''തീപാറും പോരാട്ടം''; സ്നേഹഗ്രാമം ഇനി ഇവർ നയിക്കും
സ്വന്തം ലേഖകൻ
പത്തനാപുരം: മത്സരവീര്യത്തിലും വിദ്വേഷത്തിന് ഇടം നൽകാതെ ആലംബഹീനരുടെ ആശ്രയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിൽ തുടർച്ചയായ 16-ാം വർഷവും സ്നേഹഗ്രാമം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. ആയിരത്തിലധികം അന്തേവാസികളുള്ള ഗാന്ധിഭവനെ ഒൻപത് വാർഡുകളായി വിഭജിച്ച് കാരുണ്യമുന്നണി, സ്നേഹമുന്നണി എന്നിങ്ങനെ രണ്ടു മുന്നണികളിലായി ഒൻപത് സ്ഥാനാർത്ഥികൾ വീതം മത്സരിച്ചപ്പോൾ കാരുണ്യമുന്നണിയിൽ നിന്നും അഞ്ച് പേരും സ്നേഹമുന്നണിയിൽ നിന്നും നാല് പേരും തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിഭവനിലെ അന്തേവാസികളുടെ ക്ഷേമം, അച്ചടക്കം, ശുചിത്വം, ഭക്ഷണം, കാർഷികം തുടങ്ങിയ പ്രവർത്തനങ്ങൾ ഈ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമാണ് നിർവ്വഹിക്കപ്പെടുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ രണ്ട് വർഷം തുടർച്ചയായി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റു കൂടിയായ കാരുണ്യമുന്നണി സ്ഥാനാർത്ഥി ചന്ദ്രമോഹനെ അട്ടിമറിച്ചുകൊണ്ട് ഒരുകാലത്ത് മുംബൈയിൽ സ്കൂൾ മാനേജരായി പ്രവർത്തിച്ചിരുന്ന സ്നേഹമുന്നണി സ്ഥാനാർത്ഥി ആലപ്പുഴ വണ്ടാനം സ്വദേശി എൺപത്തിഅഞ്ചുകാരനായ ആർ. ഗോപാലകൃഷണന്റെ വിജയം ഏവരെയും അതിശയിപ്പിച്ചു.
ഫെബ്രുവരി 21 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ ശക്തമായ പ്രചാരണത്തിലായിരുന്നു സ്ഥാനാർത്ഥികൾ. അന്തേവാസികൾ കഴിയുന്ന എല്ലാ വാർഡുകളിലും നിരന്തരമെത്തി അവരോട് വോട്ടഭ്യർത്ഥിക്കുകയും തങ്ങളെ വിജയിപ്പിച്ചാലുണ്ടാകുന്ന നേട്ടങ്ങൾ വിശദീകരിക്കുകയും ചെയ്തു. സ്നേഹമുന്നണിയുടെ സൈക്കിൾ ചിഹ്നത്തിന്റെയും കാരുണ്യമുന്നണിയുടെ പ്രാവ് ചിഹ്നത്തിന്റെയും പ്ലക്കാർഡുകൾ ഉയർത്തിയും, പേരും ചിത്രവും ചിഹ്നവുമുള്ള പോസ്റ്ററുകൾ പതിച്ചും, നോട്ടീസുകൾ വിതരണം ചെയ്തും ഇരുമുന്നണികളും പ്രചാരണം കൊഴിപ്പിച്ചു. പലപ്പോഴും ഇരുവിഭാഗത്തിലെയും സ്ഥാനാർത്ഥികൾ തമ്മിൽ വാഗ്വാദങ്ങൾ ഉണ്ടാവുകയും ചെയ്തു. അപ്പോഴെല്ലാം ഇലക്ഷൻ കമ്മീഷന്റെ ഇടപെടലുമുണ്ടായി. ഗാന്ധിഭവൻ ചീഫ് ജനറൽ മാനേജരും മുൻ സെയിൽസ് ടാക്സ് ഓഫീസറുമായിരുന്ന വിജയൻ ആമ്പാടിയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പിന് തലേദിവസം വൈകിട്ട് നടന്ന സ്ഥാനാർത്ഥി സംഗമത്തിൽ ഇരുമുന്നണികളിലെയും നേതാക്കന്മാർ മൈക്കിലൂടെ അന്തേവാസികളോടും സേവനപ്രവർത്തകരോടും സംസാരിക്കുകയും അവർ ചെയ്യുവാനുദ്ദേശിക്കുന്ന ക്ഷേമകാര്യങ്ങൾ സംബന്ധിച്ച് വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് നിശബ്ദപ്രചരണമായിരുന്നു.
ഇരുമുന്നണികളും അവരെ പിന്തുണയ്ക്കുന്ന അന്തേവാസികളും ചേർന്ന് നടത്തിയ പ്രകടനത്തിൽ പ്രായത്തിന്റെ അവശതകൾ മറന്ന് വയോജനങ്ങളും അവരോടൊപ്പം കുട്ടികളും മുദ്രാവാക്യങ്ങൾ വിളിച്ച് തെരഞ്ഞെടുപ്പിന് ആവേശം പകർന്നു.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ 7 മണി മുതൽ തന്നെ ഗാന്ധിഭവനിലെ സേവനപ്രവർത്തകരും തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും ചേർന്ന് പോളിങ് ബൂത്തുകൾ ക്രമീകരിക്കുകയും, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വോട്ടിങ് നടത്താനാവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. ഒൻപത് ബൂത്തുകളിലേക്കുമുള്ള ബാലറ്റ് പേപ്പറുകൾ, വോട്ടർപട്ടിക, മറ്റ് വോട്ടിങ് സാമഗ്രികൾ, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ അടങ്ങിയ കിറ്റുകൾ അതാത് ബൂത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിസൈഡിങ് ഓഫീസർമാർക്ക് കൈമാറി. ഗാന്ധിഭവനിലെ തെരഞ്ഞെടുക്കപ്പെട്ട സേവനപ്രവർത്തകരായിരുന്നു പ്രിസൈഡിങ് ഓഫീസർമാർ.
ഇലക്ഷൻ കമ്മീഷണറുടെ നിർദ്ദേശമനുസരിച്ച് വോട്ടർ പട്ടികയിൽ പേരുള്ള എല്ലാ അന്തേവാസികളും കൂടാതെ ഗാന്ധിഭവന്റെ ഭാരവാഹികളും സേവനപ്രവർത്തകരും അവർക്ക് അനുവദിച്ചിരുന്ന ബൂത്തുകൾക്ക് മുമ്പിൽ രാവിലെ ഒൻപത് മണിക്ക് മുമ്പ് തന്നെ എത്തിയിരുന്നു. ബൂത്തുകൾക്ക് മുമ്പിൽ അകലം പാലിച്ച് നിൽക്കുന്ന അന്തേവാസികളുടെ നീണ്ട നിര വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ കാണാൻ സാധിക്കുമായിരുന്നു. പ്രിസൈഡിങ് ഓഫീസർമാർ നൽകിയ ബാലറ്റ് പേപ്പറുകളിൽ അവർ വോട്ടുകൾ രേഖപ്പെടുത്തി ബാലറ്റ് പെട്ടികളിൽ നിക്ഷേപിച്ചു. ഇരുമുന്നണികളിലെയും സ്ഥാനാർത്ഥികളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന വോട്ടർമാരെയാണ് അവിടെ കാണുവാൻ കഴിഞ്ഞത്. ജീവിതത്തിൽ ഇന്നേവരെ വോട്ട് ചെയ്യാൻ അവസരം ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചൂണ്ടുവിരലിൽ മഷി പതിപ്പിക്കുമ്പോഴും ബാലറ്റ് പേപ്പറുകളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും നോക്കി വോട്ട് രേഖപ്പെടുത്തുമ്പോഴും പരിചയസമ്പന്നരെപ്പോലെയാണ് അവർ പെരുമാറിയത്. സ്ഥാനാർത്ഥികളുടെ അനുയായികൾ കിടപ്പുരോഗികളായ വോട്ടർമാരെ വീൽചെയറിലും ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെയും പോളിങ് ബൂത്തുകളിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചതും കൗതുകക്കാഴ്ചയായി. ഇത്തവണ 90 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
കൃത്യം 12 മണിക്ക് വോട്ടിങ് അവസാനിക്കുകയും ബാലറ്റ് പെട്ടികൾ കമ്മീഷണർക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉൾപ്പടെ എല്ലാ ഭാരവാഹികളും ഉച്ചയ്ക്ക് ശേഷം നടന്ന വോട്ടെണ്ണലിന് സാക്ഷ്യം വഹിച്ചു. ഓരോ ബാലറ്റ് പെട്ടികൾ പൊട്ടിക്കുമ്പോഴും കൗണ്ടിങ് സ്റ്റേഷന് ഇരുവശങ്ങളിലുമായി അണിനിരന്ന സ്ഥാനാർത്ഥികളുടെ മുഖത്ത് ആശങ്കയും പിരിമുറുക്കവും തെളിഞ്ഞ് കാണാമായിരുന്നു.
ആയിരത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയതിൽ അസാധുവായ വോട്ടുകളുടെ എണ്ണം അഞ്ചിൽ താഴെയായിരുന്നു എന്നത് വോട്ടർമാരുടെ 'പ്രബുദ്ധത' വെളിപ്പെടുത്തുന്നതായിരുന്നു. 'ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരാകണം പഞ്ചായത്ത് സമിതിയിൽ തിരഞ്ഞെടുക്കപ്പെടേണ്ടത്' എന്ന അന്തേവാസികളുടെ തീരുമാനമാണ് ഇവിടെ കണ്ടത്.
സ്നേഹമുന്നണിയിലെ ഗോപാലകൃഷ്ണനെ പ്രസിഡന്റായും, കാരുണ്യമുന്നണിയിലെ കൊല്ലം കണ്ണനല്ലൂർ സ്വദേശി മേരിക്കുട്ടിയെ വൈസ് പ്രസിഡന്റായും, സ്നേഹമുന്നണിയിലെ തിരുവനന്തപുരം മണക്കാട് സ്വദേശി ആർ.എസ്. രമേശിനെ ക്ഷേമകാര്യ ചെയർമാനായും ഏകകണ്ഠേന തെരഞ്ഞെടുത്തു. കൊല്ലം നീണ്ടകര സ്വദേശി സരിത, തിരുവനന്തപുരം നന്തിയോട് സ്വദേശി മഞ്ജു, കർണാടക സ്വദേശി ഷക്കാന, കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാർ, ആലപ്പുഴ കരുവാറ്റ സ്വദേശി ഓമന, ആലപ്പുഴ ഹരിപ്പാട് സ്വദേശി ഓമന എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ. ജീവിതത്തിന്റെ പലവിധ പ്രതിസന്ധികളെ തരണം ചെയത് എത്തിയവരാണ് ഇവരെല്ലാവരും. ഫലപ്രഖ്യാപനത്തിനുശേഷം അന്തേവാസികൾ ചേർന്ന് വിജയികളെ പുഷ്പഹാരങ്ങളണിയിക്കുകയും ആർപ്പുവിളികളോടെ സ്വീകരിക്കുകയും ആഹ്ലാദപ്രകടനങ്ങൾ നടത്തുകയും ചെയ്തു.
തുടർന്ന് വിജയികളെ അഭിനന്ദിക്കുവാൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ആമ്പാടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു.
നിയുക്ത പഞ്ചായത്ത് ഭരണസമിതിയുടെ സത്യപ്രതിജ്ഞാചടങ്ങ് മാർച്ച് ഒന്നിന് ഗാന്ധിഭവൻ സ്നേഹമന്ദിർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെ കീഴിലുള്ള പത്തനംതിട്ട മഹിളാമന്ദിരം സൂപ്രണ്ട് പ്രിയാ ചന്ദ്രശേഖരൻ നായർ സത്യവാചകം ചൊല്ലിക്കൊടുക്കുകയും സ്ഥാനാർത്ഥികൾ അതേറ്റുപറഞ്ഞ് അധികാരമേൽക്കുകയും ചെയ്തു.
അടുത്ത ഒരു വർഷത്തേക്ക് തങ്ങളുടെ ക്ഷേമകാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുവാൻ പോകുന്ന പുതിയ പഞ്ചായത്ത് സമിതിയിൽ അന്തേവാസികൾക്ക് ഒട്ടേറെ പ്രതീക്ഷകളുണ്ട്. നീതിയുടെയും ന്യായത്തിന്റെയും പാതയിൽ സഞ്ചരിച്ച് തങ്ങളുടെ ക്ഷേമകാര്യങ്ങൾ നന്നായി നിർവ്വഹിക്കുവാൻ പുതിയ പഞ്ചായത്ത് ഭരണസമിതിക്ക് കഴിയുമെന്ന് അവർ ഒന്നടങ്കം വിശ്വസിക്കുന്നു. ചുമതലാബോധമുള്ള ഭരണകർത്താക്കളാകുന്നതോടെ തങ്ങൾ അനാഥരല്ല എന്ന ചിന്തയും ആത്മവിശ്വാസവും അവരിൽ ഉളവാക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു സാങ്കൽപ്പിക പഞ്ചായത്ത് ഭരണസമിതിക്ക് പതിനഞ്ച് വർഷം മുമ്പ് രൂപം നൽകിയതെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്