Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തലസ്ഥാനത്തെ വനിതാ ഡോക്ടറിൽ നിന്നും ഒന്നരക്കോടി തട്ടിയെടുത്ത കേസ്: തടിപ്പു സംഘത്തലവൻ ബീഹാർ സ്വദേശി നിർമൽ ചൗധരിയുടെ ജാമ്യ ഹർജിയിൽ സർക്കാറിനോട് നിലപാട് അറിയിക്കാൻ ജില്ലാ കോടതി; തട്ടിപ്പു നടത്തിയത് മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ കെട്ടിപ്പടുക്കാൻ വിദേശ ധനസഹായം വാഗ്ദാനം ചെയ്ത്

തലസ്ഥാനത്തെ വനിതാ ഡോക്ടറിൽ നിന്നും ഒന്നരക്കോടി തട്ടിയെടുത്ത കേസ്: തടിപ്പു സംഘത്തലവൻ ബീഹാർ സ്വദേശി നിർമൽ ചൗധരിയുടെ ജാമ്യ ഹർജിയിൽ സർക്കാറിനോട് നിലപാട് അറിയിക്കാൻ ജില്ലാ കോടതി; തട്ടിപ്പു നടത്തിയത് മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ കെട്ടിപ്പടുക്കാൻ വിദേശ ധനസഹായം വാഗ്ദാനം ചെയ്ത്

പി നാഗരാജ്

തിരുവനന്തപുരം: ആശുപത്രി തുടങ്ങാൻ വിദേശ ധനസഹായം വാഗ്ദാനം ചെയ്ത് തലസ്ഥാനത്തെ വനിതാ ഡോക്ടറിൽ നിന്നും ഒന്നരക്കോടി രൂപ വിശ്വാസ വഞ്ചന ചെയ്ത് തട്ടിയെടുത്ത് ചതിച്ച കേസിൽ റിമാന്റിൽ കഴിയുന്ന തട്ടിപ്പു സംഘത്തലവൻ ബീഹാർ സ്വദേശി നിർമൽകുമാർ ചൗധരിയെന്ന ബാബുവിന്റെ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.

മാർച്ച് 17 നാണ് സർക്കാർ നിലപാടറിയിക്കേണ്ടത്. അന്നേ ദിവസം സിറ്റി സൈബർ ക്രൈം ഡിവൈഎസ്‌പി കേസിന്റെ സ്റ്റേജ് റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ആദ്യ ജാമ്യ ഹർജി തള്ളിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 439 പ്രകാരമാണ് സെഷൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്.

2021 ജനുവരിയിലാണ് കേസിനാസ്പദമായ സൈബർ ക്രൈം നടന്നത്. തലസ്ഥാനത്തെ വനിതാ ഡോക്ടറടക്കമുള്ള പ്രൊഫഷണലുകളെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. തലസ്ഥാനത്തെ വനിതാ ഡോക്ടർക്ക് ആധുനിക സൗകര്യങ്ങളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ കെട്ടിപ്പടുക്കാൻ കോടികളുടെ വിദേശ ധനസഹായം വാഗ്ദാനം ചെയ്താണ് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്.

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പ്രൊഫഷണലുകളെയാണ് സംഘം തട്ടിപ്പിനായി ലക്ഷ്യമിട്ടിരുന്നത്. പ്രൊഫഷണലുകളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കെന്നു പറഞ്ഞ് കരസ്ഥമാക്കുന്ന തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോകളും വിവരങ്ങളും ഉപയോഗിച്ച് സിം കാർഡുകൾ സംഘടിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് ക്രെഡിറ്റ് കാർഡുകൾ എടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്.

2021 ജനുവരി 20നാണ് പ്രതിയെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തത്. പ്രതി തെളിവു നശിപ്പിക്കാൻ സാധ്യതയുള്ളതിനാലും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലും ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാലും സി. ജെ. എം. ആർ. രേഖ പ്രതിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. ആ ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. താൻ നിരപരാധിയാണെന്നും കേസന്വേഷണം പ്രായോഗികമായി പൂർത്തിയായെന്നും അതിനാൽ തന്റെ തുടർ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ലെന്നും തനിക്ക് കേസ് നടത്താൻ ജാമ്യം നൽകി സ്വതന്ത്രനാക്കണമെന്നുമാവശ്യപ്പെട്ടാണ് ജില്ലാ കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP