1995ൽ ആന്റണിയുടെ മുഖ്യമന്ത്രിക്കസേര സംരക്ഷിച്ച തിരൂരങ്ങാടി; യുഡിഎഫിന്റെ ഭൂരിപക്ഷം കുറച്ചത് നിയാസ് പുളിക്കലകത്ത്; മജീദിനെ ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ മുതലെടുക്കാൻ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിക്കാനൊരുങ്ങി എൽഡിഎഫ്; ലീഗിനെ ഞെട്ടിക്കാൻ നിയാസ് വീണ്ടും എത്തുമോ?
ജാസിം മൊയ്ദീൻ
മലപ്പുറം: മുസ്ലിം ലീഗിന് ഉറപ്പിക്കാവുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരൂരങ്ങാടി. മലപ്പുറത്തെ പല മണ്ഡലങ്ങളിലും പലവർഷങ്ങളിലും എൽഡിഎഫ് മുസ്ലിം ലീഗിനെ തോൽപിച്ച് അട്ടിമറി വിജയം നേടിയപ്പോഴും എക്കാലത്തും മുസ്ലിം ലീഗിന്റെ ഉറച്ചകോട്ടയായി തിരൂരങ്ങാടി നിലനിന്നിരുന്നു. എന്നാൽ ഇത്തവണ തിരൂരങ്ങാടിയെ ചൊല്ലി മുസ്ലിം ലീഗിൽ കലഹം രൂക്ഷമായിരിക്കുകയാണ്. കെപിഎ മജീദിനെ സ്ഥാനാർത്ഥിയാക്കിയത് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ്.
കഴിഞ്ഞ ദിവസം തിരൂരങ്ങാടിയിൽ നിന്നുള്ള പ്രവർത്തകരും പ്രാദേശിക നേതാക്കളും പാണക്കാടെത്തി കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം കെപിഎ മജീദിനെ തോൽപിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്നും പ്രവർത്തകർ പറഞ്ഞിരിക്കുകയാണ്. പകരം തിരൂരങ്ങാടിക്കാരനായ പിഎംഎ സലാമിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. കെപിഎ മജീദിനെ ചൊല്ലി യുഡിഎഫിൽ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി മുതലെടുക്കാനൊരുങ്ങുകയാണ് തിരൂരങ്ങാടിയിൽ എൽഡിഎഫ്. ഇതിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ച സ്ഥാനാർത്ഥിയെ പിൻവലിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
സിപിഐയിലെ അജിതുകൊളാടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. അദ്ദേഹത്തെ പിൻവലിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട നിയാസ് പുളിക്കലകത്തിനെ ഒരിക്കൽ കൂടി സ്വതന്ത്ര പരിവേശത്തിൽ രംഗത്തിറക്കാനുള്ള ആലോചനകൾ തുടങ്ങിക്കഴിഞ്ഞു. 2011ൽ 36000ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പികെ അബ്ദുറബ് തിരൂരങ്ങാടിയിൽ നിന്നും വിജയിച്ചിരുന്നതെങ്കിൽ 2016ൽ ആ ഭൂരിപക്ഷം കേവലം ആറായിരത്തിലേക്ക് താഴ്ത്തിക്കൊണ്ടുവരാൻ നിയാസ് പുളക്കലകത്തിനായി എന്നതാണ് അദ്ദേഹത്തെ ഒരിക്കൽ കൂടി തിരൂരങ്ങാടിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നിൽ. ഇതിനായി മണ്ഡലത്തിൽ പ്രഖ്യാപിച്ച സിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. മത്സരത്തിൽ നിന്ന് പിന്മാറാൻ അജിതുകൊളാടി സമ്മതം അറിയിച്ചതായാണ് വിവരം.
നിയാസ് പുളിക്കലകത്ത് തുടക്കത്തിൽ മത്സരിക്കാനില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി കെപിഎ മജീദ് ആണെന്നുള്ളതും അദ്ദേഹത്തിനെതിരെ മണ്ഡലത്തിൽ പ്രതിഷേധം ശക്തമായതും മുതലെടുക്കാനാകുമെന്ന തിരിച്ചറിവിൽ എൽഡിഎഫ് നേതൃത്വത്തം വീണ്ടും നിയാസ് പുളിക്കലകത്തിനെ സമീപിച്ചിരിക്കുകയാണ്. മജീദിനെതിരെ ലീഗിൽ തന്നെയുള്ള പ്രതിഷേധം തങ്ങൾക്ക് അനുകൂലമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. നിയാസ് പുളിക്കലകത്തിന് മണ്ഡലത്തിലുള്ള സ്വീകാര്യത മുതലെടുക്കാനാകുമെന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്താനിരുന്ന എൽഡിഎഫ് മണ്ഡലം കൺവെൻഷനും മാറ്റിവെച്ചിട്ടുണ്ട്. അജിതുകൊളാടിയെ പിൻവലിച്ച് ഒരിക്കൽ കൂടി നിയാസ് പുളിക്കലകത്തിനെ മത്സരിപ്പിച്ച് തിരൂരങ്ങാടിയിൽ അട്ടിമറി വിജയം നേടാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എല്ലായിപ്പോഴും യുഡിഎഫിനെയും മുസ്ലിം ലീഗിനെയും പിന്തുണച്ച മണ്ഡലമാണ് തിരൂരങ്ങാടി. തിരൂരങ്ങാടിയിൽ വിജയിച്ചവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മന്ത്രിമാരാവുകയും ചെയ്തിട്ടുണ്ട്. രണ്ട് പേർ മുഖ്യമന്ത്രിയും ഒരാൾ ഉപമുഖ്യമന്ത്രിയുമായി. 1957 മുതൽ 1965 വരെയും 1970 മുതൽ 1987 വരെയും അവുക്കാദർ കുട്ടി നഹയാണ് തിരൂരങ്ങാടിയിൽ നിന്ന് ജയിച്ചത്. സി.പി. കുഞ്ഞാലിക്കുട്ടി കേയി, യു.എ. ബീരാൻ, കെ. കുട്ടി അഹമ്മദ് കുട്ടി, പി.കെ. അബ്ദുറബ്ബ് എന്നിവരും ഇവിടെ നിന്നും ജയിച്ചു. മുസ്ലിം ലീഗുകാരനല്ലാതെ തിരൂരങ്ങാടിയിൽ നിന്നും വിജയിച്ച ഏക വ്യക്തി എകെ ആന്റണിയാണ്.
ഐഎസ്ഐർഒ ചാരക്കേസിൽ പെട്ട് കെ കരുണാകരൻ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ ഡൽഹിയിൽ നിന്നെത്തി എകെ ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. എന്നാൽ ആന്റണിക്ക് മുന്നിലുള്ള ഏക വെല്ലുവിളി ആറ് മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിട്ട് എംഎൽഎ ആകണമെന്നതായിരുന്നു. കോൺഗ്രസ് മണ്ഡലങ്ങളിൽ പോലും അത്തരമൊരു സാഹചര്യം ഇല്ലാതിരുന്ന ഘട്ടത്തിൽ മുസ്ലിം ലീഗ് ആ വെല്ലുവിളി ഏറ്റെടുത്തു. ആ സമയത്ത് മുസ്ലിം ലീഗിൽ നിന്നും രാജിവെച്ച് ഐഎൻഎൽ പാർട്ടിയിലേക്ക് കൂറുമാറിയ യുഎ ബീരാൻ രാജിവെച്ച് ഒഴിവുവന്ന തിരൂരങ്ങാടിയിൽ ആന്റണിയെ മത്സരിപ്പിച്ചു. ഇടതുമുന്നണി സാംസ്കാരിക പ്രവർത്തകനായിരുന്ന ഡോ. എൻഎ കരീമിനെയും മത്സരിപ്പിച്ചു. മൂന്ന് തവണ മാത്രമാണ് ആന്റണി മണ്ഡലത്തിൽ പ്രചണരണത്തിന് വന്നത്.
ആ തെരഞ്ഞെടുപ്പിൽ ആന്റണിയെ 22161 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചുകൊണ്ട് മുസ്ലിം ലീഗ് കോൺഗ്രസിന് നൽകിയ ഉറപ്പ് പാലിച്ചു. ആന്റണിയുടെ മുഖ്യമന്ത്രിക്കസേര തിരൂരങ്ങാടി സംരക്ഷിച്ചു. ആന്റണി പ്രചരണത്തിന് വന്നില്ലെങ്കിലും പികെ കുഞ്ഞാലിക്കുട്ടിക്കായിരുന്നു അന്ന് തിരൂരങ്ങാടിയിൽ തെരഞ്ഞടുപ്പിന്റെ മേൽനോട്ട ചുമതല. അങ്ങനെ തിരൂരങ്ങാടിയിൽ നിന്നും ജയിച്ച മുസ്ലിം ലീഗുകാരനല്ലാത്ത ഏക വ്യക്തിയായി എകെ ആന്റണി. ഇത്തരത്തിൽ എകെ ആന്റണിയുടെ മുഖ്യമന്ത്രി കസേര സംരക്ഷിച്ച യുഡിഎഫിന്റെ ഉറച്ച കോട്ടയായ തിരൂരങ്ങാടിയിലാണ് ഇപ്പോൾ യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം രൂക്ഷമായിരിക്കുന്നത്. ഈ തർക്കം എങ്ങനെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാമെന്ന ചിന്തയിലാണ് എൽഡിഎഫുള്ളത്.
യുഡിഎഫിലെ തർക്കം തങ്ങൾക്ക് അനുകൂലമാക്കി മാറ്റണമെങ്കിൽ ഇപ്പോൾ പ്രഖ്യാപിച്ച സ്ഥാനാർത്ഥി മതിയാവില്ലെന്ന ബോധ്യവും എൽഡിഎഫിനുണ്ട്. അതു കൊണ്ട് തന്നെയാണ് വീണ്ടും നിയാസ് പുളിക്കലകത്തിനെ രംഗത്തിറക്കാൻ എൽഡിഎഫ് ആലോചിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നിയാസ് പുളിക്കലകത്ത് നടത്തിയ പ്രകടനം തന്നെയാണ് എൽഡിഎഫിന്റെ പ്രതീക്ഷ.പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളും എടരിക്കോട്, നന്നമ്പ്ര, തെന്നല, പെരുമണ്ണ, ക്ലാരി പഞ്ചായത്തുകളും ചേർന്നതാണ് തിരൂരങ്ങാടി നിയമസഭ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍