Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലേ ഓഫ് വരെ തകർപ്പൻ കളി കളിച്ചിട്ടും നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് രണ്ടാംസെമിയുടെ രണ്ടാം പാദത്തിലും വീണു; ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് എടികെ മോഹൻ ബഗാന് ജയം; ശനിയാഴ്ച ഫറ്റോർഡ സ്‌റ്റേഡിയത്തിൽ എടികെ -മുംബൈ സിറ്റി ഫൈനൽ

പ്ലേ ഓഫ് വരെ തകർപ്പൻ കളി കളിച്ചിട്ടും നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് രണ്ടാംസെമിയുടെ രണ്ടാം പാദത്തിലും വീണു; ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് എടികെ മോഹൻ ബഗാന് ജയം; ശനിയാഴ്ച ഫറ്റോർഡ സ്‌റ്റേഡിയത്തിൽ എടികെ -മുംബൈ സിറ്റി ഫൈനൽ

മറുനാടൻ മലയാളി ബ്യൂറോ

വാസ്‌കോ: മുംബൈ സിറ്റിക്ക് പിന്നാലെ ഐഎസ്എല്ലിന്റെ ഈ സീസണിലെ ഫൈനലിൽ കടക്കുന്ന രണ്ടാമത്തെ ടീമായി എടികെ മോഹൻ ബഗാൻ. രണ്ടാംസെമിയിൽ രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജയം. രണ്ടുപാദങ്ങളിലുമായി (3-2).

38 ാം മിനിറ്റിൽ ഡേവിഡ് വില്യംസും, 68 ാം മിനിറ്റിൽ മൻവീർ സിങ്ങുമാണ് എടികെ മോഹൻ ബഗാന് വേണ്ടി വലകുലുക്കിയത്. 74 ാം മിനിറ്റിൽ വി.പി.സുഹൈർ ഒരുഗോൾ തിരിച്ചടിച്ചെങ്കിലും അത് പോന്നതായില്ല. 83 ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം നഷ്ടപ്പെടുത്തിയതും തിരിച്ചടിയായി. ഇദ്രിസ സിലയെ സുഭാഷിഷ് ബോസ് ബോക്‌സിന് അകത്ത് വച്ച് താഴെ വീഴ്‌ത്തിയതിന് കിട്ടിയ പെനാൽറ്റി പാഴായി. ലൂയി മക്കാഡോ അത് ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു.

പ്ലേ ഓഫിന്റെ രണ്ടാംപകുതി വരെ നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് 11 മത്സരങ്ങളിൽ അപരാജിതരായിരുന്നു. മാർച്ച് 13 ശനിയാഴ്ച ഫറ്റോർഡ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ എടികെ മുംബൈ സിറ്റിയെ നേരിടും. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ തന്നെ ഇത്തവണ ഫൈനലിൽ പ്രവേശിച്ചു എന്നത് കൗതുകകരമായ കാര്യമാണ്. മോഹൻ ബഗാന്റെ മൻവീർ സിങ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP