ജനിക്കാൻ പോകുന്ന കുഞ്ഞ് കറുത്ത നിറമുള്ളവൾ ആണെങ്കിൽ എന്തു ചെയ്യുമെന്ന് ചോദിച്ച് പരിഹസിച്ചു; രാജ പരമ്പരയിൽ കൂട്ടുകയില്ലെന്ന് ഭീഷണിപ്പെടുത്തി; ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചു; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടിവേരു മാന്തുന്ന വെളിപ്പെടുത്തലുമായി ഓപ്ര വിൻഫ്രിക്ക് മുൻപിൽ വിതുമ്പി ഹാരിയും മേഗനും
മറുനാടൻ മലയാളി ബ്യൂറോ
ഹാരിയുടെയും മേഗന്റെയും അഭിമുഖത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ, അതിന് വലിയ പ്രാധാന്യം നൽകാതെ അവഗണിക്കാനായിരുന്നു രാജകുടുംബം ആദ്യം തീരുമാനിച്ചത്. കോമൺവെൽത്ത് പരിപാടിയിലായിരിക്കും അവർ കൂടുതൽ ശദ്ധിക്കുക എന്ന് ഇന്നലെ കൊട്ടാരം വൃത്തങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, അഭിമുഖം പുറത്തുവന്നതോടെ കാര്യങ്ങൾ ആകെ മാറിയിരിക്കുകയാണ്. രാജകൊട്ടാരത്തിനു മേൽ അശനിപാതം പോലെ പതിക്കുന്ന ആരോപണങ്ങളായിരുന്നു അഭിമുഖത്തിൽ ഹാരിയും മേഗനും ഉയർത്തിയത്.
ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞ കാര്യങ്ങളൊട് എങ്ങനെ പ്രതികരിക്കണം എന്നതിനെ കുറിച്ച് ആലോകിക്കുവാൻ രാജ്ഞിയും, ചാൾസ് രാജകുമാരനും, വില്യം രാജകുമാരനും അടിയന്തരമായി യോഗം ചേർന്നു. തന്റെ സ്വന്തം കുടുംബത്തിനെതിരെ ഹാരി ഇപ്പോൾ അമർത്തിയിരിക്കുന്നത് ന്യുക്ലിയർ ബട്ടൺ ആണെന്നാണ് കൊട്ടാരത്തിലെ ചിലർ പറയുന്നത്. അതുകൊണ്ടുതന്നെ കൊട്ടാരം ആകെ ആശങ്കയിലാണെന്നും അവർ പറയുന്നു.
ബക്കിങ്ഹാം പാലസിനെ അറിയിക്കാതെ ഒരു ടി വി അഭിമുഖത്തിൽ ഹാരിയും മേഗനും പങ്കെടുത്തു എന്ന വാർത്ത പുറത്തുവന്നപ്പോൾ തന്നെ ചില വിവാദ പരാമർശങ്ങൾ ഉണ്ടാകുമെന്ന് രാജകുടുംബം പ്രതീക്ഷിച്ചിരുന്നു. എന്നാൽ വംശീയ വിദ്വേഷം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉണ്ടാകുമെന്ന് അവർ സ്വപ്നം പോലും കണ്ടിരുന്നില്ല എന്നതാണ് വാസ്തവം. ഇന്നലെ അമേരിക്കയിൽ സംപ്രേഷണം ചെയ്ത അഭിമുഖം അപ്പോൾ തന്നെ ഒരു വീഡിയോ ലിങ്ക് വഴി കൊട്ടാരത്തിലെ ആളുകൾ കാണുന്നുണ്ടായിരുന്നു. ബ്രിട്ടീഷ സമയം വെളുപ്പിന് 3 മണിവരെ ഉറക്കമൊഴിച്ചിരുന്നായിരുന്നു ഇത് കണ്ടത്.
നേരം പുലർന്നതോടെ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരുമെല്ലാം അടിയന്തര യോഗം ചേർന്നു. പലരും വീഡിയോകോൾ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്. ക്ലെയറാൻസ് ഹോമിൽ ഉണ്ടായിരുന്ന ചാൾസ് രാജകുമാരനുമായി വിൻഡ്സർ പാലസിലിരുന്ന് രാജ്ഞി സംസാരിച്ചു. ഒപ്പം വില്ല്യം രാജകുമാരനുമായും സംസാരിച്ചു. ഹാരിയേയും മേഗനേയും എല്ലാകാര്യങ്ങളിലും സഹായിച്ചിരുന്ന കൊട്ടാരത്തിലെ പല ജീവനക്കാർക്കും തങ്ങൾ ചതിക്കപ്പെട്ടു എന്ന വികാരമായിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിസന്ധിയിൽ ആക്കിയ ആറ് ആരോപണങ്ങൾ
തീർത്തും വിവാദപരമായ വെളിപ്പെടുത്തലുകൾ നിറഞ്ഞ അഭിമുഖത്തിൽ പറഞ്ഞ ആറ് കാര്യങ്ങളാണ് കൊട്ടാരത്തിനു മേൽ പതിച്ച ന്യുക്ലിയർ ബോംബുകളെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. കൊട്ടാരജീവിതത്തിൽ തങ്ങൾ അനുഭവിച്ച മനോവ്യഥകളും അവഗണനയും പരിഹാസങ്ങളുമെല്ലാം അവർ വിവരിക്കുന്നുണ്ട്.
അതിൽ ഏറ്റവും പ്രധാനമായ വെളിപ്പെടുത്തൽ മേഗന്റെ വംശീയതയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളാണ്. ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജയായ മേഗന്റെ കുഞ്ഞ് ആർച്ചിയുടെ ചർമ്മത്തിന്റെ നിറം എന്തായിരിക്കും എന്ന് ഹാരിയോട് ഒരു രാജകുടുംബാംഗം ചോദിച്ചു എന്നാണ് അഭിമുഖത്തിൽ മേഗൻ വെളിപ്പെടുത്തിയത്. താൻ ഗർഭിണിയായിരിക്കുന്ന സമയത്തായിരുന്നു ഇത്. ഇതുകൂടാതെ ഈ കുഞ്ഞിന് പദവികൾ ഒന്നും നൽകുകയില്ലെന്നും, രാജകുടുംബാംഗം എന്ന രീതിയിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയില്ലെന്നുമൊക്കെ പറഞ്ഞതായി മേഗൻ വെളിപ്പെടുത്തുന്നു. എന്നാൽ, എലിസബത്ത് രാജ്ഞിയോ ഫിലിപ്പ് രാജകുമാരനോ അല്ല ഈ പരാമർശം നടത്തിയതെന്നും മേഗൻ പറഞ്ഞു.
മറ്റൊരു വിവാദമായ വെളിപ്പെടുത്തൽ, മേഗൻ മാനസികമായി തകർന്നിരുന്ന സമയത്ത് ഒരു വിദഗ്ദന്റെ സഹായം തേടാൻ ആഗ്രഹിച്ചപ്പോൾ അതിനുള്ള അനുമതി നിഷേധിച്ചു എന്നതാണ്. ഒരു മുതിർന്ന അംഗം പറഞ്ഞത് അത്തരത്തിൽ ചികിത്സതേടി പോകുന്നത് രാജകുടുംബത്തിന്റെ അന്തസ്സിനു നിരക്കാത്തതാണെന്നായിരുന്നു എന്നും മേഗൻ വെളിപ്പെടുത്തുന്നു. ജീവിതം മതിയായി എന്ന് തോന്നിയത് അന്നായിരുന്നു എന്നും മേഗൻ പറയുന്നു. ആത്മഹത്യയെക്കുറിച്ച് ജീവിതത്തിൽ ആദ്യമായി ചിന്തിച്ചതും അന്നായിരുന്നു എന്ന് അവർ പറയുന്നു.
വിവാഹത്തലേന്ന് മേഗന്റെ ചില നടപടികൾ കേയ്റ്റ് രാജകുമാരിയെ കരയിച്ചു എന്ന് ചില ടാബ്ലോയ്ഡുകളിൽ വന്ന വാർത്ത നിഷേധിച്ചുകൊണ്ട് മേഗൻ പറഞ്ഞത് യഥാർത്ഥത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചതെന്നാണ്. ഫ്ളവർ ഗേൾ ഡ്രസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കെയ്റ്റ് നടത്തിയ ചില പരാമർശങ്ങൾ തന്നെ കരയിച്ചു എന്ന് മേഗൻ പറയുന്നു. എന്നാൽ, കെയ്റ്റ് പിന്നീട് ഖേദം പ്രകടിപ്പിച്ചതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ലെന്നും അവർ തുടര്‍ന്നു.
രാജ്യം ആഘോഷിച്ച രാജകീയ വിവാഹത്തിന് മൂന്നു ദിവസം മുൻപ് തന്നെ ഹാരിയും മെഗനും വിവാഹിതരായി എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ. കാന്റർബറി ആർച്ച്ബിഷപ്പിന്റെ കാർമ്മികത്വത്തിലായിരുന്നു വിവാഹം. തങ്ങൾ തന്നെ നേരിട്ട് ആവശ്യപ്പെട്ട പ്രകാരമാണ് അദ്ദേഹം അത് നടത്തിതന്നതെന്നും മേഗൻ പറഞ്ഞു. ആഘോഷങ്ങളും ഉത്സവങ്ങളുമെല്ലാം പുറമേ കാണിക്കാനുള്ളതാണ്. ഞങ്ങൾ ഒത്തുചേരുമ്പോൾ അത് തികച്ചും ഞങ്ങളുടെതായ ഒരു സ്വകാര്യ നിമിഷമായിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരുന്നു നേരത്തേ വിവാഹം നടത്തിയതെന്നും മേഗൻ പറഞ്ഞു.
മുതിർന്ന രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകൾ വിട്ടൊഴിയാൻ തീരുമാനിച്ച നേരം മുതൽ പിതാവ് ചാൾസ് രാജകുമാരൻ തന്നോട് സംസാരിക്കുന്നില്ല എന്ന ഹാരിയുടെ വെളിപ്പെടുത്തലാണ് മറ്റൊരു പ്രധാന കാര്യം. തീരുമാനമെടുത്തതിനു ശേഷം രാജ്ഞിയുമായി മൂന്നു തവണ സംസാരിച്ചിരുന്നതായുംഹാരി വെളിപ്പെടുത്തി. അതിലും ഗുരുതരമായ ആരോപണം, തനിക്കുള്ള സാമ്പത്തിക സഹായം രാജകുടുംബം പൂർണ്ണമായും നിർത്തിവച്ചു എന്ന് ഹാരി പറഞ്ഞതാണ് വരുമാനസ്രോതസ്സുകളൊക്കെ ഒറ്റയടിക്ക് നിർത്തലാക്കുകയായിരുന്നു. അമ്മ ഡയാനാ രാജകുമാരി ഹാരിക്കായി നീക്കിവച്ച പണം മാത്രമായിരുന്നു ബ്രിട്ടൻ വിടുമ്പോൾ രക്ഷക്കെത്തിയത് എന്നും ഹാരി പറഞ്ഞു.
കുടുംബത്തെ മുൾമുനയിൽ നിർത്തി ഒന്നും സംഭവിക്കാത്തതുപോലെ ഹാരിയും മേഗനും
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നെഞ്ചിലേക്ക് തീകോരി എറിഞ്ഞതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ തങ്ങളുടെ സ്വകാര്യ ലോകത്ത് സന്തോഷം പങ്കുവയ്ക്കുകയാണ് ഹാരിയും മേഗനും പിന്നെ കുഞ്ഞ് ആർച്ചിയും. ഇന്നലെ വിവദമായ അഭിമുഖം സംപ്രേഷണം ചെയ്ത് മണിക്കൂറുകൾക്ക് ശേഷം ഹാരിയും മേഗനും ആർച്ചിയുമൊത്തുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചു. അവരുടെ ലോസ് ഏഞ്ചലസിലെ ബംഗ്ലാവിലെ പൂന്തോട്ടത്തിൽ നിന്നുള്ളതാണ് ചിത്രം. ഹാരിയുടെയും മേഗന്റെയും സുഹൃത്തുകൂടിയായ ഫോട്ടോഗ്രാഫർ മിസാൻ ഹാരിമാൻ എടുത്തതാണ് ഈ ചിത്രം.
ഗർഭിണിയായ ഭാര്യയെ ചേർത്ത് പിടിച്ചുനിൽക്കുന്ന ഹാരിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മേഗന്റെ കൈയിൽ കുഞ്ഞ് ആർച്ചിയുമുണ്ട്. മാറോടടുക്കിപ്പിടിച്ചിരിക്കുന്ന ആർച്ചിയുടെ മുഖം പക്ഷെ കാണാൻ കഴിയുകയില്ല. അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോഗ്രാഫർ ഹാരിമാൻ ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. രണ്ടാമതും ഗർഭിണിയായ മേഗന്റെ ഫോട്ടോകൾ ഐ പാഡ് ഉപയോഗിച്ച് എടുത്തത് നേരത്തെ ഇയാൾ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍