തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: നാട്ടിൽ തട്ടിപ്പും വെട്ടിപ്പുമായി നടന്നയാൾ ഉത്തരാഖണ്ഡിലെത്തിയപ്പോൾ വിശുദ്ധ വേഷം ചാർത്തി ലൂർദ്ദ് സ്വാമി അച്ചനായി. വിശുദ്ധ പരിവേഷം ചാർത്തിക്കിട്ടയതോടെ പണം തട്ടാൻ അതൊരു മറയുമായി. വാകത്താനം സ്വദേശിയായ രാജേഷ് ലൂർദ്ദ് സ്വാമി അച്ചനായി വേഷം മാറി വിദേശമലയാളികളിൽ നിന്നടക്കം തട്ടിയെടുത്തത് കോടികളെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ. നിരവധി പരാതികൾ ലഭിച്ചെങ്കിലും പൊലീസ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.
പ്രവാസികൾക്കിടയിലെ ലൂർദ്ദ് സ്വാമി അച്ചനെക്കുറിച്ച് വിശ്വാസികൾ അന്വേഷിച്ചപ്പോൾ കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്്. ബെനക്ടികൻ സന്യാസിയാണന്നും ഉത്തരാഖണ്ഡിലുള്ള നിത്യാരാധന ചാപ്പലിൽ മൗനമായി പ്രാർത്ഥന നടത്തുന്നയാളാണ് അച്ചൻ എന്ന നിലയിലായിരുന്നു വിദേശ രാജ്യങ്ങളിൽ ലൂർദ്ദ് സ്വാമി അറിയപ്പെടുന്നത്്. വിദേശ മലയാളികളുമായി ബന്ധമുള്ള ഒരു കന്യാസ്ത്രീ മുഖാന്തിരമാണ് ഇയാൾ വിദേശമലയാളികൾക്കിടയിലെ വിവിധ ക്രൈസ്തവ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നത്. ലൂർദ്ദ് സ്വാമിയോടൊപ്പം ഇവിടെ ഇരുപത്തിരണ്ട്് അച്ചന്മാർ നിത്യാരാധന നടത്തുന്നതായും ഇവർ ധരിപ്പിച്ചു. വിദേശമലയാളികൾക്കു വേണ്ടി ഇവർ പ്രേത്യേകം പ്രാർത്ഥനകൾ നടത്തുന്നുണ്ടെന്നും കന്യാസ്ത്രീ പ്രചരിപ്പിച്ചിരുന്നു.
സ്ഥലം വിൽപ്പന തടസ്സംമാറാൻ,ജോലി കിട്ടാൻ, വിസ കിട്ടാൻ, കുടുംബപ്രശ്നം മാറാൻ വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു മുഖ്യം. അച്ഛനെ പ്രാർത്ഥനയ്ക്കായി വിളിച്ചവരെയെല്ലാം ആത്മീയ സ്വഭാവത്തോടെ സംസാരിച്ച് കൈയിലെടുത്തു. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വിദേശ നയം മൂലം വിദേശത്തുള്ള ബെനഡിക്ടൻ സന്യാസ ആശ്രമങ്ങൾക്ക് ഇന്ത്യയിലേക്ക് പണം അയക്കുവാൻ സാധിക്കുന്നില്ലെന്നും ഇതുമൂലം ലൂർദ്ദ് അച്ചനും മറ്റു സന്യാസിമാരും പട്ടിണിയിലാണന്നും പറഞ്ഞ് വിശ്വാസികൾക്ക് സന്ദേശമെത്തുന്നത്.
സഹായമെത്തിക്കാൻ ആശ്രമത്തിലെ ഇടയനാണന്ന് പറഞ്ഞ് വാകത്താനം സ്വദേശി രാജേഷിന്റെ ഫെഡറൽബാങ്ക് അക്കൗണ്ടും നൽകി.വിവരം അറിഞ്ഞ് വിളിച്ചവരോട് എല്ലാം ലൂർദ്ദ് അച്ചൻ തങ്ങളുടെ ദയനീയ സ്ഥിതി പറഞ്ഞു. അച്ഛനിൽ മുൻപേ തന്നെ വിശ്വാസം ജനിച്ചിരുന്ന വിശ്വാസികൾ തുടർന്ന് അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ അയച്ചു നൽകി. പണം അയച്ചവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥനകളും കുടുംബ വിശുദ്ധീകരണത്തിനായി ഗ്രിഗേറിയൻ കുർബാനകളും നിത്യാരാധനയും നടത്തുമെന്നും അച്ഛൻ പറഞ്ഞു. സ്വിറ്റ്സർലൻഡിൽ നിന്നും, അമേരിക്കയിൽ നിന്നുമുൾപ്പടെ നിരവധി വിശ്വാസികളാണ് അച്ഛൻ നൽകിയ രാജേഷിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ അയച്ചു നൽകിയത്.
അയക്കുന്ന പണം അപ്പോൾ തന്നെ പിൻവലിക്കുകയും ചെയ്തിരുന്നു. വീണ്ടും ആശ്രമത്തിന്റെ പേരിൽ പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ എത്തിയപ്പോൾ സംശയം തോന്നിയ വിശ്വാസികളിൽ ചിലർ ബാങ്ക് അക്കൗണ്ടിനെ പറ്റി അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. 2018- മുതൽ ഈ അക്കൗണ്ടിലേക്ക് സംശയാസ്പദമായ രീതിയിൽ പണം എത്തുന്നതായി വിവരം ലഭിച്ചു. സംശയം തോന്നിയ വിശ്വാസികൾ ഉടൻ തന്നെ സഭയിൽ അന്വേഷണം നടത്തിയപ്പോൾ ഇങ്ങനെ ഉത്തരാഖണ്ഡിൽ ഒരു ആശ്രമമോ ഒരു അച്ഛനോ ഇല്ലെന്നായിരുന്നു വിവരം. താൻ ക്യാൻസർ രോഗബാധിതനാണന്നും വരുത്തി തീർത്ത് സ്വാമി ലക്ഷങ്ങൾ മേടിച്ചതായി വിവരം ലഭിച്ചു.
ഇവർ നടത്തിയ കൂടുതൽ അന്വേഷണത്തിലാണ് വാകത്താനം സ്വദേശിയായ രാജേഷാണ് ലൂർദ് സ്വാമിയെന്ന് വിവരം ലഭിച്ചത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ ഇതു സംബന്ധിച്ച അന്വേഷണം വേണ്ട വിധത്തിൽ നടത്താൻ പൊലീസ് തയാറായിട്ടില്ല. കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് ഇ.മെയിൽ വഴി വിദേശത്തു നിന്ന് പരാതി നൽകിയത്. കൂടുതൽ അന്വേഷണത്തിനായി പരാതി വാകത്താനം, ചിങ്ങവനം സ്റ്റേഷനുകൾക്ക് കൈമാറി. എന്നാൽ ഒരു ബാങ്ക് അക്കൗണ്ട് അല്ലാതെ മറ്റു വിവരങ്ങളൊന്നും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്ന വിവരമാണ് പൊലീസ് നൽകുന്നത്.
മുൻപ് വാകത്താനം പൊലീസ് പരിധിയിൽ താമസിച്ചിരുന്ന സമയത്തെ വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു എടുത്തിരിക്കുന്നത്. ഇപ്പോൾ ഈ സ്ഥലത്ത് ഇയാൾ താമസമില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അക്കൗണ്ട് ഉടമ പണം പിൻവലിക്കുന്നത് എവിടെ നിന്നാണന്ന് ഉൾപ്പടെയുള്ള വിവരങ്ങൾ ലഭിക്കാൻ നിമിഷങ്ങൾ മതിയെന്നിരിക്കെയാണ് കേസ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പൊലീസ് നീട്ടുന്നത്. സ്വാമിയെ വിദേശികൾക്ക് പരിചയപ്പെടുത്തികൊടുത്ത കന്യാസ്ത്രീയെക്കുറിച്ചും അന്വേഷണമില്ല.
മുൻപും ആൾദൈവങ്ങളും പുരോഹിതന്മാരും ചമഞ്ഞ് നിരവധി തട്ടിപ്പുകൾ സംസ്ഥാനത്ത് നടന്നിരുന്നു. കോട്ടയം ജില്ലയിലെ ഒരു ടാപ്പിങ് തൊഴിലാളി ഒരു രാത്രി വെളുക്കും മുൻപെ ആൾ ദൈവമായി മാറുകയായിരുന്നു എന്നാണ് ആരോപണം. കേരളത്തിലെ വിനോസ സഞ്ചാരകേന്ദ്രങ്ങളിലുൾപ്പടെ സ്ഥലം വാങ്ങി കൂട്ടിയ റാം റഹീം ഗുർമിത് സിങ്ങെന്ന ആൾ ദൈവം ഇപ്പോൾ പീഡനക്കേസിൽ ജയിലിനുള്ളിലാണ്. ഇയാൾ കേരളത്തിലെത്തുമ്പോൾ ഇസ്ലഡ് പ്ളസ് കാറ്റഗറി സുരക്ഷയാണ് നൽകിയിരുന്നത്.
Stories you may Like
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- ശിവഗിരിയിൽ നാല് വനിതകൾ സന്യാസദീക്ഷ സ്വീകരിച്ചു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍