Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡനക്കേസിലെ പ്രതി ഇരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചുകൊന്നു; സംഭവം പീഡനങ്ങൾക്ക് പേരുകെട്ട ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിൽ: വെടിയേറ്റതു കൊല്ലപ്പെട്ടയാളുടെ പെൺമക്കളും പ്രതി ഗൗരവിന്റെ ഭാര്യയും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ

പീഡനക്കേസിലെ പ്രതി ഇരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചുകൊന്നു; സംഭവം പീഡനങ്ങൾക്ക് പേരുകെട്ട ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിൽ: വെടിയേറ്റതു കൊല്ലപ്പെട്ടയാളുടെ പെൺമക്കളും പ്രതി ഗൗരവിന്റെ ഭാര്യയും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ

സ്വന്തം ലേഖകൻ

ലക്‌നൗ: പീഡനങ്ങൾക്ക് പേരുകെട്ട ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിൽ പീഡനക്കേസിലെ പ്രതി ഇരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചുകൊന്നു. ഹത്രസ് ജില്ലയിലെ നോസർ പുർ ഗ്രാമത്തിലാണു സംഭവം. 2018ൽ മകളെ പീഡിപ്പിച്ചെന്ന് പരാതി നൽകുകയും പ്രതി അറസ്റ്റിലാകുകയും ചെയ്ത സംഭവത്തിലാണ് വർഷങ്ങൾക്കിപ്പുറം പകപോക്കൽ ഉണ്ടായത്. ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് അംബരീഷിന്റെ പെൺമക്കളും പ്രതി ഗൗരവിന്റെ ഭാര്യയും അമ്മായിയും തമ്മിലുണഅടായ വാക്കേറ്റത്തിനൊടുവിലാണ് കൊലപാതകം.

മകളെ പീഡിപ്പിച്ചെന്നു 2018 ൽ പരാതി നൽകിയ അംബരീഷ് ശർമ (50) ആണ് പ്രതിയായ ഗൗരവ് ശർമയുടെ വെടിയേറ്റു മരിച്ചത്. മകളെ പീഡിപ്പിച്ചെന്ന് കാട്ടി അംബരീഷ് നൽകിയ പരാതിയെ തുടർന്ന് കുറച്ചുകാലം ഗൗരവ് ജയിലിലായിരുന്നു. പീഡനക്കേസ് വിവാദമായതിന് പിന്നാലെ പിന്നാലെ പൊലീസ് സ്റ്റേഷനു മുന്നിലെത്തി നീതിക്കു വേണ്ടി കരയുന്ന പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പിന്നീട് ഗൗരവ് ജയിലിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു. ഇന്നലെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് അംബരീഷിന്റെ പെൺമക്കളും പ്രതി ഗൗരവിന്റെ ഭാര്യയും അമ്മായിയും തമ്മിൽ വാക്കേറ്റമുണ്ടായതായി പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് അംബരീഷും ഒരു സംഘത്തോടൊപ്പം ഗൗരവും സ്ഥലത്തെത്തി. വാക്കേറ്റത്തിനൊടുവിൽ അംബരീഷിനെ ഗൗരവ് വെടിവച്ചതായി എസ്‌പി വിനീത് ജയ്‌സ്വാൾ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗൗരവ് ശർമ, ലളിത് ശർമ, രഹിതാഷ് ശർമ, നിഖിൽ ശർമ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ ലളിത് ശർമ അറസ്റ്റിലായി. കേസ് പിൻവലിക്കണമെന്ന് ഗൗരവ് ആവശ്യപ്പെട്ടെന്നും പിതാവ് എന്തെങ്കിലും പറയുന്നതിനു മുൻപു ഗൗരവ് വെടിവയ്ക്കുകയാണ് ഉണ്ടായതെന്നും പെൺകുട്ടി മൊഴി നൽകി. കഴിഞ്ഞ ഒക്ടോബറിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊല്ലുകയും കുടുംബത്തിന്റെ അനുമതി കൂടാതെ മൃതദേഹം പൊലീസ് സംസ്‌കരിക്കുകയും ചെയ്തതും ഹത്രസ് ജില്ലയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP