ഇന്ത്യൻ റെയിൽവേയുടെ ഇതിഹാസപുരുഷൻ എന്ന നിലയിൽ സഫലമായ ഇ. ശ്രീധരന്റെ ജീവിതം ഒരു സർവ്വകലാശാലയാണ്; വില കുറഞ്ഞ രാഷ്ട്രീയവിധേയത്വം വച്ച് , അധമബോധം വച്ച് അദ്ദേഹത്തെപ്പോലൊരാളെ വിമർശിക്കാൻ മുതിരാതിരിക്കുക; ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശന വിവാദത്തെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ഇന്ത്യയിൽ ഒരു പൗരന് ഏത് രാഷ്ട്രീയപ്പാർട്ടിയിലും ചേരാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ ഇ. ശ്രീധരൻ എന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെക്നോക്രാറ്റ് ഒരു രാഷ്ട്രീയപ്പാർട്ടിയോട് തനിക്ക് ആഭിമുഖ്യം ഉണ്ടെന്നു തുറന്നുപ്പറയുന്നു. അതോടെ അതുവരെ അദ്ദേഹത്തെ വന്ദിച്ചിരുന്ന സകലമാന ലിബറൽ - സെക്ക്യൂലർ മൈൻസുകളും അദ്ദേഹത്തെ നിന്ദിക്കാനും തുടങ്ങുന്നു. ഇതൊക്കെ സംഭവിക്കുന്നത് അങ്ങ് വടക്കേയിന്ത്യയില്ലൊന്നുമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി 24 x 7 നിലക്കൊള്ളുന്നുവെന്നു സമർത്ഥിക്കുന്ന സമത്വസുന്ദര പ്രബുദ്ധമതേതര കേരളത്തിലാണ്. ഒരാളുടെ മതവും രാഷ്ട്രീയവും അയാളുടെ മാത്രം സ്വകാര്യതയും, തീരുമാനവുമാണെന്നിരിക്കെ ഇ. ശ്രീധരനെതിരെ പടവാളെടുക്കുന്നവർ തികഞ്ഞ അസഹിഷ്ണുതാവാദികളും ഫാസിസ്റ്റുകളുമാണെന്നു പറയേണ്ടി വരും. ആ നിലയിൽ നിലവിൽ ഏറ്റവും കൂടുതൽ അസഹിഷ്ണുക്കളും ഫാസിസ്റ്റുകളുമുള്ളത് കേരളത്തിലാണെന്ന് അംഗീകരിക്കേണ്ടിയും വരും.
ബോധമുറച്ച നാൾ മുതൽ രാഷ്ട്രീയക്കളരിയിൽ മണലെഴുത്ത് നടത്തി ഹരിശ്രീ കുറിച്ചവർ മാത്രമാണ് ഈ കേരളത്തിൽ രാഷ്ട്രീയത്തിലിറങ്ങി തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ ഇ. ശ്രീധരൻ എന്ന ഇതിഹാസത്തെ വിമർശിക്കാൻ ഇടതു-വലതുപക്ഷക്കാർക്ക് അവകാശമുണ്ടെന്നു വയ്ക്കാം. അങ്ങനെ അധികാരത്തിലേറി അഴിമതിയുടെ കറ പുരളാതെ സംശുദ്ധ രാഷ്ട്രീയ ജന സേവനം നടത്തുന്നവർ മാത്രമാണ് ഇവിടെ ഭരിച്ചതും ഭരിക്കുന്നതുമെങ്കിൽ നിങ്ങൾക്ക് പറയാം ഇ. ശ്രീധരനെ പോലൊരു മികച്ച ടെക്നോക്രാറ്റിനു ചേർന്ന ഒന്നല്ല രാഷ്ട്രീയപ്രവേശമെന്ന് . എന്നാൽ അങ്ങനെയാണോ ഇവിടെ സംഭവിക്കുന്നത്. ? ഒരു സമരത്തിനിടെ വഴിയേ നടന്നുപ്പോകുമ്പോൾ ലാത്തിയടി വാങ്ങുന്നവൻ വരെ പിറ്റേ ദിവസം മുതൽ നേതാവിന്റെ കുപ്പായം തുന്നിയിടുന്ന നാടാണിത്. അച്ഛൻ നേതാവയതിന്റെ പേരിലോ , അപ്പൂപ്പൻ മന്ത്രിയായതിന്റെ പേരിലോ നേതാവിന്റെ പെട്ടി താങ്ങി നടന്ന വകയിലോ ഒക്കെ സീറ്റു നോക്കി നടക്കുന്ന അധികാരമോഹികളുടെ നാടാണിത്. അപ്പുറത്തെ കണ്ടവും ഇപ്പുറത്തെ കണ്ടവും സമർത്ഥമായി ചാടി ചാടി കാലു വാരൽ കലാപരിപാടിയായി കൊണ്ടുനടക്കുന്ന നേതാക്കന്മാരെ വരെ അരിയിട്ടുവാഴിക്കുന്ന നാടാണിത്. ആ നാട്ടിലാണ് രാഷ്ട്രനിർമ്മാണത്തിൽ മറ്റാർക്കും കഴിയാത്ത വിധം തനതായ,മഹത്തായ സംഭാവന നല്കിയ ഒരു കർമ്മയോഗി പ്രൊഫഷണലിസവും സാമൂഹ്യചരിത്രബോധവും ആവോളമുള്ള ഒരു ഇതിഹാസപുരുഷൻ തന്റെ രാഷ്ട്രീയം തുറന്നുപ്പറഞ്ഞതിന്റെ പേരിൽ പരിഹാസ്യനാകുന്നത്. ഇരട്ടത്താപ്പിന്റെ ലീബറൽ - സെക്ക്യൂലർ വേർഷനാണിത്.
ഇന്ത്യൻ റെയിൽവേയുടെ ഇതിഹാസപുരുഷൻ എന്ന നിലയിൽ സഫലമായ ഇ. ശ്രീധരന്റെ ജീവിതം ഒരു സർവ്വകലാശാലയാണ്. ഗൂഗിൾ സെർച്ചിൽ ഇ. ശ്രീധരൻ എന്നു കുറിച്ച് നല്കുന്ന ഒറ്റ തിരച്ചിലിൽ അഞ്ചര ലക്ഷത്തിലേറെ ഫലസൂചനകളാണ് സ്ക്രീനിലേക്കു വന്നുവീഴുന്നത്. അതിൽ വിക്കിപീഡിയയിലെ ശ്രീധരന്റെ ജീവചരിത്ര കുറിപ്പ് മുതൽ ദേശീയ ചാനലുകളിൽ വന്ന എണ്ണമറ്റ അഭിമുഖങ്ങൾ വരെയുണ്ട്. പാമ്പൻ പാലം പുനർനിർമ്മാണം മുതൽ കൊച്ചി മെട്രോ വരെയുള്ള പദ്ധതികളിലൂടെ മാത്രം ലക്ഷം കോടിയിലേറെ രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് ഇ. ശ്രീധരൻ ഏറ്റെടുത്ത് പൂർത്തിയാക്കിയത്. അതിൽ ഒന്നിന്റെ പേരിൽപോലും അദ്ദേഹത്തിനെതിരെ ഒരാക്ഷേപവും ഉയർന്നിട്ടില്ലെന്ന് അറിയുക മനുഷ്യരേ.
കോമൺവെൽത്ത് ഗെയിംസിന്റെ പേരിൽ ഡൽഹിയിൽ നടന്ന തൂപ്പുജോലി കരാറിൽപ്പോലും ദശലക്ഷങ്ങളുടെ അഴിമതി നടന്നത് നാം കണ്ടതാണ്.അതേ മാമാങ്കത്തിന് മുന്നോടിയായാണ് 24,000 കോടി ചെലവഴിച്ച് ഡൽഹി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം നടന്നത്. ഇ. ശ്രീധരനായിരുന്നു അതിന്റെ ചുമതല. കോമൺവെൽത്ത് അഴിമതിക്ക് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ജയിലിലായപ്പോഴും ആരോപണലേശമേല്ക്കാതെ പൂർത്തിയായ ഏക പദ്ധതിയും ഡൽഹി മെട്രോ നിർമ്മാണമായിരുന്നു.
പടിഞ്ഞാറൻ തീരത്ത് തിരതുള്ളുന്ന അറബിക്കടലിനും അതിന് അഭിമുഖമായ പശ്ചിമഘട്ടത്തിനും നടുവിലൂടെ തെക്ക് മംഗലാപുരം മുതൽ വടക്ക് മഹാരാഷ്ട്രയിലെ റോഹ വരെ 760 കിലോമീറ്റർ റെയിൽപ്പാതയുടെ നിർമ്മാണത്തിൽ നേരിട്ട വെല്ലുവിളികൾക്ക് സമാനതകളില്ല. ബ്രിട്ടീഷ് ഭരണകാലം മുതൽ അസാധ്യമെന്ന തലക്കെട്ടിനു കീഴിൽ കടലാസിൽ ഒതുങ്ങിപ്പോയ പദ്ധതി എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞൊതുക്കി പൂർത്തിയാക്കാൻ ശ്രീധരനു വേണ്ടിവന്നത് വെറും ഏഴു വർഷവും മൂന്നു മാസവും മാത്രം. അവിടെ പണമായിരുന്നില്ല പ്രശ്നം. ദുർഘടമായ നിർവഹണം തന്നെയായിരുന്നു. മൂന്നു സംസ്ഥാനങ്ങളിലൂടെ എന്നതിനേക്കാൾ പരസ്പരവൈരുധ്യം പുലർത്തിയ നാലു രാഷ്ട്രീയവ്യവസ്ഥിതിയിലൂടെയായിരുന്നു കൊങ്കൺപാതയുടെ ദീർഘമായ അലൈന്മെന്റ്. സ്വതഃസിദ്ധമായ നയചാതുരിയാൽ എതിർപ്പുകളുടെ മുനയൊടിച്ച് എല്ലാവരെയും യോജിപ്പിന്റെ ഒറ്റ നൂലിൽ ഇണക്കി ശ്രീധരൻ ആ എഞ്ചിനീയറിങ് അദ്ഭുതം രാജ്യത്തിന്റെ പടിഞ്ഞാറെ അതിരിൽ സ്ഥാപിച്ചു.
ശ്രീധരൻ കെട്ടിയുയർത്തിയ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങൾ-കൊങ്കൺ റെയിൽവേ കോർപ്പറേഷനും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും-പൊതുമേഖലാ സംരംഭങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകൾക്ക് അപവാദമായി മാറി. സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുപോലും മാതൃകയായ ഡി.എം.ആർ.സിയുടെ സ്ഥാപനമൂല്യങ്ങൾ മനപ്പാഠമാക്കാൻ അമേരിക്കയിലെ സ്റ്റാൻസ്ഫോർഡ് ഗ്രാജ്വേറ്റ്സ് സ്കൂളും ലണ്ടൻ യൂണിവേഴ്സിറ്റിയും ഉൾപ്പെടെ ലോകത്തെ ഇരുപതോളം സർവകലാശാലകളിൽനിന്ന് മാനേജ്മെന്റ് വിദ്യാർത്ഥികൾ വരിനിന്നു.
ഔദ്യോഗികജീവിതത്തിൽ ഇ. ശ്രീധരനെതിരെ കച്ചകെട്ടിയിറങ്ങിയവർക്ക് അവരുടെതായ ന്യായങ്ങളുണ്ടായിരുന്നു. ശ്രീധരന്റെ അസാന്നിധ്യത്തിൽ രൂപപ്പെടുന്ന അവിശുദ്ധബാന്ധവത്തിലൂടെ മറിയുന്ന കോടികളുടെ കമ്മീഷൻ പണമെന്ന മനപ്പായസമുണ്ട് സർക്കാറും ഭരണനേതൃത്വവും അവർക്ക് അങ്കത്തുണയായത് പലവട്ടം നമ്മൾ പലയിടത്തായി കണ്ടതാണ്. കൊച്ചി മെട്രോയിൽനിന്ന് പുകച്ചുചാടിക്കാൻ ഒളിവിലും തെളിവിലും പൊടിപാറിയ പോര് നമ്മൾ കണ്ടതാണല്ലോ.ലോകബാങ്കും ജപ്പാൻ ധനകാര്യ ഏജൻസിയും മുതൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ വരെയുള്ളവയുടെ തിട്ടൂരങ്ങളും പൊക്കിയെടുത്ത് ഉന്നത ബ്യൂറോക്രസിയുടെ ചാവേറായിരുന്നു മുന്നണിയിൽ. എന്നിട്ടെന്ത് സംഭവിച്ചുവെന്നത് ചരിത്രം .
യാതൊരു ഉളുപ്പുമില്ലാതെ ഉടുപ്പ് മാറും പോലെ പാർട്ടി മാറുന്ന രാഷ്ട്രീയക്കാരെക്കാൾ എനിക്ക് ഏറെ ബഹുമാനം മെട്രോമാനെപ്പോലെ തനിക്കു ഇഷ്ടമുള്ള പാർട്ടിയിൽ ചേരുന്നുവെന്ന് ചങ്കുറപ്പോടെ പറയുന്ന രാഷ്ട്രശില്പികളെയാണ്. ഭഗവത്ഗീതയിൽ ശ്രീകൃഷ്ണൻ അർജുനനോടു പറയുന്നുണ്ട്: ‘‘അർജുനാ, മൂന്നു ലോകങ്ങളിൽ നിന്നും എനിക്കു കിട്ടാത്തതായോ കിട്ടേണ്ടതായോ യാെതാന്നും തന്നെയില്ല. എന്നിട്ടും ഞാൻ കർമം ചെയ്തുകൊണ്ടിരിക്കുന്നു. എന്തെന്നാൽ കർമം ചെയ്യാതിരുന്നാൽ നശിച്ചുപോകും.’’ ഇ. ശ്രീധരനും ഇത്തരമൊരു നില കൈവന്നിരിക്കുന്നുവെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. ലോകത്തുനിന്നും അദ്ദേഹത്തിനു കിട്ടാത്തതായോ കിട്ടേണ്ടതായോ യാതൊന്നും തന്നെയില്ല. എങ്കിൽപ്പോലും ഈ എൺപത്തിയെട്ടാം വയസ്സിലും ഇ. ശ്രീധരൻ കർമം ചെയ്യാനൊരുങ്ങിക്കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തെപ്പോലെയുള്ള മഹദ്വ്യക്തികളാണ് രാഷ്ട്രീയത്തിനാവശ്യം. നമ്മിലുള്ള വില കുറഞ്ഞ രാഷ്ട്രീയവിധേയത്വം വച്ച് , അധമബോധം വച്ച് അദ്ദേഹത്തെപ്പോലൊരാളെ വിമർശിക്കാൻ മുതിരാതിരിക്കുക. ആ കർമ്മയോഗിയെ വന്ദിച്ചില്ലെങ്കിൽ കൂടി നിന്ദിക്കാതിരിക്കുക. കാരണം രാഷ്ട്രനിർമ്മാണപ്രക്രിയയിൽ ഒരു മണൽത്തരിയെടുത്ത് വയ്ക്കുന്നതുപ്പോലും പുണ്യപ്രവൃത്തിയായിരിക്കെ പാമ്പൻ പാലം പുനർനിർമ്മാണം മുതൽ കൊച്ചി മെട്രോ വരെയുള്ള പദ്ധതികളിലൂടെ രാജ്യത്തെ മുന്നോട്ടുനടത്തിച്ചയാളെ രാഷ്ട്രശില്പിയെന്നല്ലാതെ മറ്റെന്തുകൊണ്ടാണ് അടയാളപ്പെടുത്തേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്