Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ധന വില ജി എസ് ടി പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാർ; രാജ്യമാകെ ഒറ്റ വിലയാകും; സംസ്ഥാനങ്ങൾക്കിടയിൽ സമവായം വേണം; നിയമഭേദഗതി ആവശ്യമില്ലെന്നും നിർമല സീതാരാമൻ

ഇന്ധന വില ജി എസ് ടി പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാർ; രാജ്യമാകെ ഒറ്റ വിലയാകും; സംസ്ഥാനങ്ങൾക്കിടയിൽ സമവായം വേണം; നിയമഭേദഗതി ആവശ്യമില്ലെന്നും നിർമല സീതാരാമൻ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ അതിന് ഗൗരവമായ ചർച്ചകൾ ആവശ്യമാണ്. ജിഎസ്ടി നിയമത്തിൽത്തന്നെ അതിന് വ്യവസ്ഥയുണ്ട്. പാർലമെന്റിൽ പുതിയതായി ഭേദഗി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ധനവില വർധനവ് അലട്ടുന്ന പ്രശ്‌നമാണ്. വില കുറക്കാൻ തനിക്ക് മാത്രമായി എന്തെങ്കിലും ചെയ്യാനാവില്ലെന്നും ധനമന്ത്രി പറഞ്ഞു. വില തീരുമാനിക്കുന്നതിൽ കേന്ദ്ര സർക്കാരിന് നിയന്ത്രണമില്ല. കേന്ദ്രസംസ്ഥാന സർക്കാരുകൾ ചർച്ചചെയ്ത് പരിഹരിക്കേണ്ട പ്രശ്‌നമെന്നും അവർ പറഞ്ഞു. രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു.

പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം വേണ്ടെന്ന് വെക്കാൻ ആരും തയാറാവില്ല. വില വർധനവിൽ പരസപരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നികുതി കുറക്കാൻ തനിക്ക് സംസ്ഥാനങ്ങളോട് നിർദേശിക്കാനാവില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

#WATCH: Finance Minister Nirmala Sitharaman speaks on fuel price hike, "It's a vexatious issue in which no answer except for fall in fuel price will convince anyone. Both Centre & State should talk to bring down retail fuel price at a reasonable level for consumers..." pic.twitter.com/28LGWNye7I

— ANI (@ANI) February 20, 2021

ജിഎസ്ടി പരിധിയിൽ വന്നാൽ രാജ്യമാകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാം. സംസ്ഥാനങ്ങൾക്കിടയിൽ സമവായം വേണം.

പെട്രോളിയം ഉൽപന്നങ്ങളുടെ ഇന്ത്യയിലെ വില തീരുമാനിക്കുന്നത് എണ്ണ കമ്പനികളാണ്. അവർ തന്നെയാണ് പെട്രോളിയം ഇറക്കുമതി ചെയ്യുന്നതും ശുദ്ധീകരിക്കുന്നതും.

എണ്ണ കമ്പനികളോട വില കുറക്കാൻ ആവശ്യപ്പെടാനാവില്ല. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ.ടിയിൽ ഉൾപ്പെടുത്തുന്നത പരിഗണിക്കാം. എന്നാൽ, ഇക്കാര്യത്തിൽ ജി.എസ.ടി കൗൺസിലിൽ ചർച്ചകൾ വേണ്ടിവരുംമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP