Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ തുടരുന്നു; മെയ് മാസത്തോടെ പുതിയ രണ്ട് വാക്‌സിനുകൾ കൂടി തയ്യാറാകുമെന്ന് അധികൃതർ; വിതരണത്തിന് ഒരുങ്ങുന്നത് റഷ്യൻ വാക്സിനായ സ്പുട്നിക് വി, സൈഡസ് കാഡില എന്നീ വാക്‌സിനുകൾ

രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ തുടരുന്നു; മെയ് മാസത്തോടെ പുതിയ രണ്ട് വാക്‌സിനുകൾ കൂടി തയ്യാറാകുമെന്ന് അധികൃതർ; വിതരണത്തിന് ഒരുങ്ങുന്നത് റഷ്യൻ വാക്സിനായ സ്പുട്നിക് വി, സൈഡസ് കാഡില എന്നീ വാക്‌സിനുകൾ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ പുതിയ രണ്ട് വാക്‌സിനുകൾ കൂടി വിതരണത്തിന് തയ്യാറെടുക്കുന്നു. റഷ്യൻ വാക്സിനായ സ്പുട്നിക് വി, ഇന്ത്യൻ കമ്പനിയായ സൈഡസ് കാഡില എന്നി വാക്‌സിനുകൾ മെയ് മാസത്തോടെ വിതരണത്തിന് തയ്യാറാകുമെന്ന് കോവിഡ് കർമ സമിതി അധ്യക്ഷൻ ഡോ. എൻ.കെ. അറോറ അറിയിച്ചു. 

ജനുവരി 16 മുതലാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചത്. ഓക്സ്ഫഡും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയാണ് നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്നത്.

സ്പുട്നിക് വി 4-6 ആഴ്ചയ്ക്കുള്ളിൽ ഉപയോഗത്തിന് തയ്യാറാവുമെന്ന് അറോറ വ്യക്തമാക്കി. തുടർന്ന് തയ്യാറാകുക സൈഡസ് കാഡില വാക്സിനാണ്. അത് മെയ്‌ അവസാനത്തോടെ വിതരണം ചെയ്യാനാകും. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ വാക്സിൻ മൂലം ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എൻ.കെ. അറോറ വ്യക്തമാക്കി.

2020 സെപ്റ്റംബറിൽ ആണ് ഇന്ത്യയിൽ സ്പുട്നിക് വിയുടെ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചത്. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറീസുമായി ചേർന്നാണ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മന്റ് ഫണ്ടിന്റെ വാക്സിൻ പരീക്ഷണം നടക്കുന്നത്. നിലവിൽ മൂന്നാം ഘട്ട പരീക്ഷണമാണ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP