മന്ത്രിയും അമേരിക്കൻ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന്റെ ഫോട്ടോ പുറത്ത്; കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ കെ എസ് ഐ എൻ സി; ആഴക്കടൽ കൊള്ളയിൽ കൂടുതൽ തെളിവ് പുറത്തു വിട്ട് പ്രതിപക്ഷ നേതാവ്; പ്രത്യക്ഷ സമരത്തിന് മത്സ്യത്തൊഴിലാളികളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇ എം സി സി അഴിമതിയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാപരമാണെന്ന് പറഞ്ഞ അദ്ദേഹം ഇ എം സി സി പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോകൾ പുറത്തുവിട്ടു. ഈ കരാറിനെതിരെ മത്സ്യ തൊഴിലാളികളും സമരത്തിന് ഒരുങ്ങുകയാണ്.
വ്യവസായമന്ത്രി ഇ പി ജയരാജൻ പ്രതിപക്ഷ നേതാവ് എന്തൊക്കെയോ വിളിച്ചുപറയുന്നുവെന്നാണ് പറഞ്ഞത്. മേഴ്സിക്കുട്ടിയമ്മ തനിക്കെതിരെ നടത്തിയ പരാമർശത്തിൽ വിഷമമില്ല. മേഴ്സിക്കുട്ടിയമ്മ പിണറായിയുടെ ഗ്രൂപ്പുകാരിയല്ല, വി എസ് ഗ്രൂപ്പുകാരിയാണ്. എന്നാൽ പിണറായിക്കൊപ്പം അഞ്ച് വർഷം കൂടിയപ്പോൾ മേഴ്സിക്കുട്ടിയമ്മയുടെ സംസാരശൈലി മാറിയെന്ന് ചെന്നിത്തല പരിഹസിച്ചു. അങ്ങനെ മന്ത്രിയെ കടന്നാക്രമിച്ച ശേഷമാണ് ഫോട്ടോ പുറത്തു വിട്ടത്. ഇതോടെ ചർച്ച നടന്നുവെന്ന കാര്യം ഏതാണ്ട് സ്ഥിരീകരിക്കപ്പെടുകയാണ്. നേരത്തെ ഇത്തരമൊരു ചർച്ച നടന്നിരുന്നില്ലെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ പറഞ്ഞിരുന്നു.
വിദേശകപ്പലുകൾക്ക് കേന്ദ്രസർക്കാർ അനുമതിനൽകുന്നതിൽ പ്രതിഷേധിച്ച് ഒട്ടേറെ സമരങ്ങൾ നടന്നിരുന്നു. സർക്കാർ തന്നെ ഇത്തരം സമരങ്ങൾക്ക് പിന്തുണനൽകുന്ന നിലപാടെടുത്തു. ഇപ്പോൾ സംസ്ഥാന പൊതുമേഖലാസ്ഥാപനംതന്നെ വിദേശ കമ്പനിയുമായി കരാർ ഒപ്പിടുകയാണ്. മേഖലയെ ബാധിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലാളിസംഘടനകളുമായി ചർച്ചചെയ്യാൻപോലും സർക്കാർ തയ്യാറായിട്ടില്ലെന്നും ആരോപണമുയരുകയാണ്. ഇതിനിടെയാണ് മന്ത്രി നേരിട്ട് ചർച്ച നടത്തിയെന്ന് തെളിയിക്കുന്ന ഫോട്ടോ പുറത്തു വരുന്നത്. ഫിഷറീസ് വകുപ്പിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും എല്ലാം വ്യവസായ വകുപ്പാണ് ചെയ്തതെന്നും മേഴ്സികുട്ടിയമ്മ പറഞ്ഞിരുന്നു. ഇതാണ് ചെന്നിത്തല ഫോട്ടോ പുറത്തു വിട്ട് സംശയ നിഴലിലാക്കുന്നത്.
മന്ത്രിയുമായി സംസാരിച്ചുവെന്ന കാര്യം ഇ എം സി സി പ്രതിനിധികൾ സ്ഥിരീകരിക്കുന്നുണ്ട്. മേഴ്സിക്കുട്ടിയമ്മ ഉരുണ്ടുകളിക്കുകയാണ്. കമ്പനിയുടെ ഉടമസ്ഥൻ ഷിജു വർഗീസ് ചർച്ച നടത്തുന്ന ഫോട്ടോകളാണ് താൻ പുറത്തുവിട്ടത്. ആർക്ക് വേണമെങ്കിലും ഇതു പരിശോധിക്കാം. അമേരിക്കയിൽ ചർച്ച നടത്തുന്ന ഫോട്ടോകളും വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി അടക്കമുള്ളവർ ഈ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെന്നും ചെന്നിത്തല വെളിപ്പെടുത്തി. ഇതോടെ ഒന്നിലധികം തവണ ചർച്ച നടന്നുവെന്നാണ് ചെന്നിത്തല പറയുന്നത്.
മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനായി ഒരു പദ്ധതി ഒരു ബഹുരാഷ്ട്രകമ്പനി സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട മന്ത്രിയുമായി ചർച്ച നടത്തിയ കാര്യം റഫറൻസായി വെറുതെ എഴുതിവയ്ക്കുമോ? ആരെ കബളിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്? ഞാൻ ഇന്ന് രണ്ട് രേഖകൾ കുടി പുറത്തുവിടുകയാണ്. സംസ്ഥാന ഫിഷറീസ് വകുപ്പിന് ഇ.എം.സി.സി. 3.8.2019 ൽ സമർപ്പിച്ച കോൺസെപ്ററ് നോട്ട് ആണ് ഒന്ന്. രണ്ടാമത്തേത് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2019 ആഗസറ്റ് 2 ന് ഇ.എം.സി.സി. പ്രസിഡന്റ് നൽകിയ കത്ത്. ഈ രണ്ട് രേഖകളിലും മന്ത്രി മെഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ വച്ച് ഇ.എം.സി.സി.യുമായി നടത്തിയ ചർച്ചയാണ് ഈ പദ്ധതിക്ക് ആധാരമെന്ന് പറയുന്നു. ഫിഷറീസ് വകുപ്പിന് സമർപ്പിച്ച പദ്ധതി രേഖയെപ്പറ്റിയും ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൊടുത്ത കത്തിനെപ്പറ്റിയും മന്ത്രിക്ക് അറിവില്ല എന്ന് പറയുന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും വിശ്വസിക്കാൻ കഴിയില്ല.
സർക്കാർ അറിയാതെയാണോ ഇ.എം.സി.സി.ക്ക് 4 ഏക്കർ സ്ഥലം കൊടുത്തത്? സർക്കാർ അറിയാതെയാണോ മുഖ്യമന്ത്രി നേരിട്ട് കൈാര്യം ചെയ്യുന്ന കെ.എസ്ഐ.എൻ.സി.യുമായി 400 ട്രോളറുകൾക്കും മറ്റുമുള്ള എം.ഒ.യു. ഒപ്പിട്ടത്? ഇവിടെ പകൽ പോലെ വ്യക്തമാണ് കാര്യങ്ങൾ. കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീറെഴിതി നൽകി കൊള്ള നടത്താനുള്ള ശ്രമാണ് നടന്നത്. മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതിനും അവരെ പട്ടിണിയാക്കുന്നതിനുമുള്ള ഹീനമായ ശ്രമമാണ് നടന്നത്. പ്രതിപക്ഷം ഇത് കണ്ടെത്താതിരുന്നു എങ്കിൽ രണ്ടോ മൂന്നോ വർഷം കൊണ്ട് കേരളത്തിലെ സമുദ്രത്തിലെ മത്സ്യസമ്പത്ത് അപ്പാടെ കൊള്ളയടിക്കപ്പെടുമായിരുന്നു. മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള, മുൻചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ, കെ.എസ്ഐ.എൻ.സിയുമായി ഇ.എം.സി.സി. ഇത്രയും വലിയ പദ്ധതിയിൽ ധാരാണാപത്രം ഒപ്പിടുമ്പോൾ മുഖ്യമന്ത്രി അത് അറിയാതെ പോകുമോ?-ചെന്നിത്തല പറയുന്നു.
സംസ്ഥാനസർക്കാരിനോട് കൈകോർത്ത്, ആഴക്കടലിലെ മത്സ്യശേഖരം പിടിച്ചെടുക്കാൻ അമേരിക്കൻ കമ്പനി പദ്ധതി ആസൂത്രണംചെയ്തുവെന്ന ആരോപണം മത്സ്യമേഖലയിൽ വിവാദമാകുകയാണ്. ബിൽഡ്, ഓൺഡ്, ഓപ്പറേറ്റ്, ആൻഡ് ട്രാൻസ്ഫർ (ബൂട്ട്) എന്ന വ്യവസ്ഥയിലാണ് ഇ.എം.സി.സി. കമ്പനി പണം മുടക്കുന്നത്. 20 മുതൽ 25 വർഷം പദ്ധതിനിർവഹണത്തിന് കമ്പനിക്ക് അവകാശമുണ്ടാകും. അതിനുശേഷം യാനങ്ങളും ഉടമസ്ഥാവകാശവും സർക്കാരിന് കൈമാറും. 400 ആധുനിക ട്രോളറുകൾ കേരളത്തിൽ നിർമ്മിക്കുന്നതുൾപ്പെടെയാണ് കരാർ. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായാണ് കരാർ ഒപ്പുവെച്ചിട്ടുള്ളത്. 2950 കോടിയാണ് കമ്പനി ചെലവഴിക്കുന്നത്. സംസ്ഥാനത്ത് 10 വർഷത്തേക്ക് ഒരു മീൻപിടിത്തയാനത്തിനും ലൈസൻസ് നൽകരുതെന്ന് സർക്കാർ തീരുമാനമെടുത്തിട്ടുള്ളതാണ്. തൊഴിലാളിസംഘടനകളുമായി ചർച്ചചെയ്താണിത്. അതിനിടെ, സർക്കാർ, 400 ട്രോളർ നിർമ്മിക്കാൻ വിദേശകമ്പനിക്ക് അനുമതി നൽകിയത് ആശങ്കയുണർത്തുകയാണ്. ആവശ്യമായതിന്റെ മൂന്നിരട്ടി യാനങ്ങൾ ഇപ്പോൾത്തന്നെയുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്.
ലോകത്തെ മിക്കവാറും എല്ലാ മത്സ്യസങ്കേതങ്ങളിലും അമിതചൂഷണത്തെത്തുടർന്ന് മത്സ്യക്ഷാമം അനുഭവപ്പെടുകയാണ്. മത്സ്യം അവശേഷിക്കുന്ന രണ്ട് പ്രധാനമേഖലകളാണ് ബംഗാൾ ഉൾക്കടലും അറബിക്കടലും. വിദേശകമ്പനികൾ കേരളത്തെ ലക്ഷ്യംവെക്കുന്നത് അതുകൊണ്ടാണ്. കേരളത്തിന്റെ അതിർത്തിക്കടലിൽ കയറ്റുമതി ഇനത്തിൽപ്പെട്ട മത്സ്യങ്ങളുടെ വൻ ശേഖരമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അത് പിടിക്കാനുള്ള സാങ്കേതികസംവിധാനങ്ങളില്ലെന്നാണ് വിലയിരുത്തൽ. ഈ പ്രശ്നം പരിഹരിക്കാനാണ് അമേരിക്കൻ കമ്പനിയുടെ സഹകരണം തേടുന്നതെന്ന് സർക്കാരും പ്രതിരോധം തീർക്കുന്നു. പക്ഷേ, കമ്പനിയുടെ ട്രോളറുകൾ ആഴക്കടലിൽമാത്രമായി ഒതുങ്ങില്ല. തീരക്കടലിലേക്കെത്തും. ഇത് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയാകും.
കൊച്ചിയിൽ നടന്ന ആഗോളനിക്ഷേപകസംഗമ(അസെന്റ്-2020)ത്തിലാണു ധാരണാപത്രം ഒപ്പിട്ടത്. ധാരണാപത്രപ്രകാരമുള്ള അനുബന്ധകരാറിൽ ഇ.എം.സി.സിയും വ്യവസായവകുപ്പിനു കീഴിലുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെ.എസ്ഐ.എൻ.സി) ഒപ്പിട്ടു. 400 അത്യാധുനിക ആഴക്കടൽ ട്രോളറുകളും അഞ്ച് കൂറ്റൻ കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുപെറുക്കാൻ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണു കരാർ. യു.എസ്. കമ്പനിയുമായി കരാറൊപ്പിടാൻ 2019-ലെ മത്സ്യബന്ധനനയംതന്നെ സർക്കാർ തിരുത്തി. കരാറിലൂടെ ബഹുരാഷ്ട്രക്കുത്തകകൾക്കു കേരളതീരം തുറന്നുകൊടുത്തതിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നാണു പരാതി.
പദ്ധതിക്കായി താത്പര്യപത്രമോ ആഗോള ടെൻഡറോ ക്ഷണിച്ചിട്ടില്ല. കരാർ ഒപ്പിടുന്നതിനു മുമ്പ് ഇടതുമുന്നണിയിൽ ചർച്ചചെയ്തില്ല. പ്രതിപക്ഷത്തോടോ മത്സ്യബന്ധനമേഖലയിലെ തൊഴിലാളികളോടോ ആലോചിച്ചില്ല. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ 2018-ൽ ന്യൂയോർക്ക് സന്ദർശിച്ചപ്പോൾ ഇ.എം.സി.സി. പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. അന്നാണ് ഇടപാടുകൾക്കു തുടക്കമായതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. പുതിയ ഫിഷറീസ് നയം സംബന്ധിച്ച് 2019 ജനുവരി 14-നാണ് സർക്കാർ ഉത്തരവിറക്കിയത്. നയത്തിലെ ഖണ്ഡിക 2.9 പ്രകാരണമാണു ധാരണാപത്രമെന്നു വ്യവസായമന്ത്രി ഇ.പി. ജയരാജന് ഇ.എം.സി.സി. നൽകിയ കത്തിൽ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് കഴിഞ്ഞവർഷം കൊച്ചിയിൽ നടന്ന അസെന്റിലേക്കു കമ്പനിയെ ക്ഷണിച്ച് ധാരണാപത്രം ഒപ്പിട്ടു. ധാരണപ്രകാരമുള്ള 400 അത്യാധുനിക ട്രോളറുകളിൽ ഓരോന്നിനും രണ്ടുകോടി രൂപയാകും. അഞ്ച് മദർ വെസലുകൾക്ക് 74 കോടി വീതം. ട്രോളറുകൾ അടുക്കാൻ തുറമുഖങ്ങൾ നവീകരിക്കുകയും പുതിയവ നിർമ്മിക്കുകയും വേണം. അതിനായി പള്ളിപ്പുറത്ത് നാല് ഏക്കർ നൽകാനും ധാരണയുണ്ട്.
യു.എസ്. കമ്പനിയായ ഇ.എം.സി.സി. ഇന്റർനാഷണലിന്റെ ഉപസ്ഥാപനമായ ഇ.എം.സി.സി. (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡുമായാണു ധാരണാപത്രം ഒപ്പിട്ടത്. ഈ ഉപസ്ഥാപനം രണ്ടുവർഷം മുമ്പാണു രൂപീകരിച്ചത്; മൂലധനം 10 ലക്ഷം രൂപ. അങ്കമാലിയിലാണു താത്കാലിക ഓഫീസ്. കെ.എസ്ഐ.എൻ.സി. മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തും ഇ.എം.സി.സി. (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വർഗീസുമാണു കഴിഞ്ഞ ഫെബ്രുവരി നാലിനു ധാരണാപത്രം ഒപ്പിട്ടത്. 5000 കോടി രൂപയുടെ പദ്ധതിക്കായിരുന്നു ധാരണയെങ്കിലും 2950 കോടിയുടേതാണു കരാർ. സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശനിക്ഷേപമാണിതെന്നും 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രശാന്ത് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്