ഛത്രപതി ശിവജി മഹാരാജിനെ സ്വന്തം സഖാവാക്കി ഡിവൈഎഫ്ഐ മഹാരാഷ്ട്രയുടെ ജയന്തി ദിനാഘോഷം; ഹിന്ദു-മുസ്ലിം ഐക്യത്തിനായി പോരാടിയ വ്യക്തിയാണ് ശിവജിയെന്നും കുട്ടിസഖാക്കളുടെ വാദം; ഇന്ന് ശിവജി ആഘോഷം, നാളെ സവർക്കർ ജയന്തിയും പിന്നെ ഗോൾവാൾക്കർ ജയന്തിയും എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; ഡിഫിയുടെ ആഘോഷം ഓർഗനൈസറിലും വാർത്ത
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചൂടേറിയ സംസാര വിഷയം മഹാരാഷ്ട്ര ഡിവൈഎഫ്ഐയുടെ ഛത്രപതി ശിവജി ജന്മദിനാഘോഷമാണ്.സിപിഎമ്മിന്റെ യുവജന വിഭാഗമായ ഡിവൈഎഫ്ഐയുടെ മഹാരാഷ്ട്ര സ്റ്റേറ്റ് യൂണിറ്റ് കമ്മിറ്റിയാണ് ശിവജി മഹാരാജിന്റെ ജയന്തി ആഘോഷം നടത്തിയത്. ഡിവൈഎഫ്ഐ മഹാരാഷ്ട്ര കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പരിപാടിയുടെ ഫോട്ടോകൾ പുങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. ശിവജി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ചിത്രരചനാ മൽസരം സംഘടിപ്പിച്ചതിന്റെയും, ഭഗത് സിംഗിന്റെയും ശിവജിയുടെയും ഹാരമണിയിച്ച ചിത്രങ്ങൾക്ക് മുന്നിൽ നിന്ന് നേതാക്കൾ പ്രസംഗിക്കുന്നതിന്റെയും ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു-മുസ്ലിം ഐക്യത്തിനായി പ്രവർത്തിച്ചയാളാണ് ശിവജിയെന്നും മുഗളന്മാർക്കെതിരായുള്ള ശിവജിയുടെ യുദ്ധങ്ങൾ രാഷ്ട്രീയപരമായിരുന്നു എന്നു മഹാരാഷ്ട്ര ഡിവൈഎഫ്ഐ വാദിക്കുന്നു.
ഡിവൈഎഫ്ഐയുടെ ആഘോഷം ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിലും വാർത്തയായി. ഇന്ത്യൻ ഐക്കണുകളെ സിപിഎമ്മിന്റെ യുവജനവിഭാഗം അംഗീകരിച്ചതിനെ നെറ്റിസൺസ് സ്വാഗതം ചെയ്തതിന് ഒപ്പം ചിലർ ഡിവൈഎഫ്ഐ മഹാരാഷ്ട്ര കേരളത്തിലെ തങ്ങളുടെ സഹപ്രവർത്തകരെ ശിവാജി മഹാരാജിനെ കുറിച്ച് പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു-ഓർഗനൈർ എഴുതി. സമീപ ഭാവിയിൽ വീർസർക്കറെയും ഡിവഐഎഫ്ഐ ഏറ്റെടുക്കും, സോഷ്യൽ മീഡിയയിലെ കുറിപ്പുകൾ ഉദ്ധരിച്ച് ഓർഗനൈസർ റിപ്പോർട്ട് ചെയ്യുന്നു.
സംഭവം വിവാദമായതോടെ മലയാളികൾ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുഭാവികൾ ഇതിനെതിരെ രംഗത്തെത്തുകയും ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി കളംനിറയുകയുമായിരുന്നു. ഹിന്ദുത്വനയങ്ങൾ നടപ്പാക്കിയ ആളാണ് ശിവജിയെന്നും മുസ്ലീങ്ങൾക്കെതിരെ യുദ്ധം ചെയ്ത വ്യക്തിയാണ് അദ്ദേഹമെന്നുമുള്ള തരത്തിലായിരുന്നു മിക്കകമന്റുകളും. അതേസമയം കേരളത്തിലെ സഖാക്കൾ എന്താണ് ഇതുപോലെ ചെയ്യാത്തതെന്നും അവർ ശിവജി മതനേതാവാണെന്നാണ് പറയുന്നതെന്ന കമന്റുമായി ചിലരും രംഗത്തെത്തി.കേരളത്തിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷിച്ച് തുടങ്ങിയ പാർട്ടി മഹാരാഷ്ട്രയിൽ ശിവജി ജയന്തിയും ആഘോഷമാക്കാൻ ആരംഭിച്ചതായും പരിഹാസം വന്നു.
ഡിവൈഎഫ്ഐയുടെ നടപടിക്കെതിരെ പല കോണുകളിൽ നിന്നും വിമർശനമുയർന്നതോടെ വിശദീകരണവുമായി പാർട്ടി നേതൃത്വം രംഗത്തെത്തി. ശിവജിനടത്തിയ പോരാട്ടങ്ങൾ പൂർണ്ണമായും രാഷ്ട്രീയ സ്വഭാവമുള്ളവയായിരുന്നു. അവയ്ക്ക് മതവുമായി യാതൊരു ബന്ധവുമില്ല. ശിവജിയുടെ യഥാർത്ഥ ചരിത്രം പ്രചരിപ്പിക്കാൻ തീരുമാനിച്ചതായും ഡിവൈഎഫ്ഐ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിശദീകരണകുറിപ്പിൽ പറയുന്നു.
ഹിന്ദുത്വവാദികൾ അവരുടെ ഐക്കണായി കൊണ്ടുനടക്കുന്ന ശിവജി യഥാർഥത്തിൽ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകമാണെന്ന് ഡിവൈഎഫ്ഐ ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിങ്ങൾക്കെതിരെ പടനയിച്ച ഹിന്ദു രാജാവ് എന്ന തരത്തിൽ ശിവജിയെ ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ ഹിന്ദു-മുസ്ലിം ഐക്യത്തിനായി പ്രവർത്തിച്ചയാളാണ് ശിവജി. മുഗളന്മാർക്കെതിരായുള്ള ശിവജിയുടെ യുദ്ധങ്ങൾ രാഷ്ട്രീയപരമായിരുന്നു.
ബ്രാഹ്മണാധിപത്യത്തിനെതിരായി ജാതീയതക്കെതിരെ പോരാടിയ ശിവജിയെ പക്ഷെ, ഹിന്ദുത്വ കേന്ദ്രങ്ങൾ ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുത്വവാദിയാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ചരിത്രത്തെ ശരിയായ വിധത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ ശിവജി ജന്തി ആഘോഷിച്ചതെന്നും, അതിൽ അത്ഭുതപ്പെടേണ്ടതായൊന്നുമില്ലെന്നും ഡിവൈഎഫ്ഐ മഹാരാഷ്ട്ര ഫേസ്ബുക്ക് പേജിൽ കുറിച്ചു.
എന്നാൽ ഡിവൈഎഫ്ഐ ശിവജി ആഘോഷം ആരംഭിച്ചത് നിലപാട് മാറ്റത്തിന്റെ ഭാഗമാണെന്ന കുറ്റപ്പെടുത്തലുകളുമായും ഒരു വിഭാഗം രംഗത്തെത്തി. ഇന്ന് ശിവജി ആഘോഷം, നാളെ സവർക്കർ ജയന്തിയും പിന്നെ ഗോൾവാൾക്കർ ജയന്തിയും ഇനി ആഘോഷിക്കാമെന്നും പരിഹാസമുയർന്നു. ഇത് മൾട്ടിപ്പിൾ ഡിസോർഡറാണെന്നും ചിലർ ട്രോളി. ഫേസ്ബുക്ക് പോസ്റ്റിന് താഴെ, ശിവജിയെ കുറിച്ച് കേരളത്തിലെ ഡിവൈഎഫ്ഐക്കാർക്ക് ഇവ്വിധം ക്ലാസെടുത്തുകൊടുക്കണമെന്നും ചിലർ കുറിച്ചു.
ഡിവൈഎഫ്ഐയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഡിവൈഎഫ്ഐ മഹാരാഷ്ട്ര സഖാക്കൾ ശിവജി ജയന്തി ആഘോഷിക്കുന്നതായ റിപ്പോർട്ടുകൾ സാമൂഹിക മാധ്യമങ്ങളിലെ തീവ്ര വലതുപക്ഷ ഘടകങ്ങളെ അസ്വസ്ഥരാക്കി. ഈ വലതുപക്ഷ പ്രചാരകരെ സംബന്ധിച്ചിടത്തോളം, 'മുസ്ലീങ്ങളോട്' പോരാടിയ ഒരു 'ഹിന്ദു' രാജാവായിരുന്നു ശിവജി. ബ്രാഹ്മണ യാഥാസ്ഥിതികർ മുതൽ സവർക്കറിനെപ്പോലുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞർ വരെ പലരും ശിവജിയെ തട്ടിയെടുക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.
മുഗളരുമായും മറ്റ് രാജ്യങ്ങളുമായും ശിവജിനടത്തിയ പോരാട്ടങ്ങൾ പൂർണ്ണമായും രാഷ്ട്രീയ സ്വഭാവമുള്ളവയായിരുന്നു. അവയ്ക്ക് മതവുമായി യാതൊരു ബന്ധവുമില്ല. തന്റെ സൈനിക, രാഷ്ട്രീയ ഉപകരണങ്ങളിൽ അദ്ദേഹം ഹിന്ദുമുസ്ലിം ഐക്യം ശക്തിപ്പെടുത്തിയിരുന്നു.ശിവജിയുടെ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും യഥാർത്ഥ പ്രാധാന്യം ബ്രാഹ്മണ മേധാവിത്വത്തിനെതിരായ പോരാട്ടവും അടിച്ചമർത്തപ്പെട്ട കർഷകരുടെ ഉന്നമനവുമാണ്. ഈ യഥാർത്ഥ പൈതൃകം സാമൂഹിക വിപ്ലവകാരിയായ ജ്യോതിറാവു ഫൂലെ ഉയർത്തിക്കാട്ടുകയും മഹാരാഷ്ട്രയിലെ എല്ലാ പുരോഗമന ചിന്തകരും പിന്തുടരുകയും ചെയ്തു. ശിവജിയെ കറിച്ചുള്ള തെറ്റായ ഹിന്ദുത്വ വിവരണവും ജാതി അടിച്ചമർത്തലിനും മതപരമായ ഭിന്നതയ്ക്കും എതിരെ സമത്വ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിന്റെ യഥാർത്ഥ ചരിത്രം പറയുന്നതും തമ്മിൽ തീവ്രമായ പ്രത്യയശാസ്ത്രപരമായ സംഘട്ടനമുണ്ട്.
ഹിന്ദുത്വ വീരയോധാവായി ശിവജിയെ തെറ്റായി അവതരിപ്പിച്ചതിനെതിരായ പോരാട്ടത്തിന്റെ രക്തസാക്ഷിയായിരുന്നു സഖാവ് ഗോവിന്ദ് പൻസാരെ. 'ഹു വാസ് ശിവജി' എന്ന അദ്ദേഹത്തിന്റെ ലഘുലേഖ തീവ്ര വലതുപക്ഷത്തെ പ്രകോപിപ്പിച്ചു. ശിവജി ജയന്തി ആഘോഷിച്ചതിനെതിരായ തീവ്ര വലതുപക്ഷ ആക്രമണം ഡിവൈഎഫ്ഐയെ അതിശയിപ്പിക്കുന്നില്ല. ശിവജിയുടെ യഥാർത്ഥ ചരിത്രം പ്രചരിപ്പിക്കാൻ ഡിവൈഎഫ്ഐ തീരുമാനിച്ചു. ജ്യോതിറാവു ഫൂലെ മുതൽ സഖാവ് പൻസാരെ വരെയുള്ള ചിന്തകരുടെ പാത പിന്തുടരുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
പ്രീതി ശേഖർ
ഡിവൈഎഫ്ഐ. മഹാരാഷ്ട്ര സെക്രട്ടറി
Stories you may Like
- ഛത്രപതി ശിവജിയുടെ 'വാഘ് നഖ്' ഇന്ത്യയിൽ തിരിച്ചെത്തിക്കും
- ഇന്ന് ഗുരുദേവന്റെ 169-ാം ജന്മദിനം: ഭക്ത്യാദരപൂർവം ആഘോഷിക്കാൻ ശ്രീനാരായണീയർ
- 'ഞാൻ ഹനുമാന്റെയും ശ്രീരാമന്റെയും ഭക്തനാണ്; റാം സിയ റാം പാട്ട് എനിക്കു ചേരും'
- 2024ലെ പൊതു അവധി ദിവസങ്ങൾ അറിയാം
- മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന പൂന്തുറയിൽ എത്തിയത് കേരളാ പൊലീസ് അറിഞ്ഞില്ല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍