ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്കും മുസ്ലിം വോട്ടുകൾ ഇടതിലേക്കും അധികമായി എത്തുമ്പോൾ നഷ്ടം കോൺഗ്രസിന്; ഇടതിന്റെ ഭരണ തുടർച്ചക്കു നിർണയകമാകുക ബിജെപി പിടിക്കുന്ന അധിക വോട്ടുകൾ; വടക്ക് മുസ്ലീമും മധ്യത്തിൽ ക്രൈസ്തവരും തെക്ക് ഹിന്ദുക്കളും; വിജയിയെ നിശ്ചയിക്കുക തിരുവനന്തപുരവും കൊല്ലവും പത്തനംതിട്ടയും
കെ ആർ ഷൈജുമോൻ
കേവലം രണ്ടു മാസം അകലത്തിൽ മാത്രം കേരളത്തിലെ നിയമസഭാ ഇലക്ഷൻ മുന്നിൽ നിൽകുമ്പോൾ ഇന്നലെ പുറത്തു വന്ന രണ്ടു പ്രീ പോൾ അഭിപ്രായ വോട്ടെടുപ്പും ഇടതു മുന്നണിക്ക് ഭരണ തുടർച്ച നൽകുന്നു . എന്നാൽ ഇത് കേരളം കണ്ട ഏറ്റവും മികച്ച ഭരണം ആയതുകൊണ്ടല്ല എന്നതാണ് ശ്രദ്ധേയമാകുന്നത് , മറിച്ചു കേരളം പരസ്യമായി ജാതീയ വോട്ടുകളെ കുറിച്ച് ചർച്ച ചെയ്യുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്നതിന്റെ ഫലമായാണ് ഭരണ തുടർച്ച ഉണ്ടാകുന്നത് എന്നത് ഇടതു മുന്നണി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിന്റെ അപചയം കൂടി സൂചിപ്പിക്കുകയാണ് . മതങ്ങളിൽ നിന്നും അകലം പാലിക്കാൻ തീരുമാനിച്ചിരുന്ന രാഷ്ട്രീയ പാർട്ടി മറ്റാരേക്കാളും ജാതീയമായി ചിന്തിച്ചു തുടങ്ങി എന്ന ഞെട്ടിക്കുന്ന യാഥാർഥ്യവും ഇന്നലെ പുറത്തുവന്ന ഏഷ്യാനെറ്റ് അഭിപ്രായ സർവേ വക്തമാക്കുന്നു .
തെക്കൻ മേഖലയിലെ ഹിന്ദുക്കൾ മാത്രം അടങ്ങുന്ന വിഭാഗത്തിൽ നടത്തിയ സർവേയിൽ ഏറ്റവും കൂടുതൽ വർഗീയ പ്രീണനം നടത്തുന്നത് ഇടതു മുന്നണിയാണ് എന്ന വെളിപ്പെടുത്തൽ സിപിഎമ്മിനു തർക്കിച്ചു നില്ക്കാൻ അല്പം നൊമ്പരം സൃഷ്ടിക്കുന്ന വിഷയമാണ് . കാരണം ഇത് ആരോപണമായി പോലും കേൾക്കാൻ ഇഷ്ട്ടപ്പെടാത്തവരാണ് രാഷ്ട്രീയ പാർട്ടികൾ . ഇടതു മുന്നണി 34 %. എൻഡിഎ 23 %, യുഡിഎഫ് 16 %, മറ്റുള്ളവർ 27 % എന്നതാണ് വർഗീയ പ്രീണനം സംബന്ധിച്ച ചോദ്യത്തോടു തെക്കൻ കേരളത്തിലെ ഹിന്ദുക്കൾ പ്രതികരിച്ചത് .
ഇത്തരം ഒരു ചോദ്യവും സർവേയും കേരളത്തിൽ ആദ്യമാണെന്നും ചാനൽ അവകാശപ്പെടുന്നു . കേരള സമൂഹം എത്തരത്തിൽ ഉള്ള മാറ്റത്തിനാണ് വിധേയമായി കൊണ്ടിരിക്കുന്നത് എന്നതിന്റെ നേർക്കാഴ്ച കൂടിയാണ് ഈ അഭിപ്രായ സർവേ . ജാതീയമായി ഹിന്ദു , മുസ്ലിം , ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ അവരവർ നേരിടുന്ന പ്രശനങ്ങൾ ചോദ്യമായി ഉന്നയിക്കാൻ ചാനൽ നിർബന്ധിതമായ സാഹചര്യം കേരളത്തിന് അത്ര അഭിമാനിക്കാവുന്നതല്ല .
ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ അപകടം എന്ന നിലയിൽ എക്കാലവും ചർച്ച ചെയ്യുന്ന രാഷ്ട്രീയം മൂടുപടം ഇട്ടെത്തിയിരുന്നത് ഇനി ഒരു മറയുമില്ലാതെ എത്തുന്ന അന്തരീക്ഷം രൂപപ്പെട്ടിരിക്കുന്നു . മതേതരം എന്ന വാക്കുപോലും ഉച്ചരിക്കാൻ മലയാളിക്ക് കഴിയാത്ത കാലത്തിലേക്കാണോ സമൂഹം നീങ്ങുന്നത് എന്ന ഞെട്ടലും സൃഷ്ടിച്ചാണ് സർവേ ഫലം പുറത്തു വന്നിരിക്കുന്നത് .
ഇത്രയൊക്കെ വർഗീയമായി തിരഞ്ഞെടുപ്പ് അങ്കം രൂപപ്പെട്ടിട്ടും വമ്പൻ വിജയം ഉണ്ടാകില്ല എന്ന സൂചന കൂടുതൽ കരുതലും ജാഗ്രതയും എടുക്കാൻ മൂന്നു മുന്നണികൾക്കും അവസരമൊരിക്കുന്നതാണ് . ഇതിന്റെ ഫലമായി ഏതു നിലക്കും വോട്ടു ബാങ്കുകൾ സൃഷ്ടിച്ചെടുക്കൻ മൂന്നു കൂട്ടരും മത്സരിക്കുമ്പോൾ മതേതര കേരളത്തിന് നന്നായി പരുക്കേറ്റിരിക്കും എന്നതും വസ്തുതയായി മാറുന്നു .
വടക്കു മുസ്ലിം; തെക്ക് ഹിന്ദു; മധ്യകേരളം ക്രിസ്ത്യൻ വോട്ടു ബാങ്കിൽ വിജയം ഉറപ്പിക്കുന്നവർ
വടക്കൻ ജില്ലകളിൽ നിർണയകമാകുക മുസ്ലിം വോട്ടുകളിൽ ഉണ്ടാകുന്ന സ്വിഫ്റ്റ് ആണെന്ന് പറയുമ്പോൾ അത് ഇടതു ക്യാമ്പിലേക്ക് പോകും എന്നും അഭിപ്രായ സർവേ പറയുന്നു . തങ്ങൾക്കു മുൻപൊരിക്കലും അധികമൊന്നും കിട്ടാത്ത ഈ വോട്ടു ബാങ്ക് ചാഞ്ഞെത്തുമ്പോൾ ഇടതു ക്യാമ്പിൽ സന്തോഷ പൂത്തിരികളാണ് കത്തുന്നത് . മന്ത്രി ജലീൽ ഏറ്റെടുത്ത ഖുർ ആൻ വിതരണം മുതൽ ബിജെപിയെ ദേശീയമായി നേരിടാൻ സിപിഎമ്മിനെ തുണയ്ക്കുക എന്ന അത്ര പ്രായോഗികമല്ലാത്ത ചിന്തപോലുമാണ് വോട്ടു രാഷ്ട്രീയത്തിൽ രൂപമെടുക്കുന്നത് . മുസ്ലിം വിഭാഗത്തിലെ നവ ചിന്താഗതിക്കാരാണ് ഇടതു പക്ഷത്തേക്ക് അധികമായി ചായുന്നതും എന്നതും സർവേ പറയുന്നു .
എന്നാൽ ക്രിസ്ത്യൻ വോട്ടുകൾ കൂടി എത്തിയാൽ വമ്പിച്ച വിജയം ഉണ്ടാകും എന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ശേഷം ഇടതു മുന്നണി കരുതിയത് നിയമസഭയിൽ എത്തുമ്പോൾ വേണ്ട തുണ നൽകില്ല എന്നാണ് വക്തമാകുക . മധ്യകേരളത്തിൽ ക്രിസ്ത്യൻ വോട്ടിൽ 20 ശതമാനം എങ്കിലും ബിജെപി പക്ഷത്തു എത്തും എന്ന് പറയുന്നത് അടുത്ത കാലത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഷപ്പുമാരടക്കമുള്ളവരുമായി നടത്തിയ ചർച്ചയുടെയും മിസോറാം ഗവർണർ ശ്രീധരന്പിള്ളയുടെ ഇടനിലയും അടുത്തകാലത്തായി രൂപം കൊണ്ട ക്രിസ്ത്യൻ - മുസ്ലിം ചേരിതിരിവിന്റെയും എല്ലാം ഫലമായാണ് . ഈ വോട്ടുകൾ സ്വാഭാവികമായി ചോരുന്നതും യുഡിഎഫിന്റെ കൈകളിൽ നിന്നാകും .
ഇതോടെ ബിജെപി പിടിക്കുന്ന അധിക വോട്ടുകൾ പരോക്ഷമായി ഇടതു മുന്നണിയെ വിജയത്തിൽ എത്തിക്കുകയും ചെയ്യും . പത്തനംതിട്ട , എറണാകുളം , കോട്ടയം , ഇടുക്കി ജില്ലകളിലെ പല മണ്ഡലങ്ങളിലും ഇത് വിജയ പരാജയങ്ങളെ സ്വാധീനിക്കുമ്പോൾ സ്ഥാനാർത്ഥികളിൽ പോലും ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവർ കൂടുതലായി ബിജെപി പക്ഷത്തു അണിനിരക്കാനും സാധ്യതയേറെയാണ് . പ്രത്യേകിച്ചും അങ്കമാലി, കോതമംഗലം , പെരുമ്പാവൂർ , പിറവം , തൊടുപുഴ , മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ഒക്കെ ഫലത്തെ സ്വാധീനിക്കാൻ കഴിയുന്ന വിധത്തിൽ വോട്ടു ഒഴുക്ക് രൂപപ്പെടും എന്ന സൂചനായാണ് ഇപ്പോൾ ലഭ്യമാകുന്നത് .
ഈ സാഹചര്യം തെക്കൻ കേരളത്തിൽ എത്തുമ്പോൾ ഹിന്ദു വോട്ടുകളിൽ ആയിരിക്കും പ്രതിഫലിക്കുക എന്ന വത്യാസമേയുള്ളൂ . എന്നാൽ ക്രിസ്ത്യൻ , മുസ്ലിം വോട്ടുകൾ ഏകീകരിക്കും പോലെ ഹിന്ദു വോട്ടുകൾ ഏതെങ്കിലും ഒരു പക്ഷത്തേക്ക് നീങ്ങും എന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവചിക്കുക എളുപ്പമല്ല . എന്നാൽ മുന്നോക്ക ഹിന്ദു വോട്ടുകൾ കൃത്യമായി യുഡിഎഫ് , ബിജെപി പക്ഷം വീതിച്ചെടുക്കുമ്പോൾ അവശേഷിക്കുന്ന വോട്ടുകളാണ് ഇടതു പ്രതീക്ഷ .
ആകെയുള്ള 39 സീറ്റിൽ കഴിഞ്ഞ തവണ 32 എണ്ണവും സ്വന്തമാക്കിയ ഇടതു മുന്നണിക്ക് കഴിഞ്ഞ തവണയും ഭരണത്തിലേക്ക് കുതിക്കാൻ സഹായമായതു ഈ തിളങ്ങുന്ന വിജയമാണ് . എന്നാൽ ഇത്തവണ ആ തിളക്കം കുറയ്ക്കാൻ ബിജെപി വോട്ടു പിടിക്കുമ്പോൾ യുഡിഎഫ് വിജയ സാധ്യത ഈ മേഖലയിൽ കൂടും . എന്നാൽ കഴിഞ്ഞ തവണ ലഭിച്ച വെറും ആറു സീറ്റിൽ നിന്നും എത്ര കണ്ടു ഉയർത്താൻ കഴിയും എന്നത് ചോദ്യമായി മുന്നിൽ എത്തുമ്പോൾ ശബരിമല ആയുധമാക്കി ഇവിടെ മുന്നേറ്റം നടത്താനാകും കോൺഗ്രസ് ശ്രമം .
കാരണം ഈ വിഷയത്തിൽ ഏറെക്കുറെ ശബ്ദം നഷ്ടമായ നിലയിലാണ് ഇപ്പോൾ ഇടതു , ബിജെപി ക്യാമ്പുകൾ . കാരണം വിഷയം പരിഹാരിക്കാൻ കേന്ദ്രം വേണ്ടത് ചെയ്തില്ലെന്ന് 60 ശതമാനം ഹിന്ദു വോട്ടർമാർ പരാതിപ്പെടുമ്പോൾ വോട്ടു വീഴചയിലും അത് പ്രതിഫലിക്കാതിരിക്കില്ല . ശബരിമലയിൽ ഇടതിന് തെറ്റിയെന്ന് തന്നെയാണ് ഒരു വിഭാഗം ഹിന്ദു വോട്ടർമാർ കരുതുന്നതും ഇക്കാര്യത്തിൽ അവർക്കു ഇപ്പോഴും നിലപാട് മാറ്റം ഇല്ലെന്നു കരുതുന്നവർ 40 ശതമാനമായി നിലനിൽക്കുമ്പോൾ ആ വോട്ടുകൾ സ്വാഭാവികമായും യുഡിഎഫിന് തന്നെ ലഭിക്കേണ്ടതാണ് . പ്രചാരണത്തിൽ വിഷയം എത്രത്തോളം കത്തിക്കയറും എന്നതിനെ കൂടി ആശ്രയിച്ചാകും വോട്ടു ഒഴുക്ക് നിശ്ചയിക്കപ്പെടുക .
നാണം മറയ്ക്കാൻ മറക്കുന്ന കേരളം
ഇത്തരത്തിൽ കേരളത്തിന്റെ മൂന്നു മേഖലകളും ജാതീയമായി വോട്ടു ചെയ്യാൻ തയാറാക്കുമ്പോൾ അതെങ്ങനെ സ്വന്തം പക്ഷത്താകാം എന്ന വർഗീയ വിഷം ചീറ്റലിനുള്ള അവസരം തേടുകയാകും ഇനി മൂന്നു മുന്നണികളുടെയും ജോലി . പ്രത്യേകിച്ച് കഠിന അധ്വാനം ആവശ്യമില്ലാത്ത തരത്തിൽ തരാതരം പോലെ ഓരോ മേഖലയിലും അവരവർക്കിഷ്ട്ടപ്പെടുന്ന രീതിയിൽ നേതാക്കൾ സംസാരിക്കാൻ തുടങ്ങിയാൽ മാത്രം പറന്നെത്തുന്നതാണ് ഇത്തരം വോട്ടുകൾ . അതിന്റെ സൂചന നൽകി സംസ്ഥാനത്തെ പ്രധാന നേതാക്കൾ ഒക്കെ സംസാരം തുടങ്ങിയിട്ടുമുണ്ട് . ഭരണ നേട്ടവും കോട്ടവും അഴിമതിയും വികസനവും വികസന മുരടിപ്പും തൊഴിലില്ലായ്മയും ഒക്കെ ചർച്ച ചെയ്യേണ്ട ഒരു തെരഞ്ഞെടുപ്പിലാണ് കേരളം ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും ആയി ചേരി തിരിയുന്നത് എന്നതാണ് ഏറ്റവും വലിയ ദുര്യോഗമായി മാറുന്നത് .
നവോഥാന നിർമ്മിതിയും പുരോഗമന പ്രസ്ഥാനങ്ങൾ വേരോട്ടം നടത്തിയതുമായ സ്ഥലമാണ് വീണ്ടും പഴയ കാലത്തേക്ക് മടങ്ങുന്നത് എന്നതും കൂടിയാണ് ഈ തിരഞ്ഞെടുപ്പിൽ മുന്നിൽ നിൽകുമ്പോൾ മനസ് തുറക്കാൻ തയാറായ കേരളീയ സമൂഹം വക്തമാക്കുന്നത് . ഇതൊന്നും സംസ്ഥാനത്തെ മൊത്തം ജനങ്ങളുടെയും മനസിലിരുപ്പാല്ലല്ലോ എന്ന ആശ്വാസത്തിന് ചോദിക്കാമെങ്കിലും സാമൂഹ്യ സർവേയുടെ ടെസ്റ്റ് ഡോസുകൾ എല്ലായ്പ്പോഴും സമൂഹ ചിന്തയുടെ ലിറ്മസ് ടെസ്റ്റ് കൂടിയായാണ് വിലയിരുത്തപ്പെടുന്നത് . ഓരോ മണ്ഡലത്തിലെയും ഭൂരിപക്ഷ സമുദായത്തെ പ്രീതിപ്പെടുത്തുന്ന വിധത്തിൽ സ്ഥാനാർത്ഥിയുടെ മതം നോക്കി തീരുമാനം എടുക്കുന്ന പതിവ് കാലങ്ങളായി കേരളത്തിൽ ഉണ്ടെങ്കിലും ഓരോ മതവും തങ്ങളുടെ ശക്തികാട്ടാൻ ഏറെക്കുറെ പരസ്യമായി തന്നെ രംഗത്തിറങ്ങുന്ന പതിവ് കൂടിയാകും 2021 ൽ തുടക്കമിടുക .
പണ്ടൊക്കെ അല്പം ഒളിയും മറയും ഉണ്ടായിരുന്ന കാര്യത്തിന് ഇനി പരസ്യമായി തന്നെ ലൈസൻസ് ലഭിക്കുന്നു എന്നതാണ് ഇപ്പോൾ തെളിഞ്ഞു വരുന്നത് . രഹസ്യമായി നൽകിയിരുന്ന ചുംബനം പരസ്യമായി നല്കാൻ ഒരു വിഭാഗം ആക്ടിവിസ്റ്റുകൾ തയ്യാറായപ്പോൾ അത് നേരിൽ കാണാൻ ആയിരങ്ങൾ തടിച്ചു കൂടിയ സ്ഥലമാണ് കേരളം എന്ന വസ്തുത മുന്നിൽ നിൽക്കെ രഹസ്യമായി പറഞ്ഞിരുന്ന ജാതീയ വോട്ടു കച്ചവടം പരസ്യമായ ലേലം വിളിക്കെത്തുമ്പോഴും കേരളം ഒന്നാകെ ആ കാഴ്ച കാണാൻ വോട്ടുനൽക്കവലയിൽ കൗപീനം ധരിച്ച നിലയിൽ തന്നെയുണ്ടാകും .
വരുംകാല തിരഞ്ഞെടുപ്പുകളിൽ നാണം മറയക്കാൻ ആവശ്യം വേണ്ടുന്ന ആ കൗപീനം പോലും കേരളത്തിന് നഷ്ടമായേക്കാം . എന്തായാലും ആ സാധ്യതയിൽ കേരളം എത്രത്തോളം നാണം മറയ്ക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമായി മാറുകയാണ് ഈ തിരഞ്ഞെടുപ്പ്, അത് ആര് ജയിച്ചാലും .
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്