വനം വകുപ്പ് അധികൃതർ അപമാനിക്കുന്നു; ഒരു ഉദ്യോഗസ്ഥൻ തനിക്കു കിട്ടേണ്ട ജോലി അവസരം തട്ടികളയുന്നു; അതിനാൽ വനം വകുപ്പ് നൽകിയ ലൈസൻസ് തിരികെ നൽകി പാമ്പുപിടുത്തത്തിൽ നിന്നും പിൻ തിരിയുന്നു; വാർത്താസമ്മേളനം നടത്തി മജീഷ്യനും പാമ്പുപിടുത്ത വിദഗ്ധനുമായ മാർട്ടിൻ മെയ്ക്കമാലി
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: വനം വകുപ്പധികൃതർ തന്നെ അപമാനിക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥൻ തനിക്കു കിട്ടേണ്ട ജോലി അവസരം തട്ടികളയുകയാണെന്നും അതിനാൽ പാമ്പുപിടുത്തത്തിന് വനം വകുപ്പ് നൽകിയ ലൈസൻസ് തിരികെ നൽകി പാമ്പുപിടുത്തത്തിൽ നിന്നും പിൻ തിരിയുകയാണെന്നും മജീഷ്യനും പാമ്പുപിടുത്ത വിദഗ്ധനും
ഗവേഷകനുമായ കോതമംഗലം വടാട്ടുപാറ സ്വദേശി മാർട്ടിൻ മെയ്ക്കമാലി. നിലവിൽ തുണ്ടം റെയിഞ്ചിൽ എലിഫന്റ് സ്ക്വാഡിൽ അംഗമാണ് മാർട്ടിൻ.
രാവിലെ മുതൽ പാതിരാത്രി വരെ വിശ്രമമില്ലാതെ ജോലി ചെയ്തതാലും മേലുദ്യോഗസ്ഥർ തെല്ലും അനുകമ്പയില്ലാെയാണ് പെരുമാറുന്നതെന്നും പാമ്പു പിടുത്തത്തിൽ ലൈസൻസ് ഉണ്ടായിട്ടും തുണ്ടം റെയിഞ്ചിൽ പാമ്പുപിടുത്തത്തിന് തന്നെ വിളിയ്ക്കേണ്ടെന്ന് വനം വകുപ്പ് ജീവനക്കാരുെടെ ഗ്രൂപ്പിൽ അറിയിപ്പ് വന്നിട്ടുണ്ടെന്നും ഇത് തന്നെ വല്ലാെതെ വേദനിപ്പിച്ചു എന്നും മാർട്ടിൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ഉഗ്രവിഷവാഹികളായ പാമ്പുകളും തേളുകളുമായി എക്സിബിഷനുകളും ആരെയും അമ്പരപ്പിക്കുന്ന പ്രകടനങ്ങളുമായി രാജ്യത്തിനകത്തും പുറത്തുമായി നൂറുകണക്കിന് വേദികൾ പങ്കിട്ട മാർട്ടിൻ ഏതാനും വിവാഹത്തോടെ ഈ രംഗത്തുനിന്നും പതിയെ പിൻവാങ്ങുകയായിരുന്നു. 1996-97 -ൽ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പൂജപ്പുര മാജിക് അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു മാർട്ടിൻ വീട്ടിൽ നിന്നും ഒരു ഒളിച്ചോട്ടത്തിലൂടെയാണ് ജീവിതാഭിലാഷമായിരുന്ന മാജിക് പഠനത്തിനിറങ്ങിത്തിരിച്ചത്.
ഇടക്കാലത്ത് തമിഴ്നാട്ടിൽ എത്തിയപ്പോൾ പാമ്പുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു എക്സിബിഷൻ കാണാനിടയായി.ഇതു കണ്ടപ്പോൾ പാമ്പിനെ കഴുത്തിലിട്ട് ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹവും മനസ്സിലുദിച്ചു. എക്സിബിഷൻ നടത്തിയിരുന്ന തമിഴ്നാട്ടുകാരനോട് ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോൾ പുച്ഛിച്ചുതള്ളി.കളിയാക്കി പറഞ്ഞയച്ചു.ഇത് നിന്റെ മാജിക് അല്ലന്നും വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്തിട്ടാണ് താൻ ഈ രംഗത്തെത്തിയതെന്നും മറ്റുമായിരുന്നു ഇയാളുടെ പ്രതികരകണം. നിങ്ങളുടെ മുമ്പിൽ പാമ്പിനെ കഴുത്തിലിട്ട് ഞാൻ വരുമെന്ന് ശപഥം ചെയ്തിട്ടാണ് അന്ന് അവിടെ നിന്നിറങ്ങിയത്.18 വയസ്സായിരുന്നു അന്ന് പ്രായം.
പിന്നീട് പാമ്പുപിടുത്തത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള വഴികൾ തേടി പലനാടുകളിൽ പോയി. അവസാനം കണ്ണൂർ പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ ബൈജുവിന്റെ അടുത്തെത്തി. ഇവിടെ നിന്നാണ് പാമ്പു പിടുത്തത്തിന്റെ ബാലപാഠങ്ങൾ വശത്താക്കിയത്.പിന്നീട് പതിയെ ഈ രംഗത്ത് സ്വയം കാലുറപ്പിക്കുകയായിരുന്നു. ഇടയ്ക്ക് അണലി കടിച്ചതിനെത്തുടർന്ന് മരണത്തിന്റെ പടിവാതിലോളമെത്തിയിരുന്നു.ഇത് ഞെട്ടിക്കുന്ന തിരിച്ചറിവാണ് സമ്മാനിച്ചത്. പിൽക്കാലത്ത് പാമ്പുകടിയേറ്റാൽ എന്താണ് ചെയ്യേണ്ടതെന്ന് ഗവേഷണണം നടത്താനും വിദഗ്ധരെക്കണ്ട് ഇക്കാര്യങ്ങൾ പഠിക്കുന്നതിനും കാരണമായത് ഈ സംഭവമാണ്.
ജീവകാരുണ്യപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ സാഹസീക പ്രകടനങ്ങളാണ് മാർട്ടിന് മാധ്യമ ശ്രദ്ധ നേടിക്കൊടുത്തത്. 1999-ൽ കലൂർ സ്റ്റേഡിയത്തിൽ 50 വിഷപ്പാമ്പുകളും 100 തേളുകളുമായി 6 അടി താഴ്ചയിലും 6 അടി വീതിയിലും തീർത്തിരുന്ന കുഴിയിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ രണ്ട് ദിവസം കഴിഞ്ഞതും കൊല്ലത്ത് ആണിക്ക് മുകളിൽ ഷർട്ട് ധരിക്കാതെ കിടന്നതും കോഴിക്കോട് വച്ച് 10 മൂർഖൻ പാമ്പിന്റെ വിഷം കളക്ടർ ഉൾപ്പെടെയുള്ള കാണികളെ സാക്ഷിയാക്കി കഴിച്ചതും നാട്ടുകാരിക്ക് ചിക്തസയ്ക്ക് പണം സമാഹരിക്കാൻ കോതമംഗലത്ത് അഗ്നിശയനം നടത്തിയതുമെല്ലാം ജനശ്രദ്ധ നേടിയ പ്രകടനങ്ങളായിരുന്നു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 100 വിഷപ്പാമ്പും 50 തേളുകളുമായി 240 മണിക്കൂർ മണ്ണിനടിയിൽകഴിച്ചുകൂട്ടി അമേരിക്കക്കാരന്റെ റിക്കാർഡ് തകർക്കുന്നതിന് താൻ നടത്തിയ ശ്രമം 94 മണിക്കൂർ പിന്നിട്ടപ്പോൾ സ്വയം പാമ്പിന്റെ കടിയേറ്റുവാങ്ങി അവസാനിപ്പിക്കേണ്ടി വന്നതിന്റെ വിഷമം ഇപ്പോഴും മനസ്സിൽ നിന്നും വിട്ടുപോയിട്ടില്ലന്നും മാർട്ടിൻ കൂട്ടിച്ചേർത്തു. ഖത്തർ ,സൗദി എന്നിവിടങ്ങളിൽ ഈജിപ്റ്റ് ,സുഡാൻ എന്നിവിടങ്ങളിലെ മണലാരണ്യങ്ങളിലെ വിഷപാമ്പുകളുമായി നടത്തിയ എക്സിബിഷനുകളാണ് ഇതുവരെ നടത്തിയ പ്രകടനങ്ങളിൽ മുഖ്യസ്ഥാനത്തുള്ളത്.മൂന്നര മീറ്റർ ദൂരത്തിൽവരെ വിഷം ചീറ്റാൻ കഴിവുള്ള പാമ്പുകളുമായിട്ടായിരുന്നു സഹവാസം.
കടിയേറ്റാൻ ജീവൻ രക്ഷപെടുന്നതിന് സാധ്യത വിരളമാണ് സാഹസീക പ്രകടനങ്ങൾ നടത്തുന്നത് അമാനുഷീക കഴിവുകൾ ഉള്ളതുകൊണ്ടല്ലന്നും സയൻസാണ് ഇതിന്റെയെല്ലാം അടിസ്ഥാനമെന്നും പാളിപ്പോയാൽ ജീവൻ തന്നെ നഷ്ടപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണ് ഇതിനെല്ലാം ഇറങ്ങിത്തിരിച്ചതെന്നും മാർട്ടിൻകൂട്ടിച്ചേർത്തു. എത്രതവണ പാമ്പുകടിയേറ്റു എന്നതിനോ എത്ര പാമ്പുകളെ പിടിച്ചു എന്നതിനോ കൃത്യമായ കണക്കില്ല.120-ൽപ്പരം രാജവെമ്പാലകളെ കഴിഞ്ഞ ഏതാനും വർഷങ്ങളായി പിടികൂടിയിട്ടുണ്ട്.ഇപ്പോൾ പാമ്പുകൾ കൂടുതലായി പുറത്തിറങ്ങുന്ന കാലമാണ് പരിസരം വ്യത്തിയായി സൂക്ഷിക്കുക മാത്രമാണ് പാമ്പുകളെ അകറ്റുന്നതിനുള്ള പ്രധാന മാർഗ്ഗം.മാർട്ടിൻ വാക്കുകൾ ചുരുക്കി.
ക്ലാസ്സുകൾക്കും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കുമായി എവിടെ വേണമെങ്കിലും എത്താൻ മാർട്ടിൻ ഒരുക്കമാണ്.പക്ഷേ കൈയിൽ നിന്നും പണം മുടക്കി ഇതിനായി ഇറങ്ങിത്തിരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇന്ന് മാർട്ടിന്റെ ജീവിതം. രണ്ട് കുട്ടികളുണ്ട്.വാടകവീട്ടിലാണ് താമസം. ഭവനനിർമ്മാണ പദ്ധിതിയിൽപ്പെടുത്തി വീട് അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ഫലം കണ്ടില്ല.തുണ്ടം ഫോറസ്റ്റ് റെയിഞ്ചിൽ താൽക്കാലിക വാച്ചറായി അടുത്തിടെ ജോലി ലഭിച്ചതാണ് ഈ രംഗത്തെ രണ്ട് പതിറ്റാണ്ടോളമെത്തുന്ന സേവനങ്ങൾക്ക് ആകെ ലഭിച്ചിട്ടുള്ള അംഗീകാരം.ഈ ജോലിയിൽ നിന്നുള്ള വരുമാനമാണ് ജീവിതച്ചെലവ് തള്ളി നീക്കുന്നതിനുള്ള ഇപ്പോഴത്തെ ഏക ആശ്രയം. ബോധവൽക്കരണ ക്ലാസ്സുകൾ നടത്താൻ താൽപ്പര്യമുള്ളവർക്ക് മാർട്ടിനെ വിളിക്കാം.മൊബൈൽ നമ്പർ -9961813630.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍