മത്സരിക്കണമെന്ന് നിർബന്ധമില്ലെന്ന് വിശദീകരിച്ച് ശിവൻകുട്ടി; സ്ഥാനാർത്ഥി ശിവൻകുട്ടി തന്നെയെന്ന് പ്രഖ്യാപിച്ച് കോടിയേരി; നേമം വെല്ലുവിളി വീണ്ടും ശിവൻകുട്ടിയിലേക്ക്; തിരുവനന്തപുരം ഏറ്റെടുത്താൽ ടിഎൻ സീമയോ വിജയകുമാറോ സ്ഥാനാർത്ഥിയാകും; ആറ്റിങ്ങലിൽ മകനെ വെട്ടി അമ്മയും; തിരുവനന്തപുരത്ത് താര സ്ഥാനാർത്ഥി കടകംപള്ളി തന്നെ; തലസ്ഥാനത്ത് സിപിഎം ലക്ഷ്യം പത്തു കടക്കൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലം തിരുവനന്തപുരം ജില്ലയിലെ നേമം സീറ്റായിരിക്കും. ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖരനാകും മത്സരിക്കുക എന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സിറ്റിങ് സീറ്റു നിലനിർത്തുക എന്ന വെല്ലുവിളി ബിജെപി നേരിടുമ്പോൾ തന്നെ ആ സീറ്റ് പിടിച്ചെടുക്കാൻ വേണ്ടി കരുത്തനായ സ്ഥാനാർത്ഥിയെ കളത്തിലിറക്കും എന്നാണ് കോൺഗ്രസ് വ്യക്താക്കിയിരിക്കുന്നത്. മുൻ സ്പീക്കർ എൻ ശക്തൻ ഇവിടെ മത്സരിക്കാൻ എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. സിപിഎമ്മിനും മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ ആയിട്ടുണ്ട്. നേമത്ത് കഴിഞ്ഞതവണ മത്സരിച്ചു പരാജയപ്പെട്ട എൻ ശിവൻകുട്ടി തന്നൊകും ഇക്കുറിയും ഇടതു സ്ഥാനാർത്ഥി. ഇന്നു ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യം വ്യക്തമായി.
കോടിയേരി ബാലകൃഷ്ണനും ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. സ്ഥാനാർത്ഥി ചർച്ചകൡലേക്ക് കടക്കുമ്പോൾ നേമത്തുള്ള ലിസ്റ്റിൽ ശിവൻകുട്ടിയുടെ പേരും ഉയർന്നുവന്നു. മത്സരിക്കണമെന്ന് തനിക്ക് നിർബന്ധമില്ലെന്നാണ് ശിവൻകുട്ടി പറഞ്ഞത്. എന്നാൽ, ശിവൻകുട്ടി തന്നെയാകും ബിജെപിയിൽ നിന്നും സീറ്റു തിരിച്ചു പിടിക്കാൻ നിയോഗിക്കപ്പെടുക എന്ന് കോടിയേരി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ ശിവൻകുട്ടിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ പാർവ്വതിയുടെ പേരും മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിൽ ഒഴികേ എല്ലാ സീറ്റിലും സിറ്റിങ് എംഎൽഎമാരെല്ലാം മത്സരിക്കുന്നുണ്ട്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ, വർക്കല വി.ജോയി, വട്ടിയൂർക്കാവ് വി.കെ.പ്രശാന്ത്, വാമനാപുരം ഡി.കെ.മുരളി, കാട്ടാക്കട ഐ.ബി.സതീഷ്, നെയ്യാറ്റിൻകര കെ.ആൻസലൻ, പാറശാല സി.കെ.ഹരീന്ദ്രൻ തുടങ്ങി ഏഴ് സിറ്റിങ്ങ് എംഎൽഎമാരെയും വീണ്ടും സ്ഥാനാർത്ഥികളാക്കുന്നതിനായി ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചിട്ടുണ്ട്. ആറ്റിങ്ങളിൽ അംബികയാണ് സ്ഥാനാർത്ഥിയാകുക. ഇവിടെ അംബികയുടെ മകൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കൂടിയായ എ വിനീഷിന്റെ പേരും പരിഗണിച്ചിരുന്നു. എന്നാൽ, സത്യനെ മാറ്റി സിപിഎം മണ്ഡലത്തിൽ അംബികയെ വനിതയെന്ന പരിഗണന കൂടി വച്ചാണ് സ്ഥാനാർത്ഥിയാക്കുന്നത്.
യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കെ.എസ്.ശബരീനാഥൻ പ്രതിനിധീകരിക്കുന്ന അരുവിക്കര മണ്ഡലത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ പരിഗണിക്കണം എന്നാണ് സെക്രട്ടേറിയറ്റിലുണ്ടായ പൊതുവികാരം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.മധുവിന്റെ പേരാണ് നിലവിൽ ഇവിടേക്ക് പരിഗണിക്കുന്നത്. എന്നാൽ ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീമിനെ ഇറക്കണം എന്നൊരു അഭിപ്രായവും ഉയർന്നു വന്നിട്ടുണ്ട്. മികച്ച സ്ഥാനാർത്ഥി വന്നാൽ അരുവിക്കരയിൽ വിജയിക്കാൻ കഴിയുന്ന സാഹചര്യമാണ് എന്നാണ് സിപിഎം വിലയിരുത്തൽ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം, മുൻഎസ്എഫ്ഐ പ്രസിഡന്റ് ഷിജു ഖാൻഎന്നിവരുടെ പേരുകളും അരുവിക്കരയിൽ പരിഗണിക്കുകയുണ്ടായി.
തലസ്ഥാനത്ത് ഇക്കുറി ആകെയുള്ള 14 സീറ്റിൽ 12 സീറ്റെങ്കിലും പിടിക്കുക എന്നതാണ് സിപിഎം ലക്ഷ്യം വെക്കുന്നത്. നേമവും അരിവുക്കരയും ഇടതുപട്ടികയിൽ ചേർക്കാമെന്നാണ് സിപിഎം ആലോചന. അതിന് വേണ്ടിയുള്ള കരുനീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതും. അതേസമയം കോവളം സീറ്റിലെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള പ്രാഥമിക ചർച്ച ഇന്ന് ചേരുന്ന ജെ ഡി എസ് യോഗത്തിലുണ്ടാകും. ചിറയിൻകീഴ്, നെടുമങ്ങാട് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് സിപിഐയിലും ഇന്ന് ചർച്ചകൾ ആരംഭിക്കും. തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്നാവശ്യം സി പി എം ജില്ലാ നേതൃത്വം മുന്നോട്ട് വച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇവിടെ ആന്റണി രാജു പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
തലസ്ഥാന ജില്ല പിടിച്ചാൽ സംസ്ഥാന ഭരണം പിടിക്കാം എന്നാണ് ചരിത്രം. ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയിലെ വോട്ടർമാരായതിനാൽ രാഷ്ട്രീയത്തിലെ അടവുമുറകൾ വോട്ടർമാർക്കിടയിൽ അത്ര വിലപ്പോകാത്ത ജില്ല കൂടിയാണിത്. വ്യക്തമായ രാഷ്ട്രീയ, സാഹചര്യവിശകലനത്തോടെയാണ് ഇവിടെ വിധിയെഴുത്ത്. 2016 ലെ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിലൂടെ കേരളത്തിലാദ്യമായി നേമം മണ്ഡലത്തിൽ താമര വിരിയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഇതര ജില്ലകളിൽനിന്ന് വന്ന വിവിധ ജനവിഭാഗങ്ങൾ ചേക്കേറി കൂടുകെട്ടിയ മണ്ണാണ് നഗരപ്രദേശത്തിന്റേതെന്നതിനാൽ പ്രവചനാതീതമാണ് രാഷ്ട്രീയക്കൂറ്. സാഹചര്യങ്ങൾക്കനുസരിച്ച് നഗരവോട്ടർമാരുടെ മുന്നണികൾക്കുള്ള പിന്തുണയും മാറിമറിയും. ഇടതിനു വലതിനും വളക്കൂറുള്ള മണ്ണാണ് മറ്റുള്ള പ്രദേശങ്ങൾ. നഗരത്തിന്റെ പലഭാഗങ്ങളിലും ബിജെപിക്കു സ്വാധീനമുണ്ട്. നിർണായക ശക്തിയായ തീരദേശമേഖല ഒരു ഭാഗത്ത് അതിരായി നീണ്ടുകിടക്കുമ്പോൾ മറുവശത്ത് കോട്ടകെട്ടി സഹ്യപർവതവും നിലകൊള്ളുന്നു.
ജില്ലയിൽ രണ്ട് ലോക്സഭാ മണ്ഡലങ്ങൾ ആറ്റിങ്ങലും തിരുവനന്തപുരവും. രണ്ടും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തുണച്ചത് യുഡിഎഫിനെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ 26 ജില്ലാ പഞ്ചായത്തു ഡിവിഷനുകളിൽ ആറെണ്ണം മാത്രമാണ് യുഡിഎഫിനു ലഭിച്ചത്. 11 ബ്ലോക്കിൽ പത്തിലും എൽഡിഎഫ് വിജയിച്ചു. ഗ്രാമപഞ്ചായത്തിൽ 637 വാർഡിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 402 വാർഡിൽ യുഡിഎഫ് വിജയിച്ചു. ബിജെപി വിജയിച്ചത് 194 വാർഡിൽ. മുനിസിപ്പാലിറ്റി സീറ്റുകൾ നോക്കിയാൽ എൽഡിഎഫ് 75, യുഡിഎഫ് 38, ബിജെപി 31. കോർപറേഷനിൽ എൽഡിഎഫ് 51, യുഡിഎഫ് 10, ബിജെപി 34 എന്നിങ്ങനെയാണ് രാഷ്ട്രീയ ബലാബലം.
തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണികൾക്കു കിട്ടിയ വോട്ടനുസരിച്ച് ജില്ലയിലെ 14 നിയമസഭാ മണ്ഡലത്തിൽ 12 എണ്ണവും എൽഡിഎഫിനൊപ്പമാണ്. നിയമസഭയിൽ യുഡിഎഫിനൊപ്പമുള്ള അരുവിക്കര, കോവളം, തിരുവനന്തപുരം മണ്ഡലങ്ങളിലും എൽഡിഎഫിനാണ് ലീഡ്. എൽഡിഎഫിന്റെ നെയ്യാറ്റിൻകര മണ്ഡലത്തിൽ യുഡിഎഫിനും. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 1546 വാർഡുകളിലെ പ്രകടനം അനുസരിച്ചുള്ള കണക്കാണിത്. നേമത്ത് എൽഡിഎഫ് രണ്ടാം സ്ഥാനത്താണ്. എന്നാൽ, മണ്ഡലത്തിലെ ബിജെപി ലീഡ് കുറഞ്ഞു. കഴക്കൂട്ടത്ത് രണ്ടാം സ്ഥാനം നിലനിർത്തിയതിനു പുറമേ വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തേക്കു കയറി. ബാക്കിയുള്ള 10 മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തും.
ജില്ല പിടിച്ച് അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങുന്നത്. അടുത്തിടെ മത്സ്യബന്ധന മേഖലയിലുണ്ടായ വിവാദങ്ങൾ തീരദേശത്ത് നേട്ടമാകുമെന്നു പ്രതീക്ഷിക്കുന്നു. പതിവു മുഖങ്ങൾക്കു പകരം ജയസാധ്യതയുള്ളവരെയാണ് നേതൃത്വം തേടുന്നത്. വട്ടിയൂർക്കാവിൽ നെതർലൻഡ്സ് മുൻ അംബാസിഡർ വേണുരാജാമണിയുടേയും കഴക്കൂട്ടത്ത് ഓൾ ഇന്ത്യാ പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.എസ്.ലാലും പരിഗണിക്കുന്നവരിൽ ഉൾപ്പെടുന്നു.
നേമത്ത് വിജയിക്കാനായതിനു പിന്നാലെ കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും രണ്ടാം സ്ഥാനത്തെത്താനും നെടുമങ്ങാടും കാട്ടാക്കടയിലും 30,000ൽ അധികം വോട്ടു നേടാനും പാർട്ടിക്കു കഴിഞ്ഞതാണ് ആത്മവിശ്വാസം ഉറപ്പിക്കുന്നത്. നേമത്ത് ഒ.രാജഗോപാലിനു പകരം മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയാണ് പരിഗണിക്കുന്നത്. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിക്കുന്നില്ലെങ്കിൽ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെ മത്സരിച്ചേക്കും. കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും വട്ടിയൂർക്കാവിൽ വി.വി.രാജേഷും മത്സരിക്കാനാണ് സാധ്യത.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്