Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അദ്ധ്യാപനവും തിരഞ്ഞെടുപ്പിൽ മത്സരിക്കലും ഒന്നിച്ചുപോകില്ല; എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് രാജി വയ്ക്കാതെ മത്സരിക്കാനാവില്ലെന്ന് ഹൈക്കോടതി; ഇളവ് ഭരണഘടനാ വിരുദ്ധമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്; നിർണായക വിധി പൊതുതാത്പര്യ ഹർജിയിയിൽ; രാഷ്ട്രീയ പാർട്ടികൾക്ക് വിധി തിരിച്ചടിയാകും

അദ്ധ്യാപനവും തിരഞ്ഞെടുപ്പിൽ മത്സരിക്കലും ഒന്നിച്ചുപോകില്ല; എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് രാജി വയ്ക്കാതെ മത്സരിക്കാനാവില്ലെന്ന് ഹൈക്കോടതി; ഇളവ് ഭരണഘടനാ വിരുദ്ധമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്; നിർണായക വിധി പൊതുതാത്പര്യ ഹർജിയിയിൽ; രാഷ്ട്രീയ പാർട്ടികൾക്ക് വിധി തിരിച്ചടിയാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് ഇനി രാജി വയ്ക്കാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണ്ണായക വിധി പ്രസ്താവിച്ചത്. പൊതുതാൽപര്യ ഹർജിയിന്മേലാണ് കോടതി വിധി പറഞ്ഞത്.

നിലവിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകൾ പാടില്ലെന്നായിരുന്നു പൊതുതാത്പര്യ ഹർജിയിലെ ആവശ്യം. ഇതേ തുടർന്ന് വിശദമായ വാദം കേട്ടശേഷമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.

എയ്ഡഡ് അദ്ധ്യാപകർക്കുണ്ടായിരുന്ന പരിരക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ രാജിവയ്ക്കേണ്ടിവരും.

1951-ലെ നിയമസഭാ ചട്ടത്തിലാണ് ഹൈക്കോടതി ഇടപ്പെട്ടിരിക്കുന്നത്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അല്ലാത്തവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശം നൽകിയിരുന്ന ഉപവകുപ്പ് ഹൈക്കോടതി പൂർണ്ണമായും റദ്ദാക്കി.

ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് മത്സരിക്കാൻ സാധിക്കാതെ വരും. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഈ ഉത്തരവ് ബാധകമാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പല രാഷ്ട്രീയ പാർട്ടികൾക്കും വിധി തിരിച്ചടിയായേക്കും.

സർക്കാർ അദ്ധ്യാപകർക്കു രാഷ്ട്രീയ പ്രവർത്തനം അനുവദനീയമല്ലെങ്കിലും സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കു ജനപ്രതിനിധിയാകുന്നതിനു നിയമതടസമുണ്ടായിരുന്നില്ല.

എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകരായ ജനപ്രതിനിധികൾ രാഷ്ട്രീയ പ്രവർത്തനത്തിനായി പോകുന്നതോടെ സ്‌കൂളിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾ സ്‌കൂൾ ഉപേക്ഷിക്കുകയും എയ്ഡ്ഡ് ഡിവിഷനുകൾ നഷ്ടപ്പെടുന്ന സാഹചര്യവും രൂപപ്പെടുകയും ചെയ്തിരുന്നു.

എയ്ഡ്ഡ് മേഖലയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കു ജനപ്രതിനിധിയാകുന്നതിന് അനുവാദം നൽകുന്ന നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. എന്നാൽ സർക്കാരുകൾ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല.

എസ്സിഇആർടി (സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്) അടക്കമുള്ളയിടങ്ങളിൽ വിവിധതരം ജോലികൾക്കായി അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്. ഇത്തരം അദ്ധ്യാപകരുടെ സേവനം വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്നില്ല. ഇതിനു പുറമേയാണു മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനവുമായും അദ്ധ്യാപകർ ഇറങ്ങിയിരുന്നത്. അദ്ധ്യാപകർ മറ്റു ജോലികൾക്കായി പോകുമ്പോൾ ഒഴിവുകളിൽ സംരക്ഷിത അദ്ധ്യാപകരെ നിയമിക്കണമെന്ന ആവശ്യത്തിനും സർക്കാർ അംഗീകാരം നൽകിയിരുന്നില്ല.

കൂടാതെ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകർക്ക് 'പൊതുപ്രവർത്തനത്തിന്' കൂടുതൽ അവധികൾ അനുവദിക്കാനുള്ള ഇടത് സർക്കാർ നീക്കങ്ങൾ അടക്കം നേരത്തെ വിവാദമായിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പിലേയും സ്ഥാപനങ്ങളിലേയും ജനപ്രതിനിധികളായിരുന്ന എയ്ഡഡ് സ്‌കൂൾ, കോളജ് അദ്ധ്യാപകർക്കു തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ ആവശ്യങ്ങൾക്കായി പതിനഞ്ചു ദിവസത്തെ ഡ്യൂട്ടി ലീവ് സർക്കാർ അനുവദിച്ച നടപടി വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരു വർഷം 200 അക്കാദമിക് ദിവസങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമുള്ളപ്പോൾ അദ്ധ്യാപകർക്ക് അവധി നൽകാനുള്ള തീരുമാനമാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP