കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യ ബന്ധനത്തിനുള്ള 5324.49 കോടിയുടെ പദ്ധതിക്ക് പിന്നിൽ അമേരിക്കൻ കമ്പനിയുടെ മറവിൽ കളിച്ചത് മലയാളികൾ; ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിലെ ഡയറക്ടർമാരെല്ലാം അങ്കമാലിയിലെ കുടുംബക്കാർ; മത്സ്യത്തൊഴിലാളികളെ പാപ്പരാക്കാനുള്ള തട്ടിപ്പെന്നും വിലയിരുത്തൽ; പ്രതിക്കൂട്ടിൽ വ്യവസായ-ഫിഷറീസ് വകുപ്പുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടതായുള്ള ആരോപണത്തിൽ നിറയുന്നത് ആശങ്കകൾ. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ പോയി ചർച്ച നടത്തിയെന്നും ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം എന്ന കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചെന്നുമാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. 400 ട്രോളറുകൾക്കും 5 കപ്പലുകൾക്കുമാണ് അനുമതി നൽകുന്നത്. കമ്പനി അമേരിക്കൻ ആണെങ്കിലും ഡയറക്ടർമാർ മലയാളികളും. അങ്കമാലിയിലെ കുടുംബ കമ്പനിയാണ് വിവാദത്തിൽ ചർച്ചയാകുന്നത്.
ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം പ്രസിഡന്റ് അങ്കമാലി സ്വദേശി ഷിജു വർഗീസാണ്. ഹോസ്പിറ്റാലിറ്റി, ടൂറിസം, റിയൽ എസ്റ്റേറ്റ് പദ്ധതികളിലാണു മുൻപരിചയം. കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കാൻ 10 ലക്ഷം രൂപ മൂലധനത്തിൽ ഷിജു വർഗീസ് പ്രസിഡന്റായി ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉപകമ്പനി 2 വർഷം മുൻപു രൂപീകരിച്ചു. സഹോദരൻ ഷിബുവും അമ്മയും സഹോദരിയുമാണു ഡയറക്ടർമാർ. ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തിൽ മന്ത്രിസഭ ചർച്ച ചെയ്യാതെയാണു ധാരണാപത്രമെന്നും ആഗോള ടെൻഡർ വിളിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
മന്ത്രി മേഴ്സിക്കുട്ടിയമ്മയെ ന്യൂയോർക്കിൽ കണ്ടിരുന്നുവെന്ന് ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് ഏബ്രഹാം അറിയിച്ചു. പദ്ധതി പ്രയോജനമുള്ളതാണെങ്കിൽ നടപ്പാക്കാമെന്നും നാട്ടിൽ ചർച്ച നടത്താമെന്നുമാണു മന്ത്രി പറഞ്ഞതത്രെ. ഇവരുമായി ഒരു ചർച്ചയും നടത്തിയില്ലെന്ന് മന്ത്രി മേഴ്സികുട്ടി അമ്മ പ്രതികരിച്ചു. എന്നാൽ ഇത് ശരിയല്ലെന്ന് രേഖകളിൽ നിന്ന് തെളിഞ്ഞു. അതിനിടെ ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രസിഡന്റ് ഷിജു വർഗീസുമായി ധാരണാപത്രം ഒപ്പിട്ടതായി ഈ മാസം രണ്ടിനു കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ(കെഎസ്ഐഎൻസി) വാർത്തക്കുറിപ്പിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതും മന്ത്രിയുടെ വാദങ്ങൾക്ക് എതിരാണ്.
കെഎസ്ഐഎൻസിയുടെ സഹായത്തോടെ 400 ട്രോളറുകൾ കേരളത്തിൽ നിർമ്മിക്കും. ഇവയ്ക്ക് അടുക്കാൻ സൗകര്യമില്ലാത്തതിനാൽ പുതിയ ഹാർബറുകൾ വികസിപ്പിക്കും. സംസ്കരണ യൂണിറ്റുകളിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാകും മുൻഗണന. 200 ഔട്ലറ്റുകൾ വഴി കേരളത്തിൽ വിൽപനയും കയറ്റുമതിയും ലക്ഷ്യമിടുന്ന പദ്ധതി വഴി 25,000 തൊഴിലവസരങ്ങളുണ്ടാകുമെന്ന് എംഡി എൻ. പ്രശാന്ത് പറയുന്നു. മുൻ ചീഫ് സെക്രട്ടറി ടോം ജോസാണ് കെഎസ്ഐഎൻസി ചെയർമാൻ. 2950 കോടി രൂപയുടെ പദ്ധതിയെന്നാണു വാർത്തക്കുറിപ്പിലുള്ളത്. അതേസമയം, ഇഎംസിസി വ്യവസായമന്ത്രിക്ക് അയച്ച കത്തിൽ തൊഴിലാളികളുടെ ശമ്പളമുൾപ്പെടെ 5324.29 കോടി രൂപയുടെ കണക്കാണു പറയുന്നത്.
മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായിട്ടായിരുന്നു പ്രാരംഭ ചർച്ചയെങ്കിലും തുടർനടപടികൾ പുരോഗമിച്ചത് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിലും മന്ത്രി ഇ.പി. ജയരാജന്റെ നിയന്ത്രണത്തിലുള്ള വ്യവസായ വകുപ്പിലുമാണ്. കൊച്ചിയിൽ 2020 ഫെബ്രുവരി 28നു ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് 'അസെൻഡ് 2020' ൽ ധാരണാപത്രമായി. അനുബന്ധ ധാരണാപത്രത്തിൽ സർക്കാരും ഇഎംസിസി ഇന്റർനാഷനലും (ഇന്ത്യ) ഈ മാസം രണ്ടിന് ഒപ്പിട്ടു. മൂന്നിനു കമ്പനിക്കു പ്രവർത്തിക്കാൻ തിരുവനന്തപുരം പള്ളിപ്പുറത്ത് 4 ഏക്കറും വിട്ടുകൊടുത്തു.
'കടലിനെ കൊള്ളയടിക്കാനും മൽസ്യത്തൊഴിലാളികളുടെ ഉപജീവനം തകർക്കാനുമിടയാക്കുന്ന പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നാണ് പ്രതിപക്ഷ ആരോപണം. പദ്ധതിയിലെ അഴിമതിയെക്കുറിച്ചു സമഗ്ര അന്വേഷണം വേണം. മുഖ്യമന്ത്രിയും മന്ത്രി മേഴ്സിക്കുട്ടിയമ്മയും വിശദീകരണം നൽകണമെന്നും ചെന്നിത്തല പറയുന്നു. എന്നാൽ 'ആഴക്കടൽ മത്സ്യബന്ധനത്തിന് ഒരു കമ്പനിയുമായും ഫിഷറീസ് വകുപ്പ് കരാർ ഒപ്പിട്ടിട്ടില്ല. വ്യവസായ വകുപ്പ് ഒപ്പിട്ടെങ്കിൽ അവരോടു ചോദിക്കണം. ന്യൂയോർക്കിൽ ഇതുസംബന്ധിച്ചു ചർച്ച നടത്തിയിട്ടില്ല. യുഎൻ പരിപാടിയിൽ പങ്കെടുക്കാനാണ് 2018ൽ പോയത്.'-ഇതാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം.
വിവാദം അനാവശ്യമാണ്. പദ്ധതിരേഖ മാത്രമാണു സമർപ്പിച്ചത്. ഇതു സർക്കാർ അംഗീകരിച്ചിട്ടുമില്ല. അമേരിക്കൻ വിദേശനിക്ഷേപത്തോടെയാണു പദ്ധതി. സർക്കാരിന്റെ ഒരു രൂപ പോലുമില്ല. ഒട്ടേറെപ്പേർക്കു തൊഴിൽ ലഭിക്കുന്ന നല്ല പദ്ധതിയാണിതെന്ന് കമ്പനി ഡയറക്ടർ ഷിബു വർഗ്ഗീസും പ്രതികരിക്കുന്നു.
പദ്ധതിയിൽ ദുരൂഹത ഏറെ; കേന്ദ്രാനുമതി കിട്ടാനും സാധ്യത കുറവ്
20 മീറ്റർ വരെ നീളമുള്ള യന്ത്രവത്കൃത യാനങ്ങൾക്കു 12 നോട്ടിക്കൽ മൈൽ വരെയും 20 മീറ്ററിൽ കൂടുതലുള്ളവയ്ക്ക് അതിനു പുറത്തും മത്സ്യബന്ധനത്തിനു പോകാം എന്നതാണ് പദ്ധതി രൂപ രേഖ എന്നതാണ് വസ്തുത. ഈ യാനങ്ങൾക്കു ലൈസൻസും റജിസ്ട്രേഷനും അനുവദിക്കേണ്ടതു ഫിഷറീസ് വകുപ്പാണ്. വകുപ്പിന്റെ അനുമതിയില്ലാതെ പദ്ധതി മുമ്പോട്ട് പോകുന്നുവെന്നതാണഅ വസ്തുത. കേരള തീരത്തുനിന്നു മത്സ്യബന്ധനത്തിനു പോകുന്ന ആയിരക്കണക്കിനു യന്ത്രവത്കൃത- പരമ്പരാഗത യാനങ്ങളെ ബാധിക്കുന്ന പദ്ധതി നടപ്പായാൽ കാൽ നൂറ്റാണ്ടു കാലത്തേക്കു വിദേശ കമ്പനിക്കു കടൽ അരിച്ചുപെറുക്കാം.
ബിഒഒടി (ബിൽഡ്, ഓൺ, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) പദ്ധതി 20-25 വർഷത്തേക്കാണ്. കമ്പനി പിടിക്കുന്ന മീൻ സംസ്കരിച്ച് ആഭ്യന്തര- വിദേശ വിപണികളിൽ വിറ്റഴിക്കുമെന്നും ഇതിനായി രാജ്യത്തിനകത്തും പുറത്തും റീട്ടെയ്ൽ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും പദ്ധതിരേഖയിൽ പറയുന്നു. സംസ്ഥാനത്തെ പരമ്പരാഗത മത്സ്യവിപണന ശൃംഖലകളെ ഇതു ദോഷകരമായി ബാധിക്കും. മത്സ്യബന്ധന മേഖലയിൽ വൻ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യമെങ്കിൽ അതിനു പറ്റിയ കമ്പനികളെ കണ്ടെത്താൻ ആഗോള ടെൻഡർ വിളിക്കണം. ഇവിടെ അതുണ്ടായില്ല. ഇഎംസിസിക്കോ അതിന്റെ ഉപകമ്പനിക്കോ മത്സ്യമേഖലയിൽ മുൻപരിചയമില്ലെന്ന ആരോപണവും ഉയരുന്നു. പദ്ധതിയുടെ കൺസൽറ്റൻസി കരാറിന് ഈ മാസം ആറിനു ധാരണാപത്രം ഒപ്പിട്ടിരിക്കുന്നതു കൊച്ചി ആസ്ഥാനമായ വിർഗോ അക്വ എൻജിനീയറിങ് കൺസൽറ്റൻസിയുമായാണ്. മത്സ്യച്ചന്തകൾ ആധുനീകരിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ പദ്ധതിയുടെ വിശദ രേഖ തയാറാക്കിയതിന് ഈ കമ്പനിയുടെ സഹകരണമുണ്ടായിരുന്നു.
സംസ്ഥാന സർക്കാരും ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടെങ്കിലും കേന്ദ്രാനുമതി ലഭിക്കാൻ സാധ്യത കുറവാണെന്നു മത്സ്യബന്ധന മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. അറബിക്കടലിലെ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മത്സ്യബന്ധനം വർധിപ്പിക്കരുതെന്നു കേന്ദ്രസർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ധാരണാപത്രം ഒപ്പിട്ടതിനു പിന്നാലെത്തന്നെ മത്സ്യത്തൊഴിലാളി സംഘടനകൾ ആശങ്കയും അറിയിച്ചിരുന്നു. തീരത്തു നിന്നു 12 നോട്ടിക്കൽ മൈൽ അപ്പുറം മത്സ്യബന്ധനം നടത്തണമെങ്കിൽ കേന്ദ്ര അനുമതി ആവശ്യമാണ്.
Stories you may Like
- വലിയതുറ മിനി ഫിഷിങ് ഹാർബറിനായി കേന്ദ്ര ഫിഷറീസ് മന്ത്രിയെ കണ്ട് കൃഷ്ണകുമാർ
- മത്സ്യത്തൊഴിലാളികളുടെ പരാതികൾ നേരിട്ട് കേട്ടറിഞ്ഞ് കേന്ദ്രസംഘം മുതലപ്പൊഴിയിൽ
- കടലിൽ കുടുങ്ങിയ വള്ളത്തിലെ 42 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
- കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
- തീരദേശത്ത് പുതിയ തൊഴിൽ സംസ്കാരം വളർന്നു വരണമെന്ന് മന്ത്രി സജി ചെറിയാൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍