യോഗിയുടെ ബ്രാൻഡ് ബിൽഡിങ് ഉഗ്രൻ! പിന്നെ അതു ഞങ്ങൾക്കുമാകാം....; ഹത്രാസിലെ പി ആർ ഏജൻസിയുടെ ഇടപെടലിൽ കണ്ണീരൊഴുക്കിയത് ഇടതുപക്ഷം; പിണറായിയുടെ ഇമേജ് വളർത്താനുള്ള ചുമതലയും ഇനി യുപി മുഖ്യമന്ത്രിയെ ഹത്രാസിൽ രക്ഷിക്കാൻ ഇറങ്ങിയ അതേ പി ആർ ഏജൻസിക്ക്; കോൺസെപ്റ്റ് കമ്യൂണിക്കേഷനിൽ നിറയുന്നത് അസ്വാഭാവികതകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുപിയിലെ ഹത്രസിൽ കഴിഞ്ഞവർഷം ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ മുഖം രക്ഷിക്കാൻ ശ്രമിച്ചു വിവാദത്തിലായ പിആർ കമ്പനിക്ക് പിണറായി സർക്കാരിന്റേയും കൈതാങ്ങ്. പിണറായിയുടെ ഇമേജ് ബ്രാൻഡിംഗും ഇതേ കമ്പനി തന്നെ നടത്തും. ഇലക്ഷൻ പ്രചരണം സർക്കാർ ഖജനാവിൽ നിന്നാക്കുന്ന തന്ത്രമാണ് ഇതെന്ന ആക്ഷേപവും ഉണ്ട്.
കേരള സർക്കാരിന്റെ സമൂഹമാധ്യമ പ്രചാരണത്തിന് 1.51 കോടി രൂപയുടെ കരാരാണ് യോഗിയുടെ ഇഷ്ടക്കാർക്ക് കൊടുക്കുന്നത്. മുംബൈയിലെ കോൺസെപ്റ്റ് കമ്യൂണിക്കേഷനെയാണു കേരള പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഡിജിറ്റൽ മീഡിയ ക്രിയേറ്റീവ് ഏജൻസിയായി ടെൻഡറിലൂടെ നിയോഗിച്ചത്. സമൂഹമാധ്യമങ്ങൾ വഴി സർക്കാരിന്റെ പ്രതിഛായ കൂട്ടുകയാണു ദൗത്യം. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന 26നാണ് സർക്കാർ തിരക്കിട്ട് ഉത്തരവിറക്കിയത്. പ്രമുഖ ഇടതുപക്ഷ സഹായാത്രികരായ മാധ്യമ പ്രവർത്തകരും ഇതിൽ പങ്കാളിയാെന്ന ആരോപണമുണ്ട്.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ തൊഴിൽ പ്ലാറ്റ്ഫോമിന്റെ പ്രചാരണ കരാറും കോൺസെപ്റ്റിനായിരുന്നു. പദ്ധതിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചു പെരുപ്പിച്ചു കാട്ടാൻ ശ്രമമെന്ന് ആരോപണവുമുയർന്നു. ആദ്യ ദിവസങ്ങളിലെ 321 ഫോളോവേഴ്സിൽ 95 ശതമാനവും വ്യാജമായിരുന്നു. വിവാദമായതോടെ ഇവ ഒഴിവാക്കി. ഇത്തരമൊരു കമ്പനിയെയാണ് വീണ്ടും ഇടത് സർക്കാർ പ്രമോട്ട് ചെയ്യുന്നത്.
ഹത്രസിൽ കൊല്ലപ്പെട്ട ദലിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നില്ലെന്നു ഫൊറൻസിക് പരിശോധന, പ്രാഥമിക മെഡിക്കൽ റിപ്പോർട്ട്, പോസ്റ്റ്മോർട്ടം എന്നിവ വെളിവാക്കുന്നുവെന്ന വാർത്തക്കുറിപ്പ് 2020 ഒക്ടോബർ ഒന്നിനു കോൺസെപ്റ്റ് ദേശീയ മാധ്യമങ്ങൾക്ക് അയച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനവുമായി ഒട്ടേറെ മാധ്യമപ്രവർത്തകർ രംഗത്തുവന്നു. പിന്നീട് ഇത് പലവിധ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തു. ഇങ്ങനെ ഏറെ വിവാദത്തിൽ പെട്ട കമ്പനിയാണ് ഇത്.
പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിനു വിട്ടുനൽകാതെ പൊലീസ് അസമയത്ത് സംസ്കരിച്ചതിനെതിരെ ജനവികാരം ഉയരുന്നതിനിടെയായിരുന്നു ഈ ന്യായീകരണം. ഈ വിവാദങ്ങൾക്കിടെയാണു കേരള സർക്കാരും കമ്പനിയെ പ്രചാരണച്ചുമതല ഏൽപിച്ചിരിക്കുന്നത്. സർക്കാരിന്റെ നേട്ടങ്ങൾ ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി പ്രചാരണം നടത്താൻ സിഡിറ്റ് സമർപ്പിച്ചത് 26.52 ലക്ഷം രൂപയുടെ പദ്ധതിയാണ്. ഇതിൽ 13.26 ലക്ഷം രൂപയ്ക്കു ഭരണാനുമതി നൽകി.
ഖജനാവിലെ പണം ധൂർത്തടിക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് സർക്കാർ പുതിയ നീക്കവുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത്. സർക്കാർ തീരുമാനം അധിക ബാധ്യത വരുത്തുമെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഇലക്ഷൻ പ്രഖ്യാപനം വന്നിട്ടും സർക്കാരിന്റെ പ്രവർത്തനങ്ങൾ താഴെ തട്ടിലെത്തിക്കാൻ വേണട്ിയാണ് പുതിയ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ഇലക്ഷൻ പെരുമാറ്റചട്ടം വന്ന് കഴിഞ്ഞാൽ പിന്നെ സർക്കാർ ചെലവിൽ പ്രചരണം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നത് എല്ലാപേർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ പെരുമാറ്റചട്ടം നിലവിൽ വന്ന 26ാം തീയ്യതി തന്നയാണ് സർക്കാർ പി ആർ ഏജൻസിയുമായുള്ള കരാറിന് ഉത്തരവ് പുറത്തുവിട്ടത്.
സോഷ്യൽ മീഢിയയിലും, ഡിജിറ്റൽ ഫ്ളാറ്റ് ഫോമിലും പ്രചരണം നടത്തുന്നതിനാണ് ഒരു കോടി അമ്പത്തൊന്ന് ലക്ഷത്തി ഇരുപത്തിമൂവായിരം രൂപ ബാംഗ്ലൂർ കേന്ദ്രമായ സ്വകാര്യ കമ്പനിക്ക് കാർ നൽകിയത്. 26 ലക്ഷത്തി 52000 രൂപ യൂടൂബിലും, ഇൻസ്റ്റാഗ്രാമിലും പ്രചരണം നടത്തുന്നതിന് സിഡിറ്റ് മുഖാന്തരം സ്വകാര്യകമ്പനിക്കും നൽകി കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതിനായി തുകയുടെ 50 ശതമാനം അനുവദിച്ചതായും ഉത്തരവിൽ പറയുന്നു. പെരുമാറ്റചട്ടം നിലവിൽ വന്നുകഴിഞ്ഞിട്ടും ഇത്തരത്തിൽ ഉത്തരവ് ഇറങ്ങിയത് സർക്കാർ ചെലവിൽ എൽ.ഡി.എഫ്. പ്രചരണം നടത്താനുള്ള തന്ത്രമായി വേണം ഇതിനെ കാണാൻ. ഇത് നഗ്നമായ ചട്ടലംഘനമാണെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. അവസാന നാളിലെ സർക്കാരിന്റെ ഈ കടും വെട്ട് നീതിക്ക് നിരക്കാത്ത സംഭവമാണ്. ചുരുക്കത്തിൽ സർക്കാർ ചെലവിൽ തന്നെ ഇടത് മുന്നണിക്ക് ഇലക്ഷൻ പ്രചരണീ നടത്താനുള്ള സാഹചര്യമാണു സർക്കാർ ഒരുക്കി കൊടുത്തിരിക്കുന്നത് ഈ വിവദ ഉത്തരവിന്റെ പിന്നിൽ പി അർ ഡി യുടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസാണെന്നാണു ആരോപണം.
സംഭവം തെരഞ്ഞെടുപ്പു രംഗത്തു പ്രചരണവുമായി മുന്നോട്ടു പോകാനാണ് നീക്കം. ഖജനാവിൽ നയാപൈസയില്ല, അപ്പോഴാണ് പരസ്യത്തിന് സർക്കാർ കോടികൾ പൊടിക്കുന്നത്. ഖജനാവിലെ പണമെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചുളുവിൽ നടത്താനുള്ള പരിപാടിയാണിതെന്ന വിമർശനമാണ് ഇതോടെ ശക്തമായിരിക്കുന്നത്. നേരത്തെ ഏജൻസിയെ നിശ്ചയിക്കാനുള്ള മാനദണ്ഡം തയ്യാറാക്കാനായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പടുത്തിയിരുന്നു. കഴിഞ്ഞ മാസം 11 നും 25 നും സമിതി യോഗം ചേർന്നു. ഇവർ തയ്യാറാക്കിയ റിക്വസ്റ്റ് ഫോർ പ്രപ്പോസൽ സർക്കാർ ഉടൻ തന്നെ അംഗീകരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പി ആർ ഏജൻസിയെ നിയമിച്ചതും.
പി.ആർ. ഡിയും സിഡിറ്റും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘവുമുള്ളപ്പോൾ പിആർ ഏജൻസിയെ നിശ്ചയിക്കുന്നത് ധൂർത്തടിക്കുന്നത്. എൽ.ഡി.എഫ് തദ്ദേശതെരഞ്ഞെടുപ്പിനായി രൂപപ്പെടുത്തിയ വാർ റൂമുകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സജീവമായിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ദിവസങ്ങൾ കാത്തിരിക്കണമെങ്കിലും സീറ്റുറപ്പിച്ച മണ്ഡലത്തിലെല്ലാം സജീവ ഇടപെടൽ ഉറപ്പാക്കാൻ ഏജൻസികളെ ഏൽപിച്ചുകഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍