കിട്ടിയത് ഫോൺ നമ്പർ; വർക്കലയിലും ആറ്റിങ്ങലിലും കാത്തു നിന്നെങ്കിലും പിടികൊടുക്കാതെ വഴുതിയ ഗുണ്ടാനേതാവ്; ഒടുവിൽ 'പൈക'യിലെ വീട് സ്കെച്ചിൽ വീണു; ചാരനെ നിയോഗിച്ച് 'ബിജു' വിലെ സത്യം കണ്ടെത്തി; ഈച്ച പോലും അറിയാതെ ആറ്റിങ്ങൽ അയ്യപ്പനെ പൊക്കിയത് അമീറുൾ ഇസ്ലാമിനെ വിലങ്ങണിയിച്ച പികെ മധു;'ഓപ്പറേഷൻ ആറ്റിങ്ങൽ' സിനിമയെ വെല്ലും ക്രൈം ത്രില്ലർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അമീറുൾ ഇസ്ലാമിനെ പൊക്കി കേരളത്തിന്റെ കണ്ണീര് തുടച്ച പൊലീസ് ഉദ്യോഗസ്ഥനാണ് പികെ മധു. ജിഷാ കൊലക്കേസ് അന്വേഷണത്തിന് നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘത്തിലെ പ്രധാനി. അസമിൽ നിന്ന് അമീർ ഉൾ ഇസ്ലാമിനെ പൊക്കിയ ഈ പൊലീസ് ഉദ്യോഗ്സഥന്റെ അന്വേഷണമാണ് ആറ്റിങ്ങൽ അയ്യപ്പനേയും കുടുക്കിയത്. ഇത് കീഴടങ്ങലായിരുന്നില്ല. 'ഓപ്പറേഷൻ ആറ്റിങ്ങൽ' അതി രഹസ്യ അന്വേഷണമാണ് അയ്യപ്പനെ കുടുക്കിയത്. ആറ്റിങ്ങൽ അയ്യപ്പനെ പൊക്കിയതല്ല കീഴടങ്ങിയതാണെന്ന അഭ്യൂഹവും സംശവും ശക്തമായിരുന്നു. ഇടത് ബന്ധങ്ങളുള്ള അയ്യപ്പനെ പൊലീസ് പിടികൂടുമോ എന്നതായിരുന്നു സംശയം. ഇതിലെ അന്വേഷണമാണ് സത്യം വ്യക്തമാക്കുന്നത്. ആറ്റിങ്ങൽ അയ്യപ്പനെ പൊലീസ് സിനിമാ സ്റ്റൈൽ ഓപ്പറേഷനിൽ പിടികൂടുകയായിരുന്നുവെന്നതാണ് വസ്തുത.
ആറുപേരടങ്ങുന്ന സംഘത്തെ കൃത്യമായ പ്ലാൻ ഉണ്ടാക്കി നിയോഗിച്ചത് റൂറൽ എസ്പിയായിരുന്ന പികെ മധുവാണ്. എസ് പിയുടെ നിർദ്ദേശ പ്രകാരം നടത്തിയത് ഓപ്പറേഷനിലൂടെയാണ് ആറ്റിങ്ങൽ അയപ്പനെ കീഴടക്കുന്നത്. ഓപ്പറേഷനെക്കുറിച്ച് ഈ സംഘാംഗങ്ങൾക്കല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. പൊലീസിനുള്ളിൽ തന്നെ അയ്യപ്പന് സ്വാധീനമുണ്ട്. സിപിഎമ്മുമായി അടുത്ത് നിൽക്കുന്ന ഗുണ്ട. ആ വിശ്വാസത്തിലാണ് ഗൾഫിലും മലേഷ്യയിലും സാമ്രാജ്യമുള്ള അയ്യപ്പൻ അതിരഹസ്യമായി കേരളത്തിലെത്തിയതും ഒളി ജീവിതം തുടങ്ങിയതും. ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരം റൂറൽ എസ് പിയായി മധു എത്തുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ സുരക്ഷ ചുമതലുടെ ഉത്തരവാദിത്തവും ഉണ്ടായിരുന്നു. ഇതിനിടെയിലും അയ്യപ്പനെ പൊക്കാൻ മധു തീരുമാനിച്ചു.
പ്ലാൻ ചെയ്തതിൽ പല തവണ തിരിച്ചടി നേരിട്ടപ്പോഴും തോറ്റു പിന്മാറാതെ ലക്ഷ്യം പൂർത്തീകരിച്ച കേരള പൊലീസിന്റെ വിജയകഥ കൂടിയാണ് ഈ ഓപ്പറേഷൻ. ആറ്റിങ്ങൽ ഡിവൈ.എസ്പി. ബി.ഗോപകുമാർ, ഇൻസ്പെക്ടർ ടി.രാജേഷ്കുമാർ, എസ്ഐ. ജ്യോതിഷ് ചിറവൂർ, പ്രത്യേക സംഘത്തിലെ എസ്ഐ. എം.ഫിറോസ് ഖാൻ, ബിജു എ.എച്ച്., എഎസ്ഐമാരായ ബി.ദിലീപ്, ആർ.ബിജുകുമാർ, സി.പി.ഒ. സുധീർ, സുനിൽരാജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് എസ് പി മധുവിന്റെ ലക്ഷ്യം നിറവേറ്റത്. ഏഴു പേരടങ്ങിയ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ഒരാഴ്ചയായി അയ്യപ്പന്റെ വാടക വീടിന് സമീപം രഹസ്യമായി താമസിച്ച് നീക്കങ്ങൾ നീരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറൽ എസ് പി ആയി പുതുതായി ചുമതലയേറ്റ പി കെ മധുവിന് ലഭിച്ച ഒരു ഫോൺ നമ്പറിൽ നിന്നാണ് ഈ ഒപ്പറേഷന്റെ തുടക്കം. ആറ്റിങ്ങൽ അയ്യപ്പൻ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഫോൺ നമ്പറാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഇത് വച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലുടെയാണ് അയ്യപ്പൻ പിടിയിലാകുന്നത്. ആരും ഒന്നും അറിയാതിരിക്കാൻ മധു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തെങ്കിലും പുറത്തു പോയാൽ വലയിൽ നിന്ന് രക്ഷപ്പെടുന്ന മികവ് അയ്യപ്പനുണ്ടായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു തന്ത്രങ്ങൾ ഒരുക്കിയത്. മുമ്പും തിരുവനന്തപുരം റൂറലിന്റെ ചുമതല പികെ മധുവിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരേയും നേരിട്ട് അറിയാം. ഇതും ആത്മവിശ്വാസമാക്കിയാണ് ആറ്റിങ്ങൽ അയ്യപ്പനെ മധു കുടുക്കിയത്.
ഓപ്പറേഷൻ അതീവ രഹസ്യമാക്കിയാണ് ആറംഗ സംഘം പ്ലാൻ ചെയ്തത്. സൈബർസെൽ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ മാത്രം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ആദ്യം തന്നെ കിട്ടിയ നമ്പറിന്റെ ടവർ ലൊക്കേഷനും കോൾ ഡീറ്റെയിൽസും കണ്ടെത്തുകയായിരുന്നു പ്ലാൻ. പരിശോധനയിൽ ഡിസംബർ മാസം മുതൽ കോട്ടയം ജില്ലയിലെ പൈഗ എന്ന സ്ഥലത്ത് ഉള്ളതായി മനസിലായി. കോട്ടയം പൊൻകുന്നം പൊലീസ് സ്റ്റേഷന്റെയും പാല പൊലീസ് സ്റ്റേഷന്റെയും അതിർത്തി പ്രദേശമാണ് പൈഗ. ഇതോടെ നമ്പറിന്റെ ലൊക്കേഷൻ തുടർച്ചയായി നിരീക്ഷിച്ചതോടെ ഇയാൾ അറ്റിങ്ങൽ ഭാഗത്തേക്ക് വരുന്നതായി ശ്രദ്ധയിൽപ്പെട്ടു.
ഈ വരവ് അവസാനിച്ചത് വർക്കല ഭാഗത്തായിരുന്നു. ഇതോടെ ഇയാളെ പിടികൂടാൻ തീരുമാനിക്കുകയും സംഘം വർക്കലയിലേക്ക് പുറപ്പെടുകയും ചെയ്തു. പക്ഷെ ടവർ ലൊക്കേഷനല്ലാതെ കൃത്യമായി സ്ഥലം കണ്ടെത്താൻ സാധിക്കാത്തതിനാൽ ആദ്യശ്രമം ഉപേക്ഷിക്കേണ്ടി വന്നു. പിന്മാറാൻ തയ്യാറാവാതിരുന്ന സംഘം അയ്യപ്പന് വേണ്ടിയുള്ള നിരീക്ഷണം കൂടുതൽ ഊർജ്ജിതമാക്കി. ഇതോടെ ഇയാൾ അറ്റിങ്ങൽ ഭാഗത്തെത്തിയപ്പോൾ അന്വേഷണസംഘം രണ്ടാം ശ്രമം നടത്തി. പക്ഷെ അയപ്പന്റെ ലൊക്കേഷൻ മാറിമാറി വരുന്നത് സംഘത്തിന് വീണ്ടും തിരിച്ചടിയായി. അങ്ങിനെ രണ്ടാം ശ്രമവും പരാജയപ്പെട്ടു.
അന്ന് രാത്രിയാണ് അന്വേഷണസംഘത്തിന് ആവശ്യമായ ബ്രേക്ക് ്ത്രു ലഭിക്കുന്നത്. നിരീക്ഷണം തുടർന്നിരുന്ന സൈബർ സെല്ലിന് മുന്നിലേക്ക് അയ്യപ്പന്റെ സിംകാർഡ് ആദ്യം കണ്ടെത്തിയ കോട്ടയം ജില്ലയിലെ ലൊക്കേഷനിലേക്ക് തന്നെ എത്തി. കുറെ സമയത്തേക്ക് ലൊക്കേഷൻ മാറ്റമില്ലാതെ കിടന്നതോടെ ഇതാണ് പിടികൂടാനുള്ള യഥാർത്ഥ സമയം എന്നു മനസിലാക്കിയ സംഘം അവിടേക്ക് പുറപ്പെട്ടു. പൈഗയിൽ എത്തിയ സംഘം അവിടെ മുറിയെടുക്കുകയും മൂന്നു ദിവസത്തോളം അയ്യപ്പനെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോൾ കൃത്യമായ സ്പോട്ട് ലഭിക്കില്ല. അതുകൊണ്ടാണ് അവിടെ താമസിച്ച് നിരീക്ഷിക്കേണ്ടി വന്നത്.
ഇവിടെ നിന്നാണ് ഇയാളെ പിടികൂടാനുള്ള കൃത്യമായ മാർഗരേഖ അന്വേഷണസംഘം തയ്യാറാക്കുന്നത്. അതിനായി ആദ്യം പരിസരത്തുള്ള ഒരു വ്യക്തിയെ കണ്ടെത്തുകയും അയ്യപ്പനെ രഹസ്യമായി നിരീക്ഷിക്കാനും വിവരങ്ങൾ നൽകാനുമുള്ള ചുമതല ഇയാളെ ഏൽപ്പിക്കുകയുമായിരുന്നു. ഇയാളിൽ നിന്നാണ് അയ്യപ്പൻ കുടുംബമായാണ് ഇവിടെ താമസിക്കുന്നതെന്നും പേര് മാറ്റി ബിജു എന്നാണ് പറഞ്ഞെതുന്നുമുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. തുടർന്ന് അന്ന് രാത്രി തന്നെ സംഘം വീടു വളഞ്ഞു. പഴുതിന് ഇടനൽകാതെ ആറ്റിങ്ങൽ അയപ്പനെ പടികൂടുകയുമായിരുന്നു.
തുടർന്ന് എസ് പിയെ വിവരമറിയിച്ച ശേഷം നിർദ്ദേശപ്രകാരം വീട് പരിശോധന നടത്തുകയും ചെയ്തു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി തിരുവനന്തപുരത്ത് എസ് പി ഓഫീസിൽ ഹാജരാക്കുകയുമായിരുന്നു. ഒരുകാലത്ത് സിപിഎമ്മിന്റെ പ്രധാന ഗുണ്ടയായിരുന്നു അയ്യപ്പൻ. ആറ്റിങ്ങലിൽ നിന്ന് അയ്യപ്പൻ പതിയെ തിരുവനന്തപുരത്തേക്ക് എത്തി. ആർ എസ് എസിനെതിരെ അടങ്ങാത്ത വിരോധം കൊണ്ടു നടന്ന ഗുണ്ടാ തലവൻ. അങ്ങനെ അയ്യപ്പന് ക്വട്ടേഷൻ ഇട്ടു. പരിവാറുകാരുാണ് ഇതിന് പിന്നിലെന്നാണ് അന്നും ഇന്നും ആറ്റിങ്ങലുകാർ കരുതുന്നത്. എന്നും രാവിലെ ചായ കുടിക്കാൻ എത്തുന്ന അയ്യപ്പനെ സംഘം വളഞ്ഞു. തുരുതുരാ വെട്ടി. കൈയും കാലും എല്ലാം അറ്റു. ചലന ശേഷിയും അന്ന് നഷ്ടമായി. പക്ഷേ ജീവന്റെ തുടിപ്പു മാത്രം ബാക്കിയായി. ഇതു മാത്രം വച്ച് തിരികെ ജീവിതത്തിലേക്ക് മടങ്ങിയ ഗുണ്ടാ നേതാവാണ് അയ്യപ്പൻ. യൂണിവേഴ്സിറ്റി കോളേജിലെ നിയന്ത്രണവും ഒരു കാലത്ത് അയ്യപ്പന്റെ കൈയിലായിരുന്നു. അത്തരത്തിലൊരു ക്രിമിനലിനെയാണ് പൊലീസ് പിടികൂടിയത്.
ഏതാണ് 25 കൊല്ലം മുമ്പാണ് ആറ്റിങ്ങൽ അയ്യപ്പനെ കൊല്ലുകയെന്ന ഉദേശത്തോടെ ഒരു സംഘം ആക്രമിക്കുന്നത്. ആർഎസ്എസ് കര്യാലായങ്ങളും ശാഖകളും ആക്രമിച്ചതിന്റെ പകയായി അതിനെ വിലയിരുത്തുന്നവരുണ്ട്. വളഞ്ഞ സംഘത്തിന്റെ ലക്ഷ്യം കൊലപ്പെടുത്തലാണെന്ന് മനസ്സിലാക്കിയ അയ്യപ്പൻ പ്രതിരോധം തീർത്തത് ജീവൻ തിരിച്ചെടുക്കാനുള്ള തന്ത്രമായി. ചായക്കടയിലുണ്ടായിരുന്ന സ്റ്റൂൾ എടുത്ത് കഴുത്തിൽ ഇടുകയാണ് അയ്യപ്പൻ ചെയ്തത്. ഇതോടെ തലങ്ങും വലിങ്ങുമുള്ള വെട്ടൊന്നും തലയിൽ കൊണ്ടില്ല. സ്റ്റൂളിന്റെ കാലുകളിൽ വെട്ടുകൾ ഒതുങ്ങി. കൈയും കാലും കൊത്തു നുറുക്കിയവർക്ക് തലയിൽ തൊടാൻ കഴിഞ്ഞില്ല. പിന്നെ മാസങ്ങൾ മെഡിക്കൽ കോളേജിലെ ചികിൽസ.
ചലന ശേഷി വീണ്ടെടുത്ത അയ്യപ്പന് രക്ഷയൊരുക്കിയത് ഗുണ്ടുകാട് സാബുവായിരുന്നു. ഗുണ്ടുകാട് ഷാജിയുടെ മരണത്തോടെ ഒറ്റപ്പെട്ടു നിന്ന ഷാജിക്ക് അയ്യപ്പൻ എല്ലാമെല്ലാമായി. ഗുണ്ടാകാട്ടിലെ വീട്ടിൽ അയ്യപ്പനും താമസം തുടങ്ങി. കുന്നുകുഴിയിൽ നിന്ന് പ്രണയവിവാഹവും. അയ്യപ്പന്റെ ഭാര്യയ്ക്ക് കെ എസ് ആർ ടി സിയിൽ ജോലിയുമുണ്ട്. അച്ഛന്റെ മരണത്തോടെ കിട്ടിയ ആശ്രിത നിയമനം. ആരോഗ്യം പൂർണ്ണായും വീണ്ടെടുത്തതോടെ വീണ്ടും സിപിഎമ്മുകാർക്കൊപ്പായി അയ്യപ്പൻ. പേട്ടയിൽ തമ്പടിച്ച് പ്രവർത്തനവും തുടങ്ങി. ഈ മേഖലയിൽ അന്നുണ്ടായ ആർഎസ്എസ് - സി പിഎം സംഘട്ടനങ്ങളുടെ ഒരു വശത്ത് അയ്യപ്പനുമുണ്ടായി. ഇതിനിടെയാണ് ഓംപ്രകാശും ശക്തനാകുന്നത്. പുത്തൻപാലം രാജേഷും നേതാവായി. പതിയെ അയ്യപ്പൻ പിന്മാറ്റം തുടങ്ങി.
ഓംപ്രകാശും രാജേഷും പിടിമുറുക്കിയതോടെ 2007ൽ അയ്യപ്പൻ കേരളം വിടുന്നത്. ഗൾഫിലേക്കും മലേഷ്യയിലേക്കും കൂടുമാറി. മലേഷ്യയിലും സ്വന്തമായ സാമ്രാജ്യം ഉണ്ടായിരുന്നു. കൊലപാതകം, വധശ്രമം, മോഷണം അടക്കം ഒട്ടനവധി കേസുകളിൽ പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതോടെയായിരുന്നു മുങ്ങൽ. തമിഴ്നാട്ടിലെ മേൽവിലാസത്തിലൂടെ കരസ്ഥമാക്കിയ പാസ്പോർട്ടുപയോഗിച്ച് ഇയാൾ ഇടയ്ക്ക് വിദേശത്തേക്കു കടന്നിരുന്നു. നേപ്പാൾ, ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ വഴി രഹസ്യമായി ഇയാൾ നാട്ടിൽ വന്നുപോയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കടയ്ക്കാവൂർ കൊല്ലമ്പുഴയിൽ മണിക്കുട്ടനേയും തിരുവല്ല അമ്പലത്തറ കല്ലുമൂട്ടിൽ വച്ച് അബ്ദുൽ ജബ്ബാറിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ്.
ബെംഗളൂരുവിലും തമിഴ്നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി മാറിമാറി ഒളിവിൽ താമസിക്കുകയായിരുന്നു. വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെയുപയോഗിച്ച് ഇയാൾ സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയിരുന്നു. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, വർക്കല, മെഡിക്കൽ കോളേജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധികളിലെ വധശ്രമം അടക്കം നിരവധി കേസുകളിലെ പിടികിട്ടാ പുള്ളിയെ പിടിച്ചത് പൊലീസിന്റെ മികവെന്ന് അവർ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്