തോമസ് ചാണ്ടിയുടെ ഭാര്യ അനിയനും വേണ്ടി കത്തുകൊടുത്തത് വെറുതയായി; കുട്ടനാട് ഏറ്റെടുത്ത് പകരം ഒരു സീറ്റ് സഹിതം എൻസിപിക്ക് മൂന്ന് സീറ്റ്; യുഡിഎഫ് വിട്ടെത്തിയ എൽജെഡിയുടെ സീറ്റ് ഏഴിൽ നിന്നും നാലായി; ജെഡിയുവിനും നാല് സീറ്റ് മാത്രം; ജോസ് കെ മാണിക്ക് വേണ്ടി ചെറിയ കക്ഷികളെ അരിഞ്ഞ് സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് കെ മാണിയും എൽജെഡിയും ഇടതുപക്ഷത്തെ പുതു പാർട്ടികളാണ്. രണ്ടു പേർക്കും സീറ്റ് കൊടുക്കണം. ഇതിന് സിപിഎം മാത്രമല്ല എല്ലാ ഘടകകക്ഷികളും വിട്ടു വീഴ്ച ചെയ്യണം. ഇതിൽ ഏറ്റവും നഷ്ടം എൻസിപിക്കാണ്. പാലാ എന്ന സിറ്റിങ് സീറ്റ് നഷ്ടമായി. ഇനി അവർക്ക് കുട്ടനാടും പോകും. തോമസ് ചാണ്ടിയെന്ന നേതാവിന്റെ ഉറച്ച മണ്ഡലമായിരുന്നു കുട്ടനാട്. തോമസ് ചാണ്ടിയുടെ മരണത്തിന് ശേഷം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴും എൻസിപിക്ക് നൽകിയ സീറ്റ്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാർത്ഥിയാകുമെന്നും അന്ന് പ്രചരണം വന്നു. കോവിഡു കാലത്ത് പക്ഷേ ഉപതെരഞ്ഞെടുപ്പ് നടന്നില്ല.
തോമസ് ചാണ്ടിയുടെ ഭാര്യ അന്ന് മുഖ്യമന്ത്രിക്ക് സഹോദരന് സീറ്റ് നൽകണമെന്ന് കത്ത് നൽകിയിരുന്നു. എൻസിപിയിലെ ഭിന്നതകൾ മനസ്സിലാക്കിയായിരുന്നു അത്. എന്നാൽ ആ കത്ത് തെരഞ്ഞെടുപ്പ് കാലത്ത് അപ്രസക്തമാകുകയാണ്. ഇടതുപക്ഷത്തെ സീറ്റ് വിഭജനം തോമസ് ചാണ്ടിയുടെ കുടുംബത്തെ നിരാശരാക്കും. തോമസ് കെ തോമസും മാണി സി കാപ്പന്റെ വഴിയെ യുഡിഎഫിൽ എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. യുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ച എൽജെഡിക്കും നഷ്ടക്കണക്കാണ്. നാലു സീറ്റ് മാത്രമേ അവർക്ക് ഇത്തവണ സിപിഎം നൽകൂ.
എൽഡിഎഫ് സീറ്റ് വിഭജനത്തിൽ ജനതാദളിനും (എസ്) എൽജെഡിക്കും 4 വീതം സീറ്റ് കൊടുക്കാനാണ് ധാരണ. കോവളം, തിരുവല്ല, ചിറ്റൂർ, അങ്കമാലി സീറ്റുകൾ ജനതാദളിനും (എസ്) വടകര, കൂത്തുപറമ്പ്, കൽപറ്റ സീറ്റുകൾ എൽജെഡിക്കും കിട്ടും. തെക്കൻ കേരളത്തിൽ ഒരു സീറ്റ് കൂടി എൽജെഡിക്കു കിട്ടും. ഏതെന്നു തീരുമാനമായില്ല. എൻസിപിക്കു 3 സീറ്റ് ലഭിക്കും. കോട്ടയ്ക്കൽ ഉറപ്പു നൽകി. മന്ത്രി എ.കെ. ശശീന്ദ്രന്റെ സിറ്റിങ് സീറ്റായ എലത്തൂർ, തോമസ് ചാണ്ടി ജയിച്ച കുട്ടനാട് എന്നിവയിലൊന്നു നൽകാമെന്നും സിപിഎം അറിയിച്ചു. കുട്ടനാട് സിപിഎം ഏറ്റെടുക്കാൻ ഇതോടെ സാധ്യതയേറി.
എലത്തൂരിലും സിപിഎമ്മിന് കണ്ണുണ്ട്. എന്നാൽ പിളരാൻ മാണി സി കാപ്പൻ മുന്നിട്ടിറങ്ങിയപ്പോൾ എൻസിപിയെ ഇടതു പക്ഷത്ത് ഉറപ്പിച്ച് നിർത്തിയത് മന്ത്രി എകെ ശശീന്ദ്രനാണ്. ഈ പരിഗണനയിൽ എലത്തൂർ ശശീന്ദ്രന് കൊടുക്കാമെന്ന് സിപിഎം പറയുന്നു. എന്നാൽ ശശീന്ദ്രനെ എൻസിപി സ്ഥാനാർത്ഥി ആക്കിയില്ലെങ്കിൽ ഇതും സിപിഎം ഏറ്റെടുക്കും. എൻസിപിക്ക് ജയസാധ്യതയുള്ള സീറ്റ് കൊടുക്കുന്നതിൽ സിപിഎമ്മിന് താൽപ്പര്യമില്ലെന്നതാണ് വസ്തുത. അങ്ങനെ എങ്കിൽ എൻസിപി ഇനിയും യുഡിഎഫിൽ എത്താൻ സാധ്യതയുണ്ട്. മാണി സി കാപ്പൻ ഇതിനുള്ള ചർച്ച തുടരുന്നതായാണ് സൂചന.
എൽഡിഎഫിന്റെ ഭാഗമായ 2 ജനതാദളുകളും നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ലയിക്കണമെന്ന സിപിഎം നിർദ്ദേശം നടക്കില്ലെന്ന് ഉറപ്പായി സാഹചര്യത്തിലാണ് രണ്ട് കൂട്ടർക്കും നാല് സീറ്റ് വീതം കൊടുക്കുന്നത്. 2 വർഷത്തോളം നീണ്ട ലയനചർച്ചകൾ അലസിപ്പിരിഞ്ഞതിനു പരസ്പരം പഴിചാരുകയാണ് ജനതാദൾ (എസ്), എൽജെഡി നേതാക്കൾ. ലയിച്ചാൽ 8 സീറ്റ് നൽകാമെന്നറിയിച്ച എൽഡിഎഫ് നേതൃത്വം ഇരു പാർട്ടികൾക്കും 4 വീതം സീറ്റുകൾ നൽകും. ഇങ്ങനെ എൽജെഡിക്ക് വലിയ നഷ്ടമാണ് സീറ്റുകളിൽ ഉണ്ടാകുന്നത്. പിളരും തോറും വളരുമെന്ന കേരളാ രാഷ്ട്രീയത്തിലെ മാണി മുദ്രാവാക്യം ഇവിടെ തകരുകയാണ്.
ജനതാദൾ (എസ്) കേന്ദ്രനേതൃത്വത്തിന് ബിജെപിയോടുള്ള അടുപ്പമാണ് ലയനത്തിൽ നിന്നു പിന്മാറാൻ കാരണമെന്നു എൽജെഡി നേതാക്കൾ പറയുന്നു. എന്നാൽ, എൽജെഡിയുടെ രണ്ടാം നിര നേതാക്കളുടെ സ്ഥാനമോഹമാണ് ലയനത്തിനു തടസ്സമെന്ന് ജനതാദൾ എസ് ആരോപിച്ചു. ജനതാദളിന്റെ സംസ്ഥാന നേതാക്കളോട് അകൽച്ചയില്ലെന്നും അവർക്കു വേണമെങ്കിൽ എൽജെഡിയിൽ ലയിക്കാമെന്നുമാണ് എൽജെഡി സംസ്ഥാന നേതൃത്വത്തിന്റെ വാഗ്ദാനം. എന്നാൽ പുഴ കടലിലാണു ചേരുക, കടൽ പുഴയിൽ അല്ലെന്നാണു മന്ത്രി കെ.കൃഷ്ണൻകുട്ടി ഇതിനു മറുപടി നൽകിയത്. ഇതോടെ ചർച്ച വഴിമുട്ടി.
ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ലയനചർച്ചകൾ തുടങ്ങിയത്. 2020 ഫെബ്രുവരിയിൽ ദൾ (എസ്) ദേശീയ നേതൃത്വം ലയനത്തിന് അനുമതി നൽകി. ഇരുപാർട്ടികളും ഉപസമിതികളെ നിയോഗിച്ചു. എന്നാൽ, പദവികളിലുടക്കി ലയനനീക്കങ്ങൾ നിലച്ചു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ലയിക്കണമെന്ന് സിപിഎം അന്ത്യശാസനം നൽകി. രണ്ടായി തുടർന്നാൽ കൂടുതൽ സീറ്റുകൾ നൽകേണ്ടിവരുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നിർദ്ദേശം. ജെഡിഎസിന് കഴിഞ്ഞ തവണ നൽകിയത് 5 സീറ്റാണ്. ഇത്തവണ അവർക്ക് ഒരു സീറ്റ് കുറഞ്ഞു. അങ്ങനെ നഷ്ടം അവർക്കുമുണ്ടായി. സിപിഎമ്മിനോട് ശബ്ദം ഉയർത്താൻ കഴിയുന്ന നേതാവില്ലാത്തതാണ് രണ്ട് പാർട്ടികൾക്കും വിനയായത്.
യുഡിഎഫിൽ ആർഎസ്പിയുടെ 3 സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. ഇരവിപുരത്തു മുൻ മന്ത്രി ബാബു ദിവാകരനും ചവറയിൽ മുൻ മന്ത്രി ഷിബു ബേബി ജോണും കുന്നത്തൂരിൽ ഉല്ലാസ് കോവൂരും മത്സരിക്കും. ചെറുകക്ഷികളിൽ മാണി സി. കാപ്പന്റെ നാഷനലിസ്റ്റ് കോൺഗ്രസ് കേരളയ്ക്ക് (എൻസികെ) രണ്ടും കേരള കോൺഗ്രസ് (ജേക്കബ്), ഫോർവേഡ് ബ്ലോക്, ഭാരതീയ ജനതാദൾ എന്നിവയ്ക്ക് യുഡിഎഫിൽ ഒന്നുവീതവും സീറ്റുകൾ ലഭിക്കും.
മുസ്ലിം ലീഗും കേരള കോൺഗ്രസുമായും (ജോസഫ്) അന്തിമ ധാരണയായില്ല. ഇന്നും ചർച്ച തുടരും. നാളത്തെ യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമാകും
Stories you may Like
- മണിമല വാഹനാപകടം; മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി
- ജോസ് കെ മാണിയുടെ മകന് വേണ്ടി ആ കുടുംബവും പ്രാർത്ഥിക്കുമ്പോൾ
- ആ കുഞ്ഞിനും വിഷമം ഉണ്ടാകരുതെന്ന് മണിമലയിലെ അമ്മ
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍