കഴിഞ്ഞ തവണ പരസ്പരം മത്സരിച്ചവർ ഇന്ന് ഒരേ മുന്നണിയിൽ; കെപിസിസി അദ്ധ്യക്ഷന്റെ ജന്മനാട്; ആർഎംപിക്ക് സ്വാധീനമുള്ള ഏക മണ്ഡലം; സോഷ്യലിസ്റ്റുകളുടെ സ്വർഗ്ഗഭൂമി; വടകരയിൽ യുഡിഎഫിന് ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ ആളുണ്ടാകുമോ അതോ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുമോ?
ജാസിം മൊയ്തീൻ
വടകര: കേരളത്തിലെ സോഷ്യലിസ്റ്റുകളുടെ സ്വർഗ്ഗഭൂമിയാണ് വടകര. 1957 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണയൊഴികെ ബാക്കിയെല്ലായിപ്പോഴും സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികൾ മാത്രം വിജയിച്ച മണ്ഡലം. പലമുന്നണികൾ മാറിയും മറിഞ്ഞും പിളർന്നും വളർന്നുമെല്ലാം കേരളത്തിലെ സോഷ്യലിസ്റ്റുകൾ ജയിച്ചുകയറിയ മണ്ഡലം. ചിലപ്പോഴെല്ലാം വിവിധ സോഷ്യലിസ്റ്റുകൾ തമ്മിൽ പരസ്പരം മത്സരിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ 2016ലെ തെരഞ്ഞെടുപ്പിലാണ് സോഷ്യലിസ്റ്റുകൾ തമ്മിൽ പരസ്പരം മത്സരിച്ചത്.
എൽഡിഎഫിൽ നിന്ന് ജെഡിഎസിലെ സികെ നാണുവും യുഡിഎഫിന് വേണ്ടി നേരത്തെ ജെഡിയു ആയിരുന്ന ഇപ്പോഴത്തെ എൽജെഡിയിലെ മനയത്ത് ചന്ദ്രനും. വിജയം സികെ നാണുവിനൊപ്പമായിരുന്നു. 9511 വോട്ടിന് സികെ നാണു വിജയിച്ചു. എന്നാൽ കഴിഞ്ഞ തവണ പരസ്പരം മത്സരിച്ച ഈ രണ്ട് സോഷ്യലിസ്റ്റുകളും ഇന്ന് ഇടതുപക്ഷത്തോടൊപ്പം ഒരേ മുന്നണിയിലാണ്. അതുകൊണ്ട് വിജയം ഉറപ്പും. ഈ ഉറപ്പായും വിജയിക്കുന്ന സീറ്റിൽ ആര് മത്സരിക്കണമെന്നതിന്റെ പേരിലാണ് ഇപ്പോൾ തർക്കം നടക്കുന്നത്.
നേരത്തെ വ്യത്യസ്ത മുന്നണിയിൽ നിന്നാണ് ഏറ്റ് മുട്ടിയതെങ്കിൽ ഇന്ന് ഒരേ മുന്നണിയിൽ നിന്ന് കേരളത്തിലെ സോഷ്യലിസ്റ്റുകൾ സീറ്റിന് വേണ്ടി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലെ തീരുമാനമനുസരിച്ച് പാലായിലെ തീരുമാനം പോലെ കഴിഞ്ഞ തവണ തോറ്റ പാർട്ടിക്കായിരിക്കും ഇത്തവണ വടകരയിലെ സീറ്റ് ലഭിക്കുക എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അങ്ങനെയെങ്കിൽ മനയത്ത് ചന്ദ്രൻ തന്നെ ഇവിടെ മത്സരിക്കും.
തോൽവി ഉറപ്പാണെങ്കിലും യുഡിഎഫിൽ ഇപ്പോഴും വടകരയിലെ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ആർഎംപിയെ പിന്തുണക്കണോ അതോ എൽജെഡി മുന്നണി വിട്ടതുകൊണ്ട് കൈവന്ന സീറ്റിൽ കൈപ്പത്തിയിൽ ആളെ നിർത്തണോ എന്നതാണ് യുഡിഎഫിലെ ആശയക്കുഴപ്പം. കെകെ രമ മത്സരിക്കുകയാണെങ്കിൽ ആർഎംപിയെ പിന്തുണക്കാമെന്നാണ് കോൺഗ്രസ് പറഞ്ഞിരുന്നത്. എന്നാൽ രമ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല കോൺഗ്രസ് പിന്തുണച്ചാലും ഇല്ലെങ്കിലും വകരയിൽ ആർഎംപി മത്സരിക്കുമെന്നും കെക രമ പറഞ്ഞിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എൻ വേണുവായിരിക്കും അങ്ങനെയെങ്കിൽ വടകരയിൽ ആർഎംപി സ്ഥാനാർത്ഥി.
സംസ്ഥാനത്ത് തന്നെ ആർഎംപിക്ക് അൽപമെങ്കിലും സ്വാധീനമുള്ള ഏക മണ്ഡലമാണ് വടകര. അവിടെ അവർക്ക് സ്ഥാനാർത്ഥിയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച കെകെ രമ ഇരുപതിനായിരത്തിൽ അധികം വോട്ടുകൾ നേടുകയും ചെയ്തിട്ടുണ്ട്.
കോൺഗ്രസ്, സിപിഐഎം, മുസ്ലിം ലീഗ് എന്നീ പാർട്ടികൾക്കപ്പുറത്ത് ആർഎംപിയും സോഷ്യലിസ്റ്റ് പാർട്ടികളും തമ്മിലാണ് ഇവിടെ ശക്തി തെളിയിക്കൽ മത്സരം നടക്കുന്നത്. തങ്ങളുടെ പിന്തുണ കൊണ്ടാണ് ലോകസഭ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ ജയിച്ചത് എന്നാണ് ആർഎംപിയുടെ വാദം.
എൽജെഡി ഇടതുമുന്നണിയിലേക്ക് വന്നതുകൊണ്ടാണ് വടകര ബ്ലോക്ക് പഞ്ചായത്തും ചോറോട് പഞ്ചായത്തും എൽഡിഎഫിന് ലഭിച്ചത് എന്ന് എൽജെഡിയും അവകാശപ്പെടുന്നു. എന്നാൽ നേരത്തെ എൽജെഡിയുടെ തട്ടകമായ ഏറാമല പഞ്ചായത്തിൽ യുഡിഎഫ് ആർഎംപി സഖ്യം ഭരണം തിരിച്ച് പിടിച്ചത് എൽജെഡിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. നേരത്തെ 9 സീറ്റ് ഏറാമല പഞ്ചായത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അത് നാലായി ചുരുങ്ങിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎംപിയുമായുണ്ടാക്കിയ സഖ്യം വിജയിച്ചു എന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുക എന്നതായിരിക്കും വടകരയിൽ യുഡിഎഫ് സ്വീകരിക്കുന്ന തന്ത്രം.
കെ മുരളീധരന്റെ മനസ്സിലിരിപ്പും അതാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ വിജയത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ചവരാണ് വടകരയിലെ ആർഎംപിക്കാർ. അവർക്ക് നന്ദിപ്രകടിപ്പിക്കാനുള്ള അവസരമായാണ് കെ മുരളീധരൻ ഈ തെരഞ്ഞെടുപ്പിൽ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുന്നതിലൂടെ കാണുന്നത്. എന്നാൽ കെപിസിസി അദ്ധ്യക്ഷന്റെ ജന്മനാട് കൂടിയായ വടകരയിൽ നിന്നും നിയമസഭയിലേക്ക് എത്താൻ അദ്ദേഹവും ആഗ്രഹിക്കുന്നുണ്ട്. ഇടതുമുന്നണിയുടെ പരമ്പരാഗത കോട്ടയായ വടകര പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിനെ വിജയിപ്പിച്ച ചരിത്രമുള്ളയാൾ കൂടിയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.
അതു കൊണ്ട് അദ്ദേഹത്തെ രംഗത്തിറക്കി വടകര നിയമസഭ മണ്ഡലവും യുഡിഎഫ് പിടി്ച്ചെടുക്കണമെന്ന ആഗ്രമുള്ള കോൺഗ്രസുകാരുമുണ്ട്. മുല്ലപ്പള്ളിയെ സംബന്ധിച്ച് വടകരയിൽ സ്ഥാനാർത്ഥിയായില്ലെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ വോട്ടുചെയ്യണമെന്ന ആഗ്രഹവുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഈ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചതുമാണ്.
വടകര നഗരസഭയും അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം പഞ്ചായത്തും അടങ്ങിയതാണ് വടകര നിയമസഭ മണ്ഡലം.വടകരയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ ആദ്യ തെരഞ്ഞെടുപ്പിലൊഴികെ എല്ലായിപ്പോഴും സോഷ്യലിസ്റ്റുകളെ മാത്രം ജയിപ്പിച്ച ചരിത്രമാണുള്ളത്. 1957ൽ സിപിഐയിലെ എംകെ കേളുവാണ് ഇവിടെ നിന്നും ജയിച്ച സോഷ്യലിസ്റ്റ് പാർട്ടിക്കാരനല്ലാത്ത ഏക വ്യക്തി. 1977 മുതൽ 91 വരെ തുടർച്ചയായി അഞ്ചുതവണ ജനതാദളിലെ കെ. ചന്ദ്രശേഖരൻ വടകരയിൽ നിന്നും ജയിച്ചു. 1996, 2001 വർഷങ്ങളിൽ സി.കെ. നാണു. 2006ൽ ജെ.ഡി. എസിലെ എം.കെ. പ്രേംനാഥ്.
2011 മുതൽ വീണ്ടും സികെ നാണു എന്നിവരാണ് വടകരയിൽ നിന്നും നിയമസഭയിലെത്തിയവർ. അതു കൊണ്ട് ഇത്തവണ സോഷ്യലിസ്റ്റുകളുടെ പുണ്യഭൂമിയിൽ തീ പാറുന്ന പോരാട്ടമായിരിക്കും നടക്കുന്നത്. ആർഎംപിയിൽ നിന്ന് ഒരു മാർക്സിസ്റ്റും ഏതെങ്കിലും ജനതാദളിൽ നിന്ന് ഒരു സോഷ്യലിസ്റ്റും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനി അറിയാനുള്ളത് കോൺഗ്രസ് ആർഎംപിയുടെ മാർക്സിസ്റ്റിനെ പിന്തുണക്കുമോ അതോ കൈപ്പത്തി ചിഹ്നത്തിൽ ആളെ നിർത്തുമോ എന്നതാണ്.
Stories you may Like
- വി.മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ
- അലുമിനീയം പട്ടേൽ എന്നു വിളിച്ചയാളെ പിന്നീട് താണുവണങ്ങിയില്ലേ?
- എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരൻ
- ടി പി ചന്ദ്രശേഖറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രചരണം തുടങ്ങി ഷാഫി പറമ്പിൽ
- കെപിസിസി നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍