Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പശു ശാസ്ത്ര'ത്തിൽ ഓൺലൈൻ പരീക്ഷ വ്യാഴാഴ്ച നടക്കും; രാജ്യത്തെ അഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കും: പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്യത്തെ 900 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് യുജിസി നിർദ്ദേശം

'പശു ശാസ്ത്ര'ത്തിൽ ഓൺലൈൻ പരീക്ഷ വ്യാഴാഴ്ച നടക്കും; രാജ്യത്തെ അഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കും: പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്യത്തെ 900 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് യുജിസി നിർദ്ദേശം

സ്വന്തം ലേഖകൻ

കൊൽക്കത്ത: 'പശു ശാസ്ത്ര'ത്തിൽ ഓൺലൈൻ പരീക്ഷ വ്യാഴാഴ്ച നടക്കും. പശു പ്രധാന വിഷയമാക്കിയ പരീക്ഷയിൽ രാജ്യത്തെ അഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കും. കേന്ദ്ര മൃഗസരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമായ രാഷ്ട്രീയ കാമധേനു ആയോഗാണ് പരീക്ഷയുടെ പിന്നിൽ. പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയൽ ഇവരുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒരു മണിക്കൂറായിരിക്കും പരീക്ഷ. പരീക്ഷ എഴുതുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകൾ നൽകും.

കേന്ദ്രസർക്കാരിന്റെ 'പശു ശാസ്ത്ര' പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്യത്തെ 900 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോടു യുജിസി നിർദേശിച്ചു. ഫെബ്രുവരി 12നാണ് കാമധേനു ഗോ വിഗ്യാൻ പ്രചാർ പ്രസാർ പരീക്ഷയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് യുജിസി സർവകലാശാലകൾക്കു നിർദ്ദേശം നൽകിയത്. ഇതിൽ അശാസ്ത്രീയമായി ഒന്നുമില്ല. പശുക്കളിലെ ഇന്ത്യൻ ബ്രീഡിന്റെ പ്രാധാന്യം ഞങ്ങൾക്ക് ഉയർത്തിക്കാട്ടണം. അതിനാണു പരീക്ഷ നടത്തുന്നത് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കതിരിയ പറഞ്ഞു.

ഇന്ത്യയിലും റഷ്യയിലും ആണവ കേന്ദ്രങ്ങളിൽ റേഡിയേഷൻ തടയാൻ ചാണകം ഉപയോഗിക്കുന്നുവെന്ന് പഠിക്കാനുള്ള ഭാഗത്തിൽ പറയുന്നു. ഭോപ്പാലിൽ വാതക ദുരന്തമുണ്ടായപ്പോൾ ജനങ്ങളിൽ പലരെയും ചാണകത്തിന്റെ ഉപയോഗം രക്ഷിച്ചിട്ടുണ്ടത്രേ. മുതുകത്തെ മുഴയുടെ സഹായത്തോടെ ഇന്ത്യയിലെ പശുക്കൾക്കു സൂര്യന്റെ ഉർജം കണ്ടെത്താൻ സാധിക്കും. ഇതിന്റെ ഫലമായി ഇന്ത്യയിലെ പശുക്കളുടെ പാല്, ചാണകം, മൂത്രം എന്നിവ കൂടുതൽ ഗുണകരമാകും.

പശുവിനെക്കുറിച്ചുള്ള അറിവ്, വിശുദ്ധി, സാമ്പത്തിക നേട്ടങ്ങൾ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുകയാണു ഞങ്ങൾ. പ്രഫസർമാർ വിഷയത്തിൽ അമിതമായി പ്രതികരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുജിസി നിർദേശത്തിനെതിരെ ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തി. ഗവേഷണത്തിനായി നൽകേണ്ട 60 കോടി രൂപ സർവകലാശാലയ്ക്കു കേന്ദ്രസർക്കാർ നൽകുന്നില്ല. പ്രത്യേക ആശയങ്ങൾ വിദ്യാർത്ഥികളിലേക്കു കുത്തിവയ്ക്കാനാണു അവർ ശ്രമിക്കുന്നത് പ്രഫസർ പാർഥ റോയ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP