കേരളാ ടീമിനെ തെരഞ്ഞെടുക്കുന്നത് യോഗ്യത ഇല്ലാത്തവർ; ബൈലോയിൽ പറയുന്ന കളി മികവുള്ളവരുടെ സേവനം ഉപയോഗിക്കുന്നത് പോണ്ടിച്ചേരിയും! കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതുമില്ല; കേരളാ ക്രിക്കറ്റിനെ നേർവഴിയിൽ എത്തിക്കാൻ പട നയിച്ച് മുൻ ക്യാപ്ടൻ ഒകെ രാംദാസ്; ലോധാ നിർദ്ദേശങ്ങളിലെ അട്ടിമറി ഹൈക്കോടതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാക്രിക്കറ്റ് അസ്സോസ്സിയേഷനിലെ കെടുകാര്യസ്ഥതയും ഭരണഘടനാലംഘനങ്ങളും ചൂണ്ടിക്കാട്ടി ചില മുൻ കാല കളിക്കാർ ചേർന്ന് കേരളാക്രിക്കറ്റ് അസ്സോസ്സിയേഷനെതിരെ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. പരാതികളിൽ ഏഴു ദിവസത്തിനകം മറുപടി കൊടുക്കാൻ കെ സി എയോട് കോടതി ആവശ്യപ്പെട്ടു. ഈ ഹർജി കുടുക്കായി മാറാനും സാധ്യത ഏറെയാണ്. ഈ ഹർജി പിൻവലിപ്പിക്കാൻ ചില ഇടപെടലുകൾ കെസിഎ നടത്തിയിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. ഇതിനു പിന്നാലെയാണ് ഹർജി ഹൈക്കോടതി പരിഗണിക്കാനും തീരുമാനിച്ചത്. ഇത് കെ സി എയ്ക്ക് വലിയ തിരിച്ചടിയുമാകും.
സ്ഥലം വിൽപ്പന, വലിയ കോൺ ട്രാക്ടുകൾ തുടങ്ങി വലിയ വിലയുള്ള പദ്ധതികൾ ഉൾപ്പടെയുള്ള നയപരമായ തീരുമാനങ്ങൾ അപെക്സ് കൗൺസിലിൽ ആലോചിക്കാതെ നേരിട്ട് കെ സി എ ജനറൽ ബോഡി വിളിച്ച് വളരെ എളുപ്പത്തിൽ പാസാക്കിയെടുക്കുകയാണ് പതിവ്. ബി സി സി ഐയുടെ ഭരണഘടനയിൽ നിന്നും വിരുദ്ധമായി കെ സി എ യുടെ അക്കൗണ്ട്സുകൾ മാനേജ് ചെയ്യുന്നത് സെക്രട്ടറിയും ട്രഷററും സി എഫ് ഒ യും കൂടിയാണ്. അത്തരം തീരുമാനങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നു.
കെ സി എ ബൈലൊ യിലെ ഖണ്ഡിക 26 പ്രാകാരം സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ യോഗ്യത വ്യക്തമായി നിർവ്വചിച്ചിട്ടുണ്ട്. അതുപ്രാകാരം 30 ഫസ്റ്റ്ക്ലാസ് മൽസരങ്ങൾ അല്ലെങ്കിൽ 20 ഏകദിനമോ ടി 20 മൽസരങ്ങളോ കളിച്ച മുൻ കളിക്കാരാവണം സെലക്ടർമാർ. കളിയുടെ നിലവാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ യതൊരു യോഗ്യതയും ഇല്ലാത്ത അംഗങ്ങൾ 2015 മുതൽ ഭരണഘടനയക്ക് വിരുദ്ധമായി തൽസ്ഥാനത്ത് തുടർന്നു വരുന്നു. എന്നാൽ ഈ യോഗ്യതയുള്ള മുൻ കളിക്കാരുടെ സേവനം പോണ്ടിച്ചേരി പോലുള്ള സംസ്ഥാനങ്ങൾ ഭംഗിയായി ഉപയോഗിച്ച് വരുന്നുമുണ്ട്. ടൂർ, ഫിക്ചർ ടെക്നിക്കൽ കമ്മിറ്റി ഇതുവരെ ചേർന്നില്ലെന്നും ആരോപണമുണ്ട്.
ചില ജില്ലാ അസ്സോസ്സിയേഷനുകളിൽ കാലങ്ങളായി ഒരേ പോസ്റ്റുകളിൽ ഇരുക്കുന്നവരുണ്ട്. കെ സി എ ഭരണഘടന അനുസരിച്ച് 14 ജില്ലാ അസ്സോസ്സിയേഷനുകളാണ് അവരുടെ അംഗങ്ങൾ എന്നിരിക്കെ 42 പേരടങ്ങുന്ന ഒരു ജനറൽ ബോഡി വിളിച്ചു ചേർത്ത് ഡിഎ യും ടി എ യും വിതരണം ചെയ്തുകൊണ്ടിരിക്കുന്നതും നിയമവിരുദ്ധമാണ്. മുൻ കളിക്കാരായ ഒ.കെ രാംദാസ് , പി ടി ഗോഡ്വിൻ, പി വി മണികണ്ഠൻ, എസ് ആർ ശ്രീകല, പത്മ എന്നിവരാണ് പരാതിക്കാർ . രജ്ഞി ട്രോഫി മുൻ ക്യാപ്ടനാണ് രാംദാസ്. ബിസിസിഐ മാച്ച് റഫറിയും ആയിരുന്നു.
കളിക്കാരായ പരാതിക്കാർ കെ സി എ യുടെ ഭരണ നിർവ്വഹണത്തിൽ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ്. എന്നാൽ ലോധ കമ്മിറ്റി നിർദ്ദേശിച്ച നല്ല വശങ്ങൾ അപ്പാടെ തകിടം മറിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇന്ന് നടക്കുന്നത്. ഇന്നത്തെ സ്ഥിതിവിശേഷം കണ്ട് നിവൃത്തിയില്ലാതെയാണ് കോടതിയെ സമീപിക്കുന്നതെന്നും കളിക്കാർ പറയുന്നു.
പരാതിക്കാർ വളരെ കൃത്യതയോടെ കോടതിയിൽ ബോധിപ്പിച്ച പ്രധാന ആവശ്യങ്ങൾ.
1. സി ഇ ഓ നിയമനം:
കെ സി എ ഭരണഘടന യിലെ 23 മത് ഖണ്ഡിക പ്രകാരം കെ സി എ യുടെ ദൈനംദിന പ്രവർത്തനങ്ങൾ മാനേജ് ചെയ്യാൻ ഒരു മാനേജ്മെന്റ് വിദഗ്ദനെ അപെക്സ് കൗൺസിൽ നിയമിക്കണമെന്ന നിബന്ധന കാറ്റിൽ പറത്തി, അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടു പോവുകയാണ്. അതു വഴി കെ സി എയുടെ ദൈനം ദിന പ്രവർത്തനങ്ങൾ കളിക്കാരോ ഒരു മാനേജ്മെന്റ് വിദഗ്ദരോ അല്ലാത്ത ചില വ്യക്തികൾ കൈകാര്യം ചെയ്ത് വരികയാണ്.
2. അപെക്സ് കൗൺസിൽ പ്രവർത്തനത്തിലെ അപാകതകൾ:
കെ സി എ ഭരണഘടന ഖണ്ഡിക 14 - 15 പ്രകാരം കെ സി എ യുടെ ഭരണ നിർവ്വഹണം നടത്തേണ്ട പ്രാഥമിക ഉത്തരവാദിത്വം അപെക്സ് കൗൺസിലിൽ നിക്ഷിപ്തമാണെന്നിരിക്കെ, കെ സി എ ഭരണ നിർവ്വഹണത്തിന് ജനറൽ ബോഡിയെ ആശയിച്ചു വരികയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ അപെക്സ് കൗൺസിൽ ആകെ 3 തവണയാണ് കൂടിയിട്ടുള്ളത് എന്നതു മാത്രം മതി ഈ ഭരണഘടനാലംഘനത്തിന്റെ ചിത്രം മനസ്സിലാവാൻ. ഭരണഘടന നിഷ്ക്കർഷിക്കുന്നതിനു വിരുദ്ധമായി, രണ്ടു അപെക്സ് കൗൺസിൽ യോഗങ്ങൾക്കിടെ പത്തു മാസം വരെ ഇടവേളയുണ്ടായിട്ടുണ്ട്. മൊത്തം 9 അംഗങ്ങൾ ഉള്ള അപെക്സ് കൗൺസിലിൽ മൂന്നു പേർ സ്വതന്ത്രരായി തെരഞ്ഞെടുക്കപ്പെട്ടവരായതു കൊണ്ട് തന്നെ അവരുമായി കൂടിയാലോചിക്കാൻ പോലും നിൽക്കാതെ ഭരണപരമായ കാര്യങ്ങൾക്ക് ജനറൽ ബോഡി വിളിച്ചുകൂട്ടുകയെന്നത് പതിവാക്കിയിരിക്കുകയാണ്. മേൽപ്പറഞ്ഞ മൂന്നു പേരിൽ രണ്ടു പേർ ഇന്ത്യൻ ക്രിക്കറ്റ് കൗൺസിൽ വഴി തെരഞ്ഞെടുക്കപ്പെട്ടവരും ഒരാൾ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്നു നിയമിതനായ ആളുമാണ്. സ്വതന്ത്രമായി തെരഞ്ഞെടുക്കപ്പെട്ടവരിനിന്നും നേരിടേണ്ടി വരുന്ന എതിർപ്പുകളെയും സ്വതന്ത്ര ചിന്തകളെയും മറികടക്കാൻ വേണ്ടിയാണ് കെ സി എ ജനറൽ ബോഡിയെ ആശ്രയിച്ചു വരുന്നത് എന്നതാണ് സത്യം. കളിക്കാരുടെ പ്രതിനിധികളെ വരുതിയിൽ കൊണ്ടു വരുന്നതിനായി കെ സി എ സെക്രട്ടറി നേരിട്ട് അവർക്കെതിരെ, ഇന്ത്യൻ ക്രിക്കറ്റ് അസ്സോസ്സിയേഷനിലേക്ക് അയച്ച സന്ദേശങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കളിക്കാരുടെ പ്രതിനിധികൾ, കെ സി എ യുടെ ഭരണകാര്യങ്ങളിൽ ഇടപെടുന്നതായി പരാതിപ്പെടുന്നുണ്ട്. ഭരണനിർവ്വഹണനത്തിന്റെ പ്രാഥമിക അധികാരം അപെക്സ് കൗൺസിലിൽ ഭരണഘടനാപരമായി നിലനിൽക്കെ തന്നെയാണ് ഈ പരാതികൾ എന്നത് വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണുണ്ടാക്കിയിട്ടുള്ളത്.
3. സംശയകരമായ ചില വൻ കച്ചവടങ്ങൾ:
സ്ഥലം വിൽപ്പന, വലിയ കോൺ ട്രാക്ടുകൾ തുടങ്ങി വലിയ വിലയുള്ള പദ്ധതികൾ ഉൾപ്പടെയുള്ള നയപരമായ തീരുമാനങ്ങൾ അപെക്സ് കൗൺസിലിൽ ആലോചിക്കാതെ നേരിട്ട് കെ സി എ ജനറൽ ബോഡി വിളിച്ച് വളരെ എളുപ്പത്തിൽ പാസാക്കിയെടുക്കുകയാണ് പതിവ്. ബി സി സി ഐയുടെ ഭരണഘടനയിൽ നിന്നും വിരുദ്ധമായി കെ സി എ യുടെ അക്കൗണ്ട്സുകൾ മാനേജ് ചെയ്യുന്നത് സെക്രട്ടറിയും ട്രഷററും സി എഫ് ഒ യും കൂടിയാണ്. അത്തരം തീരുമാനങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്ന് കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
4. കഴിഞ്ഞ നാലുവർഷമായി ഓഡിറ്റ് ചെയ്യാത്ത കെ സി എ അക്കൗണ്ട്സുകൾ:
കടുത്ത ഭരണഘടനാലംഘനത്തിനു ഉത്തമദൃഷ്ടാന്തമായി കഴിഞ്ഞ നാലുവർഷമായി അതായത് 2017 നു ശേഷം, കെ സി എ യുടെ കണക്കുകൾ ഓഡിറ്റ് ചെയ്ത് ജനറൽ ബോഡിയിൽ അവതരിപ്പിച്ച് പാസാക്കിയെടുത്തിട്ടില്ല.! ഭരണഘടനയുടെ മുപ്പത്താറാം ഖണ്ഡികയുടെ നഗ്നമായ ലംഘനത്തെ നിസ്സാരമായി കാണാനാവില്ല. കളിയുമായി സംബന്ധിക്കുന്നതും കളിക്കാരുടെ ടൂറുമായി സംബന്ധിക്കുന്ന കണക്കുകൾ വലിയ പ്രാധാന്യം അർഹിക്കുന്നതാണ്.
5. സുതാര്യതയുടെ ലംഘനം:
ഭരണഘടനയുടെ 37 ഖണ്ഡിക പ്രകാരം സുതാര്യതയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ജ.ലോധാകമ്മിറ്റിയുടെ മോഡൽ ബൈലോയ്ക്ക് വിരുദ്ധമായി 44 a ഖണ്ഡിക പ്രകാരം കെ സി എ യുടെ ബൈ ലോയിൽ മാത്രം സീക്രസിക്കായി, സൗകര്യാർത്ഥം ഒരു ഖണ്ഡിക എഴുതിചേർത്തു. എന്നാൽ സുതാര്യതയ്ക്ക് വേണ്ടിയുള്ള ഖണ്ഡിക 3(d)(b)(ix) അനുസരിക്കാതെ പോയാൽ ബി സി സി ഐ ക്ക് വേണമെങ്കിൽ കെ സി എ യ്ക്കുള്ള ഗ്രാന്റ് നിഷേധിക്കാനും ബൈലോ അനുശാസിക്കുന്നുണ്ട്. അതുകൊണ്ട് സുതാര്യത ഉറപ്പു വരുത്തുന്ന കാര്യത്തിൽ ബി സി സി ഐയുടെ ഇടപെടലുണ്ടാവണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
6. സെലക്ഷൻ കമ്മിറ്റിയിലെ അർഹതയില്ലാത്തവർ
കെ സി എ ബൈലൊ യിലെ ഖണ്ഡിക 26 പ്രാകാരം സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ യോഗ്യത വ്യക്തമായി നിർവ്വചിച്ചിട്ടുണ്ട്. അതുപ്രാകാരം 30 ഫസ്റ്റ്ക്ലാസ് മൽസരങ്ങൾ അല്ലെങ്കിൽ 20 ഏകദിനമോ ടി 20 മൽസരങ്ങളോ കളിച്ച മുൻ കളിക്കാരാവണം സെലക്ടർമാർ. കളിയുടെ നിലവാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ യതൊരു യോഗ്യതയും ഇല്ലാത്ത അംഗങ്ങൾ 2015 മുതൽ ഭരണഘടനയ്ക് വിരുദ്ധമായി തൽസ്ഥാനത്ത് തുടർന്നു വരുന്നു. എന്നാൽ ഈ യോഗ്യതയുള്ള മുൻ കളിക്കാരുടെ സേവനം പോണ്ടിച്ചേരി പോലുള്ള സംസ്ഥാനങ്ങൾ ഭംഗിയായി ഉപയോഗിച്ച് വരുന്നുമുണ്ട്
ടൂർ, ഫിക്ചർ ടെക്നിക്കൽ കമ്മിറ്റിയിലെ ചെയർമാനാണ് രണ്ടാം പരാതിക്കാരൻ എന്നിരിക്കെ, ഇതുവരെ അങ്ങനെയൊരു കമ്മിറ്റി കൂടിയിട്ടില്ലെന്നും പരാതിയിൽ സാക്ഷ്യപ്പെടുത്തുന്നു.
7. ബൈലോയിലെ അപാകതകൾ
ബി സി സി ഐ യുടെ മുൻ സി ഒ എ അംഗീകരിച്ച കെ സി എ സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ ബി സി സി ഐ യുടെ ഭരണഘടന പൂർണ്ണമായും അംഗീകരിച്ചു കൊണ്ടാണ് കെ സി എ യുടെ പുതിയ ഭരണഘടന രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നും പറയുന്നു. എന്നാൽ ബോധപൂർവ്വമായ പല മാറ്റങ്ങളും വരുത്തിയാണ് കെ സി എ ബൈലോ പുനർ നിർവ്വചിച്ചിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
8. ഓംബുഡ്സ് മാൻ നിയമനം:
ബൈലോയുടെ ഖണ്ഡിക 40 പ്രകാരം സുതാര്യമായും പക്ഷപാത രഹിതവുമായി പരാതികൾ പരിഹരിക്കുവാനായി നിയമിതനായ ഓംബുഡ്സ് മാന് ലഭിക്കുന്ന പരാതികൾ കെ സി എ സെക്രട്ടറിയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ കൈമാറുകയുള്ളൂ എന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ഒറ്റരാത്രി കൊണ്ട് മുൻ ഓംബുഡ്സ് മാനായിരുന്ന ജ. രാം കുമറിനെ നീക്കം ചെയ്തതും തുടർന്ന് അദ്ദേഹം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതും കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കെ സി എ യ്ക്ക് എതിരായ പരാതി ഓംബുഡ്സ് മാനു നേരിട്ട് നൽകാതെ സെക്രട്ടറിയുടെ പരിശോധനയ്ക്കും പരിഗണനയ്ക്കും ശേഷം മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനം നീതീകരിക്കാനാവാത്തതാണ്.
9. ലോധകമ്മിറ്റി റിപ്പോർട്ട് ജില്ലകൾക്ക് ബാധകമാക്കണം.
ഭരണസംവിധാനങ്ങൾ ബിസിസിഐയിൽ നിന്നും കെ സി എ വഴി ജില്ലാ അസ്സോസ്സിയേഷനിലേക്ക് നീളുന്നതാണ്. അതു പോലെ തന്നെ കളിക്കാരുടെ സെലക്ഷൻ ജില്ലാ അസ്സോസ്സിയേഷനിൽ നിന്നും തുടങ്ങി സംസ്ഥാന അസ്സോസ്സിയേഷനും കഴിഞ്ഞാണ് ദേശീയ തലത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ബി സി സി ഐ ക്കും കെ സി എ യ്കും ബാധകമായ ഭരണഘടന ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതാണെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പല സംസ്ഥാന അസ്സോസ്സിയേഷനുകളും ഇതിനോടകം തങ്ങളുടെ ജില്ലാ അസ്സോസ്സിയേഷനുകളിൽ ജ.ലോധ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലുള്ള ഭേദഗതികൾ ഇതിനോടകം പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.
Stories you may Like
- കൊച്ചിയിൽ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാൻ കെസിഎ
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- ഏകദിന ലോകകപ്പിന്റെ ഐസിസി ട്രോഫി കേരളത്തിൽ
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്