ക്രിക്കറ്റ് ലോകം ആ പേര് ആദ്യം കേട്ടത് അനിയനായ ഇർഫാൻ പഠാനിലൂടെ; ബാറ്റിങ് വെടിക്കെട്ടുമായി ക്രീസിൽ നിറഞ്ഞതോടെ ഇന്ത്യൻ നിരയിലെത്തി; രണ്ട് ലോകകപ്പ് നേട്ടത്തിലടക്കം കാഴ്ചവച്ചത് തികവുറ്റ ഓൾറൗണ്ട് പ്രകടനം; ഇന്ത്യൻ ജഴ്സിയണിഞ്ഞത് 57 ഏകദിനങ്ങളിലും 22 ട്വന്റി 20 മത്സരങ്ങളിലൂം; വിനയ് കുമാറിന് പിന്നാലെ ക്രിക്കറ്റിനോട് വിടചൊല്ലി യൂസഫ് പഠാൻ
സ്പോർട്സ് ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സഹോദരങ്ങളാണ് ഇർഫാൻ പഠാനും യൂസഫ് പഠാനും. ക്രിക്കറ്റ് പ്രേമികൾക്ക് മനസ്സിൽ സൂക്ഷിക്കാൻവിധം മികച്ച ഇന്നിങ്സുകൾ സമ്മാനിച്ച താരങ്ങളാണ് ഇരുവരും. കഴിഞ്ഞ വർഷമാണ് അനിയൻ ഇർഫാൻ പഠാൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും താൻ വിരമിക്കുകയാണെന്ന കാര്യം അറിയിച്ചത്. ഇപ്പോഴിതാ ചേട്ടൻ യൂസഫ് പഠാനും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നു.
സ്റ്റീവ് വോയും മാർക്ക് വോയും ഓസ്ട്രേലിയയ്ക്ക് എത്രത്തോളം പ്രിയങ്കരമായിരുന്നോ, അതുപോലെ തന്നെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആ രണ്ട് സഹോദര താരങ്ങൾ. ചേട്ടൻ യൂസഫ് പഠാനും അനിയൻ ഇർഫാൻ പഠാനും. ഓൾറൗണ്ട് മികവ് കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിനെ ഏറ്റവും കൂടുതൽ ആനന്ദിപ്പിച്ച, വിസ്മയിപ്പിച്ച ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രിയ സഹോദരങ്ങൾ
രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ യൂസഫ് പഠാൻ 38 ാം വയസിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 'എന്റെ ജീവിതത്തിലെ ഈ ഇന്നിങ്സിന് ഒരു പൂർണ്ണ വിരാമമിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,'' പഠാൻ ഫേസ്ബുക്കിലൂടെ വിരമിക്കൽ തീരുമാനം അറിയിച്ചത്.
2007 സെപ്റ്റംബർ 24ന് പാക്കിസ്ഥാനെതിരായ ട്വന്റി 20 ലോകകപ്പ് ഫൈനൽ
മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്. 2008 ജൂൺ പത്തിന് പാക്കിസ്ഥാനെതിരെ ഏകദിനത്തിലും അരങ്ങേറി. വലംകൈയൻ ബാറ്റ്സ്മാനായി യുസഫ് വലംകൈയൻ സ്പിന്നർ കൂടിയായിരുന്നു.
2007 നും 2012 നും ഇടയിൽ 57 ഏകദിനങ്ങളും 22 ട്വന്റി 20 യും കളിച്ചു. ഏകദിനത്തിൽ 27.00 ശരാശരിയിൽ 113.60 സ്ട്രൈക്ക് റേറ്റുമായി 810 റൺസ് നേടി, രണ്ട് സെഞ്ച്വറികൾ 33 വിക്കറ്റുകൾ. ട്വന്റി 20യിൽ 236 റൺസ് നേടിയത് 146.58 സ്ട്രൈക്ക് റേറ്റിലാണ്, കൂടാതെ 13 വിക്കറ്റുകളും നേടി.
2001 02 സീസണിൽ ബറോഡയ്ക്കായാണ് ഫസ്റ്റ് ക്ലാസ്സിൽ അരങ്ങേറ്റം കുറിച്ചത്. വെടിക്കെട്ട് ബാറ്റിംഗിലൂടെയും മികച്ച ഓഫ്സപിന്നിലൂടെയും ഓൾറൗണ്ട് മികവ് പ്രകടിപ്പിച്ചതോടെ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമായി യൂസഫ് അതിവേഗം മാറി. ബറോഡ അണ്ടർ -16 ടീമിൽ നിന്നും സീനിയർ ടീമിലെത്തിയത് 2004-05 ൽ.
വേഗത്തിൽ റൺസ് നേടാനുള്ള മികവ് പുറത്തെടുത്തതോടെ 2006-07 രഞ്ജി ട്രോഫിയിലും 50 ഓവർ ദിയോധർ ട്രോഫിയിലും ആഭ്യന്തര ട്വന്റി 20 ടൂർണമെന്റിലും മികച്ച താരമായി മുന്നേറി.
2007 ലെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യ ടീമിൽ ഇടം നേടിയെങ്കിലും കളിക്കാൻ ടീമിൽ ഇടംകിട്ടയത് പാക്കിസ്ഥാനെതിരായ ഫൈനൽ. ഓപ്പണറായി ഗൗതം ഗംഭീറിനൊപ്പം ഇന്നിങ്സ് തുറന്ന യൂസഫ് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. 2011 ഏകദിന ലോകകപ്പിൽ ഇന്ത്യൻ മധ്യനിരയിലെ വിശ്വസ്തനായ താരമായിരുന്ന യൂസഫ് ആറ് മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു. 115.62 സ്ട്രൈക്ക് റേറ്റിൽ 74 റൺസ് നേടി.
2007 മാർച്ച് 30 ന് ജോഹന്നാസ്ബർഗിൽ നടന്ന ട്വന്റി 20 മത്സരത്തിലാണ് അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ കിരീടം നേട്ടത്തിലെത്തിക്കുന്നതിലും പ്രധാന റോൾ നിർവഹിച്ചതിൽ ഒരാൾ യൂസഫ് പഠാൻ ആയിരുന്നു. 179 ലെ സ്ട്രൈക്ക് റേറ്റിൽ നാല് അർധസെഞ്ച്വറികളുമായി 435 റൺസ് നേടി. മത്സരത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി. ഡെക്കാൻ ചാർജേഴ്സിനെതിരെ 21 പന്തുകൾ. 2008 ലെ ഐപിഎൽ ഫൈനലിൽ നാല് ഓവറിൽ 22 ന് 3 വിക്കറ്റും 39 റൺസിൽ 56 റൺസും നേടി.
രാജസ്ഥാൻ റോയൽസിന് പുറമെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർക്കായി യുസഫ് കളിച്ചു. മൂന്ന് ഐ.പി.എൽ കിരീടനേട്ടങ്ങളിലും യുസഫ് പങ്കാളിയായി.
ഇർഫാൻ പഠാൻ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ യൂസഫ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ''ഇർഫാൻ പത്താന്റെ സഹോദരൻ എന്ന നിലയിലാണ് എല്ലാവരും എന്നെ സ്വീകരിച്ചതും അംഗീകരിച്ചതും. ഞാൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചപ്പോൾ തന്നെ എല്ലാവരും എന്നെ അറിയാൻ തുടങ്ങി. ഇർഫാൻ പത്താന്റെ സഹോദരൻ എന്ന നിലയിലാണ് എനിക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത്''.
''ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാണ് ഇർഫാൻ വിരമിക്കുന്നത്. ഞങ്ങളുടെ ജീവിതം തന്നെ അതിനു തെളിവാണ്. ഇപ്പോൾ ഞങ്ങൾ വലിയൊരു വീട്ടിലാണ് താമസിക്കുന്നത്. പക്ഷേ, പണ്ട് ചെറിയ ഒരു വീട്ടിലാണ് താമസിച്ചിരുന്നു. ക്രിക്കറ്റിലൂടെയാണ് ഇതെല്ലാം നേടിയത്. പഴയ വീട്ടിലേക്ക് ഞങ്ങൾ ഇടയ്ക്കെ പോകാറുണ്ട്. പഴയ ഓർമകളിലേക്ക് പോകാൻ വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്'' യൂസഫ് പറഞ്ഞു.
''ക്രിക്കറ്റിൽ അറിപ്പെടുന്ന ഒരു ഫാസ്റ്റ് ബോളർ ആകണമെന്നായിരുന്നു ഇർഫാൻ പത്താന്റെ ആഗ്രഹം. വസീം അക്രത്തിന്റെ വലിയൊരു ആരാധകൻ ആയിരുന്നു ഇർഫാൻ. അദ്ദേഹത്തെ പോലെ ബോളിങ് ആക്ഷൻ വേണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു. അക്രം ബോൾ ചെയ്യുന്ന ഒരു പോസ്റ്റർ വീട്ടിൽ പതിച്ചിരുന്നു. ക്രിക്കറ്റിൽ നിന്ന് നേടാൻ സാധിക്കുന്നതെല്ലാം അവൻ നേടിയിട്ടുണ്ട്. 2006 ൽ കറാച്ചിയിൽവച്ച് പാക്കിസ്ഥാനെതിരെ നേടിയ ഹാട്രിക് ആണ് ഇർഫാന്റെ മറ്റ് ഏത് നേട്ടത്തെക്കാളും വലുത്. ഇന്ത്യയ്ക്കുവേണ്ടി ഇർഫാൻ പത്താൻ ഇനിയും കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ, ഇതുവരെ നേടിയ എല്ലാ കാര്യങ്ങളിലും ഞങ്ങൾ സന്തുഷ്ടരാണ്, ഞങ്ങൾക്ക് അഭിമാനമുണ്ട്.'' ഒരിക്കൽ യൂസഫ് തുറന്ന് പറഞ്ഞിരുന്നു.
അനിയനായ ഇർഫാനിലൂടെ അറിയപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംനേടി ക്രിക്കറ്റ് ആരാധകരുടെ മനം കവർന്നാണ് യൂസഫ് പഠാനും പാഡഴിക്കുന്നത്. ഇരുവരേയും പ്രിയങ്കരമാക്കിയത് നിർഭയത്വവും പോരാട്ടവീര്യവുമായിരുന്നു. തോൽക്കുമെന്ന് ടീം അംഗങ്ങൾ പോലും കരുതിയ മത്സരങ്ങൾ പോലും ഇരുവരും ചേർന്ന ജയത്തിലെത്തിച്ചത് ഒന്നിലേറെ തവണ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവഡും വി വി എസ് ലക്ഷ്മണും വീരേന്ദർ സേവാഗും യുവരാജ് സിംഗും എം എസ് ധോണിയും ഒക്കെ ഉൾപ്പെട്ട ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ കാലഘട്ടത്തിൽ ഓൾറൗണ്ട് മികവിലൂടെ ഇന്ത്യൻ ടീമിന്റെ അഭിഭാജ്യഘടകമായി വർഷങ്ങളോളം ടീമിൽ ഇടം നിലനിൽത്താൻ, ഇന്ത്യൻ ജയങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സാധിച്ചു എന്നിടത്താണ് ഈ രണ്ട് സഹോദരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് പ്രിയപ്പെട്ടവരാകുന്നത്.
Stories you may Like
- പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ചു, രാജസ്ഥാൻ റോയൽസിനോട് പിണങ്ങി ആരാധകർ
- ഇന്ത്യൻ ക്രിക്കറ്റിനെ ഭരിക്കുന്നത് മുംബൈ ലോബി, കടുത്ത വിമർശനവുമായി ആരാധകർ
- അഡിഡാസിനെ കിറ്റ് സ്പോൺസറായി പ്രഖ്യാപിച്ച് ബിസിസിഐ
- സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോർ
- ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ ഉറ്റവർക്ക് 10 ലക്ഷം നഷ്ടപരിഹാരം
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്