10 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം; മിന്നുകെട്ട് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ പാർടണർമാരുടെ നിർദ്ദേശത്തിൽ മടക്കം; ബാധ്യതകൾ തീർക്കാൻ ഗൾഫിലെത്തിയപ്പോൾ വഞ്ചനയിൽ ജയിലറ; കണ്ണീരോടെ കാത്തിരുന്ന് ഭാര്യയും കുടുംബവും; പാവങ്ങാട്ടെ വീട് ജപ്തിയുടെ വക്കീൽ; അരുൺ കുമാറിന് നീതി കിട്ടുമോ?
ജാസിം മൊയ്ദീൻ
കോഴിക്കോട്: ആരുടെയും കരളലിയിപ്പിക്കുന്ന ജീവിതകഥയാണ് കോഴിക്കോട് പാവങ്ങാട് കണിയാംതാഴത്ത് അരുൺകുമാറിന്റെയും ഭാര്യ അനുസ്മൃതിയുടേതും. പാവങ്ങാട് കണിയാതാഴത്ത് സതീശന്റെ മൂന്ന് മക്കളിൽ മൂത്തവനാണ് അരുൺകുമാർ. കുടുംബത്തിന്റെ ബാധ്യതകൾ തീർക്കാർ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഗൾഫിലേക്ക് പോയതാണ് അരുൺ. എന്നാൽ കഴിഞ്ഞ രണ്ടര വർഷക്കാലമായി ചെയ്യാത്ത കുറ്റത്തിന് കൂട്ടുകാരാൽ വഞ്ചിക്കപ്പെട്ട് ഖത്തറിലെ ജയിലിൽ കഴിയുകയാണ് അരുൺ കുമാർ.
മത്സ്യത്തൊഴിലാളിയായ അച്ഛനും വിദ്യാർത്ഥികളായ അനിയന്മാർക്കും അമ്മക്കുമെല്ലാം ഏക ആശ്രയമായിരുന്നു അരുൺകുമാർ. കുടുംബത്തെ കരകയറ്റാൻ വേണ്ടിയാണ് എല്ലാ പ്രവാസികളെയും പോലെ അരുൺകുമാറും ഗൾഫിലേക്ക് പോകുന്നത്. 2018 ഒക്ടോബറിലാണ് അരുൺ ആദ്യമായി ഖത്തറിലേക്ക് പോകുന്നത്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഷമീർ എന്നയാളാണ് അരുണിനെ ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയത്. ഖത്തറിലേക്ക് പോകുന്ന സമയത്ത് അരുണിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സ്കൂൾ കാലം മുതലുള്ള 10 വർഷത്തിലധികമായ പ്രണയത്തിന്റെ സാഫല്യമായിരുന്നു ആ വിവാഹം.
ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ തന്നെ അരുൺ ഷമീറിനോട് ചോദിച്ചിരുന്നു മാസങ്ങൾക്ക് ശേഷം തന്റെ വിവാഹമാണ, അതിന് നാട്ടിലേക്ക് വരുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്ന്. എന്നാൽ വിവാഹമാകുമ്പോഴേക്ക് തിരിച്ച് വരാമെന്നും ഇപ്പോൾ അത്യാവശ്യമായി പോകണം എന്നുമാണ് ഷമീർ പറഞ്ഞത്. ഖത്തറിൽ പുതിയതായി തുടങ്ങുന്ന ഹോട്ടലിൽ മാനേജർ പോസ്റ്റിലേക്കാണെന്ന് പറഞ്ഞാണ് അരുണിനെ ഗൾഫിലേക്ക് കൊണ്ടുപോയത്. എത്രയും പെട്ടെന്ന് അരുൺ ഗൾഫിലെത്തിയാൽ മാത്രമെ പുതിയ ഹോട്ടലിന് ലോൺ ശരിയാകൂ എന്നും ലോൺ ശരിയായി ഉദ്ഘാടനം കഴിഞ്ഞ് വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ച് പോരാമെന്നുമാണ് ഷമീർ പറഞ്ഞത്. ഷമീറിന്റെ വാക്ക് വിശ്വസിച്ച് 2018 ഒക്ടോബർ 15ന് അരുൺ ഖത്തറിലേക്ക് പോകുകയും ചെയ്തു.
ഖത്തറിലെത്തിയതിന് ശേഷം ഷമീർ സുഹൃത്തുക്കളായ ഹുസൈൻ, ജിഫ്രി എന്നീ രണ്ട് പേരെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഗൾഫിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ ഹോട്ടൽ ജോലിക്കാര്യം ശരിയാകാത്തത് അന്വേഷിച്ചപ്പോഴാണ് ഹുസൈനും ജിഫ്രിയും പറഞ്ഞത് ആ പദ്ധതി ഉപേക്ഷിച്ചെന്നും പകരം പുതിയൊരു സംരംഭം തുടങ്ങുകയാണെന്നും. എന്നാൽ നിലവിൽ ഖത്തറിൽ ഹുസൈൻ, ജിഫ്രി എന്നിവരുടെ പേരിൽ വേറെയും സ്ഥാപനങ്ങളുള്ളതിനാൽ പുതിയ സ്ഥാപനം അരുണിന്റെ പേരിലാണ് രജിസ്റ്റർ ചെയ്യുന്നത് എന്നും ആ സ്ഥാപനത്തിൽ ഉയർന്ന ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. അത് പ്രകാരം ടീം പോസീറ്റീവ് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് എന്ന പേരിൽ അരുണിന്റെ പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
അപ്പോഴേക്കും അരുണിന്റെ വിവാഹത്തിനുള്ള സമയമായിരുന്നു. 2019 ഫെബ്രുവരി 3നാണ് അരുണിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി ഫെബ്രുവരി 23ന് അരുൺ നാട്ടിലേക്ക് യാത്ര തിരിച്ചു. നാട്ടിലേക്ക് പോരുന്നതിന് മുമ്പ് ഒരു ചെക്ക് ബുക്ക് മുഴുവൻ കമ്പനി ആവശ്യങ്ങൾക്കാണെന്ന് പറഞ്ഞ് അരുണിൽ നിന്നും ഹുസൈനും ജിഫ്രിയും ഒപ്പിടിവിച്ച് വാങ്ങുകയും ചെയ്തു. അരുൺ നാട്ടിലെത്തുകയും ഫെബ്രുവരി 3ന് 10 വർഷത്തെ പ്രണയത്തിനൊടുവിൽ അനുസ്മൃതിയെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ ഉടൻ ഗൾഫിൽ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനമാണെന്നും പെട്ടെന്ന് വരണമെന്നും പറഞ്ഞ് ജിഫ്രിയും ഹുസൈനും വിളിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് കേവലം മൂന്ന് ദിവസങ്ങൾ മാത്രമാണ് അരുൺ അനുസ്മൃതിക്കൊപ്പം ജീവിച്ചത്.
ഫെബ്രുവരി 6ന് അരുൺ ഗൾഫിലേക്ക് തിരിച്ച് പോകുകയും ചെയ്തു. എന്നാൾ ഖത്തറിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനമോ മറ്റ് പ്രവർത്തികളോ നടന്നില്ല. കാരണം ചോദിച്ചപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഹുസൈനും ജിഫ്രിയും അരുണിനെ കബളിപ്പിക്കുകയും ചെയ്തു. ഗത്യതന്തരമില്ലാതെ അരുൺ 2019 ജൂൺ 19ന് നാട്ടിലേക്ക് തിരിച്ച് പോരാൻ എയർപോർട്ടിലെത്തി. എയർപോർട്ടിലെത്തിയപ്പോഴാണ് താൻ സുഹൃത്തുക്കളാൽ ചതിക്കപ്പെട്ട കാര്യം അരുൺ അറിയുന്നത്. മുമ്പ് തന്നിൽ നിന്നും കമ്പനി ആവശ്യങ്ങൾക്കെന്ന പേരിൽ ഒപ്പിട്ടുവാങ്ങിയ ചെക്കുകളെല്ലാം തള്ളിയിരിക്കുന്നു. അരുണിന് യാത്രവിലക്കും ഏർപ്പെടുത്തി. തുടർന്ന് 2019 ജൂൺ 22ന് അരുൺ അറസ്റ്റിലാകുകയും 10 വർഷത്തേക്ക് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ രണ്ടരവർഷക്കാലമായി അരുൺ ഖത്തറിലെ ജയിലിൽ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുവഭിച്ച് കൊണ്ടിരിക്കുകയാണ്.
2019 ജൂണിൽ അരുൺ അറസ്റ്റിലായെങ്കിലും വീട്ടുകാർ ഇക്കാര്യം അറിയുന്നത് 2019 ഒക്ടോബറിലാണ്. അത്രയും കാലം അരുൺ ഇക്കാര്യം വീട്ടുകാരിൽ നിന്നും മറച്ചുവെച്ചത് സുഹൃത്തുക്കളെന്ന വ്യാജേന തന്നെ ചതിച്ചവരുടെ ഭീഷണിയിൽ ഭയന്നിട്ടായിരുന്നു. സംഭവം നാട്ടിലറിയിച്ച് ഏതെങ്കിലും തരത്തിൽ കേസുകളോ മാധ്യമ ഇടപെടലുകളോ ഉണ്ടായാൽ ജീവിത കാലം മുഴുവൻ ഖത്തറിൽ ജയിലിൽ കഴിയേണ്ടിവരുമെന്ന് അവർ അരുണിനെ ഭീഷണിപ്പെടുത്തി. അതിനാൽ തന്നെ ആദ്യ മാസങ്ങളിൽ അരുൺ ഇക്കാര്യ വീട്ടിൽ അറിയിച്ചില്ല. ആഴ്ചയിൽ ഒരു ദിവസം മൂന്ന് മിനിറ്റ് മാത്രമാണ് അരുൺ ഫോൺ ചെയ്തിരുന്നത്. എന്താണ് ഇങ്ങനെയെന്ന് നിരവധി തവണ ചോദിച്ചപ്പോൾ താൻ ഖത്തറിൽ ജയിലിലാണെന്ന് അരുൺ വീട്ടുകാരോട് പറയുന്നത്.
നാട്ടിൽ മറ്റാരെയും അറിയിക്കരുതെന്നും അറിയിച്ചാൽ തനിക്കിനി പുറത്തിറങ്ങാൻ കഴിയില്ലെന്നും അരുൺ വീട്ടുകാരെ അറിയിച്ചു. ഹുസൈനും ജിഫ്രിയും അവരുടെ കൂട്ടാളികളായ സനോജ് എന്ന വ്യക്തിയും അരുണിനെ ഗൾഫിലേക്ക് കൊണ്ട് പോയ കുറ്റ്യാടി സ്വദേശി ഷമീറും എല്ലാം വീട്ടുകാരെയും ഭീഷണപ്പെടുത്തി. ഭീഷണിയിൽ ഭയന്ന വീട്ടുകാർ അയൽവാസികളോടോ കുടുംബത്തിലോ ഇക്കാര്യം അറിയിച്ചതുമില്ല. എന്നാൽ മാസങ്ങൾക്ക് മുമ്പ് അരുണിന്റെ പാവങ്ങാട്ടെ വീട്ടിൽ ജപ്തി നടപടികൾ നടക്കുമ്പോഴാണ് നാട്ടുകാർ ഇക്കാര്യം അറിയുന്നത്. അരുൺ ഗൾഫിൽ നല്ല ജോലിയാണെന്നും പിന്നെങ്ങനെയാണ് വീട് ജപ്തിയുടെ വക്കിലെത്തിയത് എന്നും അന്വേഷിച്ചപ്പോഴാണ് അരുൺ ജയിലിലാണെന്ന കാര്യം അയൽവാസികളും നാട്ടിലെ പൊതുപ്രവർത്തകരും അറിയുന്നത്. തുടർന്ന് പാവങ്ങളാട് അയൽപക്ക വേദിയുടെ നേതൃത്വത്തിൽ അരുൺകുമാർ നിയമസഹായ സമിതി രൂപീകരിച്ച് നാട്ടുകാർ അരുണിന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കാണ് ആദ്യമായി പരാതി നൽകിയത്.
എസിപിയുടെ നിർദ്ദേശാനുസരണം അരുണിനെ ഗൾഫിലേക്ക് കൊണ്ടുപോയ ഷമീറിന്റെ സ്റ്റേഷൻ പരിധിയായ കുറ്റ്യാടിയിലും അരുണിന്റെ സ്റ്റേഷൻ പരിധിയായ എലത്തൂരിലും അരുണിനെ വഞ്ചിച്ച എറണാകുളം സ്വദേശി സനോജ്, കാസർകോഡ് സ്വദേശി നജീബ്, മലപ്പുറം സ്വദേശികളായ ഹുസൈൻ, ജിഫ്രി, ഖത്തറിൽ കുടുംബസമേതം താമസിക്കുന്ന മുനീർ, കോഴിക്കോട് സ്വദേശികളായ സലീം, ഷമീർ എന്നിവർക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ തെളിവില്ലെന്ന് കാണിച്ച് പൊലീസ് കേസ് ക്ലോസ് ചെയ്യുകയായിരുന്നു. തുടർന്ന് കേന്ദ്രവിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ, സ്ഥലം എംഎൽഎ എ പ്രദീപ് കുമാർ, എംപി എംകെ രാഘവൻ എന്നിവർക്കും പരാതിയും നിവേദനങ്ങളും നൽകിയെങ്കിലും ഫലമുണ്ടായില്ല.
നോർക്കയും വിഷയത്തിൽ ഇടപെട്ടിരുന്നു. നോർക്കയുടെ അഭിഭാഷകൻ ഖത്തറിൽ ജയിലിലെത്തി അരുണുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിദേശ രാജ്യത്ത് വെച്ചുള്ള ചെക്ക് കേസായതിനാൽ മുഴുവൻ പണവും അടച്ചാൽ മാത്രമെ പുറത്തിറങ്ങാൻ കഴിയൂ എന്നാണ് പറയുന്നത്. അരുണിനെ ചതിച്ചവർ ഇന്നും ഖത്തറിലും ഒമാനിലും നാട്ടലുമെല്ലാമായി സുഖിച്ച് ജീവിക്കുന്നുണ്ട്. അവരിൽ ചിലർ ഇടക്ക് അരുണിന്റെ വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുന്നുമുണ്ട്. 1.5 മില്ല്യൺ ഖത്തർ റിയാലാണ് അരുണിന് ജയിലിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ കൊടുത്തുതീർക്കേണ്ടത്. മത്സ്യത്തൊഴിലാളിയായ അച്ഛനോ വിദ്യാർത്ഥികളായ അനിയന്മാർക്കോ കണ്ടെത്താനാവുന്ന തുകയല്ലിത്. ആകെയുള്ള വീട് ജപ്തിയുടെ വക്കിലാണ്. അരുണിനെ ചതിച്ച കുറ്റ്യാടിയിലുള്ള ഷമീറിന്റെ വീട്ടിൽ അരുണിന്റെ കുടുംബം പോയിരുന്നു. ഷമീർ നേരത്തെയും ഇത്തരത്തിൽ നിരവധിയാളുകളെ വഞ്ചിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് അരുണിന്റെ കുടുംബം മറുനാടൻ മലയാളിയോട് പറഞ്ഞു.
മക്കളെ ഓർത്താണ് താൻ ഇപ്പോഴും ഭർത്താവിനൊപ്പം കഴിയുന്നതെന്ന് ഷമീറിന്റെ ഭാര്യ കരഞ്ഞ് കൊണ്ട് പറഞ്ഞതായും അരുണിന്റെ കുടുംബം പറയുന്നു. 10 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിഞ്ഞിട്ട് കേവലം 3 ദിവസം മാത്രമാണ് അനുസ്മൃതിക്കും അരുണിനും ഒരുമിച്ച് ജീവിക്കാനായിട്ടുള്ളത്. തന്റെ ഭർത്താവിന്റെ മോചനത്തിനായി ഇനി ആരുടെ മുന്നിലാണ് അപേക്ഷിക്കേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ അനുസ്മൃതിയുള്ളത്. അതിനിടയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് അനുസ്മൃതിയുടെ അച്ഛൻ മരണപ്പെടുകയും ചെയ്തു.
Stories you may Like
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ അരുൺ കുമാറിന്റെ ഇമെയിൽ
- റിപ്പോർട്ടർ ചാനൽ വിടാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി ഡോ. അരുൺ കുമാർ
- അരുൺകുമാർ റിപ്പോർട്ടറിൽ കൺസൽട്ടിങ് എഡിറ്ററായി ചുമതലയേറ്റു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്