വനിതാ സ്ഥാനാർത്ഥികളെ കൂടുതൽ കളത്തിലിറക്കാൻ ആലോചിച്ചു എഐസിസി; യുവ രക്തങ്ങളും പ്രൊഫഷണലുകളുമായ വനിതാ സ്ഥാനാർത്ഥികളെ കളത്തിൽ ഇറക്കിയേക്കും; വിജയസാധ്യത കുറഞ്ഞ സീറ്റുകളിൽ പരിചിത മുഖങ്ങൾക്ക് പകരം പരിഗണിക്കുന്നത് ഇതുവരെ തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങാത്ത പുതുമുഖങ്ങളെ; വിജയം കൊയ്യാൻ കോൺഗ്രസിന് വേണ്ടത് തലമുറമാറ്റം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാഷ്ട്രീയം മാറി മറയുമ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയവു മാറ്റം അതിയായ ആഗ്രഹിക്കുന്ന ഘട്ടമാണ്. എഐസിസി നേരിട്ടു നയിക്കുന്ന തെരഞ്ഞെടുപ്പാകും ഇക്കുറിയെന്ന് വ്യക്തമാകും. പതിവുപോലെ തെരഞ്ഞെടുപ്പു അടുക്കുമ്പോൾ കോൺഗ്രസിലെ സ്ഥാനാർത്ഥി മോഹികൾ മുന്നോട്ടു വന്നിട്ടുണ്ട്. സീറ്റിനായി ഇടിച്ചു നിൽക്കുന്നവരുടെ പ്രധാന നീക്കം ഗ്രൂപ്പുകളി തന്നെയാണ് താനും. എന്നാൽ, മുൻ കാലങ്ങളുടേതിന് വ്യത്യസ്തമായി പ്രൊഫഷണലുകളെയും പുതുമുഖങ്ങളെയും കളത്തിൽ ഇറക്കിയാൽ മാത്രമേ വിജയസാധ്യതയുള്ളൂ എന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്.
വനിതാ പ്രാധാന്യം എന്നത് എന്നും കോൺഗ്രസിൽ അപൂർവ്വമായി സംഭവിക്കുന്ന കാര്യമാണ്. ഇപ്പോൾ കോൺഗ്രസ് നിരയിൽ ഷാനിമോൾ ഉസ്മാൻ മാത്രമാണ് എംഎൽഎയായി രംഗത്തുള്ളത്. കൂടുതൽ വനിതകളെ വിജയസാധ്യത കുറഞ്ഞ സീറ്റിൽ എങ്കിലും മത്സരിപ്പിക്കണം എന്ന അഭിപ്രായം ശക്തമായി ഉയരുന്നുണ്ട്. കോൺഗ്രസിനുള്ളിൽ ഇത്തരം ചിന്തകൾ ശക്തമാകുന്നത് ഇക്കുറി സ്ഥാനാർത്ഥിയാകാൻ കളത്തിലുള്ള വനിതകൾക്ക് വിജയസാധ്യത കുറവായതിനാലാണ്. പത്മജ വേണുഗോപാലും ലതിക സുഭാഷും ബിന്ദു കൃഷ്ണയും കെ സി റോസക്കുട്ടിയും അടക്കമുള്ളവർ വീണ്ടും മത്സരിക്കാൻ അവസരം കാത്തിരിക്കുന്നവർ. എന്നാൽ പരിചിത മുഖങ്ങളായ ഇവർക്ക് എത്രകണ്ട് വിജയിക്കാൻ സാധിക്കുമെന്ന ചോദ്യം അവശേഷിക്കുന്നു.
അതുകൊണ്ട് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കിയ മാതൃക നിയമസഭയിലും പയറ്റേണ്ട സമയം ആയിരിക്കുന്നു എന്നു കരുതുന്നവരും ഏറെയാണ്. സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിൽ യുവ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കയാണ് വേണ്ടത്. നിയമസഭയിൽ സ്ഥാനാഥിയായി പരിഗണിക്കാവുന്ന പത്തോളം യുവവനിതകൾ എങ്കിലും കോൺഗ്രസിൽ ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇക്കൂട്ടത്തിൽ കോൺഗ്രസ് നേതാവ് അഡ്വ. ഡി വിജയകുമാറിന്റെ മകൾ ജ്യോതി വിജയകുമാർ മുതൽ വീണ എസ് നായർ വരെയുണ്ട്. യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ സമർപ്പിച്ച പട്ടികയിൽ ഇടംപിടിച്ചവരാണ് ഇപ്പോൾ എഐസിസിയുടെയും ലിസ്റ്റിലുള്ളത്.
ചെങ്ങന്നൂർ, വട്ടിയൂർക്കാവ് തുടങ്ങിയ മണ്ഡലങ്ങളിലേക്ക് പരിഗണിക്കാവുന്ന വ്യക്തിത്വമാണ് ജ്യോതി വിജയകുമാറിന്റേത്. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തി ശ്രദ്ധ നേടിയ അവർ അദ്ധ്യാപിക എന്ന നിലയിലും ശ്രദ്ധേയയാണ്. കോൺഗ്രസ് വേദികളിൽ സജീവ സാന്നിധ്യമായ ജ്യോതിയെ പോലൊരു പ്രൊഫഷണൽ വനിതയെ സ്ഥാനാർത്ഥിയാക്കിയാൽ അത് നേട്ടമാകുമെന്ന് ഉറപ്പാണ്.
ആലപ്പുഴയിൽ നിന്നുള്ള ആതിര ബാബുവാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കാൻ സാധ്യതയുള്ള മറ്റൊരു യുവ വനിത. ആലപ്പുഴ മുൻ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് ഇവർ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ ആതിര വളർന്നു വരുന്ന കോൺഗ്രസ് നേതാവാണ്. എസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ ആതിര ബാബവുമുണ്ട്.
ഡോ. ഷമ മുഹമ്മദാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ കൂടുതൽ സാധ്യതയുള്ള വ്യക്തി. എ.ഐ.സി.സി. മാധ്യമ വക്താവ് കൂടിയായ ഇവർ ടെലിവിഷൻ ചർച്ചകളിൽ അടക്കം സജീവ സാന്നിധ്യമാണ്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ താണ സ്വദേശിയായ ഡോ. ഷമാ മുഹമ്മദ് മൂന്നു വർഷമായി എ.ഐ.സി.സി. മാധ്യമവക്താവാണ്. പുണെയിൽ ഡോക്ടറായ ജോലിചെയ്യുന്ന അവർ പുണെയിലും കണ്ണൂരിലും സാമൂഹികപ്രവർത്തന രംഗത്തുണ്ട്. സ്ത്രീകൾക്കും യുവജനങ്ങൾക്കും ഇത്തവണ പ്രാധാന്യം നൽകണമെന്ന് എ.ഐ.സി.സി. നിർദ്ദേശം ഉണ്ടായതിനെ തുടർന്നാണ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഷമാ മുഹമ്മദിന് പലരും സാധ്യത കല്പിക്കുന്നത്. ഇവരെ കണ്ണൂരിലെ സിപിഎമ്മിന്റെ കോട്ടകളിൽ മത്സരിപ്പിച്ചാൽ അപ്രതീക്ഷിത അത്ഭുതങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
ഇത്തവണത്തെ സ്ഥാനാത്ഥി പട്ടികയിൽ ഉറപ്പായും ഉണ്ടാകുമെന്ന് പറയാവുന്ന പേരാണ് വിദ്യാ ബാലകൃഷ്ണന്റേത്. പുതുതലമുറ കോൺഗ്രസ് വനിതാ നേതാക്കളിൽ ഏറെ ശ്രദ്ധേയയാണ് ഇവർ. യൂത്ത് കോൺഗ്രസ് ദേശീയ ജന:സെക്രട്ടറി സ്ഥാനത്തുള്ള വിദ്യ കോഴിക്കോട് കോർപ്പറേഷൻ മുൻ കൗൺസിലറാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റിലേക്ക് പരിഗണിച്ചവരുടെ കൂട്ടത്തിൽ ഇവരുമുണ്ടായിരുന്നു. ഇക്കുറി കോഴിക്കോട്ടെ ഏതെങ്കിലും മണ്ഡലത്തിൽ വിദ്യ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്.
കെപിസിസി ഉത്തരമേഖലാ കോ-ഓർഡിനേറ്റർ എം എ ഷഹനാസാണ് വനിതാ നിരയിലെ കോൺഗ്രസുകാരിൽ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. ഒലിവ് പബ്ലിക്കേഷൻ സിഇഒ കൂടിയായ ഇവർ കോൺഗ്രസിന്റെ സൈബർ ഇടങ്ങളിലെയും സാന്നിധ്യമാണ്. ഒഐസിസിയുടെ പ്രവർത്തകയുമായിരുന്നു ഷഹനാസ്. മുസ്ലിം വനിതയെന്ന നിലയിലും സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നുണ്ട് ഷഹനാസിനെ.
ജെബി മേത്തറാണ് കോൺഗ്രസ് വനിതാ സ്ഥാനാർത്ഥികളായി പരിഗണിക്കുന്ന മറ്റൊരു വ്യക്തിത്വം. കെപിസിസി സെക്രട്ടറിയായ ജെബി കെഎസ് യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും ഉയർന്നു വന്ന നേതാവാണ്. ആലുവ നഗരസഭാ ചെയർപേഴ്സൺ എന്ന നിലയിലും സജീവ സാന്നിധ്യമായിരുന്നു ഇവർ. ഭരണ പരിചയം കൂടി കണക്കിലെടുത്താൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കാൻ സാധ്യത കൂടുതലുള്ള വ്യക്തിാണ് ജെബി മേത്തർ.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ അഡ്വ.വീണ എസ് നായരും ഇക്കുറി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ചിരിക്കുന്ന വ്യക്തിയാണ്. കെപിസിസി ജന:സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്റെ മരുമകളാണ് അവർ. പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം തിലകൻ കുഞ്ഞിക്കണ്ണന്റെ ഭാര്യയുമാണ്. ചാനൽ അവതാരക എന്ന നിലയിൽ കരിയർ തുടങ്ങിയ അവർ സംസ്ഥാനത്തെ സമര മുഖങ്ങളിലെയും സാന്നിധ്യമാണ്. പിണറായി സർക്കാറിനെതിരായ സമരങ്ങളിൽ അടക്കം സജീവ സാന്നിധ്യമാണ് വീണ എസ് നായർ.
കോട്ടയം നഗരസഭാ മുൻ ചെയർ പേഴ്സൺ ഡോ. പി ആർ സോനയാണ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്ന മറ്റൊരു വ്യക്തി. കെപിസിസി ജനറൽ സെക്രട്ടറിയാണ് അവർ. കെ വി തോമസിന്റെ മകളായ രേഖാ തോമസ്, കോൺഗ്രസ് സൈബർ ഇടങ്ങളിലൂടെ ശ്രദ്ധേയായ താരാ ടോജോ അലക്സ് വനിതാ മുഖങ്ങളായി കോൺഗ്രസിൽ ഉയർത്തു കൊണ്ടുവരാൻ സാധ്യത കുടൂതലുള്ളവരാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍