Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ചേച്ചി കിടന്ന് കരയാതെ'; 'പൈസ റെഡിയാകുമ്പോൾ വിളിച്ചാൽ മതി'; പട്ടയം നൽകാൻ ഉപ്പുതറ സ്വദേശിനിയോട് ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ പീരുമേട് സ്‌പെഷ്യൽ തഹസീൽദാർ അറസ്റ്റിൽ

'ചേച്ചി കിടന്ന് കരയാതെ'; 'പൈസ റെഡിയാകുമ്പോൾ വിളിച്ചാൽ മതി'; പട്ടയം നൽകാൻ ഉപ്പുതറ സ്വദേശിനിയോട് ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ പീരുമേട് സ്‌പെഷ്യൽ തഹസീൽദാർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഭൂമി പതിച്ച് പട്ടയം നൽകുന്നതിന് അമ്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട പീരുമേട് ഭൂമി പതിവ് സ്‌പെഷ്യൽ തഹസിൽദാർ അറസ്റ്റിൽ. 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എരുമേലി ആലപ്ര തടത്തേൽ വീട്ടിൽ യൂസഫ് റാവുത്തറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.

ഉപ്പുതറ സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലത്തിന് പട്ടയം നൽകുന്നതിന് പീരുമേട് ഭൂപതിവ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു.

ഈ സ്ഥലം ഉദ്യോഗസ്ഥ സംഘം പരിശോധിച്ചിരുന്നു. തുടർന്ന്, ഇവർ കൈക്കൂലി ആവശ്യപ്പെട്ടു. സെന്റിന് ഒരു ലക്ഷം രൂപ കിട്ടുന്ന സ്ഥലം ആണ് എന്നും , 50000 രൂപയെങ്കിലും കൈക്കൂലിയായി വേണമെന്ന് ആവശ്യപ്പെട്ടു.

അയ്യായിരം രൂപ നൽകാമെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ വിസമ്മതിച്ചു. 'ചേച്ചി കിടന്ന് കരയാതെ, പൈസ റെഡിയാകുമ്പോൾ വിളിച്ചാൽ മതി' എന്നായിരുന്നു മറുപടി.. തുടർന്ന് ഇവർ പരാതിയുമായി ഇടുക്കി വിജിലൻസ് ഡി വൈ എസ് പി വി ആർ രവികുമാറിനെ സമീപിക്കുകയായിരുന്നു.

വിജിലൻസിന്റെ നിർദ്ദേശപ്രകാരം പരാതിക്കാരി ഉദ്യോഗസ്ഥനെ വീണ്ടും സമീപിച്ചു. ഇതോടെ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 20000 രൂപ കൈക്കൂലിയും പതിനായിരം രൂപ ഫീസും നൽകണമെന്നായിരുന്നു ആവശ്യം. തുടർന്ന്, വിജിലൻസ് നിർദ്ദേശം അനുസരിച്ച് തിങ്കളാഴ്ച ഉച്ചയോടെ സിവിൽ സ്റ്റേഷനിലെ തഹസീൽദാരുടെ ഓഫിസിലെത്തി പണം കൈമാറുകയായിരുന്നു. ഇതിനിടെ സ്ഥലത്ത് എത്തിയ വിജിലൻസ് സംഘം കൈക്കൂലി വാങ്ങിയതിന് പിടികൂടുകയായിരുന്നു.

വിജിലൻസ് ഡിവൈ.എസ്‌പി വി.ആർ രവികുമാർ , ഇൻസ്‌പെക്ടർമാരായ റിജോ പി.ജോസഫ് , ജെ.രാജീവ് , വിനേഷ് കുമാർ , എസ്‌ഐമാരായ വിൻസന്റ് കെ മാത്യു , സ്റ്റാൻലി തോമസ് , തുളസീധരക്കുറുപ്പ് , ടി.കെ അനിൽകുമാർ , സന്തോഷ് കെ.എൻ , ജെയിസ് ആന്റണി ,എഎസ്ഐമാരായ കെ.ജി ഷിജു , പി.കെ അജി , ഡ്രൈവർ എഎസ്ഐ സജിമോൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ആർ രാജേഷ് , സിവിൽ പൊലീസ് ഓഫിസർ എം.എം പരീത്, സിവിൽ പൊലീസ് ഓഫിസർ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP