രാജകുടുംബത്തിൽ നിന്നും ഉണ്ടായ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറം; മേഗനോടുണ്ടായിരുന്നത് വംശീയപരമായ സമീപനം;ജനിക്കാൻ പോവുന്ന കുട്ടിയുടെ നിറത്തെക്കുറിച്ച് വരെ ചോദിച്ചു; കൊട്ടാരം വിടാനുള്ള തീരുമാനം ജീവിതം രക്ഷിച്ചെന്നും മേഗൻ; കോളിളക്കം സൃഷ്ടിച്ച അഭിമുഖത്തിന്റെ പൂർണ്ണരൂപം പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: രാജകുടുംബത്തിൽ നിന്നും പടിയിറങ്ങാനുള്ള തീരുമാനത്തെക്കുറിച്ചും തങ്ങൾ കടന്നുവന്ന അവസ്ഥകളെക്കുറിച്ചും തുറന്ന് ഹാരി രാജകുമാരും മേഗൻ മെർക്കലും.
രാജകുടുംബത്തിനുള്ളിൽ നിന്നുള്ള സമ്മർദ്ദം തങ്ങൾക്കിരുവർക്കും താങ്ങാൻ പറ്റുന്നില്ലായിരുന്നെന്നാണ് ഇരുവരും പറയുന്നത്. ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രങ്ങളുടെ നിരന്തര ആക്രമണത്തിൽ നിന്നും മേഗനെ സംരക്ഷിക്കുന്നതിൽ രാജകുടുംബം മടിച്ചെന്നും മേഗനോടുള്ള വംശീയപരമായ സമീപനം തങ്ങളെ തളർത്തിയെന്നും ഹാരി പറയുന്നു.പ്രമുഖ ടെലിവിഷൻ താരം ഒപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിലാണ് ഇരുവരുടെയും തുറന്നു പറച്ചിൽ. അഭിമുഖത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദമുണ്ടാക്കിയിരിക്കെയാണ് അഭിമുഖത്തിന്റെ പൂർണഭാഗം പുറത്തു വരുന്നത്.
വിഴുപ്പലക്കൽ അവസാനിപ്പിക്കുകയാണെന്ന സൂചനയോടെ, രാജകുടുംബവുമായുള്ള അഭിപ്രായവ്യത്യാസവുമായി ബന്ധപ്പെട്ട് തങ്ങളുടെ അവസാനത്തെ സംസാരമാണ് ഇന്ന് സംപ്രേ
ഷണം ചെയ്യാൻ പോകുന്ന അഭിമുഖത്തിലെന്ന് ഹാരിയും മേഗനും നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിലപാടുകൾ ലോകത്തിനു മുന്നിൽ പറയണമെന്നു തോന്നി, ഇനിയിപ്പൊ എല്ലാം അടഞ്ഞ അദ്ധ്യായം, ഇനി ചിന്തയും സംസാരവും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുമാത്രം, ഹാരിയും മേഗനും വ്യക്തമാക്കുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളിൽ നിന്നും പിൻവാങ്ങി ഹാരി രാജകുമാരും മേഗൻ മെർക്കലും കാലിഫോർണിയയിലേക്ക് താമസം മാറ്റിയതിനെക്കുറിച്ച് അഭിമുഖത്തിൽ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഗർഭിണിയായിരുന്ന സമയത്ത് ജനിക്കുന്ന കുഞ്ഞിന് ഇരുണ്ട നിറമായിരിക്കമോ എന്നതിൽ രാജകുടുംബത്തിലെ ചില അംഗങ്ങൾ ആശങ്കപ്പെട്ടിരുന്നെന്ന് മേഗൻ തുറന്നു പറഞ്ഞു. എന്നാൽ ഇവരുടെ പേരുകൾ മേഗൻ വെളിപ്പെടുത്തിയില്ല.
അത്തരം സംഭാഷണം നടന്നിട്ടുണ്ടെന്നും സംഭാഷണം താൻപങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നും ഹാരി അഭിമുഖത്തിൽ വെളിപ്പെടുത്തി.കൊട്ടാരത്തിലെ ജീവിതത്തിൽ താൻ അങ്ങേയറ്റം നിരാശയിലായിരുന്നനെന്ന് മേഗൻ പറയുന്നു. ' എനിക്ക് ജീവിക്കണമെന്ന് തോന്നിയില്ല,' മേഗൻ പറഞ്ഞു. ആത്മഹത്യാപരമായ ചിന്തകൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനും മേഗൻ മറുപടി നൽകി. 'അതെ, എല്ലാത്തിനും എല്ലാവർക്കും അതൊരു പരിഹാരമാവുമെന്ന് ഞാൻ കരുതി,' മേഗൻ പറഞ്ഞു
രാജകുടുംബത്തിൽ നിന്നും പടിയിറങ്ങാനുള്ള തീരുമാനം ഹാരിയുടേതായിരുന്നെന്നും തന്റെയും ഹാരിയുടെയും ജീവിതത്തെ ആ തീരുമാനം രക്ഷിച്ചെന്നും മേഗൻ പറഞ്ഞു.ഹാരിയെ രാജകുടുംബത്തിൽ നിന്നകറ്റിയത് താനാണെന്ന പ്രചരണങ്ങളോടും മേഗൻ പ്രതികരിച്ചു.'അതെത്രമാത്രം അടിസ്ഥാന രഹിതമാണെന്ന് നിങ്ങൾക്കൂഹിക്കാൻ പറ്റുമോ? ഞാനെല്ലാം ഹാരിക്ക് വേണ്ടി ഉപേക്ഷിച്ചതാണ്,' മേഗൻ പറഞ്ഞു.
രാജകുടുംബവ്യവസ്ഥയിൽ പെട്ടുപോയെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് താൻ തന്നെയാണ് തീരുമാനമെടുത്തതെന്ന് ഹാരിയും പറഞ്ഞു. മുത്തശ്ശി എലിസബത്ത് രാജ്ഞിയുമായുള്ള തന്റെ ബന്ധത്തിൽ വിള്ളൽ വന്നില്ലെങ്കിലും പിതാവ് ചാൾസുമായി അകൽച്ചയിലാണെന്ന് ഹാരി അഭിമുഖത്തിൽ സമ്മതിച്ചു. പിതാവ് തന്റെ ഫോൺ കോളുകൾ സ്വീകരിക്കാതായെന്നാ
ണ് ഹാരി വ്യക്തമാക്കിയത്.
2020ലാണ് ഇരുവരും രാജകുടുംബം വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ഔദ്യോഗിക ചുമതലകളിൽ നിന്നും മാറി സ്വകാര്യതയുള്ള മറ്റൊരു ജീവിതം കെട്ടിപ്പെടുക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കീഴിലല്ലാത്ത സ്വന്തമായ ചാരിറ്റി, വിനോദ സംരംഭങ്ങൾ തുടങ്ങാൻ ഇരുവരും തുടങ്ങിയിട്ടുണ്ട്.രാജകുടുംബത്തിൽ നിന്നും ഇറങ്ങിയ ശേഷം സാമ്പത്തിക സഹായം ഇരുവർക്കും ലഭിച്ചിട്ടില്ല.
ഹാരിയുടെ അമ്മ അന്തരിച്ച ഡയാന രാജകുമാരി ഹാരിക്ക് വേണ്ടി കരുതിവെച്ച പണമാണ് ഇരുവർക്കും സഹായമായത്. ഇതിനു പുറമെ നെറ്റ്ഫ്ളിക്സുമായും സ്പോട്ടിഫൈയുമായും ഇരുവരും വിവിധ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. സെക്യൂരിറ്റി ചെലവുകൾ മുന്നിൽ കണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തെതെന്നും ഹാരി പറഞ്ഞു.
ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളിൽ മേഗൻ നേരിടുന്ന വിവേചനം കൊണ്ടാണ് ഇരുവരും കൊട്ടാരം വിട്ടതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബ്രിട്ടനിലെ ടാബ്ലോയ്ഡ് പത്രങ്ങൾ മേഗനെതിരെ നിരന്തമായി വ്യാജ വാർത്തകളും വ്യക്തിപരമായ വിവരങ്ങൾ ചോർത്തി വാർത്തകളും നൽകുന്നുണ്ടെന്ന് നേരത്തെ ഇരുവരും ആരോപിച്ചിരുന്നു. മേഗന്റെ ആഫ്രിക്കൻ പാരമ്പര്യം, ഹാരിക്കു മുമ്പേ മറ്റൊരാളെ വിവാഹം കഴിച്ചത്, മേഗനും പിതാവും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയവ മൂലം മേഗനെതിരെ ബ്രീട്ടീഷ് ടാബ്ളോയിഡ് പത്രങ്ങൾ ആയുധമാക്കുന്നുണ്ടായിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് വന്ന ഇത്തരം ആക്രമണങ്ങളിൽ മേഗന് പിന്തുണ നൽകാൻ രാജകുടുംബം തയ്യാറായില്ലെന്നായിരുന്നു ഹാരിയുടെയും മേഗന്റെയും പരാതി.
എന്നാൽ കൊട്ടാരത്തിൽ ജൂൺ 12 നുള്ള ട്രൂപ്പിങ് ഓഫ് കളർ, അതുപോലെ ജൂൺ 10 ന് ആഘോഷിക്കുന്ന ഫിലിപ്പ് രാജകുമാരന്റെനൂറാം പിറന്നാൾ എന്നിവയിൽ ഹാരി പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രണ്ടാമത്തെ കുഞ്ഞിന്റെ ജനനം ഏതാണ്ട് ഇതേ സമയത്ത് പ്രതീക്ഷിക്കുന്നതിനാലാണ് യാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വമുള്ളതെന്ന് ഹാരിയുമായി അടുത്തകേന്ദ്രങ്ങൾ പറയുന്നു.
അതേസമയം, ഡയാനയുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ ഹാരി തീർച്ചയായും പങ്കെടുക്കും. 2017- ൽ പ്രഖ്യാപിച്ച ഈ പദ്ധതി, സഹോദരന്മാർ ഇരുവരും ചേര്‍ന്നുള്ള പദ്ധതികളിൽ ഇനിയും അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന പദ്ധതികളിൽ ഒന്നാണ്. തങ്ങളുടെ മാതാവിന്റെ വിയോഗം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടുകൾ കഴിയുമ്പോൾ, അവർ ബ്രിട്ടൻ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം എത്രയെന്ന് ലോകത്തെ അറിയിക്കാൻ ഒരു പ്രതിമ അനാഛാദനം ചെയ്യുന്നു എന്നാണ് അന്ന് ഹാരിയും വില്യമും പ്രഖ്യാപിച്ചത്.കെൻസിങ്ടൺ പാലസിലെ സൻകൻ ഗാർഡനിലായിരിക്കും പ്രതിമ സ്ഥാപിക്കുക.ജൂലായ് 1 ന്, ഡയാനയുടെ അറുപതാം ജന്മദിന നാളിലാണ് കെൻസിങ്ടൺ പാലസിൽ അവരുടെ പ്രതിമ അനാഛാദനം ചെയ്യുന്നത്.
1985-ൽ രാജകുടുംബത്തെ പ്രതിസന്ധിയിലാക്കിയ ഡയാനയുടെ അഭിമുഖത്തിനു ശേഷം മറ്റൊരു ടെലിവിഷൻ അഭിമുഖത്തിനായി രാജകൊട്ടാരം കാത്തിരുന്നത് ഈ ആഭിമുഖത്തിനാണ്. രാജകുടുംബത്തിനകത്ത് പോരു മുറുകുമ്പോഴും രാജ്യം രാജ്ഞിയോടൊപ്പം നിൽക്കുന്നു എന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി ഗവിൻ വില്യംസൺ പ്രഖ്യാപിച്ചു. രാജ്യവും ജനങ്ങളും എന്നും രാജ്ഞിക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍