മാണി സി കാപ്പന്റെ പാർട്ടിക്കു എലത്തൂർ കൂടി നൽകും; ലീഗിന് അധികമായി ബോപ്പൂരും പട്ടാമ്പിയും കൂത്തുപറമ്പും; പുതിയ ചെറുകക്ഷികൾക്കെല്ലാം ഇടതു കോട്ടകൾ വീതിച്ചു നൽകും; ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും അടക്കം കോട്ടയത്തു നാലു സീറ്റെന്ന ജോസഫിന്റെ പിടിവാശിക്ക് മുമ്പിൽ ചർച്ചകൾ വഴിമുട്ടി; യുഡിഎഫിൽ ഇനി ശരിയാകാനാള്ളത് ജോസഫ് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫിലെ സീറ്റു വിഭജന ചർച്ചകൾ വഴിമുട്ടി നിൽക്കുന്നത് പി ജെ ജോസഫിന്റെ കടുംപിടുത്തത്തിൽ. മറ്റു കക്ഷികളുമായുള്ള ചർച്ചകൾ ഏതാണ്ട് കരയ്ക്കടുത്തപ്പോഴും 13 സീറ്റു വേണമെന്ന വാശിയിലാണ് ജോസഫ്. വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയതോടെ മുന്നണിയിലെ സീറ്റു ധാരണ വൈകുകയാണ്. രണ്ട് റൗണ്ട് ചർച്ചകൾ പിന്നീടുമ്പോൾ കോട്ടയം ജില്ലയിലെ സീറ്റുകളെ ചൊല്ലിയാണ് തർക്കം ഉടലെടുത്തിരിക്കുന്നത്.
കോട്ടയം ജില്ലയിലെ 9 സീറ്റുകളിൽ മാണി സി.കാപ്പൻ മത്സരിക്കുന്ന പാലാ ഒഴികെയുള്ള 8 സീറ്റുകൾ തുല്യമായി പങ്കിടാമെന്നാണു പി.ജെ. ജോസഫിന്റെ നിലപാട്. ഇത് അംഗീകരിച്ചു കൊടുക്കാൻ കോൺഗ്രസ് തയ്യാറാല്ല. ഇടുക്കിയിൽ മാത്രം ശക്തരായ കേരളാ കോൺഗ്രസിന് കോട്ടയത്ത് സീറ്റുകൾ നൽകാൻ സാധിക്കില്ലെന്നാണ് കോൺഗ്രസിന്റെ വാദം.
കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകൾ നിർബന്ധമായും വേണമെന്നും കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവയിലൊന്നു വിട്ടുനൽകാമെന്നും പറയുന്നു. കടുത്തുരുത്തിയും ചങ്ങനാശേരിയും നൽകാമെന്നും പൂഞ്ഞാർ പരിഗണിക്കാമെന്നും കോൺഗ്രസ് മറുപടി നൽകി. എന്നാൽ, ഏറ്റുമാനൂരും കൂടിയേ തീരൂ എന്ന ജോസഫ് ഗ്രൂപ്പിന്റെ കടുംപിടിത്തത്തിൽ ചർച്ച വഴിമുട്ടിയിരിക്കുന്നത്.
ഒമ്പത് സീറ്റെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിന്നപ്പോൾ 12 ൽ വിട്ടുവീഴ്ച ചെയ്യാൻ ജോസഫും തയാറായില്ല. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളെ കേന്ദ്രീകരിച്ചാണ് തർക്കം. ഈ സീറ്റുകളിലെല്ലാം ഇരു കക്ഷികൾക്കും കണ്ണുണ്ട്. തദ്ദേശ ഫലം കണക്കിലെടുക്കുമ്പോൾ ഇവയെല്ലാം നൽകുന്നത് ഗുണകരമാകില്ലെന്നാണ് കോൺഗ്രസ് നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫിന് വഴങ്ങി സീറ്റുകൾ നൽകിയിട്ടും അവർക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ അമിത അവകാശവാദങ്ങൾ ഉപേക്ഷിക്കണമെന്നാണ് കോൺഗ്രസ് വാദം. അതേസമയം വർഷങ്ങളായി കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകൾ നൽകി വിട്ടുവീഴ്ചക്കില്ലെന്നാണ് ജോസഫ് ഗ്രൂപ്പ് നിലപാട്. യു.ഡി.എഫ് യോഗശേഷവും ജോസഫ് വിഭാഗവുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി.
മുസ്ലിം ലീഗിന്റെ സീറ്റുകളെ സംബന്ധിച്ച് ഏതാണ്ട് ധാരണ ഉണ്ടെങ്കിലും പട്ടാമ്പി സീറ്റിനെ ചൊല്ലി ഉടക്കുണ്ടാകാനുള്ള സാധ്യതയുണ്ട്. ലീഗിന് മൂന്ന് സീറ്റ് അധികം നൽകാമെന്ന് പറഞ്ഞെങ്കിലും പ്രാദേശിക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിട്ടുനൽകേണ്ട സീറ്റുകളെ സംബന്ധിച്ച് വീണ്ടും ചർച്ച ആവശ്യമാണ്. മുസ്ലിം ലീഗിന് ബേപ്പൂർ, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകൾ കൂടി അധികമായി നൽകാനാണ് ധാരണയുള്ളത്. ഇതിൽ പട്ടാമ്പി സീറ്റ് കോൺഗ്രസ് മത്സരിച്ചു വന്ന സീറ്റാണ്. ഇത് വിട്ടുകൊടുക്കുന്നതിൽ പ്രദേശിക എതിർപ്പ് ശക്തമാകാൻ സാധ്യതയുണ്ട്.
നിലവിൽ ലീഗിനു മൊത്തം 27 സീറ്റാണ് നൽകാൻ ഉദ്ദേശിക്കുന്നത്. ലീഗ് മത്സരിച്ചിരുന്ന ബാലുശ്ശേരി കോൺഗ്രസ് ഏറ്റെടുത്ത്, പകരം കുന്നമംഗലം നൽകും. ചടയമംഗലം ലീഗിനു കൈമാറി, പുനലൂരിൽ കോൺഗ്രസ് മത്സരിക്കും. മാണി സി.കാപ്പന്റെ നാഷനലിസ്റ്റ് കോൺഗ്രസ് കേരളയ്ക്കു (എൻസികെ) പാലായ്ക്കു പുറമേ എലത്തൂർ കൂടി നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ എൻസിപി മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസികെ സ്ഥാനാർത്ഥി വരും.
ആർഎസ്പി കയ്പമംഗലത്തിനു പകരം അമ്പലപ്പുഴ ചോദിച്ചെങ്കിലും ലഭിക്കാനിടയില്ല. സിഎംപിക്കു നെന്മാറ നൽകും. കേരള കോൺഗ്രസ് (ജേക്കബ്) സിറ്റിങ് സീറ്റായ പിറവത്തു തന്നെ മത്സരിക്കും. ഫോർവേഡ് ബ്ലോക്കിനും ഭാരതീയ നാഷനൽ ജനതാദളിനും ഓരോ സീറ്റ് കിട്ടിയേക്കും. ചാത്തന്നൂർ വേണമെന്ന ഉറച്ച നിലപാടിലാണ് ഫോർവേഡ് ബ്ലോക്ക്. മലമ്പുഴയാകും ദൾ വിഭാഗത്തിനു നൽകുക. കേരള കോൺഗ്രസുമായി (ജോസഫ്) ധാരണയായിരുന്നെങ്കിൽ ഇന്നലെ യുഡിഎഫ് യോഗത്തിനുശേഷം അന്തിമ പ്രഖ്യാപനമുണ്ടാകുമായിരുന്നു. ചർച്ച തുടരുകയാണെന്നും 2 ദിവസത്തിനകം അന്തിമ ധാരണയാകുമെന്നും നേതാക്കൾ പറയുന്നു. കഴിഞ്ഞ തവണ അനുവദിച്ച രണ്ട് സീറ്റുകൾക്കുപകരം രണ്ടെണ്ണം വേണമെന്ന ആർ.എസ്പിയുടെ ആവശ്യത്തിലും തീരുമാനമായിട്ടില്ല.
മറുവശത്ത് കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങളിൽ തട്ടി എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ സീറ്റ് വിഭജനം നീളുകയാണ്. സീറ്റെണ്ണത്തിലും ചങ്ങനാശ്ശേരിയിലും ഉടക്കിയാണ് കേരളാ കോൺഗ്രസ് (എം) - സിപിഎം ഉഭയകക്ഷി ചർച്ച ഇഴയുന്നത്. ആദ്യഘട്ട ചർച്ചയിൽ 13 സീറ്റ് ചോദിച്ച കേരള കോൺഗ്രസിനോട് രണ്ടാം ഘട്ടത്തിൽ 10 ലധികം നൽകാനാകില്ലെന്ന് സിപിഎം വ്യക്തമാക്കി.
ചങ്ങനാശ്ശേരി, തിരുവമ്പാടി, പെരുമ്പാവൂർ സീറ്റുകളിലാണ് ഭിന്നത നിലനിൽക്കുന്നുണ്ട്. പാലാ ആദ്യമേ നൽകിയിരുന്നു. കൂടാതെ സിപിഐ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി നൽകാൻ അവർ തയാറാണെന്നും സിപിഎം അറിയിച്ചു. എന്നാൽ, കേരള കോൺഗ്രസ് എമ്മിന് താൽപര്യമുള്ള ചങ്ങനാശ്ശേരി സിപിഐ ആവശ്യപ്പെട്ടു. 50 വർഷത്തോളമായി കൈവശമുള്ള ചങ്ങനാശ്ശേരി നൽകാനാവില്ലെന്നായിരുന്നു മറുപടി. തിരുവമ്പാടി ചോദിച്ചെങ്കിലും സിറ്റിങ് സീറ്റ് നൽകാനാകില്ലെന്ന് സിപിഎം വ്യക്തമാക്കി. പെരുമ്പാവൂരിന്റെ കാര്യത്തിലും തീരുമാനമായില്ല. 10 സീറ്റെന്ന സിപിഎം നിർദ്ദേശം പുനരാലോചിക്കണമെന്നാണ് മറ്റൊരു ആവശ്യം. ചർച്ച തുടരാമെന്ന ധാരണയിലാണ് ഇരുകക്ഷി നേതാക്കളും പിരിഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍