ആഴക്കടൽ മത്സ്യബന്ധനത്തിൽ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറയുന്നത് പച്ചക്കള്ളം; സർക്കാറിനുള്ള അപേക്ഷയിൽ ഇഎംസിസി പറയുന്നത് മീൻപിടുത്തത്തെ കുറിച്ച്; അസൻഡിൽ വ്യവസായ വകുപ്പ് ഒപ്പു വെച്ചു; 400 ട്രോളറുകൾ നിർമ്മിക്കാനുള്ള വമ്പൻ കരാർ പിടിച്ചതിന് മുഖ്യമന്ത്രിയും കെ.എസ്ഐ.എൻ.സി എംഡി പ്രശാന്തിനെ അഭിനന്ദിച്ചു; കുറ്റപ്പെടുത്തൽ വോട്ടുബാങ്ക് നഷ്ടഭീതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച വിവാദ ഇടപാടിനു തുടക്കമിട്ടത് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മും വ്യവസായ വകുപ്പും മുഖ്യമന്ത്രിയും അടക്കം അറിഞ്ഞുകൊണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവരുന്നു. ഇഎംസിസി സർക്കാറിനെ സമീപിക്കുമ്പോൾ തന്നെ ആഴക്കടലിൽ മീൻപിടിക്കാനുള്ള പദ്ധതിയാണ് ഇതെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഇതെല്ലാം അറിഞ്ഞു കൊണ്ടായിരുന്നു സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോയതും ചർച്ചകൾ പുരോഗമിച്ചതും. പദ്ധതിയുടെ കരാറിന്റെ ഭാഗമായുള്ള ഉപകരാർ മാത്രമാണ് 400 ട്രോളറുൾ നിർമ്മിക്കുക എന്നത്. വ്യവസായവകുപ്പ്, ഉൾനാടൻ ജലഗതാഗത കോർപറേഷനെ (കെ.എസ്ഐ.എൻ.സി) എംഡി പ്രശാന്ത് ഈ കരാർ ഒപ്പിട്ടത് സർക്കാറിന്റെ എല്ലാം അനുമതിയോടും കൂടിയാണ് താനും. മാത്രമല്ല, ഇത്രയും വലിയ പദ്ധതിയുടെ നിർമ്മാണ കരാർ നേടിയതിന്റെ പേരിൽ മുഖ്യമന്ത്രി അടക്കം പ്രശാന്തിനെ അഭിനന്ദിക്കുകയുണ്ടായി. ഇക്കാര്യമെല്ലാം അറിയില്ലെന്ന് നടിച്ചാണ് കുറ്റങ്ങളെല്ലാം പ്രശാന്തിന്റെ തലയിലിട്ട് തടിയൂരാൻ സർക്കാർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിൽ വോട്ടുബാങ്ക് നഷ്ടമാകും എന്നതു തന്നെയാണ് ഇതിന് കാരണം.
സംസ്ഥാനസർക്കാരിന്റെ മത്സ്യബന്ധന നയവുമായോ ഫിഷറീസ് വകുപ്പുമായോ ഒരു ബന്ധവുമില്ലെന്നിരിക്കേയാണു കെ.എസ്ഐ.എൻ.സി. വിവാദത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടത്. ബോട്ടുകളും ചെറുകപ്പലുകളും നിർമ്മിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കെ.എസ്ഐ.എൻ.സി. അതിനായി മാത്രമാണ് ഇ.എം.സി.സിയുമായി ധാരണാപത്രം ഒപ്പുവച്ചത്. 400 ട്രോളറുകൾ നിർമ്മിക്കാനാണ് കരാർ ലഭിച്ചത്. അതിൽ മത്സ്യബന്ധനത്തേക്കുറിച്ച് പരാമർശിക്കുന്നുമില്ല. ധാരണാപത്രപ്രകാരം നിർമ്മിക്കുന്ന ട്രോളറുകൾ ഇ.എം.സി.സിക്ക് എവിടെ വേണമെങ്കിലും ഉപയോഗിക്കാം.
എന്നാൽ, ഇത്തരത്തിൽ കേരളത്തിൽ മത്സ്യബന്ധത്തിനാണ് ഇഎംസിസി എത്തിയതെന്നും അതിനായി ട്രോളറുകൾ നിർമ്മിക്കേണ്ടി വരുമെന്നും എല്ലാം അറിഞ്ഞിരുന്നത് വ്യവസായ വികസന കോർപറേഷൻ (കെ.എസ്ഐ.ഡി.സി) ആയിരുന്നു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയാണ് മുഖ്യധാരാണപത്രം ഒപ്പിട്ടതും. ഇതേക്കുറിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മക്കും വ്യക്തമായ അറിവുണ്ടായിരുന്നു. രണ്ട് തവണ ഇവർ ഫയൽ കണ്ടുവെന്നതും വ്യക്തമാണ്. മുഖ്യധാരണാ പത്രത്തിൽ പറയുന്നത് വളരെ വ്യക്തമാണ്.
കേരള സംസ്ഥാനത്തെ ആഴക്കടൽ മൽസ്യബന്ധനത്തിന്റെ ഉയർച്ചയ്ക്കും മെച്ചപ്പെടുത്തലിനും വേണ്ടിയുള്ള ഗവേഷണ, വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന വികസനസൗകര്യങ്ങൾ ലഭ്യമാക്കിയും സമയബന്ധിതമായ അനുമതികൾ നൽകിയും ആകർഷകമായ ഇൻസന്റീവുകൾ വാഗ്ദാനം ചെയ്തും വേണ്ടത്ര സഹായം നൽകുകയും സുഗമമായ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യും. മത്സ്യം ഹാർവെസ്റ്റ് ചെയ്യുമെന്നും ഇഎംസിസിയുടെ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് സാങ്കേതികമായി അനുമതി നൽകുകയാണ് കെഎസ്ഐഡിസി ചെയ്തത്.
മത്സ്യസംസ്കരണ യൂണിറ്റിനായി ഇ.എം.സി.സിക്ക് ആലപ്പുഴ പള്ളിപ്പുറത്തു സ്ഥലം നൽകിയതും കെ.എസ്ഐ.ഡി.സി തന്നെയണ്. സംസ്ഥാനസർക്കാരിന്റെ മത്സ്യബന്ധനനയം അനുസരിച്ചായിരുന്നു ഇത്. എന്നാൽ, വിവാദ ഇടപാടിന്റെ ഉത്തരവാദിത്വം നിർമ്മാണക്കമ്പനി മാത്രമായ കെ.എസ്ഐ.എൻ.സിയിൽ കെട്ടിവയ്ക്കാനാണ് നീ്ക്കം നടന്ന്ത. യു.എസ്. കമ്പനിയായ ഇ.എം.സി.സിയുമായി ധാരണാപത്രത്തിൽ ഏർപ്പെട്ടശേഷം ട്രോളർ നിർമ്മാണക്കരാറിനു വ്യവസായവകുപ്പാണു കെ.എസ്ഐ.എൻ.സിക്കു നിർദ്ദേശം നൽകിയത്. അതായത് ഇഎംസിസി എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യവസായ വകുപ്പിനും കൃത്യമായ ധാരണ ഉണ്ടായിരുന്നതായി വ്യക്തം.
സെൻട്രൽ മറൈൻ ആൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തമിഴ്നാട്ടിലെ പൂംപുഹാർ കോർപറേഷൻ, കേരള ടൂറിസം, മലബാർ-മലനാട് പ്രോജക്ട് എന്നിവയടക്കം നിരവധി സ്ഥാപനങ്ങൾക്കായി കെ.എസ്ഐ.എൻ.സി. ബോട്ടുകൾ നിർമ്മിച്ചുനൽകുന്നുണ്ട്. 2950 കോടി രൂപയുടെ ട്രോളറുകൾ നിർമ്മിക്കാൻ കെ.എസ്ഐ.ഡി.സി. വഴിയാണു യു.എസ്. കമ്പനിയുടെ കരാർ കെ.എസ്ഐ.എൻ.സിക്കു ലഭിച്ചത്. കെ.എസ്ഐ.ഡി.സി. മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം ഒപ്പുവച്ച മുഖ്യധാരണാപത്രത്തിൽ സഹകരണം നിർദ്ദേശിച്ചിട്ടുള്ള 13 സ്ഥാപനങ്ങളിൽ ഒന്നുമാത്രമാണ് കെ.എസ്ഐ.എൻ.സി. എന്നതാണു യാഥാർഥ്യം. ഇ.എം.സി.സി. മുൻകൂർ പണം നൽകിയാലേ നിർമ്മാണം ആരംഭിക്കൂവെന്നാണു വ്യവസ്ഥ.
ധാരണാപത്രം കഴിഞ്ഞ ഫെബ്രുവരി 12-നു കെ.എസ്ഐ.എൻ.സി. ബോർഡ് യോഗം അംഗീകരിച്ചു. ഇത് സ്ഥാപനത്തിനു ലഭിക്കുന്ന വലിയ അവസരമായി ബോർഡ് അംഗങ്ങൾ വിലയിരുത്തുകയും ചെയ്തു. തീരുമാനം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. ബോർഡ് തീരുമാനത്തെ സർക്കാർ അഭിനന്ദിക്കുകയും സർക്കാരിന്റെ വൻനേട്ടങ്ങളിലൊന്നായി പരസ്യപ്പെടുത്തുകയും ചെയ്തു.
അസൻഡിൽ ഒപ്പുവച്ച പദ്ധതി പ്രകാരം ഫിഷ് പ്രോസസിങ് സെന്ററിന് ഭൂമി അനുവദിച്ചതും കെഎസ്ഐഡിസിയാണ്. വ്യവസായങ്ങൾക്ക് ഭൂമി അനുവദിക്കുന്നത് കെഎസ്ഐഡിസി സ്വാഭാവിക ബിസിനസാണെന്ന് മന്ത്രി പറയുന്നതു പോലെ കെഎസ്ഐഎൻസിയുടെ സ്വാഭാവിക ബിസിനസാണ് കപ്പൽ നിർമ്മാണം എന്നതുമാണ് ഇക്കാര്യത്തിൽ പ്രശാന്ത് സ്വീകരിച്ച നിലപാട്. അസന്റ് ധാരണാപത്രത്തിലെ ചെറിയ ഭാഗം മാത്രമാണ് ട്രോളർ നിർമ്മാണം. സ്വകാര്യമേഖലയിലെ യാർഡുകളുമായി മത്സരിച്ചാണ് ഈ കരാർ പൊതുമേഖലാ സ്ഥാപനം നേടിയെടുത്തത്. 2950 കോടിയുടെ ഈ പദ്ധതി നടപ്പാക്കാൻ ഇന്ത്യൻ തീരത്തെ എല്ലാ യാർഡുകളുമായും കൈകോർക്കാനായിരുന്നു കെഎസ്ഐഎൻസിയുടെ പദ്ധതി. ഇഎംസിസിയിൽ നിന്ന് വാണിജ്യതാൽപര്യമുള്ള ഒരു ഇടപാട് സ്വീകരിക്കാൻ തീരുമാനിക്കുകയാണ് പ്രശാന്ത് ചെയ്തത്. അസന്റ് കരാറും പള്ളിപ്പുറം ഭുമി ഇടപാടും ഇഎംസിസിയെ സഹായിക്കുന്നതും അവർക്ക് അനുകൂല്യം നൽകുന്നതുമാണെങ്കിൽ കെഎസ്ഐഎൻസിയുടെ നിലപാട് വിപരീതമാണ്.
ഇഎംസിസിയിൽ നിന്നും പണം ഈടാക്കി വൻ ബിസിനസാണ് ഈ പൊതുമേഖലാ സ്ഥാപനം നേടിയത്. ഈ ഇടപാട് വിവാദമായിരുന്നില്ലെങ്കിൽ അത് ഇഎംസിസിയുടെ
ഇത്തരമൊരു വലിയ വാണിജ്യവാഗ്ദാനം സ്വീകരിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ അത് കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിട്ടായിരിക്കും ചിത്രീകരിക്കപ്പെടുകയെന്നാണ് പ്രശാന്തിന്റെ പക്ഷം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് സർക്കാറിന് മറുപടി നൽകിയെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍