Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരും ദിവസങ്ങളിൽ പ്രചാരണത്തെ നയിക്കാൻ മമത ബാനർജി ആശുപത്രി വിട്ടു; തുടർച്ചയായി മമത ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജെന്ന് ഡോക്ടർമാർ

വരും ദിവസങ്ങളിൽ പ്രചാരണത്തെ നയിക്കാൻ മമത ബാനർജി ആശുപത്രി വിട്ടു; തുടർച്ചയായി മമത ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജെന്ന് ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു. പൂർണമായി ഭേദമായില്ലെങ്കിലും വരും ദിവസങ്ങളിൽ തൃണമൂൽ പ്രചാരണത്തെ നയിക്കാനാണ് മമതയുടെ നീക്കം. തുടർച്ചയായി മമത ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജെന്നും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പ്രതികരിച്ചു. ബുധനാഴ്‌ച്ചയാണ് നന്ദി​ഗ്രാമിൽ മമത ആക്രമണത്തിനിരയായത്.

മമതക്കെതിരായ ആക്രമണത്തിന് പിന്നിൽ ബിജെപി ഗൂഢാലോചനയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘവും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെയുണ്ടായ ആക്രമണം ശക്തമായ ഗൂഢാലോചനയുടെ ഫലമായെന്ന് തൃണമൂൽ കോൺഗ്രസ്. അക്രമം അഴിച്ചുവിടാൻ ബിജെപി അയൽ സംസ്ഥാനങ്ങളിൽ നിന്ന് സാമൂഹിക വിരുദ്ധരെ നന്ദിഗ്രാമിൽ എത്തിച്ചെന്നും തൃണമൂൽ ആരോപിക്കുന്നു. മമത ആക്രമണത്തിന് ഇരയായ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ആറ് തൃണമൂൽ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

ആക്രമണം യാദൃശ്ചികമല്ല. മുഖ്യമന്ത്രിയെ വകവരുത്താൻ നടന്ന ഗൂഢാചോനയുടെ ഭാഗമാണെന്നതിന് യാതൊരു സംശവുമില്ല. ഇതിന് പിന്നിൽ ബിജെപിയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ തൃണമൂൽ ആവശ്യപ്പെട്ടു. രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയാണ് മമത ബാനാർജി. അവർക്ക് നേരെയുണ്ടായ അക്രമണത്തിൽ എല്ലാവരും ആശങ്ക രേഖപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതുവരെ സംഭവത്തിൽ ഒന്നുപറഞ്ഞിട്ടില്ലെന്നും തൃണമൂൽ നേതാവ് പാർഥ ചാറ്റർജി ചൂണ്ടിക്കാണിച്ചു.

ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും വീണ് മമതയ്ക്ക് പരിക്കേറ്റത്. വീൽചെയറിലായാലും തെരഞ്ഞെടുപ്പ്​ പ്രചാരണ രംഗത്ത്​ സജീവമായുണ്ടാകുമെന്ന്​​ മമത ബാനർജി ഇന്നലെ വ്യക്തമാക്കി. നെഞ്ചിലും തലക്കും കടുത്ത വേദന ഇപ്പോഴുമുണ്ടെന്നും അവർ വ്യക്തമാക്കി. കൊൽക്കത്തയിലെ എസ്​.എസ്​.കെ.എം ആശുപത്രിയിലാണ്​ മമത ചികിത്സയിലുള്ളത്​. നന്ദിഗ്രാമിൽ ബുധനാഴ്ച രാത്രിയാണ് അക്രമികൾ കൈയേറ്റം ചെയ്തത്.

''കാര്യമായ പരിക്കുകൾ പറ്റി നെഞ്ചിലും തലക്കും കടുത്ത വേദന ഇപ്പോഴുമുണ്ടെന്നും എന്നാൽ, വീൽചെയറിലായാലും പ്രചാരണത്തിനുണ്ടാകുമെന്നും'' മമത പറഞ്ഞു. ര​ണ്ടു, മൂന്ന്​ ദിവസങ്ങൾക്കകം പ്രചാരണത്തിനിറങ്ങാനാകുമെന്നും അണികൾ സമാധാനം പാലിക്കണമെന്നും​ മമത നേരത്തെ പറഞ്ഞിരുന്നു. 'സമാന ആക്രമണം നടന്നത്​ ഗുജറാത്ത്​ പോലുള്ള മറ്റേതെങ്കിലും സംസ്​ഥാനത്തായിരുന്നുവെങ്കിൽ മറ്റൊരു ഗോധ്ര ആവർത്തിക്കുമായിരുന്നു'വെന്ന്​ തൃണമൂൽ നേതാവ്​ ​മദൻ മിത്ര കുറ്റപ്പെടുത്തി. 'നിക്കറി'ൽ പരിശീലനം കിട്ടിയ മികച്ച പരിശീലനമുള്ള ആളുകൾ ചെയ്​ത​പോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കൊൽക്കത്തയിലേക്ക് മടങ്ങാനൊരുങ്ങവെ നാലഞ്ച് പേർ ചേർന്ന് തന്നെ കാറിനകത്തേക്ക് പിടിച്ചുതള്ളുകയായിരുന്നെന്നും ആ സമയത്ത് തനിക്കൊപ്പം പൊലീസുകാർ ഇല്ലായിരുന്നെന്നുമാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗൂഢാലോചനയുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അജ്ഞാത സംഘം കാറിന്റെ ഡോർ വലിച്ചടപ്പോഴാണ് മുഖ്യമന്ത്രിയുടെ കാലിനും മുഖത്തും പരിക്കേറ്റത്. തനിക്കൊപ്പം പൊലീസുകാർ ഇല്ലായിരുന്നു. ഞാൻ കാറിന് സമീപം നിന്ന് നാട്ടുകാരുമായി സംസാരിക്കുന്നതിനിടെ നാല് അഞ്ച് ആളുകൾ ചേർന്ന് തന്നെ കാറിനകത്തേക്ക് തള്ളിക്കയറ്റുകയും വാതിൽ അടയ്ക്കുകയുമായിരുന്നെന്ന് മമത പറഞ്ഞു.

അതേസമയം ജനങ്ങൾക്കിടയിൽ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. അവർ നാടകമാണ് നടത്തുന്നത്. 300ഓളം പൊലീസുകാരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. അവർ ആക്രമിക്കപ്പെട്ടുവെങ്കിൽ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ആരെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി നേതാവ് അർജുൻ സിങ് ചോദിച്ചു.

ബുധനാഴ്‌ച്ച ഉച്ചയോടെയാണ് മമത ബാനർജി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇക്കുറി നന്ദിഗ്രാം മണ്ഡലത്തിൽ നിന്നാണ് മമത ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസ് വിട്ട സുവേന്ദു അധികാരിയാണ് എതിർ സ്ഥാനാർത്ഥി. ശിവക്ഷേത്രത്തിൽ എത്തി പ്രാർത്ഥനകൾക്ക് ശേഷമാണ് മമത നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. സ്വന്തം മണ്ഡലമായ ഭവാനിപുര ഉപേക്ഷിച്ചാണ് ഇത്തവണ ബിജെപി വെല്ലുവിളി നേരിടാൻ മമത നന്ദിഗ്രാം തെരഞ്ഞെടുത്തത്. താൻ തെരുവിൽ പോരാടി വന്നയാളാണെന്നും നന്ദിഗ്രാമിലെ ജനത തന്നോടൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും പത്രികാ സമർപ്പണത്തിന് ശേഷം മമത പറഞ്ഞു.

മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു പാർട്ടിയിലെ ആഭ്യന്തരപ്രശ്നത്തെ തുടർന്നാണ് തൃണമൂൽ വിട്ട് ബിജെപിയിലെത്തിയത്. താൻ നന്ദിഗ്രാമിന്റെ പുത്രനാണെന്നും എന്നാൽ മമത അന്യദേശക്കാരിയാണെന്നും സുവേന്ദു അധികാരി പറഞ്ഞു. തനിക്ക് ഈ മണ്ഡലത്തിൽ തന്നെയാണ് വോട്ട്. മമത മണ്ഡലത്തിലെ വോട്ടർ പോലും അല്ലെന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമിൽ അരലക്ഷം വോട്ടുകൾക്ക് വിജയിക്കുമെന്നാണ് സുവേന്ദുവിന്റെ അവകാശവാദം. ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സുവേന്ദു നേരത്തെ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP