥമായി പണിയെടുത്ത വ്യക്തിയാണ് താൻ. ഈ പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരം ജില്ലയിലെ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ, കെപിസിസി സെക്രട്ടറി, മഹിളാ കോൺഗ്രസിന്റെ മുൻ ജില്ലാ പ്രസിഡന്റ് രമണി പി.നായർ ഉൾപ്പടെയുള്ള വനിതകൾ തഴയപ്പെട്ടുപോയി. അൻസജിതയുടെ പേര് പേര് മഹിളാ കോൺഗ്രസ് നൽകിയിരുന്ന പട്ടികയിൽ ഉണ്ടായിരുന്നു.അതിൽ സന്തോഷമുണ്ട്. പക്ഷേ പാർട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുള്ളത് സങ്കടകരമാണ്. കൊല്ലത്ത് കെ.എസ്.യു., യൂത്ത് കോൺഗ്രസിലൂടെ കടന്നുവന്ന ഡിസിസി പ്രസിഡന്റും മുൻ മഹിളാകോൺഗ്രസ് അധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്ക്ക് ഇന്നലെ കണ്ണീരണിയേണ്ടി വന്നു ഇന്ന് കൊല്ലത്ത് തന്നെ പേരുറപ്പിക്കുന്നതിന് വേണ്ടി.'
'ഏറ്റുമാനൂരിൽ സീറ്റ് ആഗ്രഹിച്ച ഒരാളാണ് ഞാൻ. ഇന്ന് എംഎൽഎമാരായിരിക്കുന്ന എന്റെ കൊച്ചനുജന്മാരേക്കാളും കൂടുതൽ കാലം പാർട്ടിയിൽ പ്രവർത്തിച്ച ആളാണ് ഞാൻ. 16-ാമത്തെ വയസ്സുമുതൽ. എന്റെ പേര് ഓരോ പാർലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വന്നുപോകാറുള്ളതാണ്. പക്ഷേ അവസാന സ്ഥാനാർത്ഥി പട്ടിക വരുമ്പോൾ മറ്റാരെങ്കിലും ആയിരിക്കും സ്ഥാനാർത്ഥി. ഒരു പരിഭവവുമില്ലാതെ ആസ്ഥാനാർത്ഥികൾക്ക് വേണ്ടി അഹോരാത്രം പണിയെടുക്കാൻ ഞാൻ നിസ്വാർഥമായി ഉണ്ടായിരുന്നു.'-ലതികാ സുഭാഷ് പറഞ്ഞു.
വളരെ കുറച്ച് വനിതകൾ മാത്രമാണ് പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. 14 വനിതകളെങ്കിലും സ്ഥാനം പിടിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതൊന്നും ഉണ്ടായില്ല. കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും പ്രാതിനിധ്യം നൽകിയപ്പോൾ മഹിളാ കോൺഗ്രസ് അധ്യക്ഷക്ക് സീറ്റ് നൽകാൻ നേതൃത്വത്തിന് സാധിച്ചില്ലേ എന്നാണ് ലതികയുടെ ചോദ്യം. വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി സജീവമായി രംഗത്തുണ്ട്. അവർ തലമുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചത്. അതേ രീതിയിൽ താനും തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയാണെന്ന് അവർ പറഞ്ഞു.
പ്രതിഷേധവുമായി പതിനൊന്ന് മണി മുതൽ ലതിക സുഭാഷ് കെപിസിസിയിൽ ഉണ്ടായിരുന്നിട്ടും മാധ്യമങ്ങളിലൂടെ എതിർപ്പ് അറിയിച്ചിട്ടും ഒരാൾപോലും തിരിഞ്ഞുനോക്കിയില്ലെന്നും ലതികയെ അനുകൂലിക്കുന്നവർ പറയുന്നു.അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് ലതിക സുഭാഷിനെ പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ തിടുക്കപ്പെട്ട് തീരുമാനമെടുത്താൽ അത് കൂടുതൽ ദോഷമാകുമെന്നാണ് പലരുടേയും അഭിപ്രായം. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ ലതികയുടെ സമർദങ്ങൾക്ക് വഴങ്ങേണ്ടെന്ന് തന്നെയാണ് തീരുമാനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്