യുപിയിലെ മുഹമ്മദ് സലിം എന്ന കർഷകന് കോളിഫ്ളവറിന് കിട്ടിയത് കിലോയ്ക്ക് ഒരു രൂപ! നെഞ്ചു തകർന്ന സലിം ആയിരം കിലോ കാബേജ് റോഡിൽ തള്ളി; ഈ കാഴ്ച്ച കണ്ട് കരളുരുകി സഹായിക്കാൻ തയാറായി ബ്രിട്ടനിലെ മലയാളി നഴ്സ് ബിജി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ ബഹുഭൂരിപക്ഷവും കർഷക കുടുംബത്തിൽ നിന്നും നഴ്സിങ് പഠിച്ച് അവിടെ എത്തിയവരാണ്. അതിനാൽ തന്നെ കർഷകരുടെ ജീവിത പ്രയാസങ്ങൾ ആരും പറയാതെ അവർക്ക് മനസിലാകും. അതുകൊണ്ടാണ് വടക്കേ ഇന്ത്യയിലെ കർഷകരുടെ പ്രയാസം കണ്ടപ്പോൾ നെഞ്ചു തകർന്നു കരയാൻ ലണ്ടനിലെ മലയാളി നഴ്സ് ബിജി തോമസിന് തോന്നിയതും. കഴിഞ്ഞ ദിവസങ്ങളിൽ കർഷകർ നേരിടുന്ന പ്രയാസങ്ങൾ തുടർച്ചയായി വാർത്തകളിൽ എത്തുന്ന സാഹചര്യത്തിലാണ് തികച്ചും പ്രയാസത്തോടെ മാത്രം കണ്ടിരിക്കാൻ സാധിക്കുന്ന ഒരു കാഴ്ച ബിജിയുടെ കണ്ണിലെത്തിയത്. താൻ ഉൽപാദിപ്പിച്ച കോളി ഫ്ളവർ കിലോയ്ക്ക് ഒരു രൂപ മാത്രം നല്കാൻ യുപിയിലെ ജഹാനാബാദിലെ ഫിലിബിത്തിൽ ഇടനിലക്കാരായ കച്ചവടക്കാർ തയ്യാറായപ്പോൾ തിരികെ ഗ്രാമത്തിൽ എത്തി പാടത്തിൽ വിളഞ്ഞു നിന്നിരുന്ന ആയിരം കിലോ കാബേജ് ഗ്രാമീണർക്കായി ഈ കർഷകർ റോഡിൽ നിരത്തിയിട്ടത്.
എല്ലാവരും വന്നു വെറുതെ എടുത്തോളൂ എന്ന് പറഞ്ഞു അലറിക്കരഞ്ഞ മുഹമ്മദ് സലീമിന്റെ നിസ്സഹായത വാർത്ത ചാനലുകളിൽ പറന്നെങ്കിലും ആരും അദ്ദേഹത്തെ സഹായിക്കാനെത്തിയില്ല എന്നതാണ് ലഭ്യമായ വിവരം. ഏകദേശം 12000 രൂപ മുടക്കിയാണ് സലിം ഒരേക്കർ കൃഷിയിടത്തിൽ ഈ വിളകൾ ഉൽപ്പാദിപ്പിച്ചത്. കിലോക്ക് പത്തു രൂപ വച്ചെങ്കിലും ലഭിച്ചെങ്കിൽ അദ്ദേഹത്തിന് വലിയ നഷ്ടം സഹിക്കാതെ പിടിച്ചു നില്ക്കാൻ കഴിഞ്ഞേനെ. എന്നാൽ വില നിശ്ചയിക്കുന്നത് ഇടനിലക്കാർ ആയതിനാൽ അദ്ദേഹത്തിന് മുന്നിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എത്ര വിദഗ്ധമായി ഇന്ത്യയിൽ കർഷകൻ ചൂഷണം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായി മാറുകയാണ് ഫിലിബിത്തിലെ മുഹമ്മദ് സലിം.
ഇനിയാണ് വ്യാജ കർഷക സ്നേഹം കാട്ടി ഫേസ്ബുക്കിലും മറ്റും ഘോരഘോരം പോസ്റ്റ് തള്ളി നിർവൃതി അടയുന്നവർ അറിയേണ്ട കാര്യം . നിങ്ങള്‍ക്ക് സാധിക്കുമെങ്കിൽ ഈ മുഹമ്മദ് സലീമിനെ കണ്ടെത്തുക. അദ്ദേഹത്തെ സഹായിക്കാൻ ബിജി തോമസ് തയ്യാറാണ് . കാരണം തുച്ഛമായ വേതനത്തിൽ ജോലി ചെയുന്ന ഒരു സാധാരണ നേഴ്സ് ആണെകിൽ പോലും ഒരു വേദനിക്കുന്ന കർഷകന്റെ ദുരവസ്ഥ വളരെ നന്നായി മനസിലാക്കാൻ കഴിയുന്ന മനസുണ്ട് ബിജി തോമസിന് . കണ്ണൂർ ചെമ്പേരിയിലെ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ബിജിക്കു ഉത്തരേന്ത്യയിലെ കർഷക സമരത്തെ കുറിച്ചുന്നുമല്ല മനസ് നോവുന്ന കാര്യങ്ങൾ പറയാനുള്ളത് . മറിച്ചു ഒരു സാധാരണ കർഷകൻ നാലഞ്ച് മാസം പാടത്തു പണിചെയ്തു ഉൽപാദിപ്പിച്ച കാർഷിക വിളകൾ ചന്തയിൽ എത്തിച്ചപ്പോൾ ചുമട് കൂലി പോലും ലഭിക്കാത്ത സാഹചര്യമാണ് ബിജിയെ ഫേസ്ബുക് ലൈവിൽ എത്താൻ പ്രേരിപ്പിച്ചത് .
ഡൽഹി സഫാദർജംഗ് ആശുപത്രിയിൽ ജോലി ചെയുന്ന കാലത്തു യാത്രകളോടുള്ള പ്രിയം മൂലം ഉത്തരേന്ത്യയിലെ നിരവധി കാർഷിക സ്ഥലങ്ങൾ സന്ദർശിക്കാനായതും അന്നാട്ടിലെ കർഷകർ നേരിടുന്ന പ്രയാസം എത്ര വലുതാണ് എന്ന് മുഹമ്മദ് സലീമിനെ കുറിച്ചുള്ള വാർത്തകൾ കണ്ടപ്പോൾ ബിജിക്കു അതിന്റെ തീവ്രത ഒട്ടും നഷ്ടമാകാതെ ഉൾക്കൊള്ളാനായി . ഷിംലയിലേക്കുള്ള യാത്രക്കിടയിലും പഞാബിലെയും മറ്റും കാർഷിക ഗ്രാമങ്ങളിൽ എത്താനായ അനുഭവവും തനി നാടൻ കർഷക കുടുംബ അംഗമായ തനിക്കു ഇന്നും മനസ്സിൽ പച്ച പിടിച്ചു നിൽപ്പുണ്ടെന്നു ബിജി പറയുന്നു . കണ്ണൂരിലെ ചെമ്പേരിയിൽ ഉള്ള ചെറിയ കൃഷിയിടത്തിൽ കശുമാവ് , തെങ്ങു , കവുങ്ങു തുടങ്ങിയ കാർഷിക വിളകളിൽ നിന്നുള്ള ചെറിയ വരുമാനമാണ് തങ്ങളുടെ വീട്ടിൽ പട്ടിണി ഇല്ലാതാക്കിയതെന്നും തങ്ങൾക്കു ആഗ്രഹിച്ച വിദ്യാഭ്യാസം ലഭിക്കാൻ സഹായമായതെന്നും കർഷകന്റെ മകൾ എന്ന അഭിമാനത്തോടെ ബിജി ഏറ്റുപറയുന്നു . അതിനാൽ ഏതു കർഷകൻ നേരിടുന്ന ഇത്തരം ചൂഷണങ്ങളും അത് അർഹിക്കുന്ന ഗൗരവത്തിൽ തനിക്കു മനസിലാക്കാൻ കഴിയുമെന്നും ബിജി വക്തമാക്കുന്നു .
ബിജി നടത്തിയ ഇടപെടൽ അനേകം പേർ ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ബിജിയോട് സംസാരിച്ചപ്പോൾ മുഹമ്മദ് സലിം എന്ന കര്ഷകന് ഇത്തവണത്തെ വിളയിൽ നഷ്ടമായ മുഴുവൻ പണവും നല്കാൻ താൻ സന്നദ്ധ ആണെന്നാണ് ബിജി വക്തമാക്കുന്നത് . എന്നാൽ കർഷക സമരത്തെ തുടർന്ന് രൂപം കൊള്ളുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം സഹായം നൽകുക ആണെങ്കിൽ ഔദ്യോഗികമായി സർക്കാർ മേലധികാരികളെ കൂടി അറിയിച്ചു മാത്രമേ ചെയ്യാവൂ എന്ന ഉപദേശമാണ് ബിജിക്കു ഭർത്താവ് ജോസ് നൽകിയിരിക്കുന്നത് . കാരണം കർഷക സമരത്തിന് പിന്തുണ നൽകുന്ന സംഘടനകളുടെ പേരിൽ യുകെ , കാനഡ എന്നിവിടങ്ങളിൽ നിന്നും പണം എത്തുന്നു എന്ന ഇന്ത്യൻ സർക്കാരിന്റെ വെളിപ്പെടുത്തൽ മൂലം സഹായിക്കാൻ ഇറങ്ങി തിരിച്ചു പുലിവാലിൽ ചെന്ന് ചാടേണ്ട സാഹചര്യം ഇല്ലെന്ന നിലപാടിലേക്ക് നീങ്ങുകയാണ് ബിജിയും . ഈ സാഹചര്യത്തിൽ ജഹാനാബാദ് കളക്ടറുടെയും പൊലീസ് സൂപ്രണ്ടിന്റെയും ശ്രദ്ധയിൽ വിഷയം എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജിയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധിച്ച കർഷക സ്നേഹികൾ .
കഴിഞ്ഞ ദിവസം ജഹാനാബാദ് പൊലീസ് സൂപ്രണ്ട് ജയ് പ്രകാശിന് സന്ദേശമയച്ചു മറുപടിക്കായി കാത്തിരിക്കുകയാണ് ബിജി . സഹായം നൽകുന്നതിന് സർക്കാരിന്റെ പച്ചക്കൊടി കിട്ടിയാൽ അത് ഉദ്യോഗസ്ഥരിലൂടെ തന്നെ എത്തിക്കാൻ ഉള്ള ശ്രമമാണ് ബിജി ഇപ്പോൾ ചെയുന്നത് . ഇതാദ്യമല്ല ബിജി ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതു എന്നത് കൂടി ശ്രെധേയമാണ് . ബെൽഫാസ്റ്റിൽ എത്തുന്ന അനേകം മലയാളി , ഏഷ്യൻ വിദ്യാർത്ഥികളുടെ മുന്നിൽ എത്തുന്ന മാനവികതയുടെ രൂപമാണ് ബിജിയെന്ന നേഴ്സ് . വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്ക് താമസം കണ്ടെത്താനും മറ്റും ശ്രദ്ധ നൽകുന്ന ബിജി നാട്ടിൽ നിന്നും മറ്റും സഹായം തേടിയെത്തുന്ന അനേകം ആളുകളുടെ അഭ്യര്ഥനകൾക്കു തന്റെ കയ്യിലെത്തുന്ന വരുമാനത്തിൽ ഒരു നിശ്ചിത സംഖ്യാ നൽകി സഹായിക്കാനും ശ്രമിക്കുന്നുണ്ട് . ബെൽഫാസ്റ് മേയറും പ്രാദേശിക എംപിയും ഒക്കെ സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലും ബിജി ഏറെ സജീവമാണ് . ബെൽഫാസ്റ്റിൽ ജിപി സർജറിയിൽ പ്രാക്ടീസ് നേഴ്സ് ആയി ജോലി ചെയ്യുകയാണ് ഈ കണ്ണൂർക്കാരി.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍