തലശ്ശേരി കുന്നോത്ത് ഫൊറോന പള്ളിമേടയിലെ ആൾക്കൂട്ട വിചാരണ; ഇരയായ സഭാവിശ്വാസിക്കു മുമ്പിൽ മുട്ടുകുത്തി മാപ്പപേക്ഷിച്ച് അൽമായ പ്രോട്ടക്ഷൻ ഫോറം; ജിൽസ് ഉണ്ണിമാക്കലിനെ പൊന്നാട അണിയിച്ചും മാതൃകയായി; പുരോഹിതരുടെ തെറ്റിന് വിശ്വാസികൾ മാപ്പിരക്കിയ സംഭവം കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യം
ന്യൂസ് ഡെസ്ക്
തലശ്ശേരി: കുന്നോത്ത് ഫൊറോന പള്ളിമേടയിലെ ആൾക്കൂട്ട വിചാരണക്ക് ഇരയായ ജിൽസ് ഉണ്ണിമാക്കലിനിനോടും മാത്യൂ ചേരുപറമ്പിലിനോടും മുട്ടുകുത്തി മാപ്പ് ചോദിച്ച് സഭാവിശ്വാസികൾ. അൽമായ പ്രൊട്ടക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ അൽമായ പ്രതിനിധികളുടെ നേതൃത്വത്തിലാണ് മാപ്പിരക്കൽ നടന്നത്. പുരോഹിതരുടെ തെറ്റിന് ഇരകളോട് വിശ്വാസികൾ മാപ്പിരക്കിയ സംഭവം കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ്.
പള്ളിമേടയിൽ ആൾക്കൂട്ട വിചാരണക്ക് ഇരയായ ജിൽസ് ഉണ്ണിമാക്കലിന്റെ മുന്നിൽ മുട്ടുകുത്തി നിന്നാണ് അൽമായ പ്രതിനിധികളുടെ നേതൃത്വത്തിൽ മാപ്പിരക്കൽ നടന്നത്. തുടർന്ന് ജിൽസ് ഉണ്ണിമാക്കലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇടവകപ്പള്ളിയിൽ നടന്ന പള്ളിനിർമ്മണത്തിലും മറ്റും നടത്തിയ ലക്ഷക്കണക്കിനു രുപയുടെ സാമ്പത്തിക തട്ടിപ്പ് പുറത്തു കൊണ്ടുവന്ന മാത്യൂ ചെരുപറമ്പിലിനോട് പള്ളിവികാരി ഫാദർ അഗസ്റ്റ്യൻ പാണ്ടി മാക്കൽ മുൻവൈരാക്യത്തോടെ പെരുമാറിയെന്ന ആരോപണങ്ങളാണ് സംഭവങ്ങൾക്ക് പിന്നിൽ. ക്യാൻസർ ബാധിതനായി കഴിഞ്ഞിരുന്ന മാത്യൂവിന്റെ പതിനാറു വയസുകാരനായ മകൻ രോഗം മൂർച്ഛിച്ച് മരണത്തിന്റെ വക്കിലെത്തിയ ഘട്ടത്തിൽ കുമ്പസാരിച്ച് പരിശുദ്ധകുർബാന സ്വീകരിക്കണമെന്നും മകന് അന്ത്യകൂദാശ നൽകണമെന്നും അപേക്ഷിച്ചെങ്കിലും മുൻ വൈരാഗ്യം മൂലം പള്ളിവികാരിയായ അഗസ്ത്യൻ അച്ചൻ
നിഷേധിച്ചെന്നാണ് ആക്ഷേപം നിലനിൽക്കുന്നത്.
തുടർന്ന് മാത്യു ചേരുപറമ്പിൽ സ്നേഹിതരേയും കൂട്ടി മെത്രാനെ വിവരം അറിയിച്ചിട്ടും ഫലമുണ്ടായില്ല. മാത്യൂവിന്റെ മകന് അന്ത്യകൂദാശ നൽകാതിരുന്ന പള്ളിവികാരി സംസ്കാരകർമ്മങ്ങൾക്ക് ശേഷം നടത്തേണ്ട ഒപ്പീസിനും കുർബാനക്കും പങ്കെടുക്കാൻ വിസമ്മതിച്ചു. കൂടാതെ വീടുവെഞ്ചരിപ്പിനുമുള്ള പണം പള്ളിയിൽ അടച്ചു മാത്യു കാത്തിരുന്നെങ്കിലും ഇവ നടത്തിക്കൊടുക്കാൻ അച്ചൻ വിസമ്മതിച്ചെന്നാണ് പരാതി ഉയർന്നത്.
മാത്യു ചെരുപറമ്പൽ പിന്നീട് ഇക്കാര്യങ്ങൾ തന്റെ ഫേസ്ബുക്കിലൂടെ തുറന്നുപറഞ്ഞിരുന്നു. വാണിയപ്പാറ ഇടവക അംഗമായ ജിൽസ് ഉണ്ണിമാക്കൽ ഇത് ഷെയർ ചെയ്യുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ ഫാ. അഗസ്റ്റ്യൻ ജിൽസിനെതിരെ ആൾക്കൂട്ട ആക്രമണത്തിന് മുൻകൈയെടുത്തു എന്നാണ് പരാതി ഉയർന്നത്.
വാഹനങ്ങളിൽ എത്തിയ ഗുണ്ടകൾ ജിൽസ് ഉണ്ണിമാക്കലിനെ വീട്ടിൽ നിന്നും ബലമായി പള്ളിയിലേയ്ക്ക് കുട്ടിക്കൊണ്ടുപോയി ആൾക്കൂട്ട ആക്രമണത്തിന് വിധേയമാക്കിയത് പള്ളി വികാരി ഫാദർ അഗസ്റ്റ്യൻ പാണ്ടി മാക്കലിന്റെ നിർദ്ദേശത്തെത്തുടർന്നാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
ആക്രമണത്തിനിരയായ ജിൽസ് പ്രാണരക്ഷാർത്ഥം കുതറിഓടി പള്ളിമുറിയിൽ കയറുകയായിരുന്നു. പിന്നാലെയെത്തിയ കൈക്കാരനുൾപ്പടെയുള്ള ഒരു പറ്റം ഗുണ്ടകൾ അകത്തുകയറി പള്ളിമുറിയിലേയ്ക്കുള്ള ഗെയിറ്റ് അടച്ചുപൂട്ടി ജിൽസിനെ ആക്രമിച്ചു തുടങ്ങി. ഈ സമയം എല്ലാം നോക്കിക്കൊണ്ട് വികാരിയച്ചനും അടുത്തുതന്നെ നിലയുറപ്പിച്ചു.
തുടർന്ന് ഗെയിറ്റിന് അകത്തും പുറത്തുമായി നിലകൊണ്ട ആൾക്കുട്ടത്തോട് പലവട്ടം ജിൽസ് കരഞ്ഞുകൊണ്ട് മാപ്പുചോദിച്ചുവെങ്കിലും അച്ചനുവേണ്ടി കൈക്കാരന്റെ കാലുപിടിക്കുവാൻ ആവശ്യപ്പെട്ടതിൻപ്രകാരം കുത്തിയിരുന്ന് കാലുപിടിച്ചതിനു ശേഷമാണ് ജിൽസിനു ജീവൻ തിരികെ കിട്ടിയത്.
ഈ സംഭവം മനപ്പൂർവ്വമായി ഫാ. അഗസ്റ്റ്യൻ ആസൂത്രണം ചെയ്ത കൊലപാതക ശ്രമമായിരുന്നു. അച്ചന്റെ നേതൃത്വത്തിൽ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം ഉയർന്നത്.
യേശുവിന്റെ പ്രതിപുരുഷന്മാരാണെന്ന് സ്വയം അവകാശപ്പെടുന്ന വൈദികരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണെന്ന് അൽമായ പ്രോട്ടക്ഷൻ ഫോറം ചൂണ്ടിക്കാട്ടുന്നു.
വിശ്വാസികളുടെമേലും കന്യാസ്ത്രീകളുടെമേലുമുള്ള ഒരു കൂട്ടം വൈദികരുടെ അതിക്രമങ്ങളും കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും നാൾക്കുനാൾ കൂടികൂടി വരുന്നതിൽ ക്രിസ്തീയ വിശ്വാസികൾ അതീവ ദുഃഖിതരാണ്. ഈ പശ്ചാത്തലത്തിലാണ് ഇത്തരം പുരോഹിതരുടെ തെറ്റുകൾക്ക് ഇരകളോട് പരസ്യമായി മാപ്പുപറയുവാൻ വിശ്വാസികൾ മുന്നോട്ടുവന്നിരിക്കുന്നത്.
വിശ്വാസികളുടെ സംരക്ഷണത്തിനായി ഒരു പൊതു സംഘടന ആവശ്യമാണെന്ന തിരിച്ചറിവിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭഗങ്ങളിൽ നിന്നും വിശ്വാസികളുടെ പ്രതിനിധികൾ തൊടുപുഴയിൽ എത്തിചേർന്ന് അത്മായ പ്രൊട്ടക്ഷൻ ഫോറം എന്ന പൊതു സംഘടനക്ക് രൂപം നൽകിയത്.
ക്രിസ്തീയ സഭകളുടെ ചരിത്രത്തിൽ ആദ്യമായാണ് വൈദീകർ ചെയ്ത തെറ്റിന് അവർക്കുവേണ്ടി ഇരകളോട് വിശ്വാസികൾ മാപ്പിരക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വിവിധ ജില്ലകളിൽ നിന്നുംഎത്തിയ അത്മായ പ്രതിനിധികൾ മാത്രമാണ് പരിപാടികളിൽ പങ്കെടുത്തത്.
പ്രൊഫസർ പി സി ദേവസ്യ , അഡ്വ. ജോസ് അരകുന്നേൽ, ജോസഫ് കാലായിൽ മാഷ്, റെജി ഞള്ളാനി, അഡ്വ. ഷാജി ജോസഫ് എം. എൽ അഗസ്തി, അഡ്വ. ജോസ് പാലിയത്ത് ,പി വി ബേബി ,ജോസ് കാരുപറമ്പിൽ ,ഓ. ഡി. കുര്യാക്കോസ്, മാത്യൂ കെ പി മാഷ് ,കെ ജി പോൾ, ,സി സി ബേബിച്ചൻ തുടങ്ങിയവർ മാപ്പിരക്കൽ പരിപാടികൾക്ക് നേതൃത്വം നൽകി.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍