അദാനിയുമായി ഉമ്മൻ ചാണ്ടി ചർച്ച നടത്തിയത് രാഹുലിന്റെ അനുമതിയോടെ; സോണിയയുടെ കാതിൽ ആരോ മന്ത്രമോതിയപ്പോൾ നിലപാട് മാറി; പുറത്തു വരുന്നത് വിഴിഞ്ഞം നടക്കില്ലെന്ന സൂചന തന്നെ; അങ്ങുമിങ്ങും തൊടാത്ത പ്രസ്താവനയുമായി ഹൈക്കമാൻഡും
ബി രഘുരാജ്
തിരുവനനന്തപുരം: വിഴിഞ്ഞം തുമുഖ പദ്ധതിയുടെ നടത്തിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ ഗൗതം അദാനിക്ക് നൽകാനുള്ള തീരുമാനവുമായി മുന്നോട്ടു പോയ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ സോണിയാ ഗാന്ധിയും തമ്മിൽ കടുത്ത ഭിന്നത രൂപപ്പെട്ടതായി സൂചന. അതിസുപ്രധാനമായ കാര്യമായിരുന്നിട്ടു കൂടി തന്നോട് ആലോചിക്കാതെ അദാനിയെ പങ്കെടുപ്പിച്ചു കൊണ്ട് മുന്നോട്ടു പോയതിലാണ് ഉമ്മൻ ചാണ്ടിയോട് സോണിയക്ക് അതൃപ്തി ശക്തമാകാൻ കാരണമെന്നാണ് വ്യക്തമാകുന്നത്. സോണിയാ ഗാന്ധിയുടെ എതിർപ്പ് ശക്തമായതോടെ പദ്ധതിയുമായി മുന്നോട്ടു പോകാൻ സാധിക്കാത്ത വിധത്തിൽ പ്രതിസന്ധിയിലായിരിക്കയാണ് ഉമ്മൻ ചാണ്ടി സർക്കാർ. എന്നാൽ, അരുവിക്കര തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനമായതിനാൽ തന്നെ പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ അവസരം മുതലെടുക്കാൻ കാത്തിരിക്കയാണ് ബിജെപി. വിഴിഞ്ഞത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉറപ്പുണ്ടായിരുന്നതായി ഒ രാജഗോപാൽ പറഞ്ഞതും ഇതിന്റെ സൂചനയാണ്. ഇതോടെ കുരുക്കഴിക്കാൻ വേണ്ടി കോൺഗ്രസിൽ ഇന്നലെ തിരക്കിച്ച ചർച്ചകൾ നടന്നു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷൻ വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിലാണ് ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. രാത്രി പത്തു മണിയോടെ കെപിസിസി ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കാര്യങ്ങളായിരുന്നു നേതാക്കളുടെ ചർച്ചാവിഷയം. ഹൈക്കമാൻഡ് ഉടക്കുവച്ചതോടെ ഇനി എങ്ങനെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നതായിരുന്നു പ്രധാന വിഷയം. വിഴിഞ്ഞം അദാനിക്ക് നൽകുന്നതിൽ തുടക്കം മുതൽ തന്നെ വി എം സുധീരന് എതിർപ്പുണ്ടായിരുന്നു. എന്നാൽ ഈ എതിർപ്പ് വകവെക്കാതെയാണ് ഉമ്മൻ ചാണ്ടി മുന്നോട്ടു പോയത്. എന്നാൽ, ഹൈക്കമാൻഡിന് മുന്നിലും ഈ വിഷയം കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അവതരിപ്പിച്ചതോടെയാണ് പദ്ധതിക്ക് സോണിയ ഗാന്ധി ഉടക്കുവച്ചത്. ഈ സാഹചര്യത്തിലായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച്ച. ചർച്ചയിൽ ചെന്നിത്തല നിഷ്പക്ഷ നിലപാടാണ് കൈക്കൊണ്ടത്.
മോദിയുടെ അടുപ്പക്കാരന് പദ്ധതി നൽകിയാൽ ഭാവിയിൽ അത് കോൺഗ്രസിന് തിരിച്ചടിയാകുമെന്ന രാഷ്ട്രീയ ഉപദേശമാണ് സോണിയാ ഗാന്ധിയുടെ കാതിൽ ആരോ മന്ത്രിച്ചിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ രാഷ്ട്രീയം അറിയാതെ നീങ്ങിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് പ്രശ്നം ഗുരുതരമാക്കിയത്. ഹൈക്കമാൻഡ് അനുമതി വാങ്ങിയെന്ന് ഉമ്മൻ ചാണ്ടി ഉദ്ദേശിച്ചിരുന്നത് രാഹുൽ ഗാന്ധിയിൽ നിന്നും അനുമതി ലഭിച്ചു എന്നതായിരുന്നു. വികസന പദ്ധതിയെന്ന നിലയിൽ രാഹുൽ വിഴിഞ്ഞവുമായി മുന്നോട്ടു പോകാൻ അനുമതി നൽകുകയും ചെയ്തു. എന്നാൽ, ഇതിലെ കെണി അദ്ദേഹം മനസിലാക്കിയതുമില്ല. ഇക്കാര്യം വൈകിയാണ് സോണിയയുടെ ശ്രദ്ധയിൽപെട്ടത്. എന്നാൽ, അദാനിയെ മോദി വഴിവിട്ട് സഹായിച്ച വിഷയം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉയർത്തിക്കൊണ്ടു വരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം തന്നെ അദാനിയുമായി കൈകോർക്കുന്നത് തിരിച്ചടിയാകുമെന്ന സോണിയക്ക് ബോധ്യപ്പെട്ടപ്പോഴേക്കും കാര്യങ്ങൾ വൈകിയിരുന്നു. എന്ത് വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ഉമ്മൻ ചാണ്ടി ഇതിനിടെ നടത്തി.
പദ്ധതിക്ക് കോൺഗ്രസ് ഹൈക്കമാൻഡ് തടസം നിൽക്കുന്നുവെന്ന വാർത്ത പുറത്തുവന്നപ്പോൾ രാഹുൽ അങ്ങനെയല്ല പറഞ്ഞതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ, സോണിയയുടെ നിലപാടിനെ കുറിച്ച് നേതാക്കൾക്കെല്ലാം മൗനമാണ്. വിഴിഞ്ഞം പദ്ധതിക്കു താൻ എതിരാണെന്ന പ്രചാരണം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നിഷേധിച്ചെന്ന് ബിന്ദു കൃഷ്ണയാണ് ഇന്നലെ വ്യക്തമാക്കിയത്. ഇന്നലെ രാവിലെമുതൽ രാഹുൽ ഗാന്ധിയാണു കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതെന്നും അതിനു കാരണമെന്തെന്നും ബിന്ദു കൃഷ്ണ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. മഹിളാ കോൺഗ്രസിന്റെ ദേശീയ സമിതി യോഗവുമായി ബന്ധപ്പെട്ടാണു ബിന്ദു രാഹുലിനെ സന്ദർശിച്ചത്. പദ്ധതിക്കെതിരെ മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടേയില്ലെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ അറിയിച്ചതായി ബിന്ദു വെളിപ്പെടുത്തി.
വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നൽകുന്നതിൽ ഹൈക്കമാന്റ് എതിർപ്പ് പ്രകടിപ്പിച്ചിട്ടും തീരുമാനവുമായി ഉമ്മൻ ചാണ്ടി മുന്നോട്ടുപോകുകയാണ്. രാഷ്ട്രീയപ്രശ്നങ്ങളുടെ പേരിൽ വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കാനാവില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. എന്നാൽ കെപിസിസിയും ഐഗ്രൂപ്പും ഹൈക്കമാന്റിന്റെ നിലപാടിനൊപ്പം ചുവടുമാറ്റി സമ്മർദ്ദതന്ത്രവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടിക്ക് കോൺഗ്രസ് അധ്യക്ഷ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാതിരുന്നതാണ് ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന് വ്യക്തമാക്കിയത്. ഉപാധ്യക്ഷൻ രാഹുൽഗാന്ധിയേയും എ.കെ. ആന്റണിയേയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെയും കണ്ട് ഉമ്മൻ ചാണ്ടി മടങ്ങുകയായിരുന്നു.
അതിനിടെ പദ്ധയിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇമെയിൽ അയച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പദ്ധതി വൈകിയാൽ കേരളത്തിന് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാവുമെന്നും യു.ഡി.എഫിന് രാഷ്ട്രീയ തിരിച്ചടിയുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളം പ്രതീക്ഷയോടെ കാത്തിരുന്ന തുറമുഖ പദ്ധതി രാഷ്ട്രീയക്കളികളിൽ നഷ്ടപ്പെടുന്ന സ്ഥിതിയാണിപ്പോൾ. അദാനിയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടി കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ പദ്ധതിവരുന്നത് മുടക്കാനും തമിഴ്നാട്ടിലെ കുളച്ചലിലേക്ക് കൊണ്ടുപോകാനും ഈ അവസരം ഉപയോഗിച്ച് ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്.
കുളച്ചിലിന് വേണ്ടി കളിക്കുന്നവരുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത് മുൻ ധനമന്ത്രി പി ചിദംബരമാണ്. 2012ൽ അദാനി ഗ്രൂപ്പ് വിഴിഞ്ഞത്തിനായി ടെൻഡർ നൽകിയപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചിരുന്നു. അന്ന് ചിദംബരമായിരുന്നു ആഭ്യന്തരമന്ത്രി. അതോടെയാണ് അന്നത്തെ ടെൻഡർ നടപടികൾ അവസാനിപ്പിക്കേണ്ടിവന്നത്. എന്നാൽ ഇതിനുപിന്നാലെ തമിഴ്നാട്ടിലെ ചെന്നൈ, എണ്ണൂർ തുറമുഖ പദ്ധതികളിൽ ടെൻഡർ നൽകാൻ ഇവർക്ക് സുരക്ഷാ അനുമതി കിട്ടുകയും ചെയ്തു. തുറമുഖം കുളച്ചലിലേക്ക് കൊണ്ടുപോകാൻ കാത്തിരിക്കുന്നവർ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
അതിനിടെ പദ്ധതിക്ക് വേണ്ടി ശശി തരൂർ എംപിയെ ഉപയോഗിച്ചാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. സോണിയാഗാന്ധിയുമായി ചർച്ച നടത്താൻ ഡൽഹിയിലേക്ക് പോകുന്നതിനെപ്പറ്റി തരൂർ ഉമ്മൻ ചാണ്ടിയോട് സംസാരിച്ചിട്ടുണ്ട്. അടുത്തദിവസം തന്നെ ഇതിന് സമയം കണ്ടെത്തണമെന്നാണ് ശശിതരൂർ താത്പര്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. നേരത്തെ പദ്ധതിക്ക് വേണ്ടി മധ്യസ്ഥം വഹിച്ചത് കെ വി തോമസ് എംപിയായിരുന്നു. ഈ തീരുമാനവുമായാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും വീണ്ടും എതിർപ്പുയർന്നത് സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയിരിക്കാണ്.
അതേസമയം സോണിയ ഗാന്ധിയുടെ മുഖ്യ ഉപദേഷ്ടാവ് കൂടിയായ ഗുജറാത്തിൽ നിന്നുള്ള അഹമ്മദ് പട്ടേൽ അദാനിക്കെതിരായ നിലപാട് കൈക്കൊണ്ടാതാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായതെന്നും സൂചനയുണ്ട്. സോണിയാ ഗാന്ധിയെ കൂടുതൽ വിവരം ധരിപ്പിച്ചത് ഇദ്ദേഹമാണെന്നാണ് സൂചന. 7525 കോടി രൂപ ചെലവിലുള്ള തുറമുഖത്തിന്റെ നിർമ്മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് നൽകാൻ ജൂൺ പത്തിനാണ് മന്ത്രിസഭ തീരുമാനിച്ചത്. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ സർക്കാരിന്റെ വലിയ നേട്ടമായി ഇത് പ്രചരിപ്പിച്ചിരുന്നു. തുടർനടപടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടും ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കഴിഞ്ഞിട്ടും അതിനുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. സാങ്കേതിക നടപടിക്രമങ്ങൾ കാരണമാണ് വൈകുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാൽ ഇത് യുക്തിസഹമല്ല. കാരണം, ഉത്തരവ് തയ്യാറാക്കിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒപ്പിട്ടിട്ടില്ല. ഉത്തരവായിക്കഴിഞ്ഞാൽ അദാനി ഗ്രൂപ്പ് അധികൃതർ നേരിട്ടെത്തി സമ്മതപത്രം വാങ്ങാനും തയ്യാറായിരുന്നു. ടെൻഡർ തുറന്നാൽ 120 ദിവസത്തിനകം തീരുമാനം കമ്പനിയെ അറിയിക്കണമെന്നാണ് വ്യവസ്ഥ. മെയ് 24നാണ് ടെൻഡർ പൊട്ടിച്ചത്. അദാനിക്ക് നൽകാൻ തീരുമാനിച്ചെങ്കിലും അവരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇനിയും വളരെ വൈകിയാൽ ടെൻഡർ അസാധുവാകുന്ന സ്ഥിതിയുണ്ട്.
വിഴിഞ്ഞം പദ്ധതിയിൽ ഇടപെട്ടിട്ടില്ലെന്നു ഹൈക്കമാൻഡിന്റെ വിശദീകരണം
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുന്നതിനിടെ ഇക്കാര്യത്തിൽ തങ്ങളുടെ ഭാഗം വിശദീകരിച്ച് കോൺഗ്രസ് ഹൈക്കമാൻഡും രംഗത്തെത്തി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഭരണനിർവഹണത്തിൽ ഇടപെടാറില്ലെന്നാണ് ഹൈക്കമാൻഡ് പറയുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനെ ഏൽപിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് വക്താവ് ആർ പി എൻ സിങ് പറഞ്ഞു.
പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഭരണകാര്യങ്ങളിൽ കോൺഗ്രസ് ഒരിക്കലും കൈകടത്താറില്ല. ഏത് പദ്ധതി വേണം വേണ്ട എന്ന കാര്യത്തിൽ തീരുമാനം എടുക്കാറുള്ളത് അതാത് മുഖ്യമന്ത്രിമാരാണ്. അതിനുള്ള കഴിവ് പാർട്ടിയുടെ മുഖ്യമന്ത്രിമാർക്കുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ ഒരിക്കലും കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടിട്ടില്ല. നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണ് കേരളത്തിലെ സർക്കാർ പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയത്. ടെണ്ടർ നൽകിയതിൽ എന്തെങ്കിലും അപാകതയോ വീഴ്ചയോ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും സിങ് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്