ന്യുയോർക്ക് നഗരത്തേക്കാൾ വലിപ്പമുൾല ഒരു മഞ്ഞുമല വിണ്ടുകീറി നീങ്ങുന്നു; ആപത്ത് നേരിടാൻ ഒരുങ്ങി ലോകം; താപനില സ്ഥിരമായി മൈനസ്50 ന് താഴെ നിക്കാൻ തുടങ്ങിയതോടെ ഉപേക്ഷിക്കപ്പെട്ട ഒരു നഗരത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങളും വൈറൽ; ഭയപ്പെടുത്തുന്ന രണ്ട് മഞ്ഞു വാർത്തകൾ
മറുനാടൻ മലയാളി ബ്യൂറോ
കാലാവസ്ഥാ വ്യതിയാനം ലോകനാശത്തിലേക്ക് നയിക്കുമെന്ന മുറവിളി ഉയർന്നിട്ട് ഏറെക്കാലമായെങ്കിലും അതിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ലെന്നതാണ് സത്യം. ഉച്ചകോടികളും വാർഷിക സമ്മേളനങ്ങളും നടത്തി പ്രമേയം പാസ്സാക്കുന്നതിൽ ഒതുങ്ങുകയാണ് പല പരിസ്ഥിതി പ്രശ്നങ്ങളും. നഗരവത്ക്കരണം വികസനത്തിന്റെ മുഖമുദ്രയായി എടുത്തുകാട്ടി, പരിസ്ഥിതി സംരക്ഷണത്തിനായി ശബ്ദമുയർത്തുന്നവരെ വികസന വിരോധികളായി ചിത്രീകരിച്ച് ഭൂരിപക്ഷത്തെ അവർക്കെതിരെ ആക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ രണ്ട് ഭീകരമുഖങ്ങൾ നാം അറിയേണ്ടത്.
അന്റാർട്ടിക്കയിൽ നിന്നും വിണ്ടുമാറി ഒഴുകിയടുക്കുന്ന കൂറ്റൻ മഞ്ഞുമല
ന്യുയോർക്ക് നഗരത്തേക്കാൾ വലിപ്പമുള്ള ഒരു മഞ്ഞുമല അന്റാർട്ടിക്ക് ഐസ് ഷെൽഫിൽ നിന്നും വിണ്ടുമാറി വൻകരകൾക്ക് നേരെ ഒഴുകിയെത്തുകയാണ്. ബ്രിട്ടന്റെ ഹാലി റിസർച്ച് സ്റ്റേഷനു സമീപമാണ് കഴിഞ്ഞയാഴ്ച്ച ഈ വിള്ളൽ ആദ്യമായി പ്രത്യക്ഷമായത്.492 അടി കനത്തിലുള്ള ബ്രണ്ട് ഐസ് ഷെൽഫിൽ നിന്നുമാണ് 1,270 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ മഞ്ഞുപാളി അടരുവാൻ തുടങ്ങിയത്. ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവ്വേയാണ് ഇക്കാര്യം പുറത്തുവിട്ടത് അന്റാർട്ടിക്കയുടെ വെഢെൽ സീ സെക്ഷനിലെ ഷെൽഫിൽ വലിയ വിള്ളലുകൾ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ട് ഒരു പതിറ്റാണ്ടിനു ശേഷമാണ് ഈ വാർത്ത പുറത്തുവരുന്നത്.
2017 മുതൽ ഇവിടെ ബി എ എസിന്റെ ഒരു ഗവേഷണകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അവരുടെ അഭിപ്രായപ്രകാരം കാൽവിങ് എന്ന ഈ പ്രക്രിയ ആദ്യം ആരംഭിച്ചത് 2020 നവംബറിലാണ്. നോർത്ത് റിഫ്റ്റ് എന്ന് വിളിക്കുന്ന ഒരു പ്രധാനഭാഗം അന്ന് അടർന്നു മാറിയിരുന്നു. ജനുവരിയിൽ പ്രതിദിനം ഏകദേശം ഒരു കിലോമീറ്ററോളം ഇത് വടക്ക് കിഴക്ക് ദിശയിലേക്ക് തള്ളപ്പെട്ടിരുന്നു. ഇതിന്റെ ഫലമായ ഒരു മഞ്ഞുമല രൂപപ്പെടുകയും ഫെബ്രുവരി 26 ന് ഇത് ബാക്കിയുള്ള ഐസ്ഷെൽഫിൽ നിന്നും അടർന്ന് മാറുകയുംചെയ്തു.
ഇതിന്റെ ചലനം ഗവേഷണകേന്ദ്രത്തിന്റെ ആസ്ഥാനമായ കേംബ്രിഡ്ജിനെ അറിയിക്കുന്നുണ്ട്. മാത്രമല്ല, അവിടെ ശാസ്ത്രജ്ഞന്മാർ, ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഇതിനെ നിരീക്ഷിക്കുന്നുമുണ്ട്. 306 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ന്യുയോർക്ക് നഗരത്തേക്കാൾ വലുതാണ് 490 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഈ മഞ്ഞുമല. ബ്രണ്ട് ഐസ് ഷെൽഫിൽ ഉണ്ടായ വിള്ളൽ കഴിഞ്ഞ 35 വർഷങ്ങളായി വ്യത്യാസപ്പെടാതെ ഇരിക്കുകയായിരുന്നു എന്നാണ് നാസ പറഞ്ഞത്. പിന്നീട് അടുത്തകാലത്താണ് ഇത് വിപുലപ്പെടാൻ ആരംഭിച്ചത്.
വരുന്ന ആഴ്ച്ചകളിലും മാസങ്ങളിലുമായി ഇത് അന്റാർട്ടിക്കിൽ നിന്നും ഒഴുകി അകലാം എന്നും അല്ലെങ്കിൽ അവിടെ തന്നെ കറങ്ങി നടക്കാം എന്നുമാണ് കേംബ്രിഡ്ജ് ആസ്ഥാനത്തെ ശാസ്ത്രജ്ഞന്മാർ പറയുന്നത്. ഇത് മുൻകൂട്ടി കണ്ടാണ് വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ് അന്റാർട്ടിക് സർവ്വേയുടെ ഹാലി ഗവേഷണകേന്ദ്രം മാറ്റി സ്ഥാപിച്ചതെന്നും ശാസ്ത്രജ്ഞർ പറയുന്നു. അന്റാർട്ടിക്കിൽ നിന്നും അടര്‍ന്നു മാറിയിട്ടുള്ള ഏറ്റവും വലിയ മഞ്ഞുപാളി പക്ഷെ ഇതല്ല. എന്നാൽ, അന്റാർട്ടിക്ക നിരീക്ഷണവിധേയമായ 1915 മുതൽ ബ്രണ്ട് ഐസ് ഷെല്‍ഫിൽ നിന്നും അടർന്നുമാറുന്ന ഏറ്റവും വലിയ പാളിയാണിത്.
ഇതിനു മുൻപ് 2017-ൽ ലാർസൻ സി ഷെല്‍ഫിന്റെ 12 ശതമാനത്തോളം ഭാഗം അടർന്നുമാറിയിരുന്നു. എ 68 എന്ന് നാമകരണം ചെയ്ത ആ പാളിക്ക് ഏകദേശം 2,300 ചതുരശ്ര മൈൽ വിസ്തീർണ്ണമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ, പെൻഗ്വിനുകൾക്കും സീൽ മത്സ്യങ്ങൾക്കും വൻ തോതിൽ ഭീഷണിയുയർത്തിയിരുന്ന ഒരു ട്രില്യൺ ടൺ ഭാരമുള്ള ഒരു മഞ്ഞുമല സൗത്ത് ജോർജ്ജിയയിൽ തകർത്തുകളഞ്ഞിരുന്നു. ഇതുവരെ ഇത്തരത്തിൽ അടര്‍ന്നു മാറിയതിൽ ഏറ്റവും വലിയ മഞ്ഞുപാളി 4,200 ചതുരശ്രമൈൽ വിസ്തീർണ്ണമുള്ള ബി-15 ആണ്. റോസ്സ് ഐസ് ഷീൽഡിൽ നിന്നും 2000-ൽ അടർന്നുമാറിയ ഈ പാളി പിന്നീട് 2005 ആയപ്പോഴേക്കും പല ചെറു കഷണങ്ങളായി വിഭജിക്കപ്പെട്ടു.
കടുത്ത തണുപ്പിൽ മനുഷ്യൻ കൈയൊഴിഞ്ഞ് പ്രേതനഗരമായി മാറിയ റഷ്യയിൽ വോർകുട നഗരം
കൽക്കരി ഖനികൾക്ക് പ്രസിദ്ധമാണ് റഷ്യയിലെ സെമെന്റ്നോസാവോഡ്സ്കി മേഖലയിലുള്ള വോർകുടയും പരിസർങ്ങളും. അതുകൊണ്ടു തന്നെ ഒരു വ്യവസായിക നഗരമായി വളർന്നുവന്ന ഒന്നുകൂടിയായിരുന്നു വോർകുട ഒരുകാലത്ത്. ഈ കല്‍ക്കരി ഖനികളിൽ നിന്നും 17കിലോമീറ്റർ മാത്രം അകലെയുള്ള നഗരത്തിലെ പ്രധാന ആവാസമേഖല ഇന്ന് തീർത്തും വിജനമാണ്. തണുപ്പ് കാലത്ത് മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടത്തെ താപനില.
അവിടത്തെ ആവാസകേന്ദ്രങ്ങളിലെ മഞ്ഞുമൂടിയ കെട്ടിടത്തിന്റെയും ഗൃഹോപകരണങ്ങളുടെയുമൊക്കെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കെട്ടിടങ്ങളുടെ മേൽക്കൂരയിലും ജനലുകളിലുമൊക്കെ മഞ്ഞുകട്ടകളാണ്. അതിനൊപ്പം തന്നെ മഞ്ഞുവീഴ്ച്ചയിൽ മുങ്ങിപ്പോയ ലോറികളുടെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.
കടുത്ത തണുപ്പ് ഒരു തുടർക്കഥയായപ്പോൾ 2013 ൽ ഇവിടെനിന്നും ജനങ്ങൾ വിട്ടുപോകാൻ ആരംഭിച്ചു. ചെറിയ തണുപ്പുള്ള വേനലും കൊടുംതണുപ്പുള്ള ശൈത്യകാലവുമായി കാലാവസ്ഥ വിഭജിക്കപ്പെട്ടുകിടക്കുന്ന ഈ നഗരം യൂറോപ്പിന്റെ ഏറ്റവും കിഴക്കേ അറ്റത്തുള്ള നഗരമാണ്. മാത്രമല്ല, യൂറോപ്പിലെ ഏറ്റവും തണുപ്പേറിയ നഗരവും. സ്റ്റാലിൻ സ്ഥാപിച്ച കുപ്രസിദ്ധമായ ഗുലാഗ് പ്രിസൺ ക്യാമ്പ് ഒരുകാലത്ത് ഈ നഗരത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
എഴുപതിനായിരത്തിലധികം ജനങ്ങൾ താമസിച്ചിരുന്ന ഈ നഗരം ഇന്ന് തണുത്തുവിറച്ച്, അക്ഷരാർത്ഥത്തിൽ ഒരു ശ്മശാനമായി മാറിയിരിക്കുകയാണ്. ഒരുകാലത്ത് സജീവമായിരുന്ന തെരുവോര ചന്തകളും, ഖനിതൊഴിലാളികളുടെ പാർപ്പിടങ്ങളുമെല്ലാം മഞ്ഞുമൂടിക്കിടക്കുന്നു. കാലാവസ്ഥാ വ്യതിയാനം വരുത്തിവച്ച മറ്റൊരു ദുരന്തത്തിന്റെ ബാക്കിപത്രം പോലെ എങ്ങും മരണതുല്യമായ മൂകത മാത്രം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍