Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ ഉപേക്ഷിച്ചത് പിപിഇ കിറ്റ് ധരിച്ചെത്തിയ ആൾ; ദൃശ്യങ്ങൾ പുറത്ത്; സ്‌കോർപിയോ ഉടമ മൻസുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് എ.ടി.എസും; മൃതദേഹം കണ്ടെത്തിയത് ടവ്വലുകൾ വായിൽ തിരുകി അതിനു മുകളിൽ മാസ്‌കിട്ട നിലയിൽ

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ ഉപേക്ഷിച്ചത് പിപിഇ കിറ്റ് ധരിച്ചെത്തിയ ആൾ; ദൃശ്യങ്ങൾ പുറത്ത്; സ്‌കോർപിയോ ഉടമ മൻസുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് എ.ടി.എസും; മൃതദേഹം കണ്ടെത്തിയത് ടവ്വലുകൾ വായിൽ തിരുകി അതിനു മുകളിൽ മാസ്‌കിട്ട നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി നിർത്തിയിട്ട സ്‌കോർപിയോയുടെ ഉടമ മൻസുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധസേന (എ.ടി.എസ്)യുടെ നിഗമനം. ടവ്വലുകൾ വായിൽ തിരുകി അതിനു മുകളിൽ കോവിഡ് പ്രതിരോധ മാസ്‌കിട്ട നിലയിലാണ് താണെയിലെ രേതി ബന്ദർ കടലിടുക്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കൊലയാളികളുടെ ആസൂത്രണം പാളിയതിനാലാണ് കൊലപ്പെടുത്തിയത് എന്നാണ് എടിഎസിന്റെ നിഗമനം. അപ്രതീക്ഷിതമായി വേലിയിറക്കമുണ്ടായതിനാൽ മൃതദേഹം മുങ്ങുകയൊ ഒലിച്ചുപോകുകയൊ ചെയ്തില്ല. വെള്ളം കയറി മൃതദേഹം പെട്ടെന്ന് ചീർക്കുകയും പൊങ്ങുകയും ചെയ്യാതിരിക്കാനാണ് വായിൽ ടവ്വലുകൾ തിരുകിയതെന്നും കരുതുന്നു. ഹിരേന്റെ മൃതദേഹം ദൂരെ നിന്ന് ഒലിച്ചെത്തിയതല്ലെന്ന് വ്യക്തമായിട്ടുണ്ട്.

ഹിരേനെ കാണാതായ വ്യാഴാഴ്ച രാത്രി 10ന് അദ്ദേഹത്തിന്റെ ഒരു മൊബൈൽ 40 കിലോമീറ്റർ അകലെയുള്ള വസായിലെ ഒരു ഗ്രാമത്തിൽവെച്ചും മറ്റൊരു മൊബൈൽ ഈ പ്രദേശത്ത് നിന്ന് 10 കിലോമീറ്റർ കൂടി അകലെയുള്ള തുംഗരേശ്വറിൽ വെച്ചുമാണ് പ്രവർത്തനം നിലച്ചത്. ഇത് ഹിരേൻ അതുവഴി പോയെന്ന് തെറ്റിദ്ധരിപ്പിക്കാൻ കൊലയാളികൾ ബോധപൂർവ്വം ചെയ് തതാണെന്നും എ.ടി.എസ് സംശയിക്കുന്നു. മൊബൈലുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.

കൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ താവ്‌ഡെ എന്നവകാശപ്പെട്ട് ഒരാൾ വ്യാഴാഴ്ച രാതി എട്ടിന് ഹിരേനെ േഫാണിൽ വിളിച്ചിരുന്നു. അയാളെ കാണാൻ പോയ ഹിരേൻ പിന്നെ തിരിച്ചു വന്നില്ല. ഹിരേന്റെ ഭാര്യ വിമല നൽകിയ പരാതിയിൽ ഞായറാഴ്ചയാണ് എ.ടി.എസ് അജ്ഞാതർക്കെതിരെ കൊലപാതകത്തിന് കേസെടുത്തത്. താനെ പൊലിസിൽ നിന്ന് കേസ് മഹാരാഷ്ട്ര സർക്കാർ എ.ടി.എസിന് കൈമാറുകയായിരുന്നു.

അതിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചയാളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ആളാണ് സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നിൽ ഉപേക്ഷിച്ചതെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നിൽ ഉപേക്ഷിച്ച ശേഷം ഇയാൾ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ സമീപത്തായി നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ കയറി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഇതോടെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയിൽ(എടിഎസ്) നിന്ന് എൻ.ഐ.എ. ഉടൻ അന്വേഷണം ഏറ്റെടുക്കും. ഫെബ്രുവരി 25-നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപത്തുനിന്ന് സ്ഫോടക വസ്തുക്കളടങ്ങിയ കാർ കണ്ടെത്തിയത്. കാറിൽ 20 ജെലാറ്റിൻ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു. അതേസമയം, സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത വാഹനം കഴിഞ്ഞ ഒരുവർഷമായി ഉപയോഗിച്ചിട്ടില്ലെന്നാണ് ഹിരൻ നേരത്തെ നൽകിയ മൊഴി. വാഹനം വിൽക്കാൻ ഉദ്ദ്യേശിച്ചിരുന്നതിനാൽ ഫെബ്രുവരി 16-ന് ഓടിച്ചുനോക്കിയിരുന്നു. ഇതിനിടെ കാർ ബ്രേക്ക്ഡൗണായി മുലുന്ദ്-ഐരോളി ലിങ്ക് റോഡിൽ നിർത്തിയിട്ടു. പിറ്റേദിവസം കാർ എടുക്കാനായി പോയപ്പോൾ വാഹനം കണ്ടില്ലെന്നും തുടർന്ന് പൊലീസിൽ പരാതി നൽകിയെന്നുമായിരുന്നു ഹിരനിന്റെ മൊഴി.

കഴിഞ്ഞ 25ന് വൈകീട്ടണ് മുകേഷ് അംബാനിയുടെ വീടിനടുത്ത് 20 ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണി കത്തും അംബാനിയുടെ സുരക്ഷാ വാഹനവ്യൂഹങ്ങളുടെ നമ്പർ പ്ലേറ്റുകളുമായി ഉപേക്ഷിച്ച നിലയിൽ സ്‌കോർപിയോ കണ്ടെത്തിയത്. സ്‌കോർപിയോ മൻസുഖ് ഹിരന്റേതാണെന്ന് വ്യക്തമായതോടെ പൊലിസ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ 17ന് മുംബൈയിലേക്കുള്ള യാത്രമധ്യേ കാറ് കേടുവരികയും െഎരോളി പാലത്തിനടുത്ത് നിറുത്തിടുകയും ചെയ്തതായിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് മൻസുഖ് ഹിരേൻ മൊഴി നൽകിയത്. വാഹനം കാണാതായതുമായി ബന്ധപ്പെട്ട് ഹിരേൻ നൽകിയ പരാതിയും എ.ടി.എസ് അന്വേഷിക്കുന്നുണ്ട്. കാണാതാകുന്നതിന് തൊട്ടുമുമ്പ്, കേസിൽ പ്രതിയെന്നോണം പൊലിസുകാരും മാധ്യമ പ്രവർത്തകരും പെരുമാറുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഹിരേൻ കത്തെഴുതിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP