ആദ്യം എഴുതിയത് ബാങ്ക് ടെസ്റ്റ്; ഐടി കമ്പനിയിൽ ജോലിക്കെത്തിയത് പ്രണയം സാക്ഷാത്കരിക്കാൻ; നിലപാടുകൾ വിഷയാധിഷ്ഠിതം; സംഘപരിവാർ അനുഭാവിയല്ല; ശബരിമല വിഷയത്തിൽ ഇടപെട്ടത് രാഷ്ട്രീയത്തിനപ്പുറം പന്തളം സ്വദേശി ആയതിനാൽ; രാഷ്ട്രീയത്തിനപ്പുറം വ്യക്തി ജീവിതവും തുറന്നു പറഞ്ഞ് ഷൂട്ട് അറ്റ് സൈറ്റിൽ ശ്രീജിത്ത് പണിക്കർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വ്യക്തികളെയോ രാഷ്ട്രീയ പാർട്ടികളൊയൊ അനുസരിച്ചല്ല താൻ നിലപാടുകൾ വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷൻ ശ്രീജിത്ത് പണിക്കർ. നിഷ്പക്ഷമായി വിഷയത്തെ സമീപിക്കാനാണ് താൻ ശ്രമിക്കാറുള്ളത്. പക്ഷെ അഭിപ്രായം പറയുന്ന വിഷയത്തിന്റെ ദൈർഘ്യം അനുസരിച്ച് തന്നെ ഒരു വശത്തോട് ചേർത്ത് നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.മറുനാടൻ മലയാളി ടിവിയുടെ ഷൂട്ട് അറ്റ് സൈറ്റിലാണ് ശ്രീജിത്ത് പണിക്കർ തന്റെ നിലപാടും വ്യക്തിജീവിതവും വിശദീകരിച്ചത്.
നിഷ്പക്ഷത മലയാളികൾക്ക് ശീലമില്ലാത്തതാണ് എന്നാണ് വ്യക്തിപരമായ നിരീക്ഷണം.താൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന ആളാണ്. അത് തന്റെ വിശകലനം നോക്കിയാൽ മനസ്സിലാകും.കാരണം ഒരോ വിഷയത്തിന് അനുസരിച്ചാണ് തന്റെ നിലപാട്. അല്ലാതെ പാർട്ടികളോടല്ല. എങ്കിലും തന്റെ നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ കാരണം താൻ ഇടപെട്ട പലവിഷയങ്ങളും ദീർഘകാലം നീണ്ടുനിന്നും എന്നതിനാലാണ്. ഉദാഹരണം ശബരിമല. അ വിഷയം വന്നോപ്പോൾ താൻ എപ്പോൾ ചാനലുകളിൽ വന്നാലും തനിക്ക് സംസാരിക്കേണ്ടി വരിക ഒരേ നിലപാടാണ്.
അതുകൊണ്ട് മാത്രം താൻ ഒരേ പക്ഷക്കാരനാണെന്ന് പറയാൻ പാടില്ല.കാരണം പെട്രോൾ വിലവർധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ ബിജെപിക്കെതിരെ കർശനമായി സംസാരിച്ചിട്ടുമുണ്ട്. വിലവർധനവ് ബിജെപിയും ഓയിൽ കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണെന്ന് വരെ താൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷെ അത്തരം ചർച്ചകൾ ഒരു ദിവസം മാത്രം നടക്കുന്നവയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആരാണ് ശ്രീജിത്ത് പണിക്കർ എന്ന ആദ്യ ചോദ്യത്തിന് ലളിതവും എന്നാൽ വിശദവുമായ മറുപടിയായിരുന്നു അദ്ദേഹത്തിന്.അയപ്പന്റെ അയൽക്കാരനായ പന്തളം സ്വദേശിയാണ് താൻ. അതുകൊണ്ടാണ് ശബരിമല വിഷയത്തിൽ വളരെ ശക്തമായി വിഷയങ്ങൾ അവതരിപ്പിച്ച് വാദിക്കാൻ സാധിച്ചത്.ഫിസിക്സ് ബിരുദാനന്തര ബിരുദത്തിന് ശേഷം ഇപ്പോൾ ടെക്നോപാർക്കിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവെന്നും അദ്ദേഹം പ്രതികരിച്ചു.
കുടുംബപരമായോ വ്യക്തിപരമായോ ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാത്ത ആളാണ് താൻ. കലാലയ രാഷ്ട്രീയത്തിൽ പോലും താൻ ഭാഗമായിരുന്നില്ല. രാഷ്ട്രീയത്തിൽ തന്റെ ആകെയുള്ള പരിചയം ബിരുദ കാലയളവിൽ ബാലറ്റ് പേപ്പറിൽ പേരുവരുന്നത് കാണുവാനുള്ള താൽപ്പര്യം കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്വന്തം വോട്ടുപോലും സുഹൃത്തിന് കൊടുത്ത തനിക്ക് ലഭിച്ചത് പൂജ്യം വോട്ടാണെന്നും ശ്രീജിത്ത് പറഞ്ഞു.
പിന്നെ എങ്ങിനെ ഇത്ര നന്നായി സംസാരിക്കാൻ കഴിയുന്ന എന്ന ചോദ്യത്തിന് ശ്രീജിത്ത് പറഞ്ഞത് ഇങ്ങനെ; പ്രസംഗ മത്സരത്തിലെ അനുഭവസമ്പത്താണ് തനിക്ക് സംസാരിക്കാനുള്ള ധൈര്യം പകർന്നത്. വിദ്യാഭ്യാസ കാലത്ത് തനിക്ക് ഉണ്ടായ ഒരനുഭവമാണ് തന്നെ മാറ്റിമറിച്ചത്. ചെറിയ ക്ലാസിലൊക്കെ പ്രസംഗ മത്സരത്തിന് വിഷയം മുൻകൂട്ടി തരുമായിരുന്നു എന്നാൽ വലിയ ക്ലാസിലേക്കെത്തുമ്പോൾ രീതി മാറി.അപ്പപ്പോഴാണ് വിഷയം തരുന്നത്. അങ്ങിനെ ഒരിക്കൽ തനിക്ക് വിഷയം കിട്ടി.താൻ കേട്ടിട്ടുപോലുമില്ലാത്ത വിഷയം. സ്റ്റേജിൽ നിന്ന് താൻ ശരിക്കും വിയർത്തു. ഒന്നും പറയാനും പറ്റിയില്ല. അന്നത്തോടെ പ്രസംഗം വിടാൻ നിന്ന തന്നെ ചേട്ടനാണ് പ്രോത്സാഹിപ്പിച്ച് വീണ്ടും ഈ രംഗത്തേക്ക് എത്തിച്ചത്. തുടർന്ന് താൻ ആരംഭിച്ച വായനകളാണ് ഇന്ന് കാണുന്ന പ്രാസംഗകനിലേക്ക് തന്നെ എത്തിച്ചത്.
പഠിച്ചത് ഫിസിക്സ് ബിരുദാനന്തര ബിരുദമാണെന്ന് പറഞ്ഞല്ലോ.പക്ഷെ ജോലിക്ക് ആദ്യമായി അപേക്ഷിക്കുന്നതും പരീക്ഷ എഴുതുന്നതും ബാങ്ക് ജോലിക്കാണ്. ഈ കാലയളവിൽ താൻ ബ്ലോഗുകൾ എഴുതാറുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു ഐടി കമ്പനി ഉടമ തന്നോട് കമ്പനിയിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന ചോദിച്ചു. ആ ജോലിയാണ് ആദ്യമായി തെരഞ്ഞെടുത്തതെന്നും ശ്രീജിത്ത് പറഞ്ഞു.പ്രണയിച്ച പെൺകുട്ടിക്ക് വിവാഹപ്രായമായതോടെ തനിക്കും ഒരു ജോലി എന്നത് അത്യാവശ്യ ഘടകമായി വന്നു.അങ്ങിനെയാണ് ജോലി തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
2005 മുതൽ സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് ഞാനും എന്റെ നാലു സുഹൃത്തുക്കളും ചേർന്ന് ഒരു റിസർച്ച് ചെയ്യുന്നുണ്ട്. പ്രത്യേക ഉദ്ദേശത്തോടെയല്ല. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നറിയണം എന്ന് ലക്ഷ്യം വച്ച്.ഇതിനെ പിന്നീട് മിഷൻ നേതാജി എന്നപേരിൽ നോൺ പ്രോഫിറ്റ് ട്രസ്റ്റായി രജിസ്റ്റർ ചെയ്്തു.വിവാരാവകാശ നിയമപ്രകാരം നടത്തിയ പോരാട്ടത്തിലൂടെ സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചു.
തുടർന്ന് അദ്ദേഹത്തെക്കുറിച്ച് പുറത്ത് വന്ന പല വിവരങ്ങൾ അടക്കം തങ്ങളുടെ റിസർച്ചിനെ അനുബന്ധിച്ചായിരുന്നു.റിസർച്ച് ശ്രദ്ധിക്കപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളെ ഒരു കൂടിക്കാഴ്ച്ചക്ക് വിളിച്ചു.സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം തന്നെ പുറത്ത് വിടുന്നത് ഇതിന് ശേഷമാണ്.
സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് ബ്ലോഗിൽ എഴുതിയ ആർട്ടിക്കൾ കണ്ട് ആദ്യമായി ഒരു കോളത്തിന് സാധ്യത തരുന്നത് ഇന്ത്യ ടുഡെയാണ്. പിന്നീട് പലപ്പോഴായി പലവിഷയങ്ങളിൽ ഇന്ത്യ ടുഡേക്ക് വേണ്ടി ലേഖനങ്ങൾ എഴുതി. ഈ ലേഖനങ്ങളുടെ കൂട്ടത്തിലാണ് യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ക്യാപിറ്റൽ പണിഷ്മെന്റ് വേണൊ എന്ന തരത്തിൽ ഒരു ലേഖനം എഴുതുന്നത്.
ഇത് ശ്രദ്ധേയിൽപ്പെട്ടതോടെയാണ് ടൈംസ് നൗവിൽ നിന്ന് ആദ്യമായി ഒരു ചർച്ചയ്ക്ക് വിളിക്കുന്നത്. മലയാളത്തിൽ ആദ്യമായി ചർച്ചയിൽ പങ്കെടുത്തത് മാതൃഭൂമിയിൽ. ടിവി രംഗത്ത് സജീവമാകുന്നത് 2017 മുതൽ. പക്ഷെ ശ്രദ്ധിക്കപ്പെട്ടത് ശബരിമല വിഷയത്തിലാണെന്നും ചാനൽ രംഗത്തേക്ക് എ്ങ്ങിനെ എത്തിയെന്ന ചോദ്യത്തിന് മറുപടിയായി ശ്രീജീത്ത് പണിക്കർ പറഞ്ഞു.
ഒരു മലയാളം മീഡിയത്തിൽ പഠിച്ച ആളെങ്ങിനെ ഇത്ര നന്നായി ഇംഗീഷ് കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിന് ഉത്തരത്തിനൊപ്പം ചെറിയൊരു നിർദ്ദേശവും കലർന്നതായിരുന്നു മറുപടി. ഇംഗ്ലീഷിലെ തന്റെ പ്രാവീണ്യത്തിന് കടപ്പെട്ടിരിക്കുന്നത് സ്കുളിലെ പ്രഥമദ്ധ്യാപകനായിരുന്ന അബ്ദുൾഖാദർ റാവുത്തർ എന്ന സാറിനോടാണ്. ഇംഗ്ലീഷ് ഭാഷയോടുള്ള തന്റെ സ്നേഹത്തിനു അടിത്തറ പാകിയത് അദ്ദേഹമാണ്.ഇതിനുപുറമെ ഇംഗ്ലീഷ് സിനിമകൾ സബ്ടൈറ്റിൽ ഇല്ലാതെ കാണുക, ക്രിക്കറ്റ് കമന്ററി കേൾക്കുക എന്നിവയാണ് തന്റെ ഭാഷയെ മെച്ചപ്പെടുത്താൻ താൻ സ്വീകരിക്കുന്ന വഴികളെന്നും അദ്ദേഹം പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്