വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും പൃഥ്വി 'ഷോ'; കർണായകയെ വീഴ്ത്തി മുംബൈ ഫൈനലിൽ; നിലവിലെ ചാമ്പ്യന്മാരെ കീഴടക്കിയത് 72 റൺസിന്; കലാശപോരാട്ടത്തിൽ യു പി എതിരാളി
സ്പോർട്സ് ഡെസ്ക്
ന്യൂഡൽഹി: മുന്നിൽ നിന്നു നയിച്ച 'യുവ ക്യാപ്റ്റൻ' പൃഥ്വി ഷായുടെ ബാറ്റിങ് മികവിൽ നിലവിലെ ചാംപ്യന്മാരായ കർണാടകയെ 72 റൺസിന് കീഴടക്കി വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ഫൈനലിൽ. ടൂർണമെന്റിലെ നാലാം സെഞ്ചുറിയുമായി ഷാ തകർത്തടിച്ചതോടെ സെമി പോരാട്ടത്തിൽ മികച്ച സ്കോർ പടുത്തുയർത്താൻ മുംബൈയ്ക്ക് കഴിഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 49.2 ഓവറിൽ 322 റൺസിന് എല്ലാവരും പുറത്തായി. കർണാടകയുടെ മറുപടി 42.4 ഓവറിൽ 250 റൺസിൽ അവസാനിച്ചു. മാർച്ച് 14ന് ന്യൂഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ഉത്തർപ്രദേശാണ് മുംബൈയുടെ എതിരാളികൾ.
മുംബൈ ഉയർത്തിയ 323 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കർണാടകയ്ക്കായി തിളങ്ങിയത് മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കലും വിക്കറ്റ് കീപ്പർ ബി.ആർ. ശരത്തും മാത്രം. ഇരുവരും അർധസെഞ്ചുറി നേടി. പടിക്കൽ 64 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതം 64 റൺസെടുത്തു. ശരത് 39 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 61 റൺസുമെടുത്തു. കരുൺ നായർ (42 പന്തിൽ 29), ശ്രേയസ് ഗോപാൽ (37 പന്തിൽ 33), കൃഷ്ണപ്പ ഗൗതം (14 പന്തിൽ 28) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും കർണാടകയ്ക്ക് ലക്ഷ്യത്തിലെത്താനായില്ല. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെ, ടനൂഷ് കൊട്ടിയൻ, പ്രശാന്ത് സോളങ്കി, ഷംസ് മുളാനി എന്നിവർ ചേർന്നാണ് കർണാടകയെ തകർത്തത്.
ആദ്യ സെമിയിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിനാണ് ഉത്തർപ്രദേശ് കീഴടക്കിയത്. ഗുജറാത്ത് ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം ഉത്തർപ്രദേശ് 42.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധസെഞ്ചുറി നേടിയ അക്ഷദീപ് നാഥിന്റെ പ്രകടനമാണ് (104 പന്തിൽ 71) ഉത്തർപ്രദേശിന് വിജയം സമ്മാനിച്ചത്. ബോളിങ്ങിൽ യാഷ് ദയാൽ (9.1 ഓവറിൽ 34 റൺസ് വഴങ്ങി മൂന്നു വ ിക്കറ്റ്), അക്വിബ് ഖാൻ (10 ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ്) എന്നിവരുടെ പ്രകടനങ്ങളും നിർണായകമായി.
'കലിപ്പ് തീരാതെ' പൃഥ്വി
ഓസ്ട്രേലിയൻ മണ്ണിൽ പരാജയപ്പെട്ടതോടെ ഇന്ത്യൻ ടീമിൽ ഇടം നഷ്ടമായ പൃഥ്വി ഷാ തകർപ്പൻ വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനത്തിലൂടെ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. ടൂർണമെന്റിലെ നാലാം സെഞ്ചുറിയുമായി പൃഥ്വി തന്റെ നിലപാട് ഒരിക്കൽകൂടി വ്യക്തമാക്കിക്കഴിഞ്ഞു.
പുതുച്ചേരിക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഇരട്ടസെഞ്ചുറി, പുറത്താകാതെ 227 റൺസ്. സൗരാഷ്ട്രയ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിലും പടുകൂറ്റൻ സെഞ്ചുറി, അന്ന് 185 റൺസോടെ ഷാ പുറത്താകാതെ നിന്നു. സെമി ഫൈനലിലും വീറുറ്റ സെഞ്ചുറി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്കായി ഓപ്പണറായെത്തി തകർത്തടിച്ച ഷാ, മറ്റൊരു ഉജ്വല സെഞ്ചുറിയുമായാണ് തിരികെ കയറിയത്. 122 പന്തിൽനിന്ന് 165 റൺസടിച്ച ഷായുടെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്.
ഷംസ് മുളാനി (71 പന്തിൽ 45), അമൻ ഹക്കിം ഖാൻ (18 പന്തിൽ 25), ശിവം ദുബെ (24 പന്തിൽ 27) എന്നിവരും മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, യശ്വസി ജയ്സ്വാൾ (13 പന്തിൽ ആറ്), ആദിത്യ താരെ (33 പന്തിൽ 16), സർഫറാസ് ഖാൻ (ഒൻപത് പന്തിൽ ഒൻപത്), തനൂഷ് കൊട്ടിയൻ (മൂന്നു പന്തിൽ അഞ്ച്), തുഷാർ ദേശ്പാണ്ഡെ (മൂന്നു പന്തിൽ നാല്), ധവാൽ കുൽക്കർണി (നാലു പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. കർണാടകയ്ക്കായി വൈശാഖ് 9.2 ഓവറിൽ 56 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. പ്രാസിദ് കൃഷ്ണയ്ക്ക് മൂന്നും റോണിത് മോറെ, ശ്രേയസ് ഗോപാൽ, കൃഷ്ണപ്പ ഗൗതം എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ട്വന്റി20 ടീമിൽ അംഗങ്ങളായ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് തുടങ്ങിയവരെ കൂടാതെയാണ് മുംബൈ കളിക്കുന്നത്.
സ്കോർ ബോർഡിൽ 11 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ യശ്വസി ജയ്സ്വാളിനെ നഷ്ടമായ മുംബൈയ്ക്ക്, ഒരറ്റത്ത് തകർത്തടിച്ച പൃഥ്വി ഷായുടെ ഇന്നിങ്സാണ് കരുത്തായത്. മറുവശത്ത് ബാറ്റു ചെയ്തവരെല്ലാം കർണാടകയുടെ ബോളിങ് ആക്രമണത്തെ ബഹുമാനിച്ച് മന്ദഗതിയിൽ ബാറ്റു ചെയ്തപ്പോൾ, കടന്നാക്രമണത്തിലൂടെ ഷാ റൺനിരക്കുയർത്തി. തുടക്കത്തിൽ മന്ദഗതിയിൽ മുന്നേറിയ പൃഥ്വി ഷാ, പിന്നീട് ഗിയർ മാറ്റി. 48 പന്തിൽനിന്നാണ് ഷാ അർധസെഞ്ചുറി പിന്നിട്ടത്. അവിടുന്നങ്ങോട്ട് സെഞ്ചുറിയിലേക്ക് വേണ്ടിവന്നത് 31 പന്തുകൾ മാത്രം. 111 പന്തിൽനിന്നാണ് ഷാ 150 കടന്നത്. മറ്റൊരു ഇരട്ടസെഞ്ചുറി കൂടി ആരാധകർ സ്വപ്നം കണ്ടെങ്കിലും വ്യക്തിഗത സ്കോർ 165ൽ നിൽക്കെ വൈശാഖ് ഷായെ എൽബിയിൽ കുരുക്കി.
ഓപ്പണിങ് വിക്കറ്റ് പാളിയെങ്കിലും രണ്ടാം വിക്കറ്റിൽ ആദിത്യ താരെയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും (69 പന്തിൽ 71 റൺസ്), മൂന്നാം വിക്കറ്റിൽ ഷംസ് മുളാനിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (142 പന്തിൽ 159) തീർത്താണ് ഷാ പ്രതികാരം ചെയ്തത്. സ്കോർ 241ൽ നിൽക്കെ ഷംസ് മുളാനിയെ പുറത്താക്കി കൃഷ്ണപ്പ ഗൗതമാണ് കർണാടക മോഹിച്ച ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടടുത്ത ഓവറിൽ പൃഥ്വി ഷായെ വൈശാഖും പുറത്താക്കിയതോടെ മുംബൈയുടെ റൺനിരക്ക് താഴ്ന്നു. പിന്നീട് വന്നവർക്ക് ക്രീസിൽ ഉറച്ചുനിൽക്കാനാകാതെ പോയതോടെയാണ് ഒരുവേള അനായാസം 350 കടക്കുമെന്ന് തോന്നിച്ച മുംബൈ 322ൽ ഒതുങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍