പൊലീസിൽ ജോലി കിട്ടാൻ സെക്രട്ടേറിയറ്റിന് മുന്നിൽ തലകുത്തി നിന്ന് സമരം; ജോലി കിട്ടി കൊടുങ്ങല്ലൂരിൽ തൊഴാൻ പോയപ്പോൾ പീസിയടിച്ച് തുലാഭാരം നടത്തിയെന്ന ആരോപണം കേട്ട് കരഞ്ഞുപോയ സംഭവം; സ്റ്റേഷനിൽ എത്തുന്നവർക്ക് ഭക്ഷണം ഒരുക്കിയതിന് ഇപ്പോൾ ഡിസിപി ഐശ്വര്യ ഡോങ്രയുടെ സസപെൻഷനും; സിപിഒ പി.എസ്.രഘുവിന്റെ പോരാട്ട കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ 'അക്ഷയപാത്രം' എന്ന പേരിൽ സ്റ്റേഷനിലെത്തുന്നവർക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തത് തിങ്കളാഴ്ച വാർത്ത ആയിരുന്നു. പൊലീസിൽ അച്ചടക്കം കാക്കേണ്ടത് അത്യാവശ്യമെങ്കിലും ഉപകാരം ചെയ്യുന്നവനെ ഉപദ്രവിക്കാമോ എന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിപക്ഷം പേരും ചോദിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചെന്നും കാട്ടിയാണ് സിപിഒ പി.എസ്.രഘുവിന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ര സസ്‌പെൻഷൻ അടിച്ചുവിട്ടത്. സംഭവം പൊലീസുകാർക്കിടയിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
ഫെബ്രുവരി 17നാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ചായയും ബിസ്‌ക്കറ്റും ബ്രഡ്ഡും നൽകുന്ന സംവിധാനം നടപ്പിലാക്കിയത്. വലിയ ചടങ്ങായി ഉദ്ഘാടനം നടത്താതെ അന്നേ ദിവസം സംവിധാനം പ്രവർത്തന സജ്ജമാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകർ വാർത്ത നൽകിയതോടെ സംസ്ഥാനമൊട്ടാകെ കളമശ്ശേരി പൊലീസിനെ അഭിനന്ദിച്ചു. ഡി.ജി.പി ഓപീസിൽ നിന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറേറ്റിൽ അഭിനന്ദന സന്ദേശം എത്തി. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ ലഭിച്ചത്. പൊലീസ് കമ്മീഷ്ണറേറ്റിൽ അറിയിക്കാതെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങളിൽ വാർത്തയായതുമാണ് കാരണം. ഡിസിപിയുടെ നടപടി വിവാദമായതോടെ പലരും രഘുവിനെ കുറിച്ചുള്ള അന്വേഷണമായി. പി.എസ്.രഘു പൊലീസുകാരനായത് വലിയൊരു പോരാട്ടത്തിലൂടെയാണ്.
സെക്രട്ടേറിയറ്റിന് മുന്നിൽ തല കുത്തി നിന്ന് സമരം
പറവൂർ സ്വദേശിയാണ് പി.എസ്.രഘു. ഇന്നത്തെ പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ സമരം പോലെ രഘുവിനും ഉണ്ട് ഓർമയിൽ ഒരുസമരകാലം. എറണാകുളം ജില്ലയിലെ പൊലീസ് കോൺസ്റ്റബിൾ നിയമനം വേഗത്തിലാക്കുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് ഭരണകാലത്ത് സെക്രട്ടേറിയറ്റ് നടയിൽ നിരാഹാര സമരം നടത്തിയത്.
അന്ന് മൂന്നും നാലും വയസുള്ള മക്കളോടൊപ്പം സമരത്തിനെത്തിയ രഘു സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിൽ തലകുത്തി നിന്നാണ് സമരം നടത്തിയത്. പൊരിവെയിലിൽ തലകുത്തി നിന്ന് സമരം ചെയ്യുന്ന അച്ഛന്റെ വിയർപ്പ് മക്കൾ തുടച്ചുമാറ്റുന്ന രംഗം കണ്ടുനിന്നവരെ കരയിക്കാൻ പോന്നതായിരുന്നു. സമരം രൂക്ഷമായതോടെ റാങ്ക് ലിസ്റ്റിലെ 95 പേർക്കും ഉമ്മൻ ചാണ്ടി സർക്കാർ നിയമന ഉത്തരവ് ഇറക്കി. അങ്ങനെ സമരം ചെയ്ത് നേടിയ പൊലീസ് ജോലി കഷ്ടതകൾ അനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി കൂടി വിനിയോഗിക്കാൻ രഘു തീരുമാനിച്ചത് അന്നാവണം. തലകുത്തി നിന്ന് സമരം ചെയ്തു..തലയിൽ പൊലീസ് തൊപ്പ് നേടി എന്നൊക്കെയായിരുന്നു 2006 നവംബറിലെ വാർത്താ തലക്കെട്ടുകൾ
സദ്പ്രവൃത്തികൾ ചെയ്യുന്ന പതിവുണ്ടെങ്കിലും പലപ്പോഴും വലിയ പാരകൾ രഘുവിനെ തേടിയെത്തിയിട്ടുണ്ട്. ഒപ്പം മേലുദ്യോഗസ്ഥരുടെ സ്‌നേഹവും ആവോളം കിട്ടി. അത്തരമൊരു കഥ രഘുവിന്റെ വാക്കുകളിൽ തന്നെ വായിക്കാം.
കൊടുങ്ങല്ലൂരിലെ തുലാഭാരവും കണ്ണീരും
'പൊലീസുകാരൻ പീസിയടിച്ച് ബസിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്, പക്ഷെ അമ്പലത്തിൽ തുലാഭാരം നടത്തിയ കഥ കേട്ടിട്ടുണ്ടോ, പറയാം' ഈ കഥയിലെ കഥാപാത്രം ഞാൻ തന്നെ, പരിശീലനം കഴിഞ്ഞ ശേഷം ആദ്യത്തെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിലെ ഡ്യൂട്ടിയിലാണ് സംഭവം നടന്നത്., ഞാൻ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം കിട്ടാതായപ്പോൾ, ലിസ്റ്റിന്റെ കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഞാൻ മനസ്സിൽ നിശ്ചയദാർഡ്യത്തോടെ എന്റെ നാലും രണ്ടരയും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളുമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ പന്തല് കെട്ടി സമരം കിടക്കുന്ന സമയത്ത് ,എന്റെ അമ്മയും ഭാര്യ സൗമ്യയും എനിക്ക് ജോലി കിട്ടാൻ ക്ഷേത്രങ്ങളിലേക്കും, പള്ളികളിലേക്കും വഴിപാടുകൾ നേർന്നു, വഴിപാടുകളുടെ ശക്തി കൊണ്ടോ, അവരുടെ മനമുരുകിയുള്ള പ്രാർത്ഥന കൊണ്ടോ സർക്കാർ എന്റെ നമ്പർ വരെയുള്ളവർക്ക് നിയമനം നൽകാൻ ക്യാബിനറ്റ് കൂടി വേക്കൻസി ക്രിയേഷൻ നടത്തി ലിസ്റ്റ് കാലാവധി പൂർത്തിയാക്കുന്ന ദിവസം ജടഇ യിൽ ഒഴിവ് റിപ്പോർട്ട് ചെയ്തു, അങ്ങനെ ഞാനും എന്റെ നമ്പറിന്റെ മുന്നിലുള്ളവരും പൊലീസുകാരായി.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എന്റെ അമ്മ ഒരു സ്വർണ്ണമാലയും ,അരമണിയും, തുലാഭാരവും നേർന്നിരുന്നു, ക്ഷേത്ര ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞപ്പോൾ അമ്മ വഴിപാട് നടത്താൻ പറഞ്ഞു, അമ്മ തന്ന സ്വർണ്ണമാലയും, അര മണിക്കും തുലാഭാരത്തിനുമായി ചെലവ് പ്രതീക്ഷിക്കുന്ന 3500 രൂപയുമായി ക്ഷേത്രത്തിലെത്തി, അരമണിയും സ്വർണ്ണകാശ് മാലയും സമർപ്പിച്ചു, തുലാഭാരം നടത്തി കഴിഞ്ഞപ്പോൾ കൈയിൽ 150 രുപ കുറവ്, ഞാൻ ക്ഷേത്രജീവനക്കാരോട് വിവരം പറഞ്ഞു 'ഞാൻ ഇവിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരനാണ്, താമസിക്കുന്ന റൂമിൽ പോയി പൈസ എടുത്തുകൊണ്ടുവന്ന് തരാം എന്ന് പറഞ്ഞു ' അവർ സമ്മതിച്ചു,
കൊടുങ്ങല്ലൂർ സ്റ്റേഷൻകാർ ക്യാമ്പിൽ നിന്ന് വന്ന ഞങ്ങൾക്ക് ടൗൺ ഹാളിലാണ് താമസം ഒരുക്കിയിരുന്നത്, അവിടെ ചെന്ന് അല്പം വിശ്രമിച്ച ശേഷം സഹപ്രവർത്തകൻ രാജേന്ദ്രന്റെ കൈയിൽ നിന്നും 150 രുപ കടം വാങ്ങി ക്ഷേത്രത്തിലെത്തി കൗണ്ടറിൽ ചെന്നപ്പോൾ ആദ്യം ഉണ്ടായിരുന്ന സ്റ്റാഫ് ഡ്യൂട്ടി കഴിഞ്ഞ് പോയിരുന്നു, പുതിയ ഡ്യൂട്ടിക്കാരോട് വിവരം പറഞ്ഞ് പണം നൽകി, ഇതിനിടയിൽ മറ്റൊരു കാര്യം സംഭവിച്ചിരുന്നു - ഡൂട്ടി ഇറങ്ങിയ ദേവസ്വം സ്റ്റാഫ് അവിടെ തയ്യാറാക്കിയിരുന്ന താല്കാലിക പൊലീസ് കൺട്രോൾ റൂമിൽ ചെന്ന് എന്നെ തിരക്കി, കാര്യം തിരക്കിയ പൊലീസുകാരോട് തുലാഭാരത്തിന്റെ പൈസ കിട്ടാനുണ്ടെന്ന് മറ്റ് വിശദീകരണങ്ങളില്ലാതെ പറഞ്ഞു.
ഇത് കേട്ടപാതി കേൾക്കാത്തപാതി വയർലെസ് സന്ദേശത്തിനേക്കാൾ വേഗത്തിൽ വിവരം പലയിടത്തേക്കും പാഞ്ഞു ' 6274 രഘു ജട' പീസിയടിച്ച് തുലാഭാരം നടത്തി പൊലീസ് ഡിപ്പാർട്ട്‌മെന്റിന് നാണക്കേടുണ്ടാക്കി '(പൊലീസിൽ ഇങ്ങനെയാണ് ഇത്തരം കാര്യങ്ങൾ പെട്ടന്ന് സാറ്റ് ലൈറ്റ് സംവിധാനം വഴി കൈമാറും) ' പിന്നെ പറയേണ്ടല്ലോ , എന്റെ ഫോൺ നിർത്താതെ ബെല്ലടിക്കാൻ തുടങ്ങി , വിവരമറിഞ്ഞ് ഡെപ്യൂട്ടി കമാണ്ടന്റ് എന്നെ വിളിപ്പിച്ചു .ഞാൻ രസീത് സഹിതം സകല കാര്യങ്ങളും ബോധ്യപ്പെടുത്തി, എന്റെ കണ്ണ് നിറഞ്ഞ് തുളുമ്പി നെയിം പ്ലേറ്റിലെ എന്റെ പേര് നനഞ്ഞു. മനസ്സിൽ ഞാൻ കൊടുങ്ങല്ലൂരമ്മയെ വിളിച്ചു.
DCP അൺവിൻ ആന്റണി സർ ചെയറിൽ നിന്ന് എണിറ്റ് വന്ന് എന്നെ കെട്ടിപ്പിടിച്ചു, എന്റെ തോളിൽ തട്ടിയിട്ട് ആശ്വസിപ്പിച്ചിട്ട് പറഞ്ഞു, ഇത് നിന്റെ ആദ്യത്തെ അനുഭവമല്ലെ... അതുകൊണ്ടാണ് ഞാൻ എത്രയോ അനുഭവിച്ചിരിക്കുന്നു. ഞാൻ ആ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളും നിറഞ്ഞിരുന്നു... ആ നല്ല മനുഷ്യൻ സ്ഥലം മാറി പോകുന്നത് വരെ എനിക്ക് ആ സ്‌നേഹവും ധൈര്യവും നൽകിയിരുന്നു, എന്റെ അമ്മയും ഭാര്യ സൗമ്യയും ആറ് പവൻ സ്വർണ്ണവും നിരവധി മറ്റ് വഴിപാടുകളും നടത്തി,,, ദൈവാനുഗ്രഹം ഇന്നും കൂടെയുണ്ട്. അവരുടെ പ്രാർത്ഥനയും.. അങ്ങനെ കേരള പൊലീസിൽ പീസിയടിച്ച് തുലാഭാരം നടത്തിയ ആദ്യത്തെയും അവസാനത്തെയും പൊലീസുകാരൻ ഞാനാണ്. ഇന്ന് തമാശ തോന്നുന്നു എങ്കിലും അന്ന് ഞാൻ സഹിച്ച അപമാനം കൊടുങ്ങല്ലൂരമ്മക്ക് മാത്രമേ അറിയാവൂ... '
ഇരുപതിലധികം ഗുഡ് സർവീസ് എൻട്രികൾ
ഇരുപതിലധികം ഗുഡ് സർവീസ് എൻട്രികൾ കിട്ടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് പി.എസ്.രഘു. ലോക്ക് ഡൗൺ സമയത്ത് വിശക്കുന്നവർക്ക് 24 മണിക്കൂറും ഭക്ഷണം ലഭിക്കും ' എന്നൊരു ബോർഡ് ഈ പൊലീസ് സ്റ്റേഷന് മുന്നിൽ തൂക്കിയിരുന്നു. ദിവസം ആയിരത്തോളം പേർക്കാണ് കളമശ്ശേരി ജനമൈത്രി പൊലീസ് വിശപ്പകറ്റിയിരുന്നത്.. 'മനുഷ്യർക്കും മാത്രമല്ല മൃഗങ്ങൾക്കും. വയറ് നിറയെ ഭക്ഷണം കൊടുത്തിരുന്നു. മുഴുവൻ തെരുവുനായകൾക്കും ഭക്ഷണം എത്തിച്ച് കൊടുത്തിരുന്നു.
ലോക്ഡൗൺ കാലത്താണ് കളമശേരി പൊലീസ് മിണ്ടാപ്രാണികൾക്ക് സഹായവുമായെത്തിയത്. ഹോട്ടലുകളും വ്യാപാരശാലകളുമില്ലാതെ തെരുവിൽ വിശന്നുവലഞ്ഞ നായകളെ പൊലീസിന്റെ കരുതൽ തുണച്ചു. കാക്കിക്കുള്ളിൽ ഇങ്ങനെയും ഒരു മനസുണ്ടെന്ന് മലയാളിയെ കാണിച്ചുതന്നു. പിടിപ്പതു പണിയുടെ ഇടയിലാണ് പൊലീസ് കരുണയുടെ കൈ നീട്ടിയത്. രഘു തന്നെയാണ് തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകാൻ സ്വന്തം കാറുമെടുത്ത് ഇറങ്ങിയത്. കലൂർ ബസ്റ്റാൻഡ്, മണപ്പാട്ടിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവു നായ്ക്കൾക്കുള്ള ഭക്ഷണവുമായി അന്ന് രഘുവെത്തി.
പഴ്‌സ് നഷ്ടപ്പെട്ട ഫ്രഞ്ച് യുവതിക്ക് സഹായം
കോവിഡ് കാലത്ത് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തുവെച്ച് രാത്രി പണമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടതോടെയാണ് ഫ്രഞ്ച് യുവതിയുടെയും കുഞ്ഞിന്റെയും കഷ്ടകാലം തുടങ്ങുന്നത്. കൊറോണ ബാധിതരാണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കുകകൂടി ചെയ്തതോടെ അവർ ഒറ്റപ്പെട്ടു. ഫ്രഞ്ച് യുവതി ഡെസ്മാസൂർ ഫ്ളൂറിനും മകൻ മൂന്നുവയസ്സുള്ള താവോയുമാണ് പണം നഷ്ടപ്പെട്ട് നഗരത്തിൽ കുടുങ്ങിയത്.
എറണാകുളം മെഡിക്കൽ കോളേജിന്റെ പരിസരത്തുനിന്നാണ് അവരെ കളമശ്ശേരി പൊലീസ് കണ്ടെത്തുന്നത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്.രഘു ആദ്യം ഇവർക്ക് ഭക്ഷണം വാങ്ങിനൽകി. പിന്നീട് ഫ്രഞ്ച് എംബസിയെ അറിയിച്ചു. ഇവർ യുവതിക്ക് പണമയച്ചു നൽകി. പിന്നീട് ഇരുവരെയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഡൽഹിയിലേക്ക് കയറ്റി അയച്ചശേഷമാണ് പൊലീസ് മടങ്ങിയത്. രഘു നെടുമ്പാശ്ശേരി പൊലീസുമായി ചേർന്ന് പഴ്‌സ് കണ്ടെത്താനുള്ള ശ്രമം തുടർന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഫ്രഞ്ച് യുവതിയും മകനും കയറിയ ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോയുടെ പിൻഭാഗത്തുനിന്ന് പഴ്‌സ് കണ്ടെടുക്കുകയും ചെയ്തു. പഴ്‌സിൽനിന്ന് ഏഴായിരത്തിലധികം രൂപയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഡ്രൈവിങ് ലൈസൻസും ശ്രീലങ്കൻ കറൻസിയുമാണു കിട്ടിയത്. പിന്നീട് പണം യുവതിക്ക് അയച്ചു നൽകി. അന്ന് ഡി.ജി.പിക്കുവേണ്ടി ഐജി വിജയ് സാക്കറെ രഘുവിന് പ്രശസ്തി പത്രവും അയ്യായിരം രൂപ ക്യാഷ് റിവാർഡും നൽകിയിരുന്നു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചിരുന്നു. കളമശ്ശേരിയിൽ വരുന്നതിന് മുൻപ് ഫോർട്ട് കൊച്ചി ടൂറിസം പൊലീസായിരുന്നപ്പോൾ മെക്‌സിക്കൻ യുവതിയെ പട്ടികളുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് താമസ സ്ഥലത്തുകൊണ്ടു പോയതിനും എംബസിയുടെ അഭിനന്ദനം ലഭിച്ചിട്ടുണ്ട്.
കളമശേരി പൊലീസ് സ്റ്റേഷനിലെ ചായ വിവാദം
മനസിൽ പല പ്രശ്നങ്ങളുമായി പലീസ് സ്റ്റേഷനിൽ എത്തുവരാണ് ഏറിയ പങ്കും, നിയമപരമായി പരിഹരിക്കേണ്ട വിഷയങ്ങളിൽ സഹായം തേടിയെത്തുന്നവർ. പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെയാകും പലരും എത്തുന്നത്. പൊലീസ് സ്റ്റേഷനിൽ വരുന്നവർ ആരുമായിക്കൊള്ളട്ടെ, വാദിയോ, പ്രതിയോ, സാക്ഷിയോ, പൊതുപ്രവർത്തകരോ, ആരായാലും വേണ്ടില്ല, ആദ്യം ഒരു ചായയോ, കാപ്പിയോ, ലെമൺ ടീയോ കുടിക്കൂ എന്ന ആശയം പി.എസ് രഘുവാണ് സ്റ്റേഷൻ എസ്.എച്ച്.ഒയോട് അവതരിപ്പിക്കുന്നത്. വിശന്നു വരുന്നവർക്ക് ഫ്രിഡ്ജിൽ ബ്രഡ്, ബിസ്‌ക്കറ്റ് എന്നിവയും കരുതാമെന്നും അഭിപ്രായപ്പെട്ടു. മികച്ച ആശയമായതിനാൽ എസ്.എച്ച്.ഒ എ.വി.ടി കമ്പനിയോട് സ്റ്റേഷനിൽ ചായ നിർമ്മിക്കുന്ന മെഷീൻ വയ്ക്കാൻ കത്തെഴുതി. തുടർന്ന് അവർ മെഷീൻ സ്ഥാപിക്കുകയായിരുന്നു. സ്റ്റേഷനിൽ വരുന്നവർക്ക് ഇത് പുതിയൊരു അനുഭവമായി മാറി. ഇതിന് വേണ്ട ചെലവ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പിരിവിട്ടാണ് കണ്ടെത്തുന്നത്.
പൊതുജനങ്ങളുമായി പൊലീസ് സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്‌നാഥ് ബെഹറയുടെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കളമശ്ശേരി പൊലീസ് 'അക്ഷയപാത്രം' ഒരുക്കിയത്. സംസ്ഥാനത്ത് ഇത്തരമൊരു സൗകര്യമൊരുക്കുന്ന ആദ്യത്തെ സ്റ്റേഷനായിരുന്നു ഇത്. എന്നാൽ, മറ്റു സ്റ്റേഷനുകൾക്ക് മാതൃകയാക്കാവുന്ന പദ്ധതിയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന കാരണത്താൽ ഉന്നത ഉദ്യോഗസ്ഥർ തുരങ്കം വെക്കുകയാണെന്ന് പൊലീസുകാർ പറയുന്നു.അതിനിടയിലാണ് രഘുവിന് തിങ്കളാഴ്ച ഉച്ചയോടെ സസ്‌പെൻഷൻ ഉത്തരവ് ലഭിക്കുന്നത്.
രഘുവിന്റെ സസ്‌പെൻഷനെതിരെ പ്രതിഷേധം
നിരവധി സദ്പ്രവൃത്തികൾ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ നിസ്സാര കാര്യത്തിന് സസ്‌പെന്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ജനുവരി ആദ്യആഴ്ചയിൽ ഡിസിപി ഐശ്വര്യ ഡോങ്‌റെ ചുമതലയേറ്റതിനു പിന്നാലെ എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ മഫ്തിയിൽ എത്തിയപ്പോൾ പാറാവു നിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ വിശദീകരണം ചോദിച്ചതും തുടർന്ന് ശിക്ഷാനടപടി സ്വീകരിച്ചതും വിവാദമായിരുന്നു.
പാറാവു നിന്ന ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ല എന്നായിരുന്നു അന്ന് ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് ഐശ്വര്യ ഡോങ്‌റെ ഐപിഎസ് പറഞ്ഞത്. അന്ന് ഡിസിപി ഐശ്വര്യ ഡോങ്‌റയെ കമ്മീഷണർ താക്കീത് ചെയ്തിരുന്നു.
Stories you may Like
- താരദമ്പതികൾ പിരിഞ്ഞോ! മുംബൈ മാധ്യമങ്ങുടെ ചുടൻ ചർച്ചയുടെ യാഥാർഥ്യമെന്ത്?
- അരമണിക്കൂറല്ല, ഒരു മണിക്കൂർ വേണമെങ്കിലും ഞാൻ നിൽക്കാൻ റെഡി: ഭീമൻ രഘു മറുനാടനോട്
- ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ മണ്ടനല്ല!
- ചലച്ചിത്ര അവാർഡ് വേദിയിൽ മറ്റൊരു ചർച്ചയായി ഭീമൻ രഘുവും
- 'മൂന്നാം പിണറായി സർക്കാർ വരും, ബിജെപി രക്ഷപ്പെടില്ല': ഭീമൻ രഘു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍