പാരമ്പര്യത്തിന്റെ കൈവിടാതെ ആധുനിക ലോകത്തെ കാവ്യാത്മകമാക്കിയ മനുഷ്യൻ; കോളജ് കാമ്പസിന്റെ പടിയിറങ്ങിയ ശേഷം ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തി; പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം; ഭാഷയെ സ്നേഹിച്ച വിഷ്ണുനാരായണൻ നമ്പൂതിരി ഇനി ദീപ്ത സ്മരണ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാമാന്യ ജനത്തിന് മനസ്സിലാകാത്ത തരത്തിൽ വൈരുദ്ധ്യങ്ങളുടെ സമന്വയമായിരുന്നു അന്തരിച്ച പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരി. കേരളത്തിലെ വിവിധ കലാലയങ്ങളിൽ ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപകനായി തിളങ്ങവേ എഴുത്തുകളിൽ കളിയാടിയിരുന്നത് മലയാളവും സംസ്കൃതവും വേദങ്ങളുമെല്ലാം ഒത്തുചേർന്ന പൗരാണികത. പാരമ്പര്യത്തിന്റെ കൈവിടാതെ ആധുനിക ലോകത്ത് നടന്നുമറഞ്ഞ കവിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി. ഒരേസമയം എഴുത്തുകാരനും ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായി കലാലയങ്ങളിൽ തിളങ്ങിയ അദ്ദേഹം കലാലയ ജീവിതത്തിന് ശേഷം തിരഞ്ഞെടുത്തതാകട്ടെ പൂജാരിയുടെ ജീവിതവും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു വകുപ്പ് അധ്യക്ഷനായി വിരമിച്ചതിനു ശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി.
ഇന്ന് തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വച്ചായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ അന്ത്യം. ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്കാരത്തിന്റെ പ്രതിനിധിയായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ കോളജുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്.
മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയിൽ നിന്നുകൊണ്ട് മനുഷ്യാനുഭവങ്ങളെ ആവിഷ്കരിച്ച കവിയായിരുന്നു അദ്ദേഹം. കാലികമായ ജീവിതബോധം കവിതകളിൽ നിറയുമ്പോൾത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകൾ പങ്കുവെക്കുന്നു. വേദങ്ങൾ, സംസ്കൃതസാഹിത്യം, യുറോപ്യൻ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരൽ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.
സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, ഉജ്ജയിനിയിലെ രാപ്പലുകൾ എന്നിവയാണ് പ്രധാന കൃതികൾ. അസാഹിതീയം, കവിതയുടെ ഡിഎൻഎ, അലകടലും നെയ്യാമ്പലും എന്നീ നിരൂപണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979), വയലാർ പുരസ്കാരം - (2010), വള്ളത്തോൾ പുരസ്കാരം - (2010), ഓടക്കുഴൽ അവാർഡ് - (1983), മാതൃഭൂമി സാഹിത്യപുരസ്കാരം, പി സ്മാരക കവിതാ പുരസ്കാരം - (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2ന് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിക്കുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്.
കൃതികൾ
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958)
പ്രണയ ഗീതങ്ങൾ (1971)
ഭൂമിഗീതങ്ങൾ (1978)
ഇന്ത്യയെന്ന വികാരം (1979)
മുഖമെവിടെ (1982)
അപരാജിത (1984)
ആരണ്യകം (1987)
ഉജ്ജയിനിയിലെ രാപ്പകലുകൾ (1988)
ചാരുലത (2000)
പുരസ്കാരങ്ങൾ
പത്മശ്രീ പുരസ്കാരം (2014)
എഴുത്തച്ഛൻ പുരസ്കാരം (2014)
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994)
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979)
കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം (2010)
വയലാർ പുരസ്കാരം - (2010)
വള്ളത്തോൾ പുരസ്കാരം - (2010)
ഓടക്കുഴൽ അവാർഡ് - (1983) (മുഖമെവിടെ)
മാതൃഭൂമി സാഹിത്യപുരസ്കാരം 2010
പി സ്മാരക കവിതാ പുരസ്കാരം - (2009)
പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങൾ,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം,കവിതയുടെ ഡി.എൻ.എ.,അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളുംഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം,ഋതുസംഹാരം എന്നീ വിവർത്തനങ്ങളുമദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ പുതുമുദ്രകൾ, ദേശഭക്തികവിതകൾ,വനപർവ്വം, സ്വാതന്ത്ര്യസമര ഗീതങ്ങൾ എന്നീ കൃതികൾ സമ്പാദനം ചെയ്യുകയും കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍